ഡോളർ കൂമ്പാരങ്ങൾക്കും ആഡംബരങ്ങൾക്കും അതി സുന്ദരിമാർക്കും ഒപ്പം അന്തിയുറങ്ങി; മൈക്കൽ ജാക്സൺ മുതൽ മഡോണ വരെയുള്ള സെലിബ്രിറ്റികൾക്കൊപ്പം പ്രൈവറ്റ് ജെറ്റിൽ പറന്നു നടന്നു ആഘോഷിച്ചു; എന്തു വിചാരിച്ചാലും നേടാൻ കഴിയുന്ന അതിസമ്പന്നനായി ഒരു ഉത്തരവാദിത്വവും ഇല്ലാതെ കഴിഞ്ഞു; 38-ആം വയസ്സിൽ ദൈവം കൂട്ടിക്കൊണ്ടുപോയ ബ്രൂണൈ സുൽത്താന്റെ മകന്റെ അതിശയിപ്പിക്കുന്ന കഥ
മറുനാടൻ ഡെസ്ക്
'' അർത്ഥശൂന്യമായ ജീവിതം നയിക്കുന്നതിലും നല്ലത് അർത്ഥപൂർണ്ണമായ മരണത്തെ വരിക്കലാണ് '' ദീർഘകാലം ഫിലിപ്പൈൻസ് പ്രസിഡണ്ടായിരുന്ന കൊറാസോൺ അക്വിനോയുടെ വാക്കുകളാണിത്. ലക്ഷ്യമില്ലാത്ത ജീവിതത്തിന് അർത്ഥവും ഉണ്ടാകില്ല. ഷേക്സ്പിയർ പറഞ്ഞതുപോലെ, നിറയേ ശബ്ദവും വെളിച്ചവുമെല്ലാം ഉള്ള, എന്നാൽ ഉൾക്കാമ്പില്ലാത്ത ഒരു വിഢിപറഞ്ഞകഥയായി ജീവിതം മാറുന്നത് അപ്പോഴായിരിക്കും. സമ്പന്നതയുടെ നടുവിൽ, എന്നും മഞ്ഞവെളിച്ചത്തിൽ തങ്ങിനിന്ന ഒരു ജീവിതം മുപ്പത്തി എട്ടാം വയസ്സിൽ അപൂർണ്ണമായി അവസനിക്കുമ്പോൾ നമുക്ക് വീണ്ടും ചിന്തിച്ചു തുടങ്ങാം, എന്താണ് ജീവിതം ? എന്തിനാണ് ജീവിതം ?
അസിം രാജകുമാരന്റെ ജീവിതം ഒരു അപൂർവ്വ കഥയാണ്. ലോകത്തിലെ എണ്ണപ്പെട്ട ധനികരിൽ ഒരാളായ ബ്രൂണൈ സുൽത്താന്റെ മകൻ. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച കുമാരൻ യൗവ്വനത്തിലേക്ക് കാലൂന്നിയപ്പോൾ സുഹൃത്തുക്കളായത് മൈക്കൽ ജാക്സണേയും മഡോണയേയും നവോമി കാംബെലിനേയുമൊക്കെപ്പോലുള്ള, ഗ്ലാമർ ലോകത്തിലെ വെള്ളിനഷത്രങ്ങൾ. ജീവിതം ആഘോഷമാക്കി സ്വകാര്യ ജെറ്റിൽ ലോക മുഴുവൻ പറന്നു നടന്നു. അവസാനം, കഴിഞ്ഞ ശനിയാഴ്ച്ച മരണത്തിന് കീഴടങ്ങുമ്പോൾ പ്രായം 38. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരു അനന്തരാവകാശിയെ പോലും ബാക്കിവയ്ക്കാതെയാണ് ഈ അവിവാഹിതൻ കടന്നു പോയത്.
ജീവിച്ചിരുന്നപ്പോൾ എന്നും, ചുറ്റിനും മഞ്ഞവെളിച്ചം വാരിവിതറുന്ന ഗ്ലാമർ താരങ്ങളായിരുന്നു. ഹോളിവുഡ് നായികമാർ മുതൽ, ഗായകർ, ടെലിവിഷൻ താരങ്ങൾ എന്നിങ്ങനെ പലരും. വിരുന്നൊരുക്കിയും, വിരുന്നുകളിൽ പങ്കെടുക്കുന്ന അതിഥികൾക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകിയും നക്ഷത്ര ലോകത്തെ രാജകുമാരനായി വാണ അസീം യാത്രയായപ്പോൾ, പക്ഷെ യാത്ര അയയ്ക്കാനെത്തിയത് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം. ഉണ്ണിക്കൈ വളരാനും, ഉണ്ണിക്കാൽ നിലത്തുറയ്ക്കാനും ആറ്റുനോറ്റ് കാത്തിരുന്ന പിതാവും സഹോദരങ്ങളും കണ്ണുനീരിൽ കുതിർന്ന വിട നൽകുമ്പോൾ, ദൂരെയെങ്ങോ ഒളിഞ്ഞിരിക്കുകയായിരുന്നു അസീം രാജകുമാരന് എന്നും പ്രിയപ്പെട്ട ഗ്ലാമർലോകം.
ഇന്നും ബ്രിട്ടീഷ് സംരക്ഷണയിലുള്ള, എണ്ണ സമ്പത്ത് കുമിഞ്ഞു കൂടിയ ഈ കൊച്ചു രാജ്യത്തിലെ സുൽത്താന്റെ ഇളയ അനുജനായിരുന്നു ഒരുകാലത്ത് ഇവിടത്തെ പ്ലേബോയ്. ആഡംബരക്കാറുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു ജെഫ്രി രാജകുമാരൻ, വിദേശങ്ങളിൽ വിഭവസമൃദ്ധമായ വിരുന്നുകളൊരുക്കുന്നതിൽ പ്രസിദ്ധനായിരുന്നു. ജഫ്രിക്ക് കൂച്ചുവിലങ്ങിട്ട് അടക്കിയിരുത്തിയപ്പോഴേക്കും അടുത്ത തലമുറയിൽ അസിം രാജകുമാരൻ ആ രംഗത്തേക്ക് എത്തിക്കഴിഞ്ഞിരുന്നു.
ലെയ്റ്റൺ പാർക്കിലെ ബെർക്ക്ഷയർ പബ്ലിക് സ്കൂളിലെ പഠനത്തിനു ശേഷം തന്റെ ജ്യേഷ്ഠ സഹോദരനായ കിരീടാവകാശി ബില്ലാ രാജകുമാരന്റെ വഴിയിൽ അസീമും നീങ്ങുമെന്നായിരുന്നു എല്ലാവരും കരുതിയത്. ഓക്സ്ഫോർഡിലെ മഗ്ദലൻ കോളേജിൽ നിന്നും ഇസ്ലാമിക പഠനം പൂർത്തിയാക്കിയാണ് ബില്ല രാജകുമാരൻ സ്വദേശത്തേക്ക് മടങ്ങിയത്. എന്നാൽ, ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റിയിൽ രാഷ്ട്ര തന്ത്രവും അന്താരാഷ്ട്ര ബന്ധങ്ങളും പഠിക്കാനായിരുന്നു അസിം ചേർന്നത്. പഠനത്തിലുള്ളതിനേക്കാൾ ശ്രദ്ധ പക്ഷെ മറ്റു പലതിലുമായിരുന്നു.
എക്കാലവും ഒരു സിനിമാ നിർമ്മാതാകാൻ ആഗ്രഹിച്ച അസിം ആ രംഗത്ത് അസിം ബോൽക്കിയ എന്ന പേരിൽ ചില വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഹിലാരി സ്വാങ്ക് അഭിനയിച്ച യു ആർ നോട്ട് യു എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് അസിം ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് സ്വവർഗ്ഗാനുരാഗത്തിന്റെ കഥ പറയുന്ന ഹാപ്പി പ്രിൻസിലൂടെകൂടുതൽ ശ്രദ്ധേയനായി. എന്നാൽ, പിന്നീട് എപ്പോഴോ അദ്ദേഹത്തിന്റെ താത്പര്യം സിനിമയിൽ നിന്നും മാറി താരങ്ങളിലേക്കായി. ചുറ്റും താരപ്രതിഭകളുമായി നിൽക്കുന്നത് ഒരുതരം ഭ്രാന്ത് തന്നെയായി മാറി.
5 ബില്ല്യൺ ഡോളറിന്റെ അവകാശിയായ അസിമിന് സെലിബ്രിറ്റികളെ തന്റെ സുഹൃത്തുക്കളാക്കുവാൻ എത്രയധികം പണം ചെലവഴിക്കുന്നതിനും മടിയില്ലായിരുന്നു. അത്യാഡംബര വിരുന്നുകളായിരുന്നു പലപ്പോഴും ഇത്തരക്കാർക്കായി ഒരുക്കുക. വിരുന്നിന്റെ അന്ത്യത്തിൽ അതിഥികൾക്ക് ഓരോരുത്തർക്കും വിലകൂടിയ സമ്മാനങ്ങൾ നൽകും. 20,000 ഡോളർ വരെ വിലയുള്ള സമ്മാനങ്ങൾ ഇത്തരത്തിലുള്ള് വിരുന്നുകളിൽ നൽകുമായിരുന്നു.
ഈ നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ നിൽക്കുമ്പോഴും അസിമിന് റിയാലിറ്റി ടി വി താരം ജേയ്ഡ് ഗൂഢിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ബന്ധമുണ്ടായിരുന്നു. തന്റെ സൗഹൃദം തെളിയിക്കുവാൻ അസിം ജേയ്ഡിന് നൽകിയത് 3 മില്ല്യൺ ഡോളറിന്റെ ഒരു മോതിരമായിരുന്നു എന്നാണ് ജെയ്ഡ് പറഞ്ഞിട്ടുള്ളത്. അതുപോലെ, അമേരിക്കൻ പോപ്പ് ഗായിക, മരിയാ കെയ്രിക്ക് ഒരിക്കൽ നൽകിയത് 5.7 മില്ല്യൺ ഡോളറിന്റെ നെക്ക്ലേസായിരുന്നു. അമേരിക്കൻ ഗായകൻ അഷർ ലണ്ടനിൽ പരിപാടി നടത്താൻ എത്തിയപ്പോൾതന്റെ സുഹൃത്തുക്കൾക്കായി അസിം മുൻനിരയിൽ 20 സീറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്.
സിനിമാ നിർമ്മാണത്തിനു പുറമേ ഫാഷൻ മേഖലയിലും അസിം കൈവച്ചു. എം സി എം ബ്രാൻഡിന്റെ യുണിസെക്സ് ബാഗുകളായിരുന്നു ഉദ്പന്നം. ഇതിൽ നിന്നുള്ള വരുമാനം മുഴുവനും, ബ്രിട്ടനിൽ ഗുരുതരമായ രോഗം ബാധിച്ച കുട്ടികൾക്ക് ആവശ്യമായതെല്ലാം നൽകുന്ന മെയ്ക്ക് എ വിഷ് ഫൗണ്ടെഷൻ എന്ന സംഘടനയ്ക്കാണ് പോകുന്നത്. സ്കാൻഡലസ് എന്ന പേരിൽ ഒരു നോവൽ എഴുതിയിട്ടുണ്ടെങ്കിലും അത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നല്ലൊരു ഗായകൻ കൂടി ആയിരുന്നു അസീം, പക്ഷെ പൊതുവേദികളിൽ പാടാൻ ഭയമായിരുന്നു.
സൈനിക വൃത്തിയായിരുന്നു പിതാവ് തന്റെ മകനായി ആഗ്രഹിച്ചത്. സാൻഡ്ഹസ്റ്റിൽ പഠനത്തിനായി അയച്ചെങ്കിലും, അത് പൂർത്തിയാക്കിയില്ല. തന്റെ ജീവിതം മറ്റൊന്നാണെന്ന തിരിച്ചറിഞ്ഞ അസീം നക്ഷത്രങ്ങളുടെ ലോകത്തേക്ക് ഇറങ്ങുകയായിരുന്നു. ''എനിക്ക് എന്തൊക്കെ ലഭിച്ചിട്ടുണ്ടോ അതിനൊക്കെ ദൈവത്തിനോട് നന്ദിയുണ്ട്. അതെല്ലാം എന്റെ സുഹൃത്തുക്കളുമൊത്ത് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. '' ഒരിക്കൽ അസീം പറഞ്ഞു. ഇനി നാളെ ഇതൊന്നുമില്ലാതെയായാലും താൻ സന്തോഷത്തോടെ ജീവിക്കുമെന്നു പറായാനും അസിം പക്ഷെ മടിച്ചിരുന്നില്ല.
എന്തിനെന്നറിയാതെ പാറിപ്പറന്നു നടക്കുന്ന ഒരു ചിത്രശലഭം എന്നാണ് ഉറ്റ സുഹൃത്ത് ജെയ്ഡ് അസിമിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. നക്ഷത്രങ്ങളുടെ ലോകത്ത് പാറിപ്പറന്നു നടന്ന ശലഭം അവസാനം മണ്ണിലടിഞ്ഞപ്പോൾ പക്ഷെ, നക്ഷത്രങ്ങളൊന്നും തന്നെ താഴേക്ക് ഇറങ്ങിവന്നില്ല. കർമ്മകാണ്ഡത്തിലെ നിയമങ്ങളുരുവിട്ട് തന്താങ്ങളുടെ കർമ്മങ്ങളിൽ മുഴുകുകയായിരുന്നു അവർ. എന്നാൽ, കൈയിൽ കോരിയെടുത്ത് വളർത്തിയ മകന്റെ മൃതദേഹത്തിനരുകിൽ നിർവ്വികാരനായി ആ പിതാവുണ്ടായിരുന്നു. തന്റെ ആഗ്രഹം സാധിച്ചു തന്നില്ലെങ്കിൽ പോലും മകനെ എന്നും സ്നേഹിച്ചിരുന്ന പിതാവ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍