ലോക്കറിലെ ഒരു കോടിയും സ്വർണ്ണക്കടത്തും ഈന്തപ്പഴ ഇറക്കുമതിയും എല്ലാം ഇനി പിണറായിയുടെ ഉറക്കം കെടുത്തും; ശിവശങ്കറും സ്വപ്നയും തമ്മിൽ അടുക്കുന്നത് മുഖ്യമന്ത്രി വഴിയാണ് എന്ന് വരുമ്പോൾ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന വിലയിരുത്തലിൽ കേന്ദ്ര ഏജൻസികൾ; യഥാർത്ഥ ലൂസിഫർ ആരെന്ന് ശിവശങ്കർ വെളിപ്പെടുത്തുമോ?
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇടത് സർക്കാർ അതിസമ്മർദ്ദത്തിൽ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നതാണ് സർക്കാരിന്റെ ഉറക്കം കെടുത്തുന്നത്. സസ്പെൻഷനിൽ ആണെങ്കിലും ശിവശങ്കർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായപ്പോൾ, എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തപ്പോൾ മാത്രമാണ് പിണറായി സർക്കാർ ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ തയ്യാറായത്. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യത്തിൽ ശിവശങ്കറിന്റെ അറസ്റ്റ് വന്നാൽ പിണറായി സർക്കാർ ഉത്തരം നൽകേണ്ട അവസ്ഥ വരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ശക്തമായി രംഗത്ത് വരുന്നു കഴിഞ്ഞു.
ശിവശങ്കറിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് ഔദ്യോഗിക വസതിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ശിവശങ്കറും സ്വപ്നയും തമ്മിൽ അടുക്കുന്നത് മുഖ്യമന്ത്രി വഴിയാണ് എന്ന് വരുമ്പോൾ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ട ആവശ്യം എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് വരും. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ രജിസ്റ്റർ വരെ പരിശോധിക്കേണ്ടിയും വരും. തദ്ദേശസ്വയംഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തി നിൽക്കെ ഈ നീക്കങ്ങൾ എല്ലാം തന്നെ ഇടത് സർക്കാരിന്റെ തിരിച്ചു വരവ് പൂർണമായി ഇല്ലാതാക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പാൾ സെക്രട്ടറിക്ക് അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നു വന്നാൽ ഇത് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കും.
സിപിഎമ്മിനും പറഞ്ഞു നിൽക്കാവുന്ന അവസരം ഇല്ലാതാക്കും. മുഖ്യമന്ത്രി തന്നെ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയമായാൽ അതും സർക്കാരിനു കടുത്ത തിരിച്ചടിയാകും. രാജി വയ്ക്കുന്നതാണ് നല്ലത് എന്ന് പാർട്ടിയിൽ നിന്നും ഉയർന്നു വരാൻ സാധ്യതയുമുണ്ട്. ഇതെല്ലാം തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയിലുള്ള അധീശത്വം ചോദ്യം ചെയ്യാൻ വഴി വയ്ക്കുന്നതാണ്. ഇതെല്ലാമാണ് സർക്കാരിലും സിപിഎമ്മിലും ശിവശങ്കറിന്റെ നാളത്തെ ചോദ്യം ചെയ്യൽ അസ്വാസ്ഥ്യ ജനകമായ അനുഭവമായി മാറുന്നത്. ശിവശങ്കറിന് പല രഹസ്യങ്ങളും അറിയാം. അറസ്റ്റിലായതിന്റെ സമ്മർദ്ദത്തിൽ ഇതെല്ലാം ശിവശങ്കർ തുറന്നു പറയാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ യഥാർത്ഥ ലൂസിഫർ കുടുങ്ങുമെന്നാണ് ഏവരും കരുതുന്നത്.
ഇപ്പോൾ തന്നെ ദാവൂദ് അൽ അറബി എന്ന പേർ ചർച്ചകളിൽ എത്തുന്നു. സ്വർണ്ണ കടത്ത് നടത്തുന്നതിന് എല്ലാ ഒത്താശയും ചെയ്ത ഈ വമ്പൻ മലയാളി പ്രവാസിയാണെന്നാണ് വിലയിരുത്തൽ. ഭരണവുമായി അടുത്ത ബന്ധമുള്ള ഈ മുതലാളിയെ കണ്ടെത്താനാണ് നീക്കം. ശിവശങ്കറിൽ നിന്ന് ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ ഇഡി ശ്രമിക്കും. ഇങ്ങനെയുള്ള വസ്തുതകളിലേക്ക് ശിവശങ്കർ വിരൽ ചൂണ്ടിയാൽ അത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. അതുകൊണ്ട് തന്നെ ശിവശങ്കറിനെ ഇഡി കൊണ്ടു പോകുന്നത് ഏറെ നിർണ്ണായകമാണ്. കള്ളപ്പണക്കേസിൽ പ്രതിചേർത്താൽ കോഫേപോസ നിയമവും ചുമത്തും. അങ്ങനെ വന്നാൽ ഒരു കൊല്ലം ശിവശങ്കറിന് ജയിലിൽ കഴിയേണ്ടി വരും.
കസ്റ്റംസും എൻഐഎയും ഇഡി അടക്കമുള്ള ഒരു ഏജൻസിയും ശിവശങ്കറിന് ചോദ്യം ചെയ്യലിന് ശേഷം ഒരുകാലത്തും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. സ്വപ്നയുടെ മൊഴികളിൽ ശിവശങ്കറിനെ കുരുക്കിലാക്കുന്ന പലതുമുണ്ട്. ഈന്തപ്പഴ ഇറക്കുമതിയും സ്വർണ്ണക്കടത്തുമാണ് കസ്റ്റംസ് ശിവശങ്കറിനെ ഉന്നം വയ്ക്കാൻ കാരണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു തവണ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. എൻഐഎ കേസെടുത്ത് മൂന്നു തവണ ശിവശങ്കറിനെ ചോദ്യം ചെയ്തു. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച ഒരു കോടി രൂപയാണ് ശിവശങ്കറിന് കുരുക്കാകുന്നത്. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നയ്ക്ക് വേണ്ടി ലോക്കർ തുറന്നത് എന്നാണ് അക്കൗണ്ടന്റ് മൊഴി നൽകിയത്. ഈ ലോക്കറിലാണ് ഒരു കോടിയോളം രൂപ ഉണ്ടായിരുന്നത്. ഈ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനൊപ്പം വാട്സാപ്പ് ചാറ്റും.
സ്വപ്ന സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിയപ്പോഴും ലോക്കറിലെ തുക സ്വപ്ന പിൻവലിച്ചിരുന്നില്ല. മറ്റാർക്കോ വേണ്ടി സൂക്ഷിച്ചതാണ് ഈ തുക എന്ന നിഗമനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത കസ്റ്റംസും ഇഡിയും എൻഐഎയും അടക്കമുള്ള ഏജൻസികൾ എത്തിയത്. ശിവശങ്കറും അക്കൗണ്ടനറും തമ്മിലുള്ള വാട്സ് അപ്പ് ചാറ്റും വെളിയിൽ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോഴും കൃത്യമായ വിശദീകരണം നൽകാൻ മുമ്പ് ശിവശങ്കറിന് കഴിഞ്ഞില്ല. പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ ശിവശങ്കറിന് കഴിഞ്ഞിട്ടില്ല. ഈ ഒരുകോടി രൂപയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ട് എന്നാണ് കേന്ദ്ര ഏജൻസികൾ.
ഈ ഒരു കോടി രൂപ ആരുടേത് എന്ന് ശിവശങ്കർ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു കോടി ആർക്ക് വേണ്ടിയാണ് എന്ന കാര്യത്തിൽ സ്വപ്നയും മൊഴി നൽകിയിട്ടില്ല. അന്വേഷണത്തിൽ ഈ ഒരു കോടി രൂപ നിർണ്ണായകമാണ്. ഈ പണം കള്ളപ്പണമാണ് എന്നാണ് അന്വേഷണ ഏജൻസികൾ കണക്കുകൂട്ടുന്നത്. ഇതാണ് ഇഡിയുടെ ഇടപെടലിന് കാരണം. കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി കുടുങ്ങുമെന്ന് ഉറപ്പാണ്. ചോദ്യം ചെയ്യലിൽ വമ്പൻ പേരുകൾ ശിവശങ്കർ പറയുമോ എന്നാണ് ഇനി അറിയാനുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍