മിസ്സായ ഒന്നര ലക്ഷത്തിന് വേണ്ടി ക്യാഷ്യറെ അടിച്ചു കൊന്ന ക്രൂരത; ഏഴു വർഷം മുൻപ് നടന്ന കൊലക്കേസിൽ വിചാരണ ഇനിയും തുടങ്ങിയില്ല: അടൂർ കരിക്കിനേത്ത് ഉടമ ജോസും കൂട്ടാളികളും ഇപ്പോഴും നാട്ടിൽ വിലസുന്നു; കേരളം കാണുന്നത് നിയമ സംവിധാനത്തിലെ ഏറ്റവും വലിയ അട്ടിമറി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പ്രമാദമായ കൊലക്കേസുകൾ, ബലാൽസംഗക്കേസുകൾ എന്നിവയിൽ കാലതാമസം കൂടാതെ വിചാരണ നടത്തി പ്രതികളെ ശിക്ഷിക്കുന്ന ഒരു രീതിയാണ് കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ കണ്ടു വരുന്നത്. സൗമ്യ വധം, പെരുമ്പാവൂർ ജിഷ വധം, ചന്ദ്രബോസ് കൊലക്കേസ്, കെവിൻ വധം തുടങ്ങിയ കേസുകളിൽ വിധി ഒരു വർഷത്തിനുള്ളിൽ വന്നു.
നടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നടക്കുന്നു. ഉത്ര കൊലക്കേസിൽ ഉടൻ വിചാരണ തുടങ്ങാൻ പോകുന്നു. പക്ഷേ, ഇതിനൊക്കെ മുൻപ് നടന്ന കരിക്കിനേത്ത് കാഷ്യർ കൊലപാതക കേസ് ഇതു വരെ കോടതി വിചാരണയ്ക്ക് എടുത്തിട്ടില്ല. എന്തു കൊണ്ട് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്നില്ലെന്ന് ചോദിച്ചാൽ ആർക്കും മറുപടിയില്ല. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതിന് പിന്നിൽ വമ്പൻ അട്ടിമറിയാണുള്ളത്. ആരും ഇതിനെതിരേ പ്രതികരിക്കാത്തതാണ് കേസ് വിളിക്കാത്തതിന് കാരണമെന്നും പറയുന്നു.
2013 നവംബർ അഞ്ചിനാണ് പത്തനംതിട്ട കോളജ് റോഡിലെ കരിക്കിനേത്ത് സിൽക്സിൽ കാഷ്യറായ ആനിക്കാട് സ്വദേശി ബിജു പി. ജോസഫ്(39) അതിക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടത്. അടൂർ കരിക്കിനേത്ത് ഉടമ ജോസിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. ചവിട്ടിയും മർദിച്ചുമാണ് കൊല നടത്തിയത്. വയറിനും കഴുത്തിനുമിടയിൽ ഏറ്റ മാരകമായ ക്ഷതങ്ങളാണ് മരണ കാരണമായത്. ആന്തരികാവയവങ്ങളായ കരൾ, ശ്വാസകോശം എന്നിവ ഇടിയേറ്റ് ചതഞ്ഞു.
രാത്രിയിലാണ് കൊല നടന്നത്. കടയിൽ തന്നെയുള്ള ജീവനക്കാർ ഇതിന് സാക്ഷികളുമായി. പിന്നെയാണ് അട്ടിമറി നീക്കം നടന്നത്. അന്ന് യുഡിഎഫ് ഭരണമാണ്. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രി. കേസ് അട്ടിമറിക്കാനുള്ള സകല നീക്കവും നടന്നത് ആഭ്യന്തരമന്ത്രിയുടെ ഓഫീസും കോട്ടയത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും കേന്ദ്രീകരിച്ചായിരുന്നു. ജോസിന്റെ ഡ്രൈവർ അടക്കമുള്ളവരെ പ്രതികളാക്കി യഥാർഥ പ്രതികളെ രക്ഷിക്കാൻ പത്തനംതിട്ട പൊലീസ് ശ്രമിച്ചു. ഡിഎൈസ്പിയായിരുന്ന ആർ ചന്ദ്രശേഖരപിള്ള, പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ മധുബാബു എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. ഇവർ കരിക്കിനേത്ത് ഉടമകളുടെ അഭിഭാഷകൻ പറയുന്ന തരത്തിൽ കേസ് ഫ്രെയിം ചെയ്തു. എസ്ഐയായിരുന്ന മനുരാജ് മാത്രം ഇതിൽ പങ്കു കൊള്ളാതെ മാറി നിന്നു.
ഒരു സാധു കുടുംബത്തിന്റെ അത്താണിയായിരുന്നു ബിജു. അവർക്ക് വേണ്ടി മറുനാടൻ ഈ കേസ് ഏറ്റെടുത്തതോടെ കഥ മാറി. മറുനാടൻ തുടർച്ചയായി പ്രസിദ്ധീകരിച്ച വാർത്തകൾ ജനങ്ങൾ ഏറ്റെടുത്തു. മലയാളത്തിലെ മുൻനിര പത്രങ്ങളും ചാനലുകളുമെല്ലാം വാർത്ത മുക്കാൻ മത്സരിച്ചു. മറുനാടന്റെ ഒറ്റയാൻ പോരാട്ടം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിലെത്തി. സർക്കാരിന് പേരുദോഷം വരുമെന്ന മനസിലാക്കിയ മുഖ്യമന്ത്രി അന്വേഷണ ചുമതല എഡിജിപിയെ ഏൽപിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ പുതിയ സംഘം രൂപീകരിച്ചു.
ഡിസിആർബി ഡിവൈഎസ്പിയായിരുന്ന എൻ രാജേഷ്, പത്തനംതിട്ട എസ്ഐയായിരുന്ന മനുരാജ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. രാജേഷിന്റെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷണം നടന്നു. നിരവധി സമ്മർദങ്ങൾ അന്വേഷണ സംഘത്തിനുണ്ടായി. കേസ് അട്ടിമറിയുടെ ഉസ്താദായ അഭിഭാഷകൻ ഇടപെട്ട് പ്രതിപ്പട്ടികയിൽ മാറ്റത്തിന് ശ്രമിച്ചു. ജോസിന്റെ ഡ്രൈവറാണ് കൊലപാതകി എന്നു വരുത്താനുള്ള ശ്രമമായിരുന്നു. തന്നെ പിടിച്ച് അകത്തിടുമെന്ന് ഡിവൈഎസ്പി അഭിഭാഷകനെ അറിയിച്ചതോടെ അട്ടിമറി ശ്രമം നിലച്ചു. ജോസ് കരിക്കിനേത്ത്, പത്തനംതിട്ട കരിക്കിനേത്ത് ഉടമ ജോർജ് എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു.
ജോസിനെ അറസ്റ്റ് ചെയ്തു. മാരകരോഗം ഉണ്ടെന്ന് പറഞ്ഞ് ജോർജ് ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് ഒഴിവാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ തന്നെ വിചാരണ തുടങ്ങുന്നതിന് വേണ്ടി ഡിവൈഎസ്പി രാജേഷ് കുറ്റപത്രം സമർപ്പിച്ചു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നതായിരുന്നു രാജേഷിന്റെ കണക്കു കൂട്ടൽ. കരിക്കിനേത്തിലെ ജീവനക്കാരായിരുന്നു പ്രോസിക്യൂഷൻ സാക്ഷികളിലേറെയും. ജോസിന്റെ ഗുണ്ടായിസം നന്നായി അറിയാവുന്നവരാണ് ജീവനക്കാർ. ഇയാൾ പുറത്തു വന്നാൽ സാക്ഷികൾക്ക് ജീവന് ഭീഷണിയാകുമെന്നും ഡിവൈഎസ്പി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, അന്വേഷണ സംഘത്തെ ഞെട്ടിച്ചു കൊണ്ട് ജോസ് അടക്കമുള്ള പ്രതികൾ ജാമ്യം നേടി പുറത്ത് ഇറങ്ങുന്നതാണ് കണ്ടത്. കസ്റ്റഡി വിചാരണ എന്ന ആവശ്യം പാടേ അട്ടിമറിക്കപ്പെട്ടു. പിന്നീടിതു വരെ ജോസിന് കോടതി കയറേണ്ടി വന്നിട്ടില്ല. കരിക്കിനേത്ത് ഉടമയ്ക്ക് വേണ്ടി എന്തു ചെയ്യാനും സിപിഎമ്മും കോൺഗ്രസും ഇപ്പോഴും തയാറാണ്. പൊലീസിൽ ഒരു വലിയ വിഭാഗം ഇപ്പോഴും ഇയാൾക്ക് സപ്പോർട്ട് ചെയ്യുന്നു. വെളിയിൽ കറങ്ങി നടക്കുന്ന ജോസിന്റെ ഗുണ്ടായിസത്തിന് യാതൊരു കുറവുമില്ല. കഴിഞ്ഞ ജനുവരിയിൽ കൈപ്പട്ടൂർ ജങ്ഷനിൽ വച്ച് ഒരു യുവാവിനെ ഇയാളും ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദിച്ചിരുന്നു.
കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനായിരുന്നു മർദനം. ലോക്ഡൗൺ കാലത്ത് കിളിവാതിൽ കച്ചവടം നടത്തിയതിന് അടൂർ കരിക്കിനേത്ത് സിൽക്സിനെതിരേ കേസ് എടുത്തിരുന്നു. അന്നും ജോസിനെ ഒഴിവാക്കാൻ ശ്രമം നടന്നു. മറുനാടൻ വാർത്ത നൽകിയതിനെ തുടർന്ന് ജോസിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ക്രൂരമായ കൊല നടന്നതിങ്ങനെ...
നവംബർ അഞ്ചിന് രാത്രി പത്തു മണിയോടെയാണ് കടയ്ക്കുള്ളിൽ ബിജു കൊല്ലപ്പെട്ടത്. കടയിൽ നിന്ന് കാണാതായ ഒന്നരലക്ഷം രൂപ എവിടെ ഒളിപ്പിച്ചുവെന്ന് പറയിപ്പിക്കാൻ വേണ്ടി മർദിക്കുന്നതിനിടയിലാണ് ബിജു മരിച്ചത്. മരിച്ച് രണ്ടു മണിക്കൂറിന് ശേഷമാണ് പൊലീസിൽ വിവരം അറിയിച്ചത്. ഈ സമയം കൊണ്ട് കൊലപാതകം നടന്ന സ്ഥലം കടയുടയും ജീവനക്കാരും ചേർന്ന് അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തുവത്രേ.
പിറ്റേന്ന് പുലർച്ചെ മുതൽ കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ പൊലീസും കടയുടമയും ആരംഭിച്ചു. കടയ്ക്കുള്ളിൽ ഉടമയുടെയും സഹോദരന്റെയും സാന്നിധ്യത്തിലായിരുന്നു ബിജു കൊല്ലപ്പെട്ടത്. അവരുടെ പണം കണ്ടെത്താൻ, അവർ പറഞ്ഞിട്ടാണ് ജീവനക്കാരും ഗുണ്ടകളും ചേർന്ന് ബിജുവിനെ മർദിച്ചത്. മർദനത്തിന്റെ സാന്നിധ്യത്തിൽ കടയ്ക്കുള്ളിൽ വച്ചു തന്നെ മരണവും സംഭവിച്ചു. ഇതിന് ഒരാഴ്ച മുമ്പാണ് കടയുടമയുടെ മകളുടെ വിവാഹം പരുമലയിൽ നടന്നത്.
ഇതിന്റെ തിരക്കുള്ളതിനാൽ ഉടമയ്ക്കോ ഭാര്യയ്ക്കോ മക്കൾക്കോ കടയിലെ വരവ് ചെലവ് കണക്ക് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. തിരക്കുകൾ ഒഴിഞ്ഞതിന് ശേഷം കടയിലെ സ്റ്റോക്കും വരവും പരിശോധിച്ചപ്പോൾ ഒന്നരലക്ഷം രൂപയുടെ കുറവ് കണ്ടെത്തി. അടുത്തിടെ പുതുതായി കാഷ്കൗണ്ടറിൽ എത്തിയ ബിജുവിനെയായിരുന്നു സംശയം. ഇയാളെക്കൊണ്ട് പണം എവിടെയാണെന്ന് പറയിക്കാൻ തിരഞ്ഞെടുത്തത് നവംബർ അഞ്ചിന് രാത്രിയാണ്.
അതിനായി ബിജുവിനെ കടയിൽ തടഞ്ഞു വച്ചു. എത്ര ചോദിച്ചിട്ടും സത്യം പറയാതെ വന്നപ്പോൾ കടയുടമ അടൂരിലുള്ള ജോസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാൾ സ്വന്തം പജേറോ ജീപ്പിൽ ഗുണ്ടകളുമായിട്ടാണ് എത്തിയത്. ഇവരാണ് ബിജുവിനെ ക്രൂരമായി മർദിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്