Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുതലിനും പലിശക്കും ചേർത്ത് പലിശ കിട്ടുന്നതിനാണ് കൂട്ടുപലിശ; മൊറൊട്ടോറിയം കാലത്തെ തിരിച്ചടവ് മുടങ്ങിയ തുക മുതലിനൊപ്പം ചേർന്ന് പിഴ ഈടാക്കാനുള്ള തന്ത്രം പൊളിച്ചത് സുപ്രീംകോടതി; ഉത്സവക്കാലത്ത് സാധാരണക്കാർക്ക് ആശ്വാസമായി രണ്ടു കോടി രൂപ വരെ വായ്പ എടുത്തവരുടെ കൊറോണക്കാലത്തെ പിഴപ്പലിശ ഒഴിവാക്കൽ

മുതലിനും പലിശക്കും ചേർത്ത് പലിശ കിട്ടുന്നതിനാണ് കൂട്ടുപലിശ; മൊറൊട്ടോറിയം കാലത്തെ തിരിച്ചടവ് മുടങ്ങിയ തുക മുതലിനൊപ്പം ചേർന്ന് പിഴ ഈടാക്കാനുള്ള തന്ത്രം പൊളിച്ചത് സുപ്രീംകോടതി; ഉത്സവക്കാലത്ത് സാധാരണക്കാർക്ക് ആശ്വാസമായി രണ്ടു കോടി രൂപ വരെ വായ്പ എടുത്തവരുടെ കൊറോണക്കാലത്തെ പിഴപ്പലിശ ഒഴിവാക്കൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : സുപ്രീംകോടതി ഇടപെടൽ ആശ്വാസമാകുക സാധാരണക്കാർ. കോടതിയുടെ നിലപാട് തിരിച്ചറിഞ്ഞ് രണ്ടു കോടി രൂപ വരെ വായ്പ എടുത്തവരുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കുമ്പോൾ അത് കോവിഡ് പ്രതിസന്ധിക്കിടയിൽ അനേകർക്ക് ആശ്വാസമാണ്.

ഉത്സവ സീസണിനു മുന്നോടിയായാണ് സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. മൊറട്ടോറിയം ഇല്ലാത്തവർക്കും ഇത് ബാധകമാകും. കോവിഡ് മഹാമാരിയെ തുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെയുള്ളവരുടെ പലിശ ഇളവ് നടപ്പാക്കാൻ സമയം അനുവദിക്കണമെന്ന് സർക്കാർ വാദം സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് പ്രഖ്യാപനം.

മുതലിനും പലിശക്കും ചേർത്ത് പലിശ കിട്ടുന്നതിനാണ് കൂട്ടുപലിശ. മുതലിനു മാത്രം പലിശ കിട്ടുന്നതാണ് സാധാരണ പലിശ. മൊറൊട്ടോറിയെ കാലത്തെ അടയ്ക്കാത്തെ തുക മുതലിനൊപ്പം ചേർത്ത് പലിശ പുതുക്കാനായിരുന്നു ബാങ്കുകൾ ആഗ്രഹിച്ചത്. ഇതാണ് സുപ്രീംകോടതി ഇടപെടലിലൂടെ പൊളിയുന്നത്. സർക്കാരിന്റെ ഉത്തരവ് പ്രകാരം ഇനി അടയ്ക്കാതിരുന്ന തുക മാത്രം തവണകളുടെ കൂടെ കൂട്ടി അടച്ചാൽ മതിയാകും.
സാധാരണക്കാരുടെ ദീപാവലി സർക്കാരിന്റെ കയ്യിലാണെന്നും 2 കോടി രൂപ വരെ വായ്പയെടുത്ത ആളുകളുടെ കാര്യത്തിൽ ഞങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു. പലിശ ഇളവ് നൽകുന്നതിൽ തീരുമാനം ആയിട്ടുണ്ടെന്നും ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സമയം ദീർഘിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതോടെയാണ് സർക്കാർ ഇടപെടൽ.

ഏതാണ്ട് ആറു മാസത്തോളം ലോണുകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് പലരും വായ്പ അടച്ചില്ല. ഇതോടെ ഇത് കുടിശിഖയായി കണക്കാക്കുമെന്നും ഇതിന് പലിശയും കൂട്ടുപലിശയും ഈടാക്കുമെന്നും ബാങ്കുകൾ നിലപാട് എടുത്തു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ ഹർജി എടുത്തത്. കോവിഡ് കാലത്ത് ലോൺ അടയ്ക്കാനാവാത്തതിനെ പിഴവായി കണ്ട് കൂട്ടു പലിശ ഈടാക്കുന്നതിനെ സുപ്രീംകോടതി എതിർത്തു.

നവംബർ 2ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അന്ന് തീരുമാനം അറിയിക്കണമെന്നുമാണ് കോടതി നിർദേശിച്ചത്. കോവിഡ് മഹാമാരി കാരണം മാർച്ചിലാണ് ആർബിഐ വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ മൊറട്ടോറിയം അനുവദിച്ചത്. അത് പിന്നീട് ഓഗസ്റ്റ് 31 വരെ നീട്ടി നൽകി. രണ്ടു കോടി വരെയുള്ള വായ്പകൾക്കാണ് കൂട്ടുപലിശ ഒഴിവാക്കുക.

മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവർക്കും അല്ലാത്തവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസാണ് ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് കോടി വരെയുള്ള വായ്പകൾക്ക് ആറ് മാസകാലയളവിൽ ഈ ആനുകൂല്യം ലഭിക്കും. ഇളവ് നൽകുന്ന തുക സർക്കാർ ബാങ്കിങ് കമ്പനികൾക്ക് നൽകും. 5500 കോടി രൂപ മുതൽ 6000 കോടി രൂപ വരെയാണ് പുതിയ പദ്ധതിക്കായി സർക്കാർ ചെലവഴിക്കുന്ന തുക.

ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ തുടങ്ങിയവയ്ക്കാണ് ഇളവ് ലഭിക്കുക. മൊറട്ടോറിയം പദ്ധതി പ്രയോജനപ്പെടുത്താത്തവരും വായ്പകൾ തിരിച്ചടയ്ക്കുന്നത് തുടരുന്നവർക്കും ഇതു ബാധകമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP