പാക്കിസ്ഥാൻ ഉൾപ്പടെയുള്ള 150ലേറെ രാജ്യങ്ങൾക്ക് പല വ്യവസ്ഥകളിൽ കടം നൽകിയിട്ടുള്ളത് 1.5 ട്രില്യണിലധികം ഡോളർ; ചൈനീസ് വ്യാളിയുടെ വലയിൽ കുടുങ്ങിയത് ശ്രീലങ്കവരെ; ചൈനയുടെ കടം വീട്ടാൻ ദ്വീപകൾ എഴുതി നൽകി പാക്കിസ്ഥാനും; ലക്ഷ്യം അറബിക്കടലിനെ അധീനതിലാക്കുക
മറുനാടൻ ഡെസ്ക്
ന്യുഡൽഹി: സഹായിക്കുക. പിന്നാലെ അധീനതയിലാക്കുക ഈ തന്ത്രമാണ് കാലാകാലങ്ങളായി ചൈന പല പല രാജ്യങ്ങൾക്കുമേൽ നടത്തിവന്നിരുന്ന നയതന്ത്രം. ഇവയ്ക്ക് ഉദാഹരണമാണ് ജിബൂട്ടി, ടോങ്ക, മാലിദ്വീപ്, കോംഗോ റിപ്പബ്ലിക്ക്, കിർഗിസ്ഥാൻ, കംബോഡിയ, നൈജർ, ലാവോസ്, സാംബിയ, സമോവ, വനൗട്ടു, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾ.ഈ രാജ്യങ്ങളുടെ ജിഡിപിയുടെ 20ശതമാനത്തിലേറെയാണ് ചൈനയുടെ കടം.
നിരവധി രാജ്യങ്ങൾക്ക് ചൈനീസ് കടത്തിൽ പടുത്തുയർത്തിയ പല തന്ത്രപ്രധാന മേഖലകളുടേയും നിയന്ത്രണാധികാരം ചൈനക്ക് കൈമാറേണ്ട ഗതികേടും വന്നിട്ടുണ്ട്. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖമാണ് ഇതിന്റെ ഉദാഹരണങ്ങളിലൊന്ന്. ചൈന അവിടെ വൻ തുറമുഖമാണ് പടുത്തുയർത്തുന്നത്. കടം വീട്ടാൻ കഴിഞ്ഞില്ലെങ്കിൽ ്ശ്രീലങ്കയ്ക്ക് ആ തുറമുഖം തന്നെ നഷ്ടമാകുന്ന ഗതികേടിലാണ്.
ചൈനയുടെ ഈ കുതന്ത്രത്തിന്റെ കെണിയിൽപ്പെട്ടവരിൽ ഒടുവിലായി എത്തിയത് പാക്കിസ്ഥാനാണ്. വൻ സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ചൈനയിൽ നിന്ന് കൂടുതൽ സഹായവും പിന്തുണയും ലഭിക്കാനായി രണ്ടു ദ്വീപുകളെയാണ് ദാനമായി നൽകുന്നത്. ഇതുതന്നെയാണ് മറ്റു രാജ്യങ്ങൾക്കും ഭാവിയിൽ നേരിടാൻ പോകുന്നത്.രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഉഭയക്ഷി ബന്ധം ചൂഷണം ചെയ്ത് ഒരു രാജ്യം മറ്റൊരു രാജ്യത്തിന് തിരിച്ചടക്കാൻ കഴിയാത്ത രീതിയിലുള്ള വായ്പകൾ നൽകി ആ രാജ്യത്തെ തങ്ങളുടെ അധീനതയിലാക്കി നിർത്തുന്ന നയതന്ത്രത്തെയാണ് ചൈനീസ് കടക്കെണി എന്നു വിളിക്കുന്നത്. കടബാധ്യതകൾ തീർക്കാൻ സാധിക്കാതെ വരുമ്പോൾ കടം എടുത്ത രാജ്യത്തെ തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനത്തിലുള്ള ഒരു പാവ രാജ്യമാക്കിമാറ്റുന്നു. പാക്കിസ്ഥാന് ഇപ്പോൾ ഈ ദുർഗതിയാണ്.
പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ ചൈനീസ് സർക്കാരിന്റെ ആവശ്യപ്രകാരം സിന്ധിലെ ബുദ്ധൂ, ബുണ്ടൽ ദ്വീപുകൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്. സിന്ധിലെ ജനങ്ങളുടെയോ സർക്കാരിന്റെയോ സമ്മതമില്ലാതെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ചൈനീസ് സർക്കാരിൽ നിന്നു ഫണ്ടുകൾ ലഭിക്കാനാണ് ഫെഡറൽ ഗവൺമെന്റിന്റെ അത്തരം അനീതിപരമായ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ചൈന-പാക്കിസ്ഥാൻ സമുദ്ര സഹകരണത്തിലൂടെ അറബിക്കടലിൽ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള ചൈനയുടെ താൽപ്പര്യമാണ് ഇതിന് പിന്നിലെന്നതും വ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാക്കിസ്ഥാൻ രണ്ട് ദ്വീപുകൾ ചൈനയ്ക്ക് വിൽക്കുന്നു എന്നതാണ് ചുരുക്കം.
കറാച്ചിയിലെയും ഗ്വാഡറിലെയും പ്രവർത്തനങ്ങൾ നിലവിലെ വേഗത്തിൽ തുടരുകയാണെങ്കിൽ, അടുത്ത 3-4 വർഷത്തിനുള്ളിൽ അറേബ്യൻ കടലിലെ ചൈനീസ് മുങ്ങിക്കപ്പൽ താവളങ്ങൾ ലോകം കാണുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ബുദ്ധൂ, ബുണ്ടൽ എന്നീ രണ്ട് ദ്വീപുകൾ കറാച്ചി, ഗ്വാഡാർ എന്നിവയുടെ വിപുലീകരണമായിരിക്കുമെന്നും സംഭവവികാസങ്ങളെക്കുറിച്ച് അറിയുന്ന ഒരു സ്രോതസ്സ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
ചൈനയുടെ നിഗൂഢ താത്പര്യങ്ങൾ ലോകരാജ്യങ്ങൾ തിരിച്ചറിയപ്പെടുന്നു എന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കപ്പെടുന്നത്. 'ചൈനയുടെ സമാധാനപരമായ വളർച്ച' എന്ന മുഖം മൂടി അഴിഞ്ഞു വീഴുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള ഭൂരിഭാഗം രാജ്യങ്ങളെയും കടം കൊടുത്ത് തങ്ങളുടെ കീഴിൽ കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കമാണ് ഇപ്പോൾ ചൈന നടത്തുന്നത്.ചൈനീസ് ചിന്തകനായ സെങ് ബിജിയാനാണ് 'ചൈനയുടെ സമാധാനപരമായ വളർച്ച' എന്ന ആശയത്തിന്റെ പ്രധാന പ്രചാരകൻ. ഉത്തരവാദിത്വമുള്ള, സമാധാന പ്രേമിയായ, ആഗോള ശക്തിയെന്ന മുഖം മൂടിയാണ് ഈ വാദം ചൈനയ്ക്ക് നൽകിയത്. കോവിഡിന്റെ പുതിയ സാഹചര്യവും ഇന്ത്യ- ചൈന അതിർത്തിയിലെ അടക്കം പ്രശ്നങ്ങളും ചൈനയുമായുള്ള ബന്ധം പുനഃപരിശോധിക്കാൻ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.
കടംകൊടുത്ത് രാജ്യങ്ങളെ വരുതിയിലാക്കുന്ന തന്ത്രം തിരിച്ചറിയാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവർ പരാജയപ്പെട്ടുവെന്ന വിമർശവും ഉയരുന്നുണ്ട്. കഴിഞ്ഞ ജനുവരി 26ന് ഹാർവാഡ് ബിസിനസ് റിവ്യു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചൈന ഏതാണ്ട് 1.5 ട്രില്യൺ ഡോളറാണ് (1,12,46,249 കോടി രൂപ) പാക്കിസ്ഥാൻ ഉൾപ്പടെയുള്ള 150ലേറെ രാജ്യങ്ങൾക്ക് പല വ്യവസ്ഥകളിൽ കടം നൽകിയിട്ടുള്ളത്. അതേസമയം, ഈ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കും യഥാർഥ കടമെന്നതാണ് മറ്റൊരു വസ്തുത.
1949 മുതൽ 2017 വരെയുള്ള കാലത്ത് ഏതാണ്ട് 3000 ഗ്രാന്റുകളും 2000 വായ്പകളുമാണ് പല രാജ്യങ്ങൾക്കായി നൽകിയിരിക്കുന്നതെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ റിപ്പോർട്ടിലുള്ളത്. അവസാനത്തെ പത്തുവർഷത്തിൽ 50 വികസ്വര രാജ്യങ്ങൾക്ക് ചൈന നൽകുന്ന കടം ഒരു ശതമാനത്തിൽ നിന്നും 15 ശതമാനമായി കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്.
ചൈന നൽകിയ വൻതുക വായ്പയുടെ അടിസ്ഥാനത്തിലാണ് ഹംബൻതോട്ടയിൽ തുറമുഖം ഉയർന്നത്. 99 വർഷത്തെ പാട്ടക്കരാറാണ് ചൈനയുമായി ശ്രീലങ്കയ്ക്ക് ഹംബൻതോട്ടക്കുള്ളത്. ഏതാണ്ട് 1.1 ബില്യൺ ഡോളർ ഇതിനകം തന്നെ ചൈന ഈ തുറമുഖത്തിനായി ചെലവാക്കിയിട്ടുണ്ട്. അതിവേഗത്തിൽ ഉയരുന്ന കടബാധ്യത ഹംബൻതോട്ട തുറമുഖത്തിലേയും അനുബന്ധമായുള്ള 15,000 ഏക്കർ ഭൂമിയിലേയും ചൈനീസ് അധിനിവേശം കൂടുതൽ ഉറപ്പിക്കുകയാണ്. അമേരിക്കൻ സൈനിക താവളമായ ഡിഗോഗാർഷ്യയേയും ഇന്ത്യയുടെ നാവികസേനയുടെ നീക്കങ്ങളേയും നിരീക്ഷിക്കാനാണ് ചൈന ഇപ്പോൾ ഈ ലങ്കൻ തുറമുഖത്തെ ഉപയോഗിക്കുന്നത്.
ലോകത്തെ പലയിടങ്ങളിലും വിവിധ മാർഗങ്ങളിലൂടെ സ്വാധീനമുറപ്പിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. സെൻകകു ദ്വീപിനെ ചൊല്ലി ജപ്പാനുമായി ചൈനയ്ക്കു പ്രശ്നങ്ങളുണ്ട്. ഹോങ്കോങിൽ നടക്കുന്ന ചൈനക്കെതിരായ ജനകീയ പ്രതിഷേധങ്ങൾ പലതവണ ലോക ശ്രദ്ധ നേടിയിട്ടുള്ളതാണ്. തായ്വാനെതിരായ ചൈനയുടെ ഭീഷണികളും തിബറ്റ് അധിനിവേശവും നടത്തിയ ചൈന തന്നെയാണ് നേപാളിലെ ഒരു ഗ്രാമം തന്നെ സ്വന്തം അധീനതയിലേക്ക് മാറ്റിയത്.
പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങൾ ചൈനീസ് കടക്കെണിയെക്കുറിച്ച് കൂടുതൽ ജാഗ്രതയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡിനെ തുടർന്ന് ചൈനക്കെതിരെ ഉയർന്ന അസംതൃപ്തി ഇന്ത്യ ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ മൂലം വർധിച്ചിട്ടേയുള്ളൂ. ഇതിന്റെ തെളിവാണ് യുഎൻ രക്ഷാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് ലഭിച്ച സ്വീകാര്യതയെന്നും വിലയിരുത്തപ്പെടുന്നു. 193 അംഗ ജനറൽ അസംബ്ലിയിൽ ഇന്ത്യ 184 വോട്ടുകൾ നേടിയാണ് വിജയിച്ചത്. സമാധാനപ്രേമിയായ വൻ ശക്തി എന്ന ചൈനയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്നാണ് ഡോ. പുനിറ്റ് സൗരഭ് സൂചിപ്പിക്കുന്നത്.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്