'പോയന്റ് ഓഫ് കോൺടാക്ട്' അറസ്റ്റിലാകുമ്പോൾ ചൂണ്ടുവിരൽ മുഖ്യമന്ത്രിക്ക് നേരെ; കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കോട്ട പൊളിക്കാൻ മറ്റ് കേന്ദ്ര ഏജൻസികളും പിന്നാലെയെത്തും; സ്വന്തം വാക്കുകൾ വിഴുങ്ങിയ പിണറായി വിജയൻ ന്യായീകരിക്കാൻ തേടുന്നത് പുതിയ ക്യാപ്സ്യൂളുകൾ; 'സൂപ്പർ മുഖ്യമന്ത്രി'യുടെ അറസ്റ്റിൽ ഉലഞ്ഞ് സർക്കാറും സിപിഎമ്മും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു എം ശിവശങ്കരൻ. പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ഫയലുകൾ മുഖ്യമന്ത്രിക്ക് ഒപ്പിടാൻ കൊടുത്തിരുന്ന ഉദ്യോഗസ്ഥൻ. അതുകൊണ്ട് തന്നെ അദ്ദേഹം ആ പദവിയിൽ ഇരുന്നു ചെയ്തു കൂട്ടിയ തെറ്റുകളുടെ പേരിലാണ് ഇപ്പോൾ അറസ്റ്റിലാകുന്നത്് എന്ന പ്രത്യേകതയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ശിവശങ്കരനെ തള്ളിപ്പറഞ്ഞാലും ധാർമ്മികമായ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന് മേലാണ്. മുമ്പ് സോളാർ കേസിൽ ഉമ്മൻ ചാണ്ടി രാജിവെക്കണമെന്ന് പിണറായി പറഞ്ഞത് ജോപ്പനെ അറസ്റ്റു ചെയ്തപ്പോഴാണ്. എന്നാൽ, അതേ പിണറായി ഇപ്പോൾ സ്വന്തം വാക്കു വിഴുങ്ങിയ നിലയിലാണ്.
ശിവശങ്കർ കാണാതെ മുഖ്യമന്ത്രിക്ക് മുന്നിൽ ഫയലുകൾ വരാനും സാധ്യതയില്ല. അത്രയും സുപ്രധാന സ്ഥാനത്തുള്ല ഉദ്യോഗസ്ഥാണ് കള്ളപ്പണ കേസിലും കുടുങ്ങിയിരിക്കുന്നത്. 'അന്വേഷണം ശരിയായ രീതിയിൽ നടക്കട്ടെ. അന്വേഷണം എന്റെ ഓഫീസിൽ എത്തുന്നെങ്കിൽ എത്തട്ടെ. തെറ്റ് ചെയ്തവർ ആരായാലും പിടിക്കപ്പെടട്ടെ. ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കും' എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനിയും ഇങ്ങനെ പറയാൻ സാധിക്കില്ല.
രാജ്യാന്തര ബന്ധമുള്ള ഒരു കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റുചെയ്തത് സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിലിയാണ്. കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ., സിബിഐ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ നടപടികൾക്കായി ഊഴംകാത്ത് നിൽക്കുമ്പോൾ ഇനി ഇവരെ പ്രതിരോധിക്കാനുള്ള മാർഗ്ഗം തേടലാകും സർക്കാറിന് മുന്നിലെ പ്രതിസന്ധി. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയർത്തി. മുഖ്യമന്ത്രി നേരിട്ട് തെറ്റ് ചെയ്തെന്ന് പ്രതിപക്ഷം ആരോപിക്കുന്നില്ല. എന്നാൽ, സ്വന്തം ഓഫീസ് ഇത്തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുത്തെന്ന ആരോപണമാണ് മുഖ്യമന്ത്രിക്കെതിരേ ഉയർത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയല്ലേയെന്ന ലളിതമായ യുക്തിയാണ് ഇതിനടിസ്ഥാനം.
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നതാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും പ്രതിരോധം. ആരോപണം ഉയർന്നപ്പോൾത്തന്നെ പ്രിൻസിപ്പൽ സെക്രട്ടറിയെ തത്സ്ഥാനത്തുനിന്ന് മാറ്റി. പിന്നീട് സസ്പെൻഡ് ചെയ്തു. അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന വിശദീകരണമാണ് സർക്കാരും പാർട്ടിയും നൽകുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായിരുന്നപ്പോൾ ചെയ്ത കാര്യങ്ങളാണ് കുറ്റകൃത്യത്തിന്റെ പട്ടികയിൽ വരുന്നത് എന്നതിനാൽ ഇത്തരം വാദങ്ങൾക്ക് ബലം പോരെന്ന് വരാം.
പാർട്ടിയിലും സർക്കാരിലും മുന്നണിയിലും മുഖ്യമന്ത്രി പിണറായി വിജയനുള്ള മേൽക്കോയ്മ തന്നെയാണ് അദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. മുഖ്യമന്ത്രി നേരിട്ട് എന്തെങ്കിലും കുറ്റം ചെയ്തുവെന്ന ആരോപണമില്ലാത്തതിനാൽ രാജിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് സിപിഎം നിലപാട്. ഇതേസമയം അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ബിജെപി. ഇതര സർക്കാരുകൾക്കെതിരേ ഉപയോഗിക്കുന്നുവെന്ന ആരോപണം സിപിഎം., സിപിഐ. കക്ഷികൾ ഉയർത്തുന്നുണ്ട്. സർക്കാരെന്ന നിലയിൽ അന്വേഷണത്തെ തള്ളാതെയും പാർട്ടിയെന്ന നിലയിൽ രാഷ്ട്രീയമായി നേരിട്ടുമായിരിക്കും ഇനിയുള്ള നാളുകളിൽ സർക്കാരും പാർട്ടിയും നിലപാടെടുക്കുക.
വിവാദം കത്തിയപ്പോൾ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനായി ക്ഷണക്കത്ത് അയച്ച പിണറായി വിജയന്റെ രാഷ്ട്രീയ ഇച്ഛാശക്തിയാണ് സിപിഎമ്മും സർക്കാരിനെ പിന്തുണച്ചവരും പരിചയാക്കിയത്. ഇപ്പോൾ സിബിഐയെ വിലക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ. അതാകട്ടെ അന്വേഷണം വടക്കാഞ്ചേരി പദ്ധതിയിലെ കമ്മീഷൻ ഇടപാടിലൂടെ ലൈഫ് മിഷനിലേക്ക് കടന്നതോടെ. സന്തോഷ് ഈപ്പനുമായി ബന്ധപ്പെട്ട ലൈഫിനെ അന്വേഷണത്തിന് സിബിഐക്ക് വിലക്കില്ല താനും. ലൈഫ് മിഷനെതിരായ അന്വേഷണത്തിന് താത്കാലിക സ്റ്റേയുണ്ട്. ഇതിലും ശിവശങ്കറിന്റെ താത്പര്യവും ഇടപെടലും യുവി ജോസ് തന്നെ മൊഴിയായി നൽകിയിട്ടുണ്ട്.
സ്വപ്ന സുരേഷിനൊപ്പം ചടങ്ങിൽ പങ്കെടുത്തത്തിനെ കുറിച്ച് ചോദ്യം ചോദിച്ചപ്പോൾ മുഖ്യമന്ത്രി പൊട്ടിത്തെറിച്ച മുഖ്യമന്ത്രി ഇപ്പോൾ വാക്കു മാറ്റിയിട്ടുണ്ട്. രണ്ട് മാസം കഴിയുമ്പോൾ സ്വപ്ന തന്നെ പലതവണ മുഖ്യമന്ത്രിയെ കണ്ട കാര്യം മൊഴിയായി നൽകി. അപ്പോൾ സ്വപ്നയെ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ അറിയാമെന്നും യുഎഇ കോൺസുലേറ്റിലെ പോയന്റ് ഓഫ് കോൺടാക്ടായി ശിവശങ്കറെ ചുമതലപ്പെടുത്തിയിരിക്കാം എന്ന് പറഞ്ഞു. ആ പോയന്റ് ഓഫ് കോൺടാക്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. അത് സർക്കാരിന് ഒട്ടും ശുഭകരമായ വാർത്തയല്ല. സ്വപ്നയും സരിത്തും സന്ദീപും അറസ്റ്റിലായപ്പോഴും അത് ബാധിക്കില്ല എന്ന സിപിഎമ്മിന്റെയും സർക്കാരിന്റെയും വാദങ്ങൾക്ക് ബലമുണ്ടായിരുന്നു. ശിവശങ്കറിന്റെ അറസ്റ്റിൽ ആ ന്യായീകരണം മതിയാകില്ല. ശിവശങ്കറിനെ തള്ളിപ്പറഞ്ഞാലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ രക്ഷാധികാരിയായിരുന്ന ഐഎഎസ് ഓഫീസറാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സോളിസിറ്റർ നടത്തിയ വാദത്തിൽ സ്വർണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്ന ഗുരുതരമായ കാര്യം ഉന്നയിച്ചിരുന്നു. ഇത് ശരിയെങ്കിൽ അതും ഓഫീസ് ദുരുപയോഗം ചെയ്യുന്ന ആരോപണം ശരിവെക്കലാകും.
ഉദ്യോഗസ്ഥൻ ചെയ്യുന്ന തെറ്റിന് സർക്കാർ എന്തുപഴിച്ചു എന്നാണ് സിപിഎം ചോദിക്കുന്നത്. സാധാരണ സർക്കാർ ഉദ്യോഗസ്ഥനല്ല ശിവശങ്കർ. സംസ്ഥാനത്തെ ഏറ്റവും ശക്തനായ സർക്കാർ ഉദ്യോഗസ്ഥൻ. പദവിയിൽ താഴെയാണെങ്കിലും പവറിൽ ചീഫ് സെക്രട്ടറിക്കും മുകളിൽ. കേവലം സ്വർണക്കടത്തിലും ലൈഫ് പദ്ധതിയിലും മാത്രമല്ല ശിവശങ്കറിന്റെ പങ്കിൽ സംശയം ഉയരുന്നത്. അത് കെഫോൺ പദ്ധതിയിലും ഐടി പാർക്കിലെ റിയൽ എസ്റ്റേറ്റ് ഇടപാടിലേക്കും എല്ലാം സംശയത്തിന്റെ മുന നീളുന്നു.
സ്പ്രിങ്ലർ ഇടപാട് വിവാദമായപ്പോൾ അതിനെ ന്യായീകരിക്കാൻ ശിവശങ്കർ സ്വയം രംഗത്തിറങ്ങി. കാനത്തെ ബോധ്യപ്പെടുത്താൻ എംഎൽ സ്മാരകത്തിൽ പോകുന്നത് കണ്ടു. ശിവശങ്കർ എല്ലാം വിശദീകരിച്ചിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാം ഞാൻ നേരിട്ടാണ് ചെയ്തത് നിയമവകുപ്പ് കാണേണ്ട ഫയലാണ് എന്ന് തോന്നിയില്ല എന്നായിരുന്നു ശിവശങ്കർ പറഞ്ഞത്. കരാർ പരിശോധിക്കാൻ സർക്കാർ തന്നെ വച്ച കമ്മീഷൻ കണ്ടെത്തിയത് അടിമുടി വീഴ്ചകളാണ്.
ലൈഫ് മിഷനിൽ വീടിന് അനുവദിച്ച ഫണ്ടിൽ കമ്മീഷൻ തട്ടിയെന്നത് പകൽപോലെ വ്യക്തമായി. കോടുത്തയാൾ മൊഴിയായും പരസ്യമായും തുക വെളിപ്പെടുത്തി. അതിന് പുറമെ പ്രളയത്തിൽ തകർന്ന 150 വീടുകളുടെ പുനരുദ്ധാരണത്തിന് കോൺസുലേറ്റിൽ നിന്ന് സഹായം കിട്ടി. അതിൽ സ്വപ്ന സുരേഷിന് 52 ലക്ഷം കമ്മീഷൻ ലഭിച്ചെന്നാണ് മൊഴി. ഈ വീടുകളുടെ പുനരുദ്ധാരണ കരാറാകട്ടെ ഒരു കാർപാലസ് കടയുടമയ്ക്കാണ് കിട്ടിയത്. ഈ കട ഉടമ അബ്ദുൾ ലത്തീഫ് തന്നെയാണ് യുഎഎഫ്എക്സ് എന്ന സ്ഥാപനത്തിന്റെയും ഉടമ. യു.എഎഫ്എക്സിനാണ് കോൺസുലേറ്റുമായി ബന്ധപ്പെട്ട സാറ്റാമ്പിങ്ങിന് കരാർ കിട്ടിയത്. ഈ അബ്ദുൾ ലത്തീഫ് ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ മകന്റെ ബിനാമിയാണെന്ന ആരോപണം ശക്തമാണ്. അന്വേഷണം ആ വഴിക്ക് വരാനിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്