നോവൽ സാഹിത്യമാല 200 നോവലുകളുടെ ക്രിട്ടിക്കൽ സ്റ്റഡീസ്; മിസ് ലീഡിങ് ആയ ഒരു എലമെന്റസുകൾ പരസ്യത്തിലില്ല; അവകാശികൾ ഉൾപ്പെടുന്ന നോവലുകൾ 3000 പേജിൽ ഒതുങ്ങില്ലെന്ന് വായനക്കാർക്കും അറിയാം; പുസ്തകം തിരികെ നൽകണമെങ്കിൽ സ്വീകരിക്കാനും ഡിസി തയ്യാർ; നോവൽ സാഹിത്യമാല വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഡിസി ബുക്സ് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: നോവൽ സാഹിത്യമാല നോവൽ അല്ല കുറിപ്പുകൾ മാത്രം എന്ന മറുനാടൻ വാർത്തയ്ക്ക് വിശദീകരണവുമായി ഡിസി ബുക്സ് രംഗത്ത്. നിർബന്ധമായും വായിച്ചിരിക്കേണ്ട 200 നോവലുകളുടെ സംഗ്രഹമാണ് നോവൽ സാഹിത്യമാല എന്ന് ആദ്യം തന്നെ വായനക്കാരെ ബോധ്യപ്പെടുത്തിയിരുന്നു. ഡിസി ബുക്സ് റീഡേഴ്സ് സർക്കിളിൽ ഇത് സംബന്ധിച്ച അറിയിപ്പുകളും നൽകിയിരുന്നു. ഇരുനൂറു നോവലുകൾ 3000 പേജിൽ ഒതുങ്ങില്ലെന്ന് അറിവുള്ളവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഡിസി ബൂക്സിനു സംശയങ്ങൾ ഉണ്ടായിരുന്നില്ല. നോവൽ സാഹിത്യമാലയിൽ ഉള്ള ഇരുനൂറു നോവലുകളിലേക്കുള്ള കവാടമാണ് നോവൽ സാഹിത്യമാല. ഇത് അറിഞ്ഞവർ തന്നെയാണ് ബുക്കുകൾ വാങ്ങിച്ചത്. നോവലുകളുടെ ക്രിട്ടിക്കൽ സ്റ്റഡിയാണിത്. ആദ്യം മുതൽ അവസാനം വരെ ബ്രോഷറിൽ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിർബന്ധമായും വായിച്ചിരിക്കേണ്ട 200 നോവലുകളുടെ സംഗ്രഹം ആണിത്. ഞങ്ങൾ പറഞ്ഞ നോവലുകൾ വായിച്ചിട്ടില്ലാത്തവർക്ക് ആ നോവലുകളിലേക്കുള്ള വലിയ കവാടം ആണിത്. ഇത് സ്പഷമായി ഞങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡിസിക്കെതിരെ വിവാദം ജ്വലിപ്പിക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പുകളുടെ സൃഷ്ടിയാണിത്. ഏതൊക്കെ നോവലുകൾ വായിച്ചിരിക്കണം എന്നതിലേക്കുള്ള ചൂണ്ടുപലക കൂടിയാണിത്.
അക്കാദമിക്കലായി മുന്നോട്ടു പോകുന്ന ഏതൊരാൾക്കും ഗുണപ്രദമാണിത്. കഥാപാത്ര സൂചിക, സവിശേഷത, നോവലിന്റെ പശ്ചാത്തലം തുടങ്ങി എല്ലാ ഏരിയായും നോവൽ സാഹിത്യമാലയിലുണ്ട്. മിസ് ലീഡിങ് ആയ ഒരു എലമെന്റസും പരസ്യത്തിലില്ല. എഴുപതിനായിരം-എൺപതിനായിരം പേജുകൾ വേണം ഇരുനൂറു നോവലുകൾ പൂർണമായി പ്രസിദ്ധപ്പെടുത്തണമെങ്കിൽ. ഇവിടെയുള്ളത് മൂവായിരം പേജുകൾ മാത്രമാണ്. വിലാസിനിയുടെ അവകാശികൾ മാത്രം മൂവായിരം പേജുകൾ വരും. അപ്പോൾ എങ്ങിനെ മൂവായിരം പേജുകളിൽ 200 നോവലുകൾ പ്രസിദ്ധപ്പെടുത്താൻ കഴിയും. 900വും അറുനൂറും പേജുകൾ ഉള്ളതാണ് പല നോവലുകളും. വായനക്കാർക്ക് പൊതുവേ ഈ കാര്യങ്ങൾ അറിയാം. നൂറു വർഷം നൂറു കഥകൾ എന്ന പുസ്തകം ഇറക്കിയപ്പോൾ ആ കഥകൾ എല്ലാം ഞങ്ങൾ ഉൾക്കൊള്ളിച്ചു. ഇതുപോലെയല്ല നോവലുകൾ. പ്രസക്തമായ നോവലുകളുടെ ചുരുക്കപ്പട്ടികയാണിത്. നോവൽ സാഹിത്യമാല ആർക്കെങ്കിലും ആവശ്യമില്ലെങ്കിൽ കേടുപാടുകൾ ഇല്ലാതെ തിരികെ നൽകിയാൽ പുസ്തകം സ്വീകരിക്കാനും ഈ സമാഹാരത്തിന്റെ തുല്യമായി വേറെ ബുക്കുകൾ നൽകാനും ഡിസി തയ്യാറാണ്. പരാതിയുള്ളവരുടെ പരാതി പരിഹരിക്കാൻ തയ്യാറുമാണ്. ഇവർ ഡിസി ബുക്സുമായി ബന്ധപ്പെട്ടാൽ മതിയെന്നും ഡിസി ബുക്സ് അറിയിക്കുന്നു. മലയാള നോവൽ സാഹിത്യമാല എന്ത് എന്ന കാര്യത്തിൽ ഡിസി നൽകുന്ന വിശദീകരണം:
മലയാള നോവൽ സാഹിത്യമാല ഇനി സാഹിത്യചരിത്രത്തിന്റെ ഭാഗം:
ഉള്ളടക്കത്തിന്റെ കാര്യത്തിൽ തെറ്റിദ്ധാരണയ്ക്കിടകൊടുക്കാത്തവിധം ബ്രോഷറിൽ കൃത്യമായും സുതാര്യമായും രേഖപ്പെടുത്തിയ ഒരു ബൃഹദ്പദ്ധതിയാണ് മലയാള നോവൽസാഹിത്യമാല. വിദേശഭാഷകളിൽ ഇത്തരം ഗ്രന്ഥങ്ങൾ അമൂല്യവും റഫറൻസ് സംസ്കാരത്തിന്റെ ഭാഗവുമാണ്. കൊവിഡുകാലത്ത് റിസ്ക്കെടുത്തുകൊണ്ടാണ് മൂവായിരം പേജുള്ള ഈ പദ്ധതിക്ക് ഡി സി ബുക്സ് മുതിർന്നതെന്ന് നിസംശയം പറയാം.
മലയാള നോവൽ സാഹിത്യമാലയിൽ പരാമർശിച്ചിട്ടുള്ളത് 200 നോവലുകളാണ്. മൂന്നൂ വാല്യങ്ങളിൽ 3000 പേജുകളിലാണ് ഈ ബൃഹദ്ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. 3000 പേജുകൾ വരുന്ന വിലാസിനിയുടെ അവകാശികൾ, കെ ആർ മീരയുടെ 500-ൽപ്പരം പേജുകൾ വരുന്ന ആരാച്ചാർ, എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, സി വി രാമൻ പിള്ളുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജ ഉൽപ്പെടുന്ന ഇരുനൂറ് നോവലുകളുടെ പേജുകൾതന്നെ 70000 മുതൽ ഒരു ലക്ഷം വരെ വരുമെന്നുള്ളതാണ് വസ്തുത. അങ്ങനെയിരിക്കെ 3000 പേജുകളിൽ 200 നോവലുകളുടെ സമാഹാരം എന്ന തെറ്റിദ്ധാരണ ഡി സി ബുക്സിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നത് സുവ്യക്തമാണല്ലോ. ഒപ്പം ഇതു വാങ്ങുന്ന ശരാശരി വായനക്കാരനും അത് ബോധ്യവുമാണല്ലോ. വിദേശഭാഷകളിലെ പ്രസാധകരായ റൂട്ട് ലെഡ്ജ്, കേംബ്രിഡ്ജ് തുടങ്ങിയവർ ഇത്തരത്തിലുള്ള സാഹിത്യപ്രവേശികകൾ നിലവിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. 1001 ബുക്സ് യു മസ്റ്റ് റീഡ് ബിഫോർ യു ഡൈ 501 ബുക്സ് യു മസ്റ്റ് റീഡ് എന്നീ ബൃഹദ്ഗ്രന്ഥങ്ങൾ അതിനുദാഹരണമാണ്.
ഡിജിറ്റൽ രൂപത്തിലും അച്ചടിച്ചും ലക്ഷക്കണക്കിന് ബ്രോഷറുകളാണ് വായനക്കാരലേക്കെത്തിച്ചിട്ടുള്ളത്. അതിൽ ഒരിടത്തുംതന്നെ 200 നോവലുകളുടെ സമാഹാരം എന്ന് ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, കവർപേജിൽ ഉൾപ്പടെ, സംശയത്തിനിടനൽകാത്തവിധം വലിയ അക്ഷരങ്ങളിൽ ഉള്ളടക്കത്തെക്കുറിച്ച് സ്പഷ്ടമായി പലയിടങ്ങളിലായി വിശദമാക്കിയിട്ടുമുണ്ട്. ആയിരക്കണക്കിന് വായനക്കാർ ദിനംപ്രതി സന്ദർശിക്കുന്ന ഡി സി ബുക്സ് പോർട്ടലിൽ മലയാള നോവൽസാഹിത്യമാലയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും വിശദമാക്കിക്കൊണ്ടുള്ള നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ 5 ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലൂടെയും 60-ൽ അധികം വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയും അനവധി തവണയാണ് ആവർത്തിച്ചിട്ടുള്ളത്. വാട്ട്സാപ്പ് സന്ദേശങ്ങളിൽ നോവൽസാഹിത്യമാലയുടെ വെബ് ലിങ്കും നൽകിയിരുന്നു. ഇവയെല്ലാംതന്നെ മലയാള നോവൽ സാഹിത്യമാലയുടെ ഉള്ളടക്കത്തെക്കുറിച്ച് തർക്കമില്ലാത്തവിധം വളരെ സുതാര്യമായും വിശദമായും സംവേദനം ചെയ്തിട്ടുണ്ടെന്നിരിക്കെ, തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകളും വാർത്തകളും എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നത് തികച്ചും ദുരൂഹവും അത്ഭുതാവഹവുമാണ്.
അടുത്ത ഏതാനും ദശാബ്ദക്കാലം ഈ ഗ്രന്ഥമായിരിക്കും മലയാള നോവൽസാഹിത്യത്തിന്റെ ചരിത്രമായി നിലകൊള്ളാൻപോകുന്നത് എന്ന് പുസ്തകത്തിന്റെ എഡിറ്റർക്കും ഞങ്ങൾക്കും ഉത്തമബോധ്യമുണ്ട്. ക്രിട്ടിക്കൽ നോട്ട്സിലൂടെയും കഥാപാത്ര വിവരണത്തിലൂടെയും ഇതിവൃത്ത പരിചയത്തിലൂടെയും സമാനതകളില്ലാത്ത് റെഡി റഫറൻസ് ഗ്രസ്ഥമായ മലയാള നോവൽ സാഹിത്യമാല വായനാപ്രേമികൾക്കും അദ്ധ്യാപക-ഗവേഷക കുതുകികൾക്കും എക്കാലത്തേയ്ക്കും അമൂല്യമായി നിലകൊള്ളുകതന്നെ ചെയ്യും.
എന്താണ് മലയാള നോവൽസാഹിത്യമാലയുടെ സവിശേഷതകൾ?
1. വായനാതൽപ്പരർക്കൊരു റെഡി റെഫറൻസ്
2. പുതുതായി വായനയിലേക്ക് വരുന്നവർക്കൊരു പ്രവേശിക
3. അദ്ധ്യാപക-ഗവേഷക സമൂഹത്തിനൊരു ചിരകാല റഫറൻസ്
4. അക്കാദമിക് ലൈബ്രറികൾക്കും വായനശാലകൾക്കും ഒഴിച്ചുകൂടാനാവാത്ത സമാഹാരം
ഡി സി ബുക്സിനു നേർക്കുയരുന്ന ഏതൊരു വിമർശനത്തിനെയും ക്രിയാത്മകമായി സമീപിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും എന്നും ഞങ്ങൾ ഒരുക്കമാണ്. കുറവുകളെ അടുത്ത പതിപ്പിൽ പരിഹരിക്കാൻ ഞങ്ങൾ ഒരുക്കവുമാണ്.
ചിലരെങ്കിലും തെറ്റിദ്ധരിച്ച് ഈ പുസ്തകം ബുക്ക് ചെയ്തതായി അറിയുന്നു.അവർക്ക് ഈ പുസ്തകം വേണ്ടെങ്കിൽ 9846133336 നമ്പറിൽ അറിയിച്ചാൽ നോവൽ സാഹിത്യമാല അന്വേഷിച്ചു നടക്കുന്ന വായനക്കാരുമായി ബന്ധപ്പെടുത്താൻ കഴിയും. 300 കോപ്പി മാത്രമേ അധികമായി അച്ചടിച്ചിട്ടുള്ളുവെങ്കിലും അതിലേറെ അന്വേഷണമാണ് ഈ പുസ്തകത്തിന് ലഭിക്കുന്നത്. അതിനാൽ പുസ്തകം വേണ്ടെന്നുള്ളവർക്ക് തദ്ദേശീയരായ ആവശ്യക്കാരുമായി അവരെ ബന്ധപ്പെടുത്തുന്നതിനുള്ള അവസരമൊരുക്കാം. അതല്ല, ഈ പുസ്തകത്തിനു പകരം തുല്യവിലയ്ക്കുള്ള മറ്റു പുസ്തകങ്ങൾ വേണമെങ്കിൽ അടുത്തുള്ള ഞങ്ങളുടെ പുസ്തകശാലയിൽ പുസ്തകം ബോക്സ് സഹിതം കേടുപാടുകളില്ലാതെ 2020 ഒക്ടോബർ31നുള്ളിൽ എത്തിച്ചാൽ ആവശ്യക്കാരായ പുസ്തകപ്രേമികൾക്ക് നല്കാവുന്ന മികച്ച ഒരവസരമായിത്തീരും അത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍