ഇംഗ്ലണ്ടിലെ പാവപ്പെട്ട കുട്ടികൾക്ക് ഉച്ചഭക്ഷണവുമായി ഇന്ത്യൻ ചാരിറ്റി സംഘടന; സ്കൂൾ അവധി സമയത്തു ഉച്ചഭക്ഷണം നിഷേധിച്ച ബോറിസ് സർക്കാർ വിമർശം നേരിടുമ്പോൾ ആരും വിശന്നിരിക്കരുത് എന്ന സന്ദേശവുമായി വാറ്റ്ഫോഡ് സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം നൽകിയത് അക്ഷയ പാത്ര; ഇംഗ്ലണ്ടിൽ ഇന്ത്യ തിളങ്ങുന്നതിങ്ങനെ
മറുനാടൻ ഡെസ്ക്
കവൻട്രി: ഇംഗ്ലണ്ടിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണവുമായി ഇന്ത്യയിൽ നിന്നൊരു ജീവകാരുണ്യ സംഘടന. നേരെ തിരിച്ചാണോ സംഭവിച്ചത് എന്ന് സംശയിക്കേണ്ട, ഇപ്പോൾ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. യുകെയിലെ സ്കൂളുകളിൽ രണ്ടാം ക്ളാസ് വരെയുള്ള ചെറിയ കുട്ടികൾക്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള കുട്ടികൾക്കും നൽകുന്ന സൗജന്യ ഭക്ഷണ വിതരണം ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ശരത് കാല അവധിക്കായി സ്കൂൾ അടച്ചപ്പോൾ രാജ്യമൊട്ടാകെ സർക്കാർ നിർദേശ പ്രകാരം മുടങ്ങിയിരിക്കുകയാണ്.
സ്കൂൾ അവധിക്കാലത്തും ഇങ്ങനെ ഭക്ഷണം വിതരണം ചെയ്യാൻ സർക്കാരിന് ഫണ്ട് ഇല്ലെന്നാണ് ന്യായമായി പറഞ്ഞിരുന്നത്. എന്നാൽ ഇതിനെതിരെ ദേശ വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും പ്രധാന മന്ത്രി ബോറിസ് ജോൺസണും ചാൻസലർ ഋഷി സുനകും തീരുമാനത്തിൽ നിന്നും മാറാൻ തയ്യാറായില്ല. ഇതിനിടയിലാണ് ഇന്ത്യൻ വംശജർക്ക് ആധിപത്യമുള്ള വടക്കേ ഇംഗ്ലണ്ട് പട്ടണമായ വാറ്റ്ഫോഡിലെ ഒരു പ്രൈമറി സ്കൂളിൽ ഈ ആഴ്ച ഇന്ത്യൻ ചാരിറ്റി സംഘടനാ അക്ഷയ പാത്ര സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിൽ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അക്ഷയ പാത്രയുടെ പ്രധാന പ്രവർത്തനം. ഭക്ഷണം ഇല്ലാതെ സ്കൂളിൽ കുട്ടികൾ വരാതിരിക്കുന്ന സാഹചര്യം ഇന്ത്യയിൽ അവസാനിപ്പിക്കുകയാണ് അക്ഷയ പാത്ര ലക്ഷ്യമിടുന്നത്. ഒരു ദിവസം ദശലക്ഷക്കണക്കിനു കുട്ടികളാണ് ഇവർ നൽകുന്ന ഭക്ഷണം കഴിച്ചു വിശപ്പകറ്റുന്നത്. ഇപ്പോൾ ആ നിരയിലേക്ക് നൂറു കണക്കിന് ഇംഗ്ലീഷുകാരായ കുട്ടികളും ചേർന്നിരിക്കുന്നു. ഇന്ത്യയിൽ ഒരു കുട്ടിക്ക് ഒരു വർഷം മുഴുവൻ ഭക്ഷണം നൽകാൻ 750 രൂപയാണ് അക്ഷയ പാത്ര സംഭാവനയായി സ്വീകരിക്കുന്നത്.
എന്നാൽ ഇംഗ്ലണ്ടിൽ ഒരു നേരത്തെ ഭക്ഷണം നൽകാൻ സംഘടനാ ഒരു കുട്ടിക്ക് രണ്ടു പൗണ്ട് വീതമാണ് ചെലവിടുന്നത്. സർക്കാർ സഹായം നിലച്ചത് മൂലം ഈ ഒരാഴ്ച ഇംഗ്ലണ്ടിലെ അനേകം കുട്ടികൾ വിശന്നിരിക്കാനുള്ള സാഹചര്യം ഉള്ളതുകൊണ്ടാണ് തങ്ങൾ ഈ ശ്രമം പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുത്തതെന്നും അക്ഷയ പാത്ര പ്രവർത്തകർ പറയുന്നു. എന്നാൽ ഇവരുടെ പ്രവർത്തിക്കു സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും കയ്യടികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വിവിധ സംഘടനകളും സെലിബ്രിറ്റികളും വരെ സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ സംഭവനയുമായി രംഗത്തു വരാൻ തയ്യാറായിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ നോർത്ത് ലണ്ടൻ പട്ടണമായ വാറ്റ്ഫോഡ് ഇന്ത്യൻ സാന്നിധ്യം ശക്തമായ പ്രദേശം കൂടിയാണ്. ഇസ്കോൺ, ഹരേ കൃഷ്ണ പ്രസ്ഥാനങ്ങൾ സജീവമായ ഇവിടെ ഐടി രംഗത്ത് പ്രവർത്തിക്കുന്ന അനേകം ഇന്ത്യക്കാരടങ്ങിയ പ്രൊഫഷണലുകളും സജീവമാണ്. ഇവരുടെയടക്കം പിന്തുണ അക്ഷയ പാത്രയുടെ പ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്. സ്കൂളിൽ ഉച്ച ഭക്ഷണം മുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ എന്തുകൊണ്ട് ഇന്ത്യയിലെ പ്രവർത്തന രീതി ഇംഗ്ലണ്ടിലും നടപ്പാക്കാൻ സാധിക്കില്ല എന്ന ചിന്തയാണ് വാറ്റ്ഫോഡ് ക്രിക്വുഡിലെ മോറ പ്രൈമറി സ്കൂളിൽ ഈ അവധിക്കാലത്തും ഭക്ഷണം മുടങ്ങാതിരിക്കാൻ അക്ഷയ പാത്രയെ പ്രേരിപ്പിച്ചത്.
ആശയം സ്കൂൾ ഹെഡ് ടീച്ചർ കെയ്റ്റ് ബാസ് സർവാത്മനാ ഏറ്റെടുത്തതോടെ പദ്ധതി അതിവേഗം നടപ്പാക്കുക ആയിരുന്നു. ഇപ്പോൾ എന്നും ഉച്ചക്ക് ഹെഡ് ടീച്ചറുടെ നേതൃത്വത്തിൽ തന്നെയാണ് ഭക്ഷണ വിതരണം. സ്വാദേറിയ ഇന്ത്യൻ ഭക്ഷണം രുചിയോടെ കൈയിൽ കിട്ടിയപ്പോൾ ബ്രിട്ടീഷുകാരായ കുട്ടികൾക്കും അതിയായ സന്തോഷം. പലരും അത്തരം ഒരു ഭക്ഷണം ആദ്യമായി കഴിക്കുന്ന അനുഭവവും മാധ്യമങ്ങളുമായി പങ്കിടുകയും ചെയ്തു.
പാസ്തയോടൊപ്പം കോളിഫ്ളവറും ചീസും വിവിധ തരം പച്ചക്കറികളും ചേർത്ത രുചികരമായ വിഭവമാണ് ആദ്യ ദിവസം വിതരണം ചെയ്തത്. ഓരോ ദിവസവും വ്യത്യസ്ത വെജിറ്റേറിയൻ മെനു അവതരിപ്പിക്കാൻ ഉള്ള ശ്രമമാണ് അക്ഷയ പാത്ര ആലോചിക്കുന്നത്. വാറ്റ്ഫോഡിൽ 9000 പേർക്ക് കഴിക്കാൻ സാധിക്കും വിധം പാചകം ചെയ്യാൻ ശേഷിയുള്ള കൂറ്റൻ അടുക്കളയിൽ നിന്നുമാണ് സ്കൂളിന് ആവശ്യമായ ഭക്ഷണം നൽകുന്നത്.
അക്ഷയ പാത്ര അഞ്ചു ലക്ഷം പൗണ്ട് മുടക്കിയാണ് ഈ അടുക്കള സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ നിന്നും സ്വന്തം കാറിൽ നിറയെ ഭക്ഷണവുമായി തിരികെ സ്കൂളിൽ എത്തുകയാണ് ഇപ്പോൾ ഹെഡ് ടീച്ചർ കെയ്റ്റ് പ്രധാനമായും ചെയ്യുന്നത്. തികച്ചും അത്യാവശ്യമായ സമയത്തു ലഭിച്ച അസാധാരണമായ സഹായം എന്നാണ് അവർ അക്ഷയ പാത്രയുടെ ഇടപെടലിനെ വിശേഷിപ്പിക്കുന്നതും.
വാറ്റ്ഫോഡിൽ ഭക്ഷണ വിതരണം ഏറെ ശ്രദ്ധ നേടിയതോടെ സമാനമായ സാഹചര്യം ക്രിസ്മസ് അവധിക്കാലത്തും ഉണ്ടാകുമെന്നു ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യൻ സാന്നിധ്യം ശക്തമായ ലെസ്റ്റർ, ഈസ്റ്റ് ലണ്ടൻ പട്ടണ പ്രദേശങ്ങളിലും സമാനമായ വിധത്തിൽ അടുക്കളകൾ ആരംഭിച്ചു സൗജന്യ ഭക്ഷണ വിതരണ പദ്ധതി നടപ്പാക്കാൻ ആലോചിക്കുകയാണ് അക്ഷയ പാത്ര. ഒരു പക്ഷെ ഇന്ത്യയിൽ വിജയകരമായി നടപ്പാക്കിയ ഒരു പദ്ധതി അതേവിധം ഇംഗ്ലണ്ടിലേക്കു പറിച്ചു നടുന്നത് ആദ്യമായിരിക്കും. എന്നാൽ സാഹചര്യങ്ങളിൽ വലിയ വത്യാസം ഇല്ലെന്നതാണ് പ്രധാനം എന്ന് അക്ഷയ പാത്രയുടെ ചീഫ് എക്സ്ക്യൂട്ടീവ് ഭവാനി സിങ് ശെഖാവത് പറയുന്നു.
ബ്രിട്ടീഷ് സർക്കാരുമായി സഹകരിച്ചു പാതി വിലയ്ക്ക് ഈ ഭക്ഷണം സാധ്യമായ സ്കൂളുകളിൽ നൽകാൻ കഴിയുന്ന കാര്യവും സംഘടനാ ആലോചിക്കുകയാണ്. ഒരു കുട്ടിക്ക് വേണ്ടി ദിവസം രണ്ടു പൗണ്ട് മാത്രം ആവശ്യമായി വരുമ്പോൾ പാതി പണം സർക്കാരും പാതി പണം പദ്ധതിക്ക് സംഭാവന ആയി നൽകുന്നവരിൽ നിന്നും കണ്ടെത്തുവാനുമാണ് ആലോചന. ഇത്തരം ഒരു ആവശ്യം ബ്രിട്ടീഷ് സമൂഹത്തിൽ നടപ്പാക്കാൻ കാര്യമായ പ്രയാസം ഉണ്ടാകില്ല എന്നാണ് അക്ഷയ പാത്ര കരുതുന്നത്.
കോവിഡ് മൂലം തന്റെ ഭർത്താവിന് ഫുൾ ടൈം ജോലി നഷ്ടമായ സാഹചര്യത്തിൽ സ്കൂളിൽ നിന്നും ഇങ്ങനെ ഒരു സഹായം ലഭിച്ചത് ഏറെ നന്ദിയോടെ കാണുകയാണ് എന്ന് രണ്ടു കുട്ടികളുടെ മാതാവായ അധിക എൽ മിർ പറയുന്നു. ഇത്തരം അനുഭവമുള്ള നൂറുകണക്കിനാളുകളിൽ ഒരാൾ മാത്രമാണ് അധികം. ഡിസൈൻ ടെക്നീഷ്യൻ ആയ ഡെന്നിസ് പെരസ് താൻ ഫുൾ ടൈം ജോലി ചെയ്തിട്ടും വാടകയും ബിലും നൽകിയ ശേഷം കയ്യിൽ ബാക്കി ഒന്നും അവശേഷിക്കുന്നില്ല എന്ന സാഹചര്യത്തിലാണ് മൂന്നു കുട്ടികൾക്ക് വേണ്ടി സൗജന്യ ഭക്ഷണം ശേഖരിക്കാൻ സ്കൂളിൽ എത്തിയതെന്ന് പറയാൻ മടി കാട്ടുന്നില്ല.
ആഴ്ചയിൽ 16 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ പിന്നെ സർക്കാരിൽ നിന്നും ഒരു സഹായവും ഇല്ല എന്നത് തന്നെപോലെയുള്ള രക്ഷിതാക്കൾക്ക് ഇത്തരം സഹായങ്ങൾ വേണ്ടെന്നു വയ്ക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്നും ഡെന്നിസ് കൂട്ടിച്ചേർക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്