സ്വർണ്ണക്കടത്തു പ്രതികളുമായുള്ള ബന്ധമുണ്ടെന്ന ജൂലൈ ആറിന്; അറസ്റ്റു ചെയ്തത് 114 ദിവസങ്ങൾക്ക് ശേഷം; സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയും വേണുഗോപാലിന്റെ മൊഴിയും ശക്തമായ തെളിവായി മാറി; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയിലേക്ക് എം ശിവശങ്കറിന് മാറിയത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കഴിഞ്ഞ നാല് മാസമായി കാണുന്നതും കേൾക്കുന്നതും കേരളത്തിന് അത്ര പരിചിതമായ കാര്യങ്ങളല്ല. കേരളത്തിൽ സ്വർണക്കടത്ത് വാർത്തകളിൽ നിറയാറുണ്ടെങ്കിലും നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കടത്തിയത് മുതൽ സംസ്ഥാനത്തെ ഒരു ഇടതുപക്ഷ സർക്കാർ ഇത്രയധികം അഴിമതി ആരോപണങ്ങളിൽ പെട്ട് ഉലയുന്നത് പോലും സംസ്ഥാനം ഇതിന് മുമ്പ് കണ്ടിട്ടില്ല. ഇപ്പോഴിതാ, കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത്തരത്തിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നതും സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്.
സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കർ തുറക്കാൻ മുൻകൈ എടുത്തത് ശിവശങ്കറായിരുന്നു. സ്വന്തം ചാർട്ടേഡ് അക്കൗണ്ടിനെ സ്വപ്നക്കൊപ്പം സംയുക്ത ഉടമയാക്കി. ഇത് കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നും തെളിഞ്ഞു. പ്രതികൾക്ക് താമസിക്കാൻ ശിവശങ്കർ ഫ്ളാറ്റ് ബുക്ക് ചെയ്തത് മറ്റൊരു പ്രധാന തെളിവായി. പ്രതികളുമായുള്ള അടുപ്പത്തിന്റെ ആഴം ഇതിലൂടെ വ്യക്തമായി. സ്വപ്നയുടേയും വേണുഗോപാലിേൻറയും മൊഴികളാണ് നിർണായകമായത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേൽ ചുമത്തിയിരിക്കുന്നത്.
ശിവശങ്കറിന് കുരുക്ക് മുറുകിത്തുടങ്ങിയത് ഇങ്ങനെ...
ജൂൺ 30- ദുബായിൽനിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് കാർഗോ വിമാനത്തിൽ നിന്ന് സ്വർണമടങ്ങിയ ബഗേജ് കണ്ടെത്തുന്നു.
ഐടി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്ന സുരേഷാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് കണ്ടെത്തുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ആരോപണം ഉയർന്നു.
ജൂലൈ 16- എം. ശിവശങ്കറിനെ സസ്പെന്റ് ചെയ്തു. ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ശിവശങ്കറിന് ജാഗ്രത കുറവ് ഉണ്ടായെന്ന് വിലയിരുത്തൽ.
ജൂലൈ 7- ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എം. ശിവശങ്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.
ജൂലൈ 14- ശിവശങ്കറിന്റെ ഭാഗത്ത് വീഴചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും സസ്പെൻഡ് ചെയ്യാൻ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി.
ജൂലൈ 14- ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂർ ചോദ്യം ചെയ്യുന്നു.
ജൂലൈ 16- ശിവശങ്കറിനെ സസ്പെന്റ് ചെയ്യുന്നു.
ജൂലൈ 23- ശിവശങ്കറിനെ എൻ.ഐ.എ. ചോദ്യം ചെയ്യുന്നു.
ജൂലൈ 27- എൻ.ഐ.എ. വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു.
ജൂലൈ 28 -പത്ത് മണിക്കൂറോളം എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു.
ഓഗസ്റ്റ് 3- ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചു.
സെപ്റ്റംബർ 24- സ്വപ്നയെയും ശിവശങ്കറിനെയും എൻ.ഐ.എ. ഒന്നിച്ച് ചോദ്യം ചെയ്യുന്നു.
ഒക്ടോബർ 10- ശിവശങ്കറിനെയും സ്വപ്നയെയും കസ്റ്റംസ് ഒന്നിച്ച് ചോദ്യം ചെയ്യുന്നു.
ഒക്ടോബർ 14- ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇ.ഡി. ഓഫീസിൽ ഹാജരാകാതെ ശിവശങ്കർ. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
ഒക്ടോബർ 15- ശിവശങ്കറിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.
ഒക്ടോബർ 16- കസ്റ്റംസ് ശിവശങ്കറെ വീട്ടിലെത്തി കൊണ്ടുപോകുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു.
ഒക്ടോബർ 23- ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബർ 28 വരെ തടഞ്ഞു
ഒക്ടോബർ 28- ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി
ഒക്ടോബർ 28- എൻഫോഴ്സ്മെന്റ് സംഘം ശിവശങ്കറിനെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു
ഒക്ടോബർ 28 രാത്രി 10.15 എം. ശിവശങ്കറിന്റെ അറസ്റ്റ് സ്ഥിരീകരിച്ചു
കേന്ദ്ര ഏജൻസികൾ ശിവശങ്കറിന് പിറകേ..
ശിവശങ്കറിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി ആദ്യം പ്രതിരോധിച്ചെങ്കിലും പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെത്തുടർന്ന് എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി. വകുപ്പ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽനിന്നു നീക്കി. പിന്നാലെ ശിവശങ്കർ ഒരുവർഷത്തെ അവധിക്ക് അപേക്ഷ നൽകി. ഒളിവിൽ പോയ കേസിലെ സുപ്രധാന പ്രതികളായ സ്വപ്നയും സന്ദീപും ബെംഗളുരിവിൽ അറസ്റ്റിലായതോടെ കേസ് നിർണായക വഴിത്തിരിവിലെത്തി. എൻഐഎയും കസ്റ്റംസും സംയുക്തമായാണ് ഇരുവരെയും കുടുക്കിയത്. പിന്നീട് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്നയും എം.ശിവശങ്കറിനെ വിളിച്ചതിന്റെ ഫോൺരേഖകൾ പുറത്തുവന്നു. ശിവശങ്കർ ഇവരെ തിരിച്ചുവിളിച്ചതിന്റെയും സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുൻപ് ശിവശങ്കറുമായി സംസാരിച്ചിരുന്നുവെന്ന രേഖകളും ഇതിലുണ്ടായിരുന്നു.
ജൂലായ് പതിന്നാലിന് ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തു. കേസിലെ പ്രാഥമിക ചോദ്യം ചെയ്യലായിരുന്നു ഇത്. ചൊവ്വാഴ്ച വൈകീട്ട് 5.30 ന് ആരംഭിച്ച ചോദ്യം ചെയ്യൽ ബുധനാഴ്ച പുലർച്ചെ രണ്ടേകാൽ വരെ നീണ്ടു. സ്വപ്നയുമായുള്ള സൗഹൃദം ഈ ചോദ്യം ചെയ്യലിൽ ശിവശങ്കർ ശരിവെച്ചു. എന്നാൽ ഇവർ വഴിവിട്ടനീക്കങ്ങൾ നടത്തുന്നവരാണെന്ന് അറിയില്ലെന്നായിരുന്നു ശിവശങ്കരന്റെ നിലപാട്. ചിലചോദ്യങ്ങൾക്ക് മൗനം മാത്രമായിരുന്നു ഉത്തരം. ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു.
ജൂലായ് 27ന് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ.ഐ.എ. കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചു. സി.ആർ.പി.സി. 160 അനുസരിച്ചാണ് ശിവശങ്കരന് എൻ.ഐ.എ. നോട്ടീസ് നൽകിയത്. ഒമ്പതുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഫോൺവിളികളെപറ്റിയും സ്വപ്നയ്ക്ക് ഫ്ളാറ്റ് എടുത്തുകൊടുത്തതിനെ പറ്റിയുമായിരുന്നു കൂടുതലും എൻ.ഐ.എ. ആരാഞ്ഞത്. ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ എൻ.ഐ.എ. നിർദ്ദേശിച്ചു. ജൂലായ് 28വ് രാവിലെ പത്തുമണിയോടെ എൻ.ഐ.എ ഓഫീസിൽ ശിവശങ്കരൻ എത്തി. എട്ടര വരെ ചോദ്യം ചെയ്യൽ നീണ്ടു. ക്രോസ് വിസ്താരരീതിയിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ വ്യക്തമായ തെളിവുകിട്ടാത്ത സാഹചര്യത്തിൽ എൻ.ഐ.എ.ശിവശങ്കറിനെ വിട്ടയച്ചു. സ്വർണം കടത്തിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന തന്നെ വിളിച്ചിരുന്നുവെന്ന് ശിവശങ്കർ എൻ.ഐ.എക്ക് നൽകിയ മൊഴി പിന്നീട് പുറത്തുവന്നു.
സ്വർണക്കടത്ത് കേസിൽ ശിവശങ്കരനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഗസ്റ്റ് 14-ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടു. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ആവശ്യം. ഇ.ഡി.പിന്നീട് 30 മണിക്കൂറോളം ശിവശങ്കരനെ ചോദ്യം ചെയ്തു.
സെപ്റ്റംബർ 24ന് എൻ.ഐ.എ. ശിവശങ്കറിനെ മൂന്നാംതവണയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. സ്വപ്ന സുരേഷിനൊപ്പം ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഒൻപതുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഓഫീസിന് പുറത്തെത്തിയ ശിവശങ്കർ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്. ഒക്ടോബർ ഒമ്പതിന് ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായി. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് രണ്ടാംതവണയായിരുന്നു ശിവശങ്കർ കസ്റ്റംസിന് മുന്നിലെത്തിയത്. സ്വർണക്കടത്തിന് പുറമേ ഇത്തവണ ഈന്തപ്പഴ വിതരണം സംബന്ധിച്ചും ശിവശങ്കറിൽ നിന്ന് വിവരങ്ങൾ തേടി. ഒക്ടോബർ പത്തിനും ചോദ്യം ചെയ്യൽ തുടർന്നു. രണ്ടുദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.
ഒക്ടോബർ 14-ന് ശിവശങ്കറിനോട് കൊച്ചിയിലെ ഇ.ഡി.ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ശിവശങ്കരൻ ഹാജരായില്ല. മുൻകൂർ ജാമ്യാപേക്ഷയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി.തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ജാമ്യാപേക്ഷയിൽ ശിവശങ്കർ ആരോപിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഒക്ടോബർ 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞു. ജാമ്യാപേക്ഷ ഒക്ടോബർ 23ന് പരിഗണിക്കുന്നതുവരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടത്.
Stories you may Like
- ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
- ജയിലിൽ സുദർശ് നമ്പൂതിരി കണ്ടത് പ്രതാപമില്ലാത്ത ശിവശങ്കറിനെ
- ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു
- ശിവശങ്കർ ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്
- എം ശിവശങ്കർ സർക്കാർ ആശുപത്രിയിലെ ചികിത്സ വേണ്ടെന്ന് പറഞ്ഞതിനെതിരെ സുപ്രീംകോടതി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്