ഈ പയ്യന്മാർ ഒരു ഫോട്ടോയെടുക്കാൻ കുരിശിന്റെ രൂപമുള്ള കോൺക്രീറ്റ് പോസ്റ്റ് കാലിൽ കേറിയപ്പോ കുരു പൊട്ടുന്ന കുഞ്ഞാടുകളേ..; ഈ ചർച്ച ഗൗരവത്തോടെ കണ്ട് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി; മതസൗഹാർദ്ദം തകർന്നെന്ന വാദം ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിന് വിനയായി; പൂട്ടുവീണെങ്കിലും പുനരവതരിക്കും; 'സ്വതന്ത്ര ചിന്തക' ഗ്രൂപ്പിന് സംഭവിച്ചത് എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സ്വതന്ത്ര ചിന്തകർ അല്ലെങ്കിൽ ഫ്രീ തിങ്കർ എന്ന പേരിൽ മൂന്നു ലക്ഷത്തോളം അംഗങ്ങളുമായി പ്രവർത്തിച്ചിരുന്ന സോഷ്യൽ മീഡിയയിലെ വിവാദ ഗ്രൂപ്പ് പൂട്ടിച്ചത് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഇടപെടൽ മൂലമെന്ന സൂചന. കുരിശിനെ അവഹേളിച്ച് ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ നടപടി പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു. നമ്മുടെ നാട്ടിലെ മതസൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവർത്തികൾ അപലപനീയമാണെന്ന് ഇടവക നിലപാട് എടുത്തിരുന്നു. പരാതിയും നൽകിയിരുന്നു. ഇതാണ് ഫ്രീതിങ്കർ ഗ്രൂപ്പിന് വിനായയത്.
ഗ്രൂപ്പ് പൂട്ടിയതിന് പിന്നിൽ കുരിശിന്റെ മുകളിൽ വിദ്യാർത്ഥികൾ കയറിയിരുന്നതിനെ ന്യായീകരിച്ചിട്ട പോസ്റ്റിന്റെ പേരിൽ ആണെന്നും അതെ സമയം നായ പ്രേമികൾ ആണെന്നും രണ്ടു വാദം ഉയർന്നിരുന്നു. എന്നാൽ വിനയായത് പള്ളിയുടെ നിലപാട് ആണെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ നായ പ്രേമികൾ ഇട്ട പോസ്റ്റ് വയലേഷൻ അല്ല എന്ന് ഗ്രൂപ്പ് മെംബേർസ് തന്നെ വിലയിരുത്തുന്നു. കുരിശിൽ വിദ്യാർത്ഥികൾ കയറിയിരുന്ന സംഭവം ക്രിസ്തീയ സഭകൾക്കിടയിൽ തന്നെ വലിയ പ്രതിഷേധത്തിന് ഇടനൽകിയിരുന്നു. അതെ സമയം ഹൈന്ദവ ദൈവങ്ങളെയും ഇന്ത്യൻ ഗവണ്മെന്റിനെയും നിരന്തരം അവഹേളിച്ചു കൊണ്ടിരുന്ന ഗ്രൂപ്പ് ആയിരുന്നു ഫ്രീ തിങ്കേഴ്സ്. എന്നാൽ ഇതിനെതിരെ ഇതുവരെ നടപടി ഒന്നും എടുത്തിരുന്നില്ല. വിവാദമായ കിസ് ഓഫ് ലവ് / രെഹ്ന ഫാത്തിമയുടെ ശബരിമല കയറ്റം തുടങ്ങിയ വിവാദങ്ങളും ഈ ഗ്രൂപ്പിലെ ചർച്ചകളുടെ പ്രതിഫലനമായിരുന്നു. അങ്ങനെയുള്ള വിവാദ ഗ്രൂപ്പിനാണ് പൂട്ടു വീഴുന്നത്. ഈ പയ്യന്മാർ ഒരു ഫോട്ടോയെടുക്കാൻ കുരിശിന്റെ രൂപമുള്ള കോൺക്രീറ്റ് പോസ്റ്റ് കാലിൽ കേറിയപ്പോ കുരു പൊട്ടുന്ന കുഞ്ഞാടുകളേ.. എന്ന പോസ്റ്റും ചർച്ചയുമാണ് ഫ്രീ തിങ്കേഴ്സിന് വിനായായത്.
ഗ്രൂപ്പ് പൂട്ടിപ്പോവുക എന്നത് ഫ്രീ തിങ്കേഴ്സിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. അതുകൊണ്ട് തന്നെ പുതിയ ഗ്രൂപ്പ് അതേ പേരിൽ വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇത്തവണയും അതുണ്ടാകും. ഓൺലൈൻ ലോകത്ത് ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം യുക്തി ചിന്തക്ക് പ്രാധാന്യം നൽകുന്ന ഗ്രൂപ്പ് ആണ് ഫ്രീ തിങ്കേഴ്സ് എന്നാണ് അവരുടെ നിലപാട്. അതുകൊണ്ട് തന്നെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏതുമില്ലാതിരുന്ന ഗ്രൂപ്പിനെതിരെ മതമൗലിക വാദികൾ രംഗത്തെത്തുന്നത് പതിവാണെന്നും ഇതാണ് ഇപ്പോഴത്തെ പൂട്ടലിന് കാരണമെന്നും അവർ പറയുന്നു. സ്വതന്ത്ര ചിന്ത എന്നത് മാത്രമാണ് ഫ്രീ തിങ്കേഴ്സ് പരിഗണിക്കുന്നത്. അവിടെ എല്ലാത്തരത്തിലും ഉള്ള ചിന്തകൾക്കും ചർച്ചകൾക്കും സാധ്യതയൊരുക്കുന്നുവെന്നും അവർ പറയുന്നു.
കമ്മ്യൂണിസ്റ്റ് സ്റ്റാൻഡേർഡിന് വിരുദ്ധമാണ് പോസ്റ്റുകൾ എന്ന് പറഞ്ഞാണ് ഗ്രൂപ്പ് പൂട്ടിയിരിക്കുന്നത്. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഒരു കുരിശടിയാണ് പുല്ലപ്പാറ (കുറ്റിലപ്പാറ /കുല്ലപ്പാറ ) കുരിശ്. പൂഞ്ഞാർ പള്ളിയുടെ ഉടമസ്ഥതയിലും കരം തീരുവയിലുമുള്ളതും പൂഞ്ഞാർ നടുഭാഗം വില്ലേജിൽ ബ്ലോക്ക് നമ്പർ 64 ൽ സർവ്വേ 114/2 ൽ പെട്ട 21.40 ആർ വസ്തു സ്ഥലത്താണ് ഈ കുരിശടി നിലനിൽക്കുന്നത്. ഈ ഇടവകയിലെയും സമീപ ഇടവകക്കളിലെയും കത്തോലിക്കാ വിശ്വാസികൾ ഈ മലമുകളിൽ തങ്ങളുടെ വിശ്വാസപ്രകാരം പ്രാർത്ഥന നടത്തിവരുന്നതും ഒറ്റയ്ക്കും കൂട്ടായും വിശ്വാസികൾ മലകയറി കുരിശിനെ വണങ്ങാറുള്ളതുമാണ്. ഇവിടത്തെ കുരിശിനെയാണ് അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് എത്തിയത്. ഇതിൽ ഇടവക അതിശക്തമായി പ്രതിഷേധിച്ചിരുന്നു.
വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച പൂഞ്ഞാർ ഇടവകയിൽ നിന്ന് പരിഹാര പ്രദിക്ഷിണം നടത്തുകയും ഔദ്യോഗിക പ്രാർത്ഥന ശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്തുവന്ന കുരിശായിരുന്നുു ഇത്. എല്ലാ മതവിശ്വാസികളും ഈ കുരിശടി പൂജ്യമായി കരുതുകയും ബഹുമാനിക്കുകയും ചെയ്തു വന്നിരുന്നു. പൂഞ്ഞാർ പള്ളിയുടെ ഈ വസ്തു അതിർത്തി തിരിച്ച് വേലികെട്ടി തിരിച്ചിട്ടുള്ളതാണ്. ഈ സ്ഥലത്ത് പുരാതന കാലത്ത് സ്ഥാപിച്ചത് ഒരു മരക്കുരിശ് ആയിരുന്നു ഈ മരക്കുരിശ് കാലാന്തരത്തിൽ നശിക്കുവാൻ തുടങ്ങിയപ്പോൾ പള്ളിയിൽനിന്നും ഒരു കോൺക്രീറ്റ് കുരിശ് പകരം സ്ഥാപിക്കപ്പെട്ടു. ഏതാണ്ട് 27 വർഷം മുമ്പ് സാമൂഹികവിരുദ്ധർ ഈ കുരിശു തകർക്കുകയും ആ കുരിശു തന്നെ വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്തു.
ഈ സ്ഥലത്തേക്ക് പുതിയ റോഡ് നിർമ്മിച്ചതിനുശേഷം ധാരാളം വിശ്വാസികളും വിനോദസഞ്ചാരികളും എത്തിച്ചേർന്നിരുന്നു. എന്നാൽ ക്രിസ്തീയ വിശ്വാസികളുടെ രക്ഷയുടെ പ്രതീകമായ കുരിശിനെ അവഹേളിക്കുന്ന തരത്തിലും പള്ളിയുടെ വസ്തുവകകൾക്ക് നാശം വരുത്തുന്ന രീതിയിലും ചില പ്രവർത്തനങ്ങൾ നടന്നിരുന്നു. വിനോദസഞ്ചാരത്തിന്റെ മറവിൽ കുരിശിൻചുവട്ടിൽ ഭക്ഷണം പാകം ചെയ്യുക, ലഹരി വസ്തുക്കൾ ഉപയോഗിക്കുക, മദ്യകുപ്പികൾ വലിച്ചെറിയുക തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ പലപ്പോഴും അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സമീപനാളുകളിൽ കുരിശിൽ ചെരുപ്പുകൊണ്ട് ചവിട്ടുകയും കുരിശിൻന്റെ മുകളിലും കൈകളിലും കയറി ഇരിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഫ്രീതിങ്കേഴ്സിലൂടെയായിരുന്നു ഇതെന്നായിരുന്നു പള്ളിയുടെ വിലയിരുത്തൽ.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ വഴി കുരിശിനെ നിന്ദിക്കുന്ന ഫോട്ടോകൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പള്ളിയുടെ പ്രതിനിധി യോഗം ചർച്ച ചെയ്തിരുന്നു. ഈ യോഗ തീരുമാനപ്രകാരം കുരിശിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി നൽകിയിരുന്നു. പിസി ജോർജ് എംഎൽഎ അടക്കമുള്ളവർ പള്ളിക്ക് പിന്തുണയുമായി എത്തി. പള്ളിയുടെ ആരാധനാ കാര്യങ്ങളിലും വസ്തുവകകളുടെ സംരക്ഷണത്തിനും ചുമതലപ്പെട്ട വികാരിയച്ചൻ അസി. വികാർ, കൈക്കാരന്മാർ, യോഗ പ്രതിനിധികൾ എന്നിവർ ഈ വിഷയത്തിൽ പള്ളി യോഗത്തിന്റെ നിർദ്ദേശമനുസരിച്ചാണ് നിയമപരവും സാമൂഹികവുമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ഗ്രൂപ്പ് പൂട്ടിക്കലെന്നാണ് സൂചന.
Stories you may Like
- ഇടതന്മാർ ദുർഭൂതമാക്കിയ ക്യാപിറ്റലിസത്തിന്റെ കഥ!
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- 62 രാജ്യങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്ന ഇന്ത്യൻ പാസ്സ്പോർട്ട് 80-ാം സ്ഥാനത്ത്
- വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി; ബജറ്റ് പ്രസംഗം തുടരുമ്പോൾ
- കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍