കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിക്കാൻ വൻലോബി; വെടിവെപ്പും മരണവും ഹാപ്പിയാക്കിയത് അന്യസംസ്ഥാന ലോബികളെ; സ്വർണ്ണക്കടത്തും മോഷണവും സൽപ്പേര് കെടുത്തുമ്പോൾ ആശങ്കയിൽ ആകുന്നത് മലബാറിലെ പ്രവാസികൾ
എം പി റാഫി
കോഴിക്കോട്: റൺവേ വിപുലീകരണത്തിന് സ്ഥലപരിമിതിയും മറ്റും അനിശ്ചിതത്വത്തിലാക്കിയ സാഹചര്യം നിലനിൽക്കുമ്പോഴാണ് കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ ഇരുസേനകൾ തമ്മിലുണ്ടായ അപ്രതീക്ഷിതസംഘട്ടനങ്ങളും അക്രമസംഭവങ്ങളും ഉണ്ടായതും ഒടുവിലതു സിഐഎസ്.എഫ് ജവാന്റെ മരണത്തിൽ കലാശിച്ചതും. വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയും റൺവേ നവീകരണവും കാരണം അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടാനിരുന്ന കരിപ്പൂർ വിമാനത്താവളമാണ് ജീവനക്കാരുടെയും സിഐഎസ്.എഫ് ഉദ്യോഗസ്ഥരുടെയും തമ്മിലുള്ള സംഘട്ടനത്തെ തുടർന്ന് രാജ്യത്തിന് നാണക്കേട് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സംഘർഷം മുതലെടുത്ത് വിമാനത്താവളത്തിന്റെ ഭാവി അവതാളത്തിലാക്കാനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. കരിപ്പൂർ സംഭവം മുൻ നിർത്തിയാണ് വിമാനത്താവളം പൂട്ടിക്കാനുള്ള അന്യസംസ്ഥാന ലോബിയുടെ ശ്രമം ശക്തമാക്കിയിരിക്കുന്നത്. കേരളത്തിൽനിന്നുള്ളവരുടെ ഒത്താശയോടെയാണ് ഇവരുടെ നീക്കങ്ങൾ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളം കുത്തുപാളയെടുക്കാൻ തുടങ്ങിയതിനു പിന്നിലും വൻ ലോബികളുടെ ഇടപെടൽ ഉള്ളതായി പറയപ്പെടുന്നു.
ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അന്തർദേശീയ യാത്രക്കാരുടെ കണക്കിൽ ഏഴാം സ്ഥാനവും യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തിൽ ഒമ്പതാമത്തേതുമായിരുന്നു കരിപ്പൂർ വിമാനത്താവളം. 28 വർഷം മുമ്പ് സ്ഥാപിതമായ കരിപ്പൂർ വിമാനത്താവളത്തിന് 2006 ലാണ് അന്താരാഷ്ട്രപദവി ലഭിച്ചത്. ഇതോടെ മലബാറുകാരുടെ ഏറെ നാളത്തെ ആവശ്യങ്ങൾക്ക് അറുതിയായി. കോഴിക്കോടിന്റെ പേരും മലബാറിന്റെ പെരുമയുമായി കരിപ്പൂർ വിമാനത്താവളം തഴച്ചു വളരുമ്പോൾ അതിനെ തകർക്കാനുള്ള ശ്രമങ്ങളും പല കോണുകളിൽ നിന്നും നടന്നുകൊണ്ടേയിരുന്നു. അന്യ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെ പുഷ്ടിപ്പെടുത്തുകയും വിദേശ വിമാനകമ്പനികളെ അവിടേക്ക് ആകർഷിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. പിന്നീട്, ഏറ്റവും കൂടുതൽ സ്വർണം പിടികൂടുന്ന വിമാനത്താവളമെന്ന ഖ്യാതിയും കരിപ്പൂർ നേടി. 2008ന് ശേഷമായിരുന്നു കരിപ്പൂരിലെ കസ്റ്റംസ് വിഭാഗം സ്വർണവേട്ടയിൽ പേരെടുക്കാൻ തുടങ്ങിയത്. അടിക്കടിയുള്ള സ്വർണവേട്ട വിമാനത്താവളത്തിന്റെ കുതിപ്പിനു കോട്ടമുണ്ടാക്കി.
ഇപ്പോൾ റൺവേ നിർമ്മാണമെന്ന പേരിലാണ്, വളരെ ലാഭകരമായി വിദേശത്തുനിന്നും കരിപ്പൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന വിമാനക്കമ്പനികൾ കൂട്ടത്തോടെ സർവ്വീസ് നിറുത്തിയിരിക്കുന്നത്. റൺവേ നിർമ്മാണം എപ്പോൾ തുടങ്ങുമെന്ന് അധികൃതർക്ക് പോലും നിശ്ചയമില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി. കാലവർഷം അവസാനിക്കാതെ പ്രവൃത്തി നടത്തുക ബുദ്ധിമുട്ടാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി വൻലോബിതന്നെ കരിപ്പൂർ വിമാനത്താവളത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതായാണ് സൂചന. റൺവേ പ്രവൃത്തിയുടെ പേരിൽ വലിയ വിമാനസർവ്വീസുകൾ കരിപ്പൂരിൽ നിന്നും നിർത്തലാക്കിയതോടെ ദിനം പ്രതി യാത്രക്കാരുടെ വൻകുറവ് അനുഭവപ്പെടുന്നുണ്ട്. ഒരു മാസത്തിനിടെ ഉണ്ടായിരിക്കുന്നത് ഒരു ലക്ഷം യാത്രക്കാരുടെ കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൗദി അറേബ്യയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ ഇവിടെ ആശ്രയിച്ചിരുന്നത്. കരിപ്പൂർ-സൗദി സെക്ടറിൽ എല്ലാ വിമാനങ്ങളും സർവ്വീസ് നിർത്തലാക്കിയതോടെ മലബാറിലുള്ള പ്രവാസികൾക്ക് മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.
വലിയ വിമാനങ്ങൾ പൂർണമായും പിൻവലിച്ചതോടെ വിമാനത്താവളവും നിർജീവമായിരിക്കുകയാണ്. വിമാനത്താവളത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ അന്നവും ഇതോടെ വഴിമുട്ടിയിരിക്കുകയാണ്. നൂറുകണക്കിന് ടാക്സി ജീവനക്കാരും ഓട്ടോ തൊഴിലാളികളും വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. ഇന്ന് ഒഴിഞ്ഞ ടെർമിനലുകൾ മാത്രമാണ് ഇവിടെനിന്നുള്ള കാഴ്ച. സർവ്വീസുകൾ നിറുത്തിയത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന വകുപ്പോ കേന്ദ്ര സർക്കാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാറും ഈ വിഷയത്തിൽ മൗനത്തിലാണ്. അധികൃതരുടെ മൗനം യാത്രക്കാരുടെ ആശങ്ക ഇരട്ടിയാക്കുന്നു. വിമാനങ്ങൾ നിർത്തലാക്കുന്നതിനു പിന്നിൽ കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢനീക്കങ്ങളും നടക്കുന്നുണ്ട്. കോഴിക്കോട്ട് നിന്നും നിർത്തലാക്കുന്ന വലിയ വിമാനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ പുതിയ സ്ലോട്ടുകൾ നൽകാനുള്ള നീക്കവും ശക്തമായിട്ടുണ്ട്. കോയമ്പത്തൂർ ഉൾപ്പടെയുള്ള വിമാനത്താവളങ്ങളിലേക്ക് വിദേശ വിമാനങ്ങളെ അടുപ്പിക്കുകയും മലബാറുകാരെ ഇവിടേക്ക് അടുപ്പിക്കുന്നതിന്റെയും ഭാഗമായാണിത്.
കരിപ്പൂരിനെ തകർക്കാനുള്ള നീക്കത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പടെയുള്ള കമ്പനികളുടെ പങ്ക് ചെറുതൊന്നുമല്ല. രണ്ടു വർഷം മുമ്പ് കരിപ്പൂർ വഴി ഗൾഫിലേക്കും തിരിച്ചുമുള്ള 113 സർവ്വീസുകൾ റദ്ദാക്കിയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇതിന് തുടക്കമിട്ടത്. അന്ന് ഇരുപതിനായിരം യാത്രക്കാരുടെ കുറവുണ്ടായിട്ടും പിന്നീടത് പുനരാരംഭിച്ചില്ല. എയർപോർട്ട് അഥോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ. എന്നാൽ കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ. വിമാനക്കമ്പനികളുടെ അടിക്കടിയുള്ള യാത്രാ നിരക്ക് വർദ്ധനയും യാത്രക്കാർക്ക് ഇരുട്ടടിയാകുന്നുണ്ട്. അടുത്ത വർഷം ആരംഭത്തിൽ കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും സാധാരണക്കാരായ പ്രവാസികളുടെ ത്യാഗ സമ്പൂർണ്ണമായ പ്രവർത്തനങ്ങളും ഒരു ജനതയുടെ സമരചരിത്രവും ഉറങ്ങുന്ന കരിപ്പൂർ വിമാനത്താവളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ പറ്റുമോ എന്നതാണ് ഓരോരുത്തരുടെയും ആശങ്ക. കരിപ്പൂരിലുണ്ടായ പുതിയ സംഭവവികാസങ്ങളിൽ മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങൾ സജീവമാക്കി കരിപ്പൂർ വിമാനത്താവളത്തെ പൂർണമായും ഇല്ലാതാക്കാൻ വലിയ ശക്തികൾ കൈകോർത്തു പിടിക്കുന്നു എന്നത് വസ്തുതയാണ്. ഇന്ത്യയിൽനിന്നുള്ള വലിയൊരു ശതമാനം പ്രവാസികളും മലബാറുകാരാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഇടക്കിടെയുണ്ടാകുന്ന അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും പ്രവാസലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍