സിസ്റ്റർ സ്റ്റെഫി കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞെന്ന് ഡോക്ടർ മൊഴി നൽകിയെന്ന് സിബിഐ ഡിവൈഎസ്പി; മെഡിക്കൽ പരിശോധന നടത്താൻ കസ്റ്റഡിയിൽ കൊണ്ടുപോയത് താനായിരുന്നെന്നും എൻ സുരേന്ദ്രന്റെ സാക്ഷിമൊഴി; സെഫിയുടെ കള്ളക്കളി കന്യകയാണെന്ന് സ്ഥാപിക്കാൻ; അഭയ കേസ് വിചാരണ അന്തിമ ഘട്ടത്തിലേക്ക്
പി നാഗരാജ്
തിരുവനന്തപുരം: അഭയ കൊലക്കേസിൽ ഇന്ന് സിബിഐ കോടതി മുമ്പാകെ രേഖപ്പെടുത്തിയത് നിർണായക സാക്ഷി മൊഴി. കേസിലെ രണ്ടാം പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റിന് ശേഷം നടത്തിയ മെഡിക്കൽ പരിശോധനയിൽ സ്റ്റെഫി കന്യകയാണ് എന്ന് സ്ഥാപിക്കാൻ ഹൈമനോപ്ലാസ്റ്റി സർജറി നടത്തിയതായി കണ്ടെത്തിയെന്ന് സിബിഐ ഡിവൈഎസ്പി മൊഴി നൽകി. ഇക്കാര്യം അവരെ പരിശോധിച്ച ഡോക്ടർമാരാണ് തന്നോട് പറഞ്ഞതെന്നും സിബിഐ അന്വേഷണ സംഘത്തിലെ അംഗമായ ചെന്നൈ യൂണിറ്റ് സിബിഐ ഡി.വൈ.എസ്പി. ആയിരുന്ന എൻ.സുരേന്ദ്രൻ മൊഴി നൽകി.
ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പൊലീസ് സർജനായ ഡോ. പി. രമയും പ്രിൻസിപ്പൽ ഡോ. ലളിതാംബിക കരുണാകരനുമാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നാണ് പ്രോസിക്യൂഷൻ നാൽപത്തിമൂന്നാം സാക്ഷിയായി മൊഴി നൽകിയ എൻ സുരേന്ദ്രൻ വ്യക്തമാക്കിയത്. അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് രണ്ടാം പ്രതി സിസ്റ്റർ സ്റ്റെഫി മെഡിക്കൽ പരിശോധന നടത്തുവാൻ കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോയത് താനായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി.
2008 നവംബർ 25 ന് പരിശോധന നടത്തിയപ്പോഴാണ് കന്യാ ചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്താൻ ഇടയായതെന്നും അദ്ദേഹം മൊഴി നൽകി. സിബിഐ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.വൈ.എസ്പി. ആയിരുന്ന സലിം, സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അസീസ് എന്നിവരെയും സിബിഐ കോടതി വിസ്തരിച്ചു.
2008 നവംബർ 18 നാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടർന്നാണ് മെഡിക്കൽ പരിശോധന നടത്തിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോൾ 28 വർഷം കഴിഞ്ഞു. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ പ്രതികളാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം അന്തിമ ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. കേസിന്റെ വിചാരണ 30 ന് തുടരും.
രാഷ്ട്രീയ കേരളത്തിൽ ഏറ്റവും അധികം അട്ടിമറികൾ നടന്ന കേസാണ് അഭയ കേസ്. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ലൈംഗിക ബന്ധത്തിന് അഭയ സാക്ഷ്യം വഹിക്കേണ്ടി വന്നതാണ് കൊലാപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് അന്വേഷിച്ച് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഈ കേസ് ശക്തമായി മുന്നോട്ടു പോകുന്ന ഘട്ടത്തിൽ കേസ് അട്ടിമറിക്കാൻ വേണ്ടി സിസ്റ്റർ സെഫി നടത്തിയ ശ്രമങ്ങളിൽ പ്രധാനമായിരുന്നു കന്യാചർമ്മം വെച്ചുപിടിപ്പിക്കൽ.
കന്യാസ്ത്രീയെന്ന നിലയിൽ താൻ കന്യകയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി സെഫി നടത്തിയ കള്ളക്കളി വ്യക്തമാക്കുന്നതാണ് സിബിഐ സമർപ്പിച്ച കുറ്റപത്രം. കേസിലെ മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് കന്യാചർമ്മം വച്ചുപിടിപ്പിക്കാൻ 'ഹൈമനോ പ്ലാസ്റ്റി' സർജറി നടത്തിയിരുന്നു. ആലപ്പുഴയിലെ ടി ഡി മെഡിക്കൽ കോളേജിൽ സെഫിക്ക് കന്യാചർമ്മം വെച്ചുപിടിപ്പിക്കൾ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടർമാർ അടക്കം മൊഴി നൽകിയ വിവരം സഹിതം കുറ്റപ്പത്രത്തിലെ 29ാം പേജിലെ പാരഗ്രാഫ് 53ൽ വ്യക്തമാക്കുന്നുണ്ട്.
അഭയക്കേസിൽ തെളിവ് നശിപ്പിക്കാൻ ഏതറ്റം വരെ പോകാനും പ്രതികൾ തയാറായതിന്റെ തെളിവാണ് ഇത്. കന്യകയാണെന്ന് തെളിയിക്കാൻ കൃത്രിമമായി കന്യാചർമ്മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രിക്രിയയ്ക്ക് സിസ്റ്റർ സെഫി വിധേയമായിരുന്നതായി സിബിഐ കോടതി മുമ്പാകെ ബോധിപ്പിച്ചത്. സിസ്റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരും അവിഹിത ബന്ധത്തിലേർപ്പെടുന്നത് കണ്ട കാര്യം പുറത്തറിയാതിരിക്കാനാണ് പ്രതികൾ അഭയയെ കൊലപ്പെടുത്തിയത്. താൻ കന്യകയാണെന്ന് തെളിഞ്ഞാൽ കേസ് ദുർബലമാകുമെന്ന് കണ്ടതിനെ തുടർന്നാണ് സെഫി ഈ കടുംകൈയ്ക്ക് മുതിർന്നത്.
ആലപ്പുഴ മെഡിക്കൽ കോളെജിൽ നടത്തിയ പരിശോധനയിൽ ആധുനിക ശസ്ത്രക്രിയയിലൂടെ കൃത്രിമമായി സെഫി കന്യാചർമ്മം വച്ചുപിടിപ്പിച്ചെന്ന വിവരമാണ് പുറത്തുവന്നത്. ഇക്കാര്യം സിബിഐ കോടതി കുറ്റപത്രത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നത്. സിസ്റ്റർ സെഫി ഉൾപ്പടെയുള്ളവരെ ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രൊഫ.ലളിതാംബികയും രമാദേവിയും അടക്കമുള്ള പ്രഗല്ഭ ഗൈനക്കോളജിസ്റ്റ് മെഡിക്കോ ലീഗൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കന്യാചർമ്മം വെച്ചുപിടിപ്പിച്ച വിവരം പുറത്തുവന്നത്. കുറ്റപത്രം സമർപ്പിച്ചപ്പോൾ ഒപ്പം ചേർത്ത റിപ്പോർട്ടിൽ, സിസ്റ്റർ സെഫിയുടെ മാറിടങ്ങൾ പരിശോധിച്ചപ്പോൾ നിരന്തരമായി സംഭോഗത്തിൽ ഏർപ്പെട്ടിരുന്നതുമൂലം ഉടവുതട്ടിയ നിലയിലായിരുന്നു എന്നതുകൂടി കണ്ടെത്തിയിരുന്നു.
അഭയ കേസിനെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമായ കാര്യമായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഒരു സ്ത്രീയുടെ ലൈംഗികാനുഭവങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി എന്ന തരത്തിലുള്ള പ്രചാരണവും നടന്നിരുന്നു. ഒരു കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ കേസിൽ നിർണായകമായിരുന്നു. ഫാദർ തോമസ് കോട്ടൂരുമായി ആത്മബന്ധം ഉണ്ടായിരുന്ന സെഫി 'തോമസ് കുട്ടി'യെന്നാണ് വികാരിയെ വിളിച്ചിരുന്നത്. അഭയയെ കൊലപ്പെടുത്താൻ മോട്ടീവായ കാര്യം നിഷേധിക്കുന്നതിനായാണ് കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതിലൂടെ സെഫി ശ്രമിച്ചത്. സെഫിയെയും കോട്ടൂരിനെയും സഹായിക്കാൻ അന്ന് കത്തോലിക്കാ സഭയിലെ പ്രമുഖരും രംഗത്തുണ്ടായിരുന്നു.
എന്താണ് ഹൈമനോ പ്ലാസ്റ്റി?
ഒരു ചെറിയ ശസ്ത്ര ക്രിയയിലൂടെ സ്ത്രീകൾക്ക് തങ്ങളുടെ പരിശുദ്ധി നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കാമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വാഗ്ദാനമാണിത്. കന്യാചർമ്മ പുനഃസ്ഥാപന ശസ്ത്രക്രിയ (ഹൈമനോ പ്ലാസ്റ്റി)യെ സാദാ പ്ലാസ്റ്റിക് സർജറിയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇത്തരം സർജറികൾ ഇന്ന് അമേരിക്കയിലും യൂറോപ്പിലും ഒരു സാദാ സംഭവമായി മാറിയ സംഭവം ഇപ്പോൾ കേരളത്തിലും വ്യാപകമായി നടക്കുന്നുണ്ട്.
ഈ ചെറു ശസ്ത്രക്രിയയിലൂടെ ഛേദ്ദിക്കപ്പെട്ട ചർമ്മം പുനഃസ്ഥാപിക്കാൻ കഴിയും. ശസ്ത്രക്രിയ ചെയ്താലും അധികം ദിവസം ആശുപത്രിയിൽ കഴിയേണ്ട ആവശ്യമില്ലാത്തതിനാൽ വിവാഹത്തിന് ഏതാനും ദിവസം മുമ്പ് വേണമെങ്കിലും ഇതിന് വിധേയയാകാൻ വലിയ ബുദ്ധിമുട്ടില്ല. എന്നാൽ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ടെങ്കിൽ മൂന്ന് മാസത്തേക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാതിരിക്കുകയാണ് നല്ലതെന്നും ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. പല രാജ്യങ്ങളിലും ഹൈമണോറഫി നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ രാജ്യങ്ങളിൽ ഇപ്പോഴും ഇതിന് നിയമപരമായി വിലക്കുണ്ട്.
മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഈയൊരു സൗകര്യത്തെയും പലരും തെറ്റായി ഉപയോഗിക്കുന്ന പ്രവണതകളും കുറവല്ല. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന പലരും തന്റെ മോശം ഭൂതകാലം മറച്ചുവെയ്ക്കുന്നതിനായി ഹൈമണോറഫിയെ ആശ്രയക്കാറുണ്ട്. ഇതിന് പുറമെ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും പലരും ഈയൊരു വിദ്യയുടെ സഹായം തേടാറുണ്ട്. കന്യാചർമ്മം പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയ ചെയ്യുന്ന നൂറുകണക്കിന് ആശുപത്രികൾ ഇന്ത്യയിലുണ്ട്. യുവതികളും ചില മധ്യവയസ്കരിലുമാണ് കന്യാചർമ്മം പുനഃസ്ഥാപിക്കലിന് വിധേയമാക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. വിവാഹസമയം അടുക്കുമ്പോഴാണ് പലരും ഈ ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു. വധു കന്യക ആയിരിക്കണമെന്ന മിഥ്യാധാരണ നിമിത്തമാണ് പല പെൺകുട്ടികളും കന്യാചർമ്മം ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്.
മുബൈയിൽ ഈ ശസ്ത്രക്രിയക്ക് അര ലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കാറുണ്ട്. എന്നാൽ അഹമ്മദാബാദിലും ബാംഗ്ലൂരിലും കൊൽക്കത്തയിലും 15000 രൂപയ്ക്കും 20000 രൂപയ്ക്കും ശസ്ത്രക്രിയ നടത്താം. ഗൈനക്കോളജി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിവർഷം 20000-ൽ അധികം സ്ത്രീകൾ ഇന്ത്യയിൽ കന്യാചർമ്മം പുനഃസ്ഥാപിക്കൽ സർജറിക്ക് വിധേയമാകുന്നുണ്ട്. ഇന്ത്യയിൽ ചികിത്സാചെലവ് വളരെ കുറവായതിനാൽ ധാരാളം വിദേശികൾ മുംബൈ, ഡൽഹി, ബാംഗ്ലൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളിൽ കന്യാചർമ്മം പുനഃസ്ഥാപിക്കലിന് എത്തുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്