സംവരണം ഉള്ളവരിൽ ക്രീമിലെയർ പരിധി ഉയർത്തി നേട്ടങ്ങൾ ഉണ്ടാക്കുന്നത് ആരാണ്? സംവരണ വിഭാഗത്തിലെ പാവങ്ങൾ ഇത് മനസിലാക്കുന്നില്ല; മുന്നോക്ക സമുദായത്തിൽ 28 ജാതികളും 92 ഓളം ഉപജാതികളുമുണ്ട്; എൻ എസ് എസിന്റെ സാമൂഹിക നീതി മാത്രം; ലീഗീന്റെ എതിർപ്പിലുള്ളത് തെരഞ്ഞെടുപ്പ് രാഷ്ട്രീയവും; എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം കേരളത്തിൽ രാഷ്ട്രീയ യുദ്ധത്തിനു വഴി തെളിയിക്കുന്നു. സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ പാസാകുമ്പോൾ ബില്ലിനെ എതിർത്ത് വോട്ടു ചെയ്ത മുസ്ലിംലീഗ് ആണ് കേരളത്തിൽ സാമ്പത്തിക സംവരണത്തെ എതിർത്ത് സമരമുഖം തുറക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത 326 എംപിമാരിൽ മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും മാത്രമാണ് എതിർത്ത് വോട്ടു ചെയ്തത്. ഇതേ മുസ്ലിം ലീഗ് തന്നെയാണ് സാമ്പത്തിക സംവരണത്തിന്നെതിരെയുള്ള കേരളത്തിലെ യുദ്ധവും നയിക്കുന്നത്.
മുന്നാക്ക സംവരണം പിന്നാക്കക്കാരെ കൂടുതൽ പിന്നാക്കമാക്കും എന്ന യുക്തിയില്ലാത്ത എതിർപ്പ് ആണ് മുസ്ലിം ലീഗ് ഉയർത്തുന്നത്. മുസ്ലിം ലീഗിന്റെ ഈ വർഗീയ നിലപാടിനെതിരെയാണ് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ദീപികയിൽ ലേഖനം എഴുതി പ്രതികരിച്ചത്. ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖം മൂടി മാറ്റി പുറത്ത് വരുന്നു എന്നാണ് പെരുന്തോട്ടം കുറ്റപ്പെടുത്തിയത്. മറ്റുള്ള സമുദായക്കാർക്കുള്ള സംവരണം കുറയ്ക്കാതിരിക്കുമ്പോൾ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം അനുവദിക്കുന്നതിൽ എന്താണ് കുഴപ്പം എന്നാണ് പെരുന്തോട്ടം ചോദിച്ചത്. പെരുന്തോട്ടത്തിന്റെ ലേഖനം രാഷ്ട്രീയ വിവാദമായി നിലനിൽക്കുമ്പോൾ മുസ്ലിം ലീഗിന്റെ എതിർപ്പിന്നെതിരെ പ്രതികരിച്ച് എൻഎസ്എസും രംഗത്ത് വരുകയാണ്.
പെരുന്തോട്ടത്തിന്റെ പാത പിന്തുടർന്ന് മുസ്ലിം ലീഗിനെതിരെ ശക്തമായ എതിർപ്പാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രകടിപ്പിച്ചത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സംവരണത്തിന്നെതിരെയുള്ള ലീഗിന്റെ എതിർപ്പ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണെന്ന് സുകുമാരൻ നായർ മറുനാടനോട് പ്രതികരിച്ചു. സംവരണ കാര്യത്തിൽ ലീഗിന്റെത് യുക്തിയില്ലാത്ത എതിർപ്പ് ആണ്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടുള്ള എതിർപ്പാണ് ലീഗിന്റെത്. മുസ്ലിം ലീഗിനെ അതിനിശിതമായി വിമർശിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം കണ്ടിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. പക്ഷെ പെരുന്തോട്ടത്തിന്റെ പ്രതികരണത്തിന്റെ തുടർച്ച തന്നെയാണ് സുകുമാരൻ നായരും നടത്തുന്നത്.
സംവരണ കാര്യത്തിൽ മുസ്ലിം ലീഗ് ഉയർത്തുന്ന എതിർപ്പ് മുന്നിൽ കാണുന്നുണ്ട്. ലീഗിന്റെ എതിർപ്പിനു പിന്നിൽ രാഷ്ട്രീയവും തിരഞ്ഞെടുപ്പും തന്നെയാണ്. മുസ്ലിം ലീഗ് അഭിപ്രായം പറഞ്ഞു. ഞങ്ങൾ ഒന്നും പ്രതികരിച്ചിട്ടില്ല. മുസ്ലിം ലീഗ് ഇപ്പോൾ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് തത്ക്കാലം പ്രതികരിക്കുന്നില്ല. കോൺഗ്രസിന്റെ നിലപാട് അറിയട്ടെ. ആ നിലപാട് ഇന്നു അറിയാം കഴിയും. അവർ യോഗം വിളിച്ചിട്ടുണ്ട്. നിലപാട് ഇന്നു പറയും എന്നാണ് കോൺഗ്രസ് പറഞ്ഞത്. അതിനു ശേഷം എൻഎസ്എസ് ഈ കാര്യത്തിൽ നിലപാട് സ്വീകരിക്കും. എസ്എൻഡിപി സാമ്പത്തിക സംവരണത്തെ എതിർക്കുന്നുണ്ട്. . അതൊന്നും ഞങ്ങളുടെ പ്രശ്നമല്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് എന്ത് പറയുന്നു എന്നത് ഞങ്ങൾക്ക് പ്രശ്നമല്ല.
ബിൽ ലോക്സഭയിൽ വന്നപ്പോൾ എല്ലാവരും വോട്ടു ചെയ്തതല്ലേ. പാർലമെന്റിൽ എല്ലാവരും സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. മൂന്നു പേർ ഒഴിച്ച് സർവരും അനുകൂല വോട്ടു ചെയ്തതാണ്. ആ മൂന്നു പേരിൽ എതിർത്ത് വോട്ടു ചെയ്ത രണ്ടുപേരാണ് കേരളത്തിലെ പ്രക്ഷോഭങ്ങൾക്ക് കുട പിടിക്കുന്നത്. ഞങ്ങൾക്ക് കോൺഗ്രസ് സഹായിക്കണമെന്നോ കമ്മ്യൂണിസ്റ്റ് സഹായിക്കണമെന്നോ ബിജെപി സഹായിക്കണം എന്നോ ഇല്ല. ഞങ്ങൾ ആവശ്യപ്പെടുന്നത് സാമൂഹ്യനീതിയാണ്. അതിനു പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. സാമ്പത്തിക സംവരണം എന്ന് പറഞ്ഞാൽ പുച്ചിച്ച് തള്ളുന്ന അവസ്ഥയായിരുന്നു മുൻപ് നിലവിലുണ്ടായിരുന്നത്. ആ സാഹചര്യം അന്ന് നിലനിന്നിരുന്നു. എത്രയോ മുൻപ് എൻഎസ് എസ് ഉന്നയിച്ച സാമ്പത്തിക സംവരണം എന്ന ആവശ്യം ഇന്നു യാഥാർഥ്യമായിരിക്കുന്നു.
സാമ്പത്തിക സംവരണം എന്ന ആവശ്യം ഉയർത്തിയത് എൻഎസ്എസ് മാത്രമാണ്. എൻഎസ്എസ് നിലപാടിൽ ഇന്നും ഒരു മാറ്റവും വരുത്തിയിട്ടില്ല. മുന്നോക്കക്കാരന് സാമ്പത്തിക സംവരണം നൽകുന്നത് പാപമാണ് എന്ന രീതിയിലാണ് എല്ലാവരും സംവരണത്തെ കണ്ടത്. പലരും ഇത് പറഞ്ഞിരുന്നു. പക്ഷെ ഇത് യാഥാർത്യമായിരിക്കുന്നു. ഞങ്ങൾ നിലകൊള്ളുന്നത് സാമൂഹ്യ നീതിക്ക് വേണ്ടിയാണ്. സാമ്പത്തിക സംവരണം എന്ന് പറഞ്ഞാൽ നായർ സമുദായത്തിനു സംവരണം നൽകണം എന്നല്ല പറഞ്ഞത്. സാമ്പത്തിക സംവരണം എന്ന് പറഞ്ഞാൽ സമൂഹത്തിൽ സാമ്പത്തികമായി അവശതയനുഭവിക്കുന്നവർക്ക് നൽകേണ്ടുന്ന സംവരണമാണ്. ഇതാണ് എൻഎസ്എസിന്റെ പ്രഖ്യാപിത നയം. അത് നടക്കില്ല എന്ന അവസ്ഥ വന്നപ്പോഴാണ് സംവരണം ലഭിക്കുന്നവർക്ക് അത് ഒട്ടും കുറയ്ക്കാതെ തന്നെ ഇതുവരെ സംവരണം ലഭിക്കാത്ത വിഭാഗക്കാർക്ക്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അത് നൽകണം എന്ന് എൻഎസ്എസ് ആവശ്യപ്പെട്ടത്. അവരെ സഹായിക്കണം എന്ന് എൻഎസ്എസ് നിലപാട് എടുത്തു. ആ നിലപാട് ആണ് എൻഎസ്എസ് സർക്കാരുകളെ അറിയിച്ചത്. ഈ സാമ്പത്തിക സംവരണത്തിനു വേണ്ടിയാണ് ഞങ്ങൾ യുദ്ധം ചെയ്തത്. അതിനു ആരുടെ സഹായമോ എതിർപ്പോ ഞങ്ങൾക്ക് പ്രശ്നമല്ല.
സാമൂഹ്യ നീതിക്ക് വേണ്ടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം നൽകണം ഇതാണ് എൻഎസ്എസ് നിലപാട്. ഇതിനു വേണ്ടിയാണ് ഞങ്ങൾ യുദ്ധം ചെയ്തത്. മറ്റുള്ളവരുടെ നിലപാട് എന്താണ്? അവർ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നൊന്നും ഞങ്ങൾ കണക്കിലെടുത്തിട്ടില്ല. ഞങ്ങൾക്ക് വേറെ രക്ഷയില്ല. ഞങ്ങൾക്ക് ഇലക്ഷൻ ഇല്ല. അത് മുന്നിൽ കണ്ടുള്ള അജണ്ട ഞങ്ങൾക്ക് ഇല്ല. രാഷ്ട്രീയമില്ല. ഇതൊന്നുമില്ല. സാമൂഹ്യ നീതി. അത് മാത്രമാണ് എൻഎസ്എസ് ലക്ഷ്യം. ഞങ്ങൾ ആരെയും എതിർക്കാൻ പോകുന്നില്ല. നിലവിലെ സർക്കാരുകളോട് കാര്യങ്ങൾ പറയുക. അത് ഇത് സർക്കാർ ആണെങ്കിലും പറയും. അതേയുള്ളൂ. ആരും പറയുന്നതിന് മുൻപ് ഞങ്ങൾ പറഞ്ഞു. സാമ്പത്തിക സംവരണം എന്ന നിലപാട് ഞങ്ങൾ സ്വീകരിച്ചു. ആരൊക്കെ എതിർത്താലും ആരൊക്കെ സഹകരിച്ചാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങൾ ഞങ്ങളുടെ നിലപാടുമായി മുന്നോട്ടു പോകും. ഇന്നല്ലെങ്കിൽ നാളെ സാമ്പത്തിക സംവരണം പൂർണമായി നിലവിൽ വരും.
സാമ്പത്തിക സംവരണം എന്ന് പറയുമ്പോൾ പലരുടെയും വ്യാഖ്യാനം ഇത് നായർ സമുദായത്തിനാണ് എന്നാണ്. മുന്നോക്ക സമുദായം എന്ന് പറഞ്ഞാൽ ഇരുപത്തിയെട്ട് പ്രധാന ജാതികളുണ്ട്. സമുദായങ്ങളുണ്ട്. ആ ഇരുപത്തിയെട്ട് സമുദായങ്ങൾക്ക് 92 ഓളം ഉപജാതികളുമുണ്ട്. ആ വിഭാഗത്തിൽ ഉള്ള പാവപ്പെട്ടവർക്ക് വേണ്ടിയാണ് എൻഎസ്എസ് പറയുന്നത്. എൻഎസ്എസ് പറഞ്ഞത് എല്ലാവരിലെയും പാവപ്പെട്ടവർക്ക് വേണ്ടിയാണ്. ഇത് അവർ സമ്മതിച്ചില്ല. സംവരണ വിഭാഗക്കാർക്ക് തന്നെ അത് ഇഷ്ടമല്ല. സമ്പന്നന്മാർക്കല്ല ഇത് കിട്ടേണ്ടത്. പാവങ്ങൾക്ക് ആണ് ഇത് കിട്ടേണ്ടത് എന്നാണ് ഞങ്ങൾ പറഞ്ഞു തുടങ്ങിയത്. സംവരണം ഉള്ളവരിൽ ആണെങ്കിലും സംവരണം ഇല്ലാത്തവരിൽ ആണെങ്കിലും ഇതിലെ പാവപ്പെട്ടവർക്ക് മാത്രമാണ് ആനുകൂല്യം അനുവദിക്കേണ്ടത് എന്നാണ് എൻഎസ്എസ് പറഞ്ഞത്. അതിനാലാണ് സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ വേണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സംവരണം ഉള്ളവരിൽ ക്രീമിലെയർ പരിധി ഉയർത്തിക്കൊണ്ടു നേട്ടങ്ങൾ ഉണ്ടാക്കുന്നത് ആരാണ്? സംവരണ വിഭാഗങ്ങളിലെ പാവങ്ങൾ ഇത് മനസിലാക്കുന്നില്ല. ഇവരെ മുന്നിൽ നിർത്തി സാമ്പത്തിക സംവരണം ആവശ്യപ്പെടുന്നവരെ എതിർക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്-സുകുമാരൻ നായർ പറയുന്നു.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരവെ സാമ്പത്തിക സംവരണം തിരഞ്ഞെടുപ്പ് വിഷയമാവുകയാണ്. മുന്നാക്കവിഭാഗങ്ങളിൽനിന്ന് വലിയ പിന്തുണയാണ് സിപിഎം. ലക്ഷ്യമിടുന്നത്. മുസ്ലിം ലീഗ് എതിർഭാഗത്ത് നിൽക്കുന്നത് യുഡിഎഫിന് മുന്നിലെ വിഷയമായി മാറുകയാണ്. മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളുമായി എസ്.എൻ.ഡി.പി. യോഗം ചർച്ച നടത്താൻ തീരുമാനവുമെടുത്തിട്ടുണ്ട്. സംവരണം കത്തുമ്പോൾ തീരുമാനത്തിനു ഇന്നു കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി വിളിച്ചിട്ടുണ്ട്. ദേശീയതലത്തിൽ കോൺഗ്രസ് എടുത്ത നിലപാടിൽ നിന്നും കോൺഗ്രസിന് വിട്ടു നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ ലീഗിന് അനുകൂലമായ തീരുമാനം രാഷ്ട്രീയ കാര്യാ സമിതിയിൽ നിന്നും വരാനിടയില്ല. പക്ഷെ എക്കാലവും രാഷ്ട്രീയത്തിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന സംവരണ വിഷയം കേരളത്തിലെയും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കത്തിജ്വലിക്കാൻ തന്നെയാണ് സാധ്യതകൾ. .
Stories you may Like
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്