Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകന്റെ വഴിവിട്ട ബന്ധത്തിൽ വേദനിച്ച അച്ഛൻ; കുടുംബ സ്വത്തിന് വേണ്ടി അടിയുണ്ടാക്കിയ മകൻ; അച്ഛൻ വീണു മരിച്ചപ്പോൾ ഫെഡറൽ ബാങ്കിൽ ആശ്രിത നിയമനം; ആദ്യ ഭാര്യ ഡൈവേഴ്‌സ് വാങ്ങിയതും കോബ്രയുടെ ക്രൂരതയിൽ; 15 കൊല്ലം മുമ്പ് അച്ഛൻ അസ്വാഭാവികമായി മരിച്ചതും സംശയ നിഴലിൽ; അമ്മാവന്റെ മകനെ ഇല്ലായ്മ ചെയ്ത് ഭാര്യയെ സ്വന്തമാക്കിയെന്നും സംശയം; അരുൺ ആനന്ദ് സ്വന്തം അച്ഛനേയും വക വരുത്തിയോ? സത്യം കണ്ടെത്താൻ ക്രൈംബ്രാഞ്ച്

മകന്റെ വഴിവിട്ട ബന്ധത്തിൽ വേദനിച്ച അച്ഛൻ; കുടുംബ സ്വത്തിന് വേണ്ടി അടിയുണ്ടാക്കിയ മകൻ; അച്ഛൻ വീണു മരിച്ചപ്പോൾ ഫെഡറൽ ബാങ്കിൽ ആശ്രിത നിയമനം; ആദ്യ ഭാര്യ ഡൈവേഴ്‌സ് വാങ്ങിയതും കോബ്രയുടെ ക്രൂരതയിൽ; 15 കൊല്ലം മുമ്പ് അച്ഛൻ അസ്വാഭാവികമായി മരിച്ചതും സംശയ നിഴലിൽ; അമ്മാവന്റെ മകനെ ഇല്ലായ്മ ചെയ്ത് ഭാര്യയെ സ്വന്തമാക്കിയെന്നും സംശയം; അരുൺ ആനന്ദ് സ്വന്തം അച്ഛനേയും വക വരുത്തിയോ? സത്യം കണ്ടെത്താൻ ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിൽ ഏഴു വയസുകാരനെ മർദ്ദിച്ച് കൊന്ന അരുൺ ആനന്ദിനെതിരെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. ഫെഡറൽ ബാങ്കിലെ നല്ല ജോലിയും ഇയാൾ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായാണ്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. നന്ദൻകോടുകാരനായ ഇയാളുടെ ജേഷ്ഠൻ സൈന്യത്തിൽ ലെഫ്റ്റന്റ് കേണലായിരുന്നു. ഫെഡറൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയവിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂൾ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്. കോലഞ്ചേരിയിലെ കുട്ടിയുടെ മരണത്തിനൊപ്പം അരുൺ ആനന്ദിനെതിരെ രണ്ട് സംശയമുന കൂടി ഉയർന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഇതിന് ശേഷം അരുൺ ആനന്ദിന്റെ അച്ഛന്റെ അസ്വാഭാവിക മരണവും അന്വേഷിക്കും.

അരുണിന്റെ കെട്ടിടത്തിൽ നിന്നാണ് വീണ് മരിച്ചത്. ഫെഡറൽ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു അരുണിന്റെ അച്ഛൻ. മകന്റെ വഴിവിട്ട ജീവിതത്തിൽ അച്ഛൻ വേദനിച്ചിരുന്നു. കുടുംബ സ്വത്തിന് വേണ്ടി തർക്കവും ഉണ്ടായിരുന്നു. ഇതിനിടെയാണ് അച്ഛൻ വീണ് മരിച്ചത്. ഇതിന് ശേഷം അരുണിന് ആശ്രിത നിയമനവും കിട്ടി. അപ്പോഴും നന്നാകാൻ താൽപ്പര്യമില്ലായിരുന്നു. ക്രിമിനലുകൾക്കൊപ്പം നീങ്ങി ജോലി കളഞ്ഞു-തൊടുപുഴയിലെ ക്രൂരത പുറത്തു വന്നപ്പോൾ മറുനാടൻ അന്വേഷണത്തിൽ കണ്ടെത്തിയതായിരുന്നു അച്ഛന്റെ മരണത്തിലെ അസ്വാഭാവികത. ഇപ്പോൾ തൊടുപുഴയിലെ കുട്ടിയുടെ അച്ഛനെ കൊന്നതാണെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിൽ പൊലീസിന് മൊഴി കിട്ടിയിട്ടുണ്ട്. അച്ഛന് അമ്മ പാലു കൊടുക്കുന്നത് കണ്ടെന്നാണ് ഇളയ കുട്ടിയുടെ മൊഴി. പാലിൽ വിഷാംശം ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനിടെയാണ് അരുണിന്റെ അച്ഛന്റെ മരണവും പരിശോധിക്കുന്നത്.

അരുണിന്റെ അച്ഛൻ മരിച്ചത് ഏതാണ്ട് പതിനാല് കൊല്ലം മുമ്പാണ്. അന്ന് ഇരുപത് വയസിനോട് അടുത്താണ് അരുണിന്റെ പ്രായം. അന്നും ക്രിമിനൽ സംഘങ്ങളുമായി അരുണിനെ ബന്ധമുണ്ട്. ഈ സാഹചര്യത്തിന്റെ അച്ഛന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് കരുതുന്നവരുണ്ട്. അച്ഛൻ മരിച്ച ജോലി കിട്ടിയെങ്കിലും അത് തുടർന്ന് കൊണ്ട് പോകാൻ അരുൺ തയ്യാറായുമില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം. അതിനിടെ അരുൺ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നുവെന്നതാണ് വസ്ുത. ഇവർ രണ്ടാം വിവാഹം കഴിച്ച് അമേരിക്കയിൽ കഴിയുകയാണ്. ആദ്യ ബന്ധത്തിൽ അരുണിന് ഒരു ആൺകുട്ടിയുണ്ട്. വിവാഹബന്ധം വേർപെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്. അങ്ങനെയാണ് തൊടുപുഴ സ്വദേശിയും അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്.

റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എൻജിനിയറിങ് ബിരുദധാരിയാണ്. അഞ്ച് വർഷത്തോളം തിരുവനന്തപുരത്ത് ഭർതൃ വീട്ടിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും രണ്ടുവർഷം മുമ്പ് തൊടുപുഴയിലേക്ക് മാറി. അരുണുമായുള്ള ഭാര്യയുടെ അടുപ്പം മനസ്സിലാക്കിയായിരുന്നു ഇത്. വെങ്ങല്ലൂരിന് സമീപം മോട്ടോർ മെക്കാനിക്ക് വർക്ക്‌ഷോപ്പ് ആരംഭിച്ചു. ഇതിനിടെയാണ് ഭർത്താവ് മരിച്ചത്. തുടർന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകൾക്കായി തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ യുവതി താമസിച്ചു. ഇതോടെ വീണ്ടും അരുണമായി അടുത്തു. പിന്നീട് ഭർത്താവിന്റെ നാല്പത്തിയൊന്നാം ചമരദിനത്തിൽ തിരുവനന്തപുരത്ത് പോയപ്പോൾ പ്രണയം അസ്ഥിക്ക് പിടിച്ചു.

തിരികെ തൊടുപുഴയിൽ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടർന്നു. വീട്ടുകാരുടെ ശക്തമായ എതിർപ്പ് അവഗണിച്ച് രണ്ടുമക്കളെയും കൂട്ടി സ്വന്തം കാറിൽ കാമുകനൊപ്പം ഒളിച്ചോടി. മാതാവിന്റെ പരാതിയെത്തുടർന്ന് കരിങ്കുന്നം പൊലീസ് ഇരുവരെയും വിളിച്ചുവരുത്തിയെങ്കിലും ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചു. എന്നാൽ വീട്ടിൽ കയറ്റില്ലെന്ന് അമ്മ നിലപാട് എഠുത്തതോടെ തൊടുപുഴ ടൗണിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. പഴയ വർക്ക്‌ഷോപ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് താളപിഴകളുടേതായി ജീവിതം. കാമുകിയുടെ ആദ്യ മകൻ ചേട്ടച്ഛാ എന്നു വിളിക്കുന്നത് അരുണിനെ പ്രകോപിപിച്ചു. അമ്മയുടെ കൂടെയുള്ളത് അച്ഛനോ ചേട്ടനോ എന്ന് തിരിച്ചറിവില്ലാത്ത മക്കൾ 'ചേട്ടച്ഛൻ' എന്ന് വിളിച്ചതാണത്രേ അരുണിനെ ചൊടിപ്പിച്ചത്.

ഇതോടെ കുട്ടികൾ ശത്രുപക്ഷത്തായി. പിന്നെ ക്രൂരത തുടങ്ങി. അതിന്റെ പേരിൽ പിന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ക്രൂരമായ മർദ്ദനമായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഏഴുവയസ്സുകാരന്റെ തലോട്ടി തകരുന്ന തരത്തിലെ മർദ്ദനം. കൊലക്കേസിലും തട്ടിപ്പ് കേസിലും മുമ്പ് പ്രതിയായിരുന്ന അരുൺ ആനന്ദ് ക്രൂരതയുടെ പര്യായമായിരുന്നു. ഈ സാഹചര്യത്തിലാണ് ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ചു കൊന്ന കേസിൽ പ്രതിയായ അരുൺ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുന്നത്ു. രണ്ടു വർഷം മുൻപ് ദാരുണമായി കൊല്ലപ്പെട്ട ആര്യന്റെ പിതാവ് ബിജുവിന്റെ കുഴിമാടത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

ബിജു മരിച്ച് മാസങ്ങൾക്കകം ഭാര്യ അഞ്ജന രണ്ടു കുട്ടികളോടൊപ്പം കാമുകനായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു. രണ്ടുവർഷം മുൻപാണ് ഏഴുവയസുകാരനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് അരുൺ കൊലപ്പെടുത്തിയത്. ആര്യന്റെ അച്ഛൻ ബിജുവിന്റെ മരണവും കൊലപാതകമാണോ എന്ന സംശയത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP