രാത്രി ഉറങ്ങിക്കിടക്കുമ്പോൾ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ആരെന്നു ഇനിയും തീർച്ചയില്ല; സംഭവദിവസം പെൺകുട്ടി ഓടിപ്പോയത് എഡിജിപി ബി.സന്ധ്യയുടെ വീട്ടിലേക്ക്; സ്വാമി ഗംഗേശാനന്ദയും ബി.സന്ധ്യയുമായി ശത്രുതയും; മുന്നോട്ടുള്ള അന്വേഷണം ഇനി കോടതിയുടെ നിരീക്ഷണത്തിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദതീർത്ഥയുടെ ജനനേന്ദ്രിയം മുറിച്ച കേസ് നിർണ്ണായകമായ വഴിത്തിരിവിൽ. മുന്നോട്ടുള്ള അന്വേഷണം കോടതിയുടെ നിരീക്ഷണത്തിൽ വേണമെന്ന് വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു. മാസാമാസം അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്യണമെന്നും പൊലീസിനോട് കോടതി നിർദ്ദേശിച്ചു. ഗംഗേശാനന്ദ തീർത്ഥ കേസ് പുനരന്വേഷിക്കണമെന്നും കേസിൽ എഡിജിപി ബി.സന്ധ്യയെ പ്രതി ചേർക്കണം എന്നാവശ്യപ്പെട്ടു പൊതുതാത്പര്യ ഹർജി വാദത്തിനു എടുത്ത വേളയിലാണ് കോടതിയുടെ മേൽ നോട്ടത്തിൽ മതി അന്വേഷണമെന്ന് കോടതി ഉത്തരവിട്ടത്.
ഗംഗേശാനന്ദ കേസിൽ ലാഘവത്തോടെയുള്ള അന്വേഷണത്തിനു പൊലീസിനു അവസരം നിഷേധിക്കുന്ന രീതിയിലാണ് കോടതി ഇടപെടൽ വന്നത്. എഡിജിപി സന്ധ്യ ഉൾപ്പെടെ ആറുപേരെ പ്രതിചേർക്കണം എന്നും കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതും എന്നുള്ള ഹർജിയിലാണ് കോടതി ഇടപെടൽ. വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ബി.വി രവീന്ദ്രൻ ആണ് ഹർജി ഫയൽ ചെയ്തത്. ഈ ഹർജിയിലെ വാദം നടക്കുമ്പോഴാണ് ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ.എ.ആർ.സന്തോഷ് അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നത് എന്ന് കോടതിയെ ധരിപ്പിച്ചത്. കോടതി ആവശ്യപ്പെട്ടപ്രകാരം അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അന്വേഷണം ശരിയായ രീതിയിൽ പോകില്ലെന്ന ഹർജിക്കാരന്റെ ആശങ്ക കണക്കിലെടുത്താണ് കോടതിയുടെ മേൽ നോട്ടത്തിൽ ഇനി അന്വേഷണം മതി എന്ന് കോടതി നിർദ്ദേശിച്ചത്. ഗംഗേശാനന്ദതീർത്ഥ കേസിൽ ശക്തമായ ഇടപെടൽ ആണ് കോടതി നടത്തിയിരിക്കുന്നത്. ഇതോടെ കേസ് നിർണ്ണായകമായ വഴിത്തിരിവിലേക്കും നീങ്ങി.
പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നുവെന്ന ആരോപണം വന്നപ്പോഴാണ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം കൂടി വന്നത്. ഈ കേസിൽ ഗംഗേശാനന്ദതീർത്ഥ അടക്കമുള്ള ആറുപേരും പറയുന്നത് സത്യമല്ലാ എന്നാണ് ഹർജിക്കാർ കോടതിയിൽ വാദിച്ചത്. എഡിജിപി സന്ധ്യയ്ക്ക് കൂടി ബന്ധമുണ്ടെന്ന ആരോപണം നിലനിൽക്കുമ്പോൾ കോടതിയുടെ മേൽനോട്ടത്തിൽ അല്ലെങ്കിൽ ശരിയായ രീതിയിൽ അന്വേഷണം പോകില്ലെന്നാണ് ഹർജിക്കാർ വാദിച്ചത്. . ജനനേന്ദ്രിയം മുറിച്ച കത്തി വരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതോടെയാണ് കോടതി മേൽ നോട്ടത്തിൽ മതി ഇനിയുള്ള അന്വേഷണം എന്നുള്ള ഉത്തരവ് വന്നത്. കേസിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതർക്ക് അടക്കം പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയ സാഹചര്യത്തിൽ തന്നെയാണ് ബി.സന്ധ്യയെ പ്രതി ചേർക്കണം എന്ന ഹർജി കോടതിയിക്ക് മുൻപാകെ വരുന്നത്.
ഗ0ഗേശാനന്ദതീർത്ഥ സംഭവത്തിലെ അന്വേഷണം എവിടെയും തൊടാതെ പോകുന്നത് കാരണം ക്രൈംബ്രാഞ്ച് എഡിജിപിയായ ടോമിൻ തച്ചങ്കരി കഴിഞ്ഞ മെയിൽ കേസിൽ പുനരന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ചു നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി താൻ ചെയ്തെന്നായിരുന്നു പെൺകുട്ടി പൊലീസിനു മൊഴി നൽകിയത്. എഡിജിപി സന്ധ്യയും കൂട്ടരും ഗൂഢാലോചന നടത്തിയെന്നും തെളിവുകൾ നശിപ്പിച്ചു എന്നും കേസ് അന്വേഷണം അട്ടിമറിച്ചു എന്നും പൊതുതാത്പര്യഹർജിയിൽ ആരോപിക്കുന്നു. ഈ കേസിൽ പരാതിക്കാരിയായ പെൺകുട്ടിയുണ്ട്. ആ പെൺകുട്ടിയുടെ കാമുകനുണ്ട്. വേറെ രണ്ടു പേരുമുണ്ട്. ഇവരടക്കമുള്ള ആറുപേരെ ചോദ്യം ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇവർപ്രതികളല്ല. സാക്ഷികളുമല്ല. സംഭവത്തിൽ ഈ ആറുപേരുടെ റോളുകൾ എന്താണ് എന്നത് തീർച്ചയില്ല. എഡിജിപി ബി.സന്ധ്യ അടക്കമുള്ളവർ ഈ കേസിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം വേണം എന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചത്.
തിരുവനന്തപുരത്തെ കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് മുന്നിൽ നിന്ന് പ്രക്ഷോഭം നയിച്ച വ്യക്തിയാണ് ഗ0ഗേശാനന്ദതീർത്ഥ. ഇതിനെ തുടർന്ന് ഗംഗേശാനന്ദതീർത്ഥയുമായി ശത്രുതയിൽ ആയ എഡിജിപി.,ബി.സന്ധ്യ ഗൂഢാലോചന നടത്തി നടപ്പാക്കിയ പദ്ധതിയാണ് സംഭവത്തിൽ കലാശിച്ചത്. സംഭവത്തെ തുടർന്ന് ഒരു മാസം തികയും മുൻപ് ഗംഗേശാനന്ദതീർത്ഥയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ടു. സ്വാമിയാൽ ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് പൊലീസ് ആരോപിക്കുന്ന പെൺകുട്ടി തന്നെ അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും സ്വാമിയുടെ അവയവം ഛേദിച്ചത് മറ്റാരോ ആണെന്നും കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.
ഹൈക്കോടതിയിലും ഇപ്രകാരം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങളും ഇത്തരത്തിൽമൊഴി നൽകിയിരുന്നു. എന്നാൽ പൊലീസ് മനപ്പൂർവ്വം ഇക്കാര്യം മറച്ചുവെച്ച് അന്വേഷണം പ്രഹസനമാക്കിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാണ്. മുറിവേൽപ്പിച്ച ആയുധം നാളിതുവരെ കണ്ടെത്തിയിട്ടില്ല. കുറ്റകരമായ ഗൂഢാലോചന,തെളിവുകൾ നശിപ്പിക്കൽ, മരണകാരണം ആകുമായിരുന്ന മുറിവേൽപ്പിച്ച് അംഗഭംഗം വരുത്തൽ എന്നീ വിഷയങ്ങളിൽ ശരിയായ ദിശയിൽ അന്വേഷണം നടത്തി സത്യം പുറത്തു വരേണ്ടത് അനിവാര്യമാണ്. നിയമവ്യവസ്ഥയെ കളിയാക്കുന്ന ഉന്നത ഇടപെടലുകളും ഗൂഢാലോചനയും പുറത്തു വരണമെന്നും യഥാർത്ഥ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ കാര്യത്തിൽ തർക്കം വന്നിരുന്നു. സമരം നയിച്ചത് ഗംഗേശാനന്ദതീർത്ഥയാണ്. ഈ പെൺകുട്ടിയുടെ വീട്ടിലാണ് സ്വാമി താമസിച്ചത്. സ്വാമിയെ ഒതുക്കണം എന്ന് സന്ധ്യയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഹർജി നൽകിയ ബി.വി രവീന്ദ്രൻ മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ് സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസും വേറെ രണ്ടു പേരും ഉണ്ടായിരുന്നു. സ്വാമി ഉറങ്ങിക്കിടക്കുമ്പോൾ ആണ് സംഭവം നടക്കുന്നത്. ആ പെൺകുട്ടി സംഭവം നടന്നപ്പോൾ ആദ്യം ഓടിപ്പോയത് ബി.സന്ധ്യയുടെ വീട്ടിലാണ്. അതിനു ശേഷമാണ് കേസ് എല്ലാം ഉണ്ടാകുന്നത്. പെൺകുട്ടി അഞ്ചു ദിവസത്തോളം സന്ധ്യയുടെ കസ്റ്റഡിയിൽ ആയിരുന്നു. ഇതിനു ശേഷമാണ് പെൺകുട്ടിയുടെ സ്റ്റേറ്റ്മെന്റ് വന്നത്. അതിനുശേഷം പോക്സോ കോടതിയിൽ ഈ പെൺകുട്ടി സ്റ്റേറ്റ്മെന്റ് നൽകിയിട്ടുണ്ട്. അദ്ദേഹം നിരപരാധിയാണ്. ഞാൻ ഇത് ചെയ്തിട്ടില്ല. മറ്റാരോ ആണ് ഇത് ചെയ്തത്. ഹൈക്കോടതിയിൽ സത്യവാങ്മൂലവും ഈ പെൺകുട്ടി നൽകിയിരുന്നു. ജനനേന്ദ്രിയം മുറിച്ച ആയുധം എന്തുകൊണ്ടാണ് കണ്ടെടുക്കപ്പെട്ടാതിരുന്നത്. ബി.സന്ധ്യ അടക്കമുള്ളവർ കേസിൽ പ്രതി ചേർക്കപ്പെടെണ്ടത് ആവശ്യമാണ്-രവീന്ദ്രൻ പറയുന്നു.
2017 മെയ് 19 രാത്രിയിലാണു കേരളത്തെ ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പക്ഷെ അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. പക്ഷെ പെൺകുട്ടി മൊഴി മാറ്റി. മറ്റാരോ ആണ് ഇത് ചെയ്തത് എന്നാണ് പിന്നീട് മൊഴി നൽകിയത്. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തിൽ ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് സന്ധ്യയെ കൂടി പ്രതി ചേർക്കണമെന്ന ഹർജി കോടതി മുൻപാകെ വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്