തിരൂരങ്ങാടിയിൽ കുടിവെള്ള പദ്ധതികൾക്ക് 1.30 കോടി രൂപയുടെ അനുമതി
സ്വന്തം ലേഖകൻ
തിരുരങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്ക് 1.30 കോടി രൂപയുടെ അനുമതി ലഭിച്ചു. തിരൂരങ്ങാടി നഗരസഭയിലെ പതിനാറുങ്ങൾ മുതൽ കരിപറമ്പ് വരെ വാട്ടർ അഥോറിറ്റിയുടെ കാലപ്പഴക്കം ചെന്ന മെയിൻ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയുടെയും, ചെമ്മാട് മാനിപ്പാടം പ്രദേശത്ത് കുടിവെള്ള വിതരണം കൂടുതൽ സുഗമമാക്കുന്നതിനു എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയുടെയും അനുമതിയാണ് ലഭിച്ചിട്ടുള്ളത്. പതിനാറുങ്ങൽ മുതൽ കരിപറമ്പ് വരെയുള്ള ഭാഗത്ത് കാലപ്പഴക്കം ചെന്ന എ.സി പൈപ്പുകളാണുണ്ടായിരിന്നത്. ഈ ഭാഗങ്ങളിൽ കുടിവെള്ളം ലീക്ക് ചെയ്യുന്നതിനാൽ കുടിവെള്ള വിതരണത്തിൽ തടസ്സം നേരിടുകയും, കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായിരിന്നു. ഈ പ്രശ്നം ചൂണ്ടിക്കാണിച്ച് പി.കെ അബ്ദു റബ്ബ് നൽകിയ പ്രൊപോസൽ പ്രകാരമാണ് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളത്.
പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ റോഡ് കീറുമ്പോൾ റോഡ് റെസ്റ്റോറേഷന് വേണ്ടി പൊതുമരാമത്ത് റോഡ്സ് വകുപ്പിലേക്ക് അടവാക്കേണ്ട അടവാക്കേണ്ട തുകയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. റോഡ് റെസ്റ്റോറേഷന് വേണ്ടി പൊതുമരാമത്ത് വകുപ്പിലേക്ക് അടവാക്കേണ്ട തുക ജലവിഭവ വകുപ്പിൽ നിന്നും ലഭ്യമാക്കാൻ വരുന്ന കാലതാമസമാണ് സാധാരണ ഇത്തരം പദ്ധതികളുടെ നിർമ്മാണം വൈകുന്നതിന് കാരണം. ഈ പദ്ധതിക്ക് വേണ്ടി അബ്ദു റബ്ബ് തയ്യാറാക്കിയ പ്രൊപോസൽ പ്രകാരം മന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിൽ റോഡ് റെസ്റ്റോറേഷന് തുക നിർബന്ധമായും ഇതിനോടൊപ്പം അനുവദിക്കണമെന്ന് ശക്തമായി ആവിശ്യപ്പെട്ടിരിന്നു. ഇതിൽ റോഡ് റെസ്റ്റോറേഷന് വേണ്ട തുക കൂടി ഉൾപ്പെട്ടതിനാൽ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കും.
ചെമ്മാട് മാനിപ്പാടം ഭാഗത്ത് നിലവിലുള്ള വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനുകൾ കൂടുതൽ വീടുകളിലേക്ക് എത്തിക്കുന്നതിനും, നിലവിലുള്ളവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് വേണ്ടി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവിശ്യമായ തുക പി.കെ അബ്ദു റബ്ബ് അനുവദിച്ചത്. 'മാനിപ്പാടം കുടിവെള്ള പദ്ധതി പൈപ്പ്ലൈൻ എക്സ്റ്റൻഷൻ' എന്ന പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥർ നൽകിയ ഡി.പി.ആർ പ്രകാരമുള്ള 30 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അബ്ദു റബ്ബ് നിർദ്ദേശം നല്കിയിട്ടുണ്ട്.
നിയോജകമണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളിൽ ഇനി പ്രഥമ പരിഗണന നൽകുന്നത് കുടിവെള്ള പദ്ധതികൾക്കാണ്. ഇനി ഒരു ലോകമഹാ യുദ്ധം ഉണ്ടാകുകയാണെങ്കിൽ അത് കുടിവെള്ളത്തിനായിരിക്കും അതിനാൽ തന്നെ ഇപ്പോൾ ജനങ്ങളുടെ വലിയ പ്രശ്നം കുടിവെള്ളമാണ്. ബാക്കിക്കയം തടയണ,പാറയിൽ തടയണ തുടങ്ങിയ തടയണകൾ നിർമ്മിക്കുന്നതുവഴിയും, മൾട്ടി ജിപി ജലനിധി പദ്ധതി അടക്കമുള്ള കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയും തിരൂരങ്ങാടി മണ്ഡലത്തിൽ ഇതിനുള്ള പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്. തിരുരങ്ങാടി നിയോജകമണ്ഡലത്തിൽ എല്ലാ ഭാഗങ്ങളിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട പദ്ധതികൾ നടപ്പിലാക്കുകയും, വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള ജലനിധി പദ്ധതികളും, വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണവും കാര്യക്ഷമമാക്കുന്നതിനു ആവിശ്യമായ ഫണ്ടുകൾ ലഭ്യമാക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അബ്ദു റബ്ബ് പറഞ്ഞു.
തിരൂരങ്ങാടിയിലെ തെന്നല-പെരുമണ്ണ ക്ലാരി പഞ്ചായത്തുകൾക്കുള്ള മൾട്ടി ജിപി ജലനിധി പദ്ധതി കമ്മീഷൻ ചെയ്തു. നിർമ്മാണം നടക്കുന്ന തിരുരങ്ങാടി കല്ലക്കയം കുടിവെള്ള പദ്ധതി വൈകാതെ കമ്മീഷൻ ചെയ്യും. കല്ലക്കയം കുടിവെള്ള പദ്ധതിക്ക് അടവാക്കേണ്ട റോഡ് റെസ്റ്റോറേഷൻ തുക അടുത്ത ദിവസങ്ങളിൽ ലഭ്യമാകും. നന്നമ്പ്ര പഞ്ചായത്തിൽ ചെറുമുക്ക് കുടിവെള്ളപദ്ധതി, കുണ്ടൂർ തൂർപ്പിൽ കുടിവെള്ള പദ്ധതി, വെള്ളിയാമ്പുറം കുടിവെള്ള പദ്ധതി, അൽ-അമീൻ നഗർ കുടിവെള്ള പദ്ധതി എന്നീ നാല് കുടിവെള്ള പദ്ധതികൾക്ക് ആവിശ്യമായ മുഴുവൻ തുകയും എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചെങ്കിലും വിതരണത്തിന് ആവിശ്യമായ അളവിൽ വെള്ളം ലഭിക്കുന്ന സോഴ്സുകൾ പ്രദേശങ്ങളിൽ ലഭ്യമാകാത്തതിനാൽ നടപ്പിലാക്കാൻ സാധിക്കാത്ത പ്രശ്നം ഉണ്ട്. ഭൂഗർഭ ജല വകുപ്പ് പലസ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇത് പരിഹരിക്കാൻ പുഴയിൽ നിന്നും പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കുന്ന 40 കോടി രൂപയുടെ ഒരു വലിയ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പദ്ധതിക്ക് ടാങ്ക് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഒരു യോഗം ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ചേരുകയും പദ്ധതിയുടെ അവലോകനം നടത്തുകയും ചെയ്തിരുന്നു. വൈകാതെ ഈ പദ്ധതി യാഥാർഥ്യമാക്കാൻ സാധിക്കും. അതുപോലെ കുണ്ടൂർ തോട് നവീകരണം പൂർത്തിയാക്കിയാൽ കിണറുകളിലെ ജലനിരപ്പ് നിലനിർത്താൻ സാധിക്കുന്നത് വഴിയും ഇവിടത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കും.
എടരിക്കോട്, പരപ്പനങ്ങാടി, തിരുരങ്ങാടി പ്രദേശങ്ങളിലെ വാട്ടർ അഥോറിറ്റി പദ്ധതികളും, എംഎൽഎ ഫണ്ട് ഉപയോഗിച്ചു നടപ്പിലാക്കിയ പദ്ധതികളും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. നിയോജകമണ്ഡലത്തിലെ ജലസ്രോതസ്സുകൾ ആഴം കൂട്ടിയും, ആവിശ്യമായ തടയണകൾ നിർമ്മിച്ചും വെള്ളം ഒഴുകിപ്പോകാതെ തടഞ്ഞു നിർത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്.
കീരനല്ലൂർ പുഴ പാലത്തിങ്ങൽ മുതൽ ന്യൂകട്ട് വരെ ആഴം കൂട്ടി സൈഡ് കെട്ടി വെള്ളം പൂർണ്ണമായും തടഞ്ഞു നിർത്തുന്നതിനും, ആവിശ്യമായ സമയത്ത് തുറന്ന് വിടാൻ സാധിക്കുകയും ചെയ്യുന്ന ഒരു റെഗുലേറ്റർ സ്ഥാപിക്കുകയും ചെയ്താൽ പരപ്പനങ്ങാടി, തിരുരങ്ങാടി എന്നീ നഗരസഭകളിലെയും നന്നമ്പ്ര പഞ്ചായത്തിലെയും കുടിവെള്ള പ്രശ്നം പൂർണ്ണമായും പരിഹരിക്കുന്നതിനുള്ള ഒരു സ്ഥിരം പരിഹാരം കാണാൻ സാധിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പരിശ്രമത്തിലാനുള്ളത്. ഈ ഭാഗത്ത് നാവിഗേഷൻ റൂട്ട് ഉള്ളതിനാൽ കൂടുതൽ പഠനങ്ങളും, അനുമതികളും ആവിശ്യമായതിനാലാണ് വൈകുന്നത്. നിലവിൽ ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ പരിഗണനയിലാണ് ഈ പദ്ധതിയുടെ ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് അടക്കമുള്ള ഫയലുള്ളത്. എടരിക്കോട്, പെരുമണ്ണക്ലാരി, തെന്നല പഞ്ചായത്തുകളിൽ ബാക്കിക്കയം തടയണ യഥാർഥ്യമാക്കിയതിനാൽ കുടിവെള്ള പ്രശ്നം ഒരുവിധം പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നും പി.കെ അബ്ദു റബ്ബ് പറഞ്ഞു.
Stories you may Like
- നവകേരള മുഖാമുഖം പരിപാടിക്ക് സമൂഹത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചെന്നും പിണറായി
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- എല്ലാ സർക്കാർ ആശുപത്രികളിലും മാതൃയാനം പദ്ധതി യാഥാർത്ഥ്യമാക്കിയെന്ന് മന്ത്രി വീണാ ജോർജ്
- ശ്രീധരനെ പദ്ധതി ഏൽപ്പിക്കാൻ പിണറായി
- വലിയതുറ മിനി ഫിഷിങ് ഹാർബറിനായി കേന്ദ്ര ഫിഷറീസ് മന്ത്രിയെ കണ്ട് കൃഷ്ണകുമാർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്