കുടിയേറ്റ നിയമങ്ങൾ കർശനമായിട്ടും ഇറ്റലിയിലെ ദ്വീപു വഴി പാരീസിൽ നുഴഞ്ഞു കയറി; കൃത്യം ഒരു മാസം കൊണ്ട് ഭീകരാക്രമണ പദ്ധതി ഒരുക്കി; നോട്ടർഡാം കത്ത്രീഡലിൽ കയറി തലയറുത്തതും കുത്തിമലർത്തിയതും ഒരു കൈയിൽ ഖുറാൻ പിടിച്ച്, അള്ളാഹു അക്ബർ വിളിച്ച്; ഫ്രഞ്ച് പൊലീസ് വെടിവച്ചു വീഴ്ത്തിയ ടുണീഷ്യക്കാരനായ 21 വയസ്സുള്ള ഭീകരൻ ഇവൻ
മറുനാടൻ മലയാളി ബ്യൂറോ
സാമുവൽ പാറ്റി എന്ന അദ്ധ്യാപകന്റെ തലയറുത്തുകൊന്ന ക്രൂരതയ്ക്ക് ശേഷം വീണ്ടും മറ്റൊരു ക്രൂരകൃത്യത്തിനു കൂടി ഇരയായിരിക്കുകയാണ് ഫ്രാൻസ്. തീവ്ര മതചിന്തകൾക്ക് തലച്ചോറു പണയം വച്ച പാഴ്ജന്മങ്ങളിലൊന്ന് ഇല്ലാതെയാക്കിയത് മൂന്നു മനുഷ്യരേയാണ്. കത്തോലിക്ക പള്ളിയിൽ നടന്ന അക്രമത്തിൽ, ബ്രാഹിം അസ്സോയി എന്ന 21 കാരനായ ടുണീഷ്യൻ വംശജൻ അറസ്റ്റിലായിട്ടുമുണ്ട്.
കേവലം ഒരു മാസം മുൻപ് മാത്രമാണ് ഈ കൊലപാതകി ഫ്രാൻസിലെത്തിയത് എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇറ്റാലിയൻ ദ്വീപായ ലാംപെഡുസ വഴിയാണ് ഇയാൾ യൂറോപ്പിൽ പ്രവേശിക്കുന്നത്. സെപ്റ്റംബർ 20 ന് ഇറ്റലിയിൽ എത്തിയ ഇയാൾ ഒക്ടോബർ 9 നാണ് ഫ്രാൻസിൽ എത്തുന്നത്. ഇറ്റാലിയൻ റെഡ്ക്രോസിൽ നിന്നുള്ള ഒരു യാത്രാരേഖയിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചിട്ടുള്ളത്.
കൊലപാതക പരമ്പരക്ക് ശേഷം ആയുധവുമായി നിന്ന ഇയാൾക്ക് നേരെ 14 റൗണ്ടാണ് പൊലീസ് നിറയൊഴിച്ചത്. രക്തമൊലിപ്പിച്ച് തെരുവിൽ വീണുകിടക്കുന്ന ഇയാൾക്ക് പാരാമെഡിക്സ് ചികിത്സ നൽകുന്ന ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന ബസിലിക്കക്ക് പുറത്തുവച്ചാണ് ഇയാളെ വെടിവെച്ചിട്ടത്. ഉപയോഗിക്കാത്ത രണ്ട് കത്തികൾ, ഒരു ഖുറാൻ, രണ്ട് മൊബൈൽ ഫോണുകൾ പിന്നെ ഒരു ബാഗ് എന്നിവ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ച ചാർലീ ഹെബ്ഡോക്കെതിരെ ജിഹാദിന്ആഹ്വാനം ചെയ്തുകൊണ്ട് അൽക്വയ്ദ പത്രക്കുറിപ്പ് ഇറക്കിയതിനു പിന്നാലെയാണ് ഈ അക്രമപരമ്പര അരങ്ങേറിയത് എന്നത് ശ്രദ്ധേയമാണ്. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ ഫ്രഞ്ച് പ്രസിഡണ്ട് നഗരത്തിലെ സുരക്ഷാ സന്നാഹങ്ങൾ വർദ്ധിപ്പിച്ചു. നഗരത്തിൽ പട്രോൾ നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്ന സൈനികരുടെ എണ്ണം 3000 എന്നതിൽ നിന്നും 7000 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. സ്കൂളുകളിലും മറ്റും സുരക്ഷാ സന്നാഹങ്ങൾ വർദ്ധിപ്പിച്ചു.
കാർട്ടൂണിനെ പിന്തുണച്ചുകൊണ്ടെത്തിയ മാക്രോണിന്റെ നടപടിക്കെതിരെ ഇസ്ലാമിക രാജ്യങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, സുന്നി വിഭാഗം മുസ്ലിംങ്ങൾ നബിദിനം ആഘോഷിക്കുന്ന ദിവസം തന്നെയാണ് ഈ ആക്രമണം നടന്നത്. ടുണീഷ്യയിൽനിന്നും മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ തികച്ചും നിയമവിരുദ്ധമായി അയാൾ ആദ്യം ഇറ്റലിയിൽ നുഴഞ്ഞുകയറുകയായിരുന്നു. മെഡിറ്ററേനിയൻ കടൽ കടന്ന് ഇറ്റാലിയൻ ദ്വീപായ ലാംപെഡുസയിൽ സെപ്റ്റംബർ 20 ന് എത്തിയ ഇയാളെപിന്നീട് ഇറ്റലിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ എത്തിച്ചു.
ഒക്ടോബർ 9 നായിരുന്നു ഇയാളെ ക്യാമ്പിൽ എത്തിച്ചത്. ഇറ്റലി വിട്ടുപോകാൻ കർശന നിർദ്ദേശം നൽകിയാണ് ഇയാളെ വിട്ടയച്ചത്. അവിടെ നിന്നാണ് ഇയാൾ ഫ്രാൻസിലേക്ക് നുഴഞ്ഞുകയറിയത്. ഇയാളെ നാടുകടത്തുവാനായി തടവിൽ സൂക്ഷിക്കേണ്ടതിനു പകരം വിട്ടയച്ചതെന്തിന് എന്ന കാര്യത്തിൽ ഇപ്പോൾ ഇറ്റലി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അള്ളാഹു അക്ബർ എന്നാക്രോശിച്ചുകൊണ്ടാണ് ഇയാൾ കൃത്യം നടത്തിയതെന്ന് നൈസ് നഗരത്തിലെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി പറഞ്ഞു. സഹിക്കാവുന്നതിലപ്പുറം സഹിച്ചു കഴിഞ്ഞു എന്നും ഇനി രാജ്യത്തുനിന്നും ഇസ്ലാമിക തീവ്രവാദം തുടച്ചുനീക്കിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.
അഭയാർത്ഥികളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഉടൻ നിർത്തി വയ്ക്കണമെന്ന് അദ്ദേഹം പ്രസിഡണ്ട് മാക്രോണിനോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച്, ഇറ്റലിയുമായുള്ള അതിർത്തിയിലൂടെയുള്ള അഭയാർത്ഥി പ്രവാഹം കർശനമായി തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ, പാരിസിന് വടക്കുമാറിയുള്ള സാർട്രോവില്ലിൽ രാത്രി 1 മണിക്ക് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നൈസിലേതുപോലുള്ള സംഭവത്തിനായി ഇയാൾ പോവുകയാണെന്ന് ഇയാളുടെ പിതാവ് തന്നെ പൊലീസിൽ അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റുണ്ടായത്.
അവിടത്തെ ഒരു പള്ളിക്ക് സമീപം വച്ച് അയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഇയാൾ സഞ്ചരിച്ചിരുന്ന കാറിനുള്ളിൽ നിന്നും ഒരു കത്തി ലഭിച്ചു. ലയോണിൽ, ആയുധവുമായി ട്രാമിൽ കയറിയ 20കാരനായ ഒരു അഫ്ഗാൻ പൗരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ ഫ്രഞ്ച് രഹസ്യാന്വേഷണ വകുപ്പിന്റെ നോട്ടപ്പുള്ളിയാണ് ഇയാൾ എന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആവിഗോണിൽ തോക്കുയർത്തി പിടിച്ച് അള്ളാഹു അക്ബർ എന്ന് അലറിവിളിച്ചിരുന്ന ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. ആയുധം താഴെയിടാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു പൊലീസ് വെടിവച്ചത്.
അതേസമയം സൗദി അറേബ്യയിൽ ഫ്രഞ്ച് കോൺസുലേറ്റിലെ ഒരു ഗാർഡിനെ ഒരാൾ കുത്തി പരിക്കേൽപിച്ചു. മുറിവ് ഗുരുതരമല്ല. ഇതുമായി ബന്ധപ്പെട്ട് സൗദി പൗരനായ ഒരു 40 കാരൻ പിടിയിലായിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം, ഫ്രാൻസിൽ ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് ടുണീഷ്യയും രംഗത്തെത്തി. പ്രതി ടുണീഷ്യക്കാരനാണെന്ന റിപ്പോർട്ട് വന്ന ഉടനെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് സർക്കാർ വക്താവ് അറിയിച്ചു. എല്ലാത്തരം തീവ്രവാദങ്ങൾക്കും തങ്ങൾ എതിരാണെന്നും മതത്തിന്റെ പേരിൽ ആളുകളെ ചൂഷണം ചെയ്യുന്നത് അനുവദിക്കില്ലെന്നും ടുണീഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
ലോകം ഒന്നാകെ ഈ ക്രൂര കൃത്യത്തെ വിമർശിക്കുമ്പോഴും കൂടുതൽ ശക്തമായ പ്രതികരണം എത്തിയത് ഹംഗറിയിൽ നിന്നാണ്. യൂറോപ്പ്യൻ മൂല്യങ്ങളേയും സംസ്കാരപൈതൃകത്തേയും, ജീവിതരീതികളേയുംഅപകടപ്പെടുത്തുന്നതരത്തിലുള്ള തീവ്രവാദത്തെ വച്ചു പൊറുപ്പിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. വരും നാളുകളിൽ, ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നും അഭയം തേടി എത്തുന്ന അഭയാർത്ഥികളോടുള്ള യൂറോപ്പിന്റെ മനോഭാവം എങ്ങനെയായിരിക്കും എന്നതിന്റെ സൂചനയാണ് ഈ വാക്കുകൾ.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രം: വി എസ് സുനിൽ കുമാറിന്റെ വിശദീകരണത്തിൽ തൃപ്തിയില്ല; ടോവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുനിൽ കുമാറിനെ സ്ഥാനാർത്ഥി ആക്കുന്നത് തടയണം; എൻഡിഎയുടെ പരാതി
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- ' താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; പണം കവർന്നു; പ്രതിക്ക് അന്ന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നു; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറയുന്നു
- വിവാഹം കഴിഞ്ഞിട്ട് 11 മാസം; തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ബിരുദ പഠനം തുടരുന്നത് ഭർതൃവീട്ടുകാർ വിലക്കിയത് കാരണമെന്ന് ആരോപണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍