Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് വൻതോതിൽ കിഡ്‌നി തട്ടിപ്പ് റാക്കറ്റ് പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ റിപ്പോർട്ട്; കെ.എം.മാണിയുടെ മരുമകനെയും ബേബി മെമോറിയൽ ആശുപത്രിയെയും ബന്ധപ്പെടുത്തിയുള്ള ക്രൈംവാരിക മുൻകാല റിപ്പോർട്ട് സൂചിപ്പിച്ച് ടി.പി.നന്ദകുമാറിന്റെ പോസ്റ്റ്

സംസ്ഥാനത്ത് വൻതോതിൽ കിഡ്‌നി തട്ടിപ്പ് റാക്കറ്റ് പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ റിപ്പോർട്ട്; കെ.എം.മാണിയുടെ മരുമകനെയും ബേബി മെമോറിയൽ ആശുപത്രിയെയും ബന്ധപ്പെടുത്തിയുള്ള ക്രൈംവാരിക മുൻകാല റിപ്പോർട്ട് സൂചിപ്പിച്ച് ടി.പി.നന്ദകുമാറിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ വൻതോതിൽ വൃക്കവാണിഭ റാക്കറ്റ് പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. ഇടനിലക്കാരും പൊതുസേവകരും അടങ്ങുന്ന വൻ റാക്കറ്റ് ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാഫിയ സംഘം നിയമം ലംഘിച്ച് വഞ്ചന നടത്തിയെന്നും ശക്തമായ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ വൃക്ക റാക്കറ്റിനെ കുറിച്ച് ക്രൈം വാരിക 2001 ൽ ആദ്യമായി കേരളത്തിലെ വൃക്കവാണിഭത്തെ കുറിച്ച് ഞെട്ടിക്കുന്ന അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചത് സൂചിപ്പിക്കുകയാണ് ക്രൈവാരിക എഡിറ്റർ ടി.പി.നന്ദകുമാർ തന്റെ പോസ്റ്റിൽ. ഈ റാക്കറ്റിനെതിരെ ചെറുവിരലനക്കാൻ ഒരുസർക്കാരും തയ്യാറാവില്ല എന്ന് തന്റെ അനുഭവത്തിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

ക്രൈം നന്ദകുമാറിന്റെ പോസ്റ്റ് ഇങ്ങനെ

ഐജി ശ്രീജിത്ത് റിപ്പോർട്ട് -- കിഡ്‌നി റാക്കറ്റിൽ വൻ മാഫിയ പ്രവർത്തിക്കുന്നു ..
ക്രൈം റിപ്പോർട്ട്... മുഖ്യവില്ലൻ കെഎം മാണിയുടെ മരുമകനും ബേബി മെമോറിയൽ ഹോസ്പിറ്റലും...

കേരളത്തിൽ വൻതോതിൽ നിയമവിരുദ്ധമായി വൃക്കവാണിഭ റാക്കറ്റ് പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് സർക്കാറിന് അന്വേഷണ റിപ്പോർട്ട് നൽകിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടനിലക്കാരും പബ്ലിക് സേവകരും ഉൾപ്പെട്ട വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. 1994ലെ അവയവ കൈമാറ്റ നിയമമനുസരിച്ച് അന്വേഷണം നടത്തി ഇത്തരം മാഫിയകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് അദ്ദേഹം ശുപാർശ ചെയ്തിരിക്കുന്നത്. ഈ മാഫിയാ സംഘം നിയമങ്ങൾ ലംഘിച്ച് ധാരാളം ആളുകളെ വഞ്ചിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു

എന്നാൽ ക്രൈം ദ്വൈവാരികയാണ് കേരളത്തിൽ നടക്കുന്ന വൃക്കവാണിഭത്തെക്കുറിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് ആദ്യമായി പുറത്തുവിടുന്നത്. 2001ലാണ് ക്രൈം ഗ്രൂപ്പിൽനിന്നും പ്രസിദ്ധീകരിക്കുന്ന ക്രൈം സ്റ്റോറി ദിനപത്രത്തിൽ ഒരു യുവതിയുടെ വൃക്ക നഷ്ടപ്പെട്ടതായി പരാതി എന്ന തലക്കെട്ടിൽ ആറ് ദിവസത്തെ പരമ്പര പ്രസിദ്ധീകരിച്ചത്. കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നടന്ന വൃക്ക റാക്കറ്റിൽ ഇടനിലക്കാരും ഡോക്ടർമാരും ഹോസ്പ്പിറ്റൽ അധികൃതരും ഓതറൈസേഷൻ കമ്മിറ്റിയും ഉൾപ്പെട്ട വൻ മാഫിയ പ്രവർത്തിച്ചിരുന്നു എന്ന് മാത്രമല്ല ഇടുക്കിയിലെ പാവപ്പെട്ട ആദിവാസികളുടെ വൃക്ക തട്ടിയെടുക്കുന്നു എന്ന വാർത്തകൂടി പുറത്തു കൊണ്ടുവന്നിരുന്നു.

ഈ അന്വേഷണ പരമ്പരയിൽ ഏറെ ഞെട്ടിച്ച സംഭവം ഈ കിഡ്നിറാക്കറ്റിന്റെ പ്രധാന സൂത്രധാരൻ മന്ത്രി കെഎം മാണിയുടെ മരുമകനും ബേബി മെമോറിൽ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റുമായ ഡോക്ടർ സുനിൽ ജോർജാണ് എന്നതായിരുന്നു. ക്രൈം വാർത്ത പുറത്തുകൊണ്ടുവന്ന ഉടനെ പലതരത്തിലുള്ള ഭീഷണികളും ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നും അല്ലാതെയും എനിക്കുണ്ടായി. ഈ വാർത്ത പ്രസിദ്ധീകരിച്ചത് അപകീർത്തികരമാണെന്ന് പറഞ്ഞ് ബേബി മെമോറിയൽ ഹോസ്പിറ്റൽ ഉടമ അലക്സാണ്ടർ ക്രൈമിനെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടായി.

എന്നാൽ ഇതിനോടകം തന്നെ മറ്റ് പത്രങ്ങൾ ഈ വാർത്ത ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മാത്രമല്ല സർക്കാർ ഡിഐജി മുഹമ്മദ് യാസിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ക്രൈം പുറത്തുകൊണ്ടുവന്ന വാർത്തകളെല്ലാം ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു മുഹമ്മദ് യാസിൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. അന്നത്തെ നിയമ മന്ത്രിയായിരുന്ന കെഎം മാണി ഇടപെട്ട് ഈ റിപ്പോർട്ട് പൂഴ്‌ത്തി വെച്ചെങ്കിലും എന്റെ ഹർജിയെ തുടർന്ന് കോടതിയിൽ ഇത് ഹാജരാക്കേണ്ടി വന്നു. എന്നാൽ ഇത് അതീവ രഹസ്യ സ്വാഭാവമുള്ള റിപ്പോർട്ടാണെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ഇന്ത്യയിൽ കലാപമുണ്ടാവുമെന്നും കാണിച്ച് സീൽ ചെയ്ത കവറിലാണ് ഈ റിപ്പോർട്ട് സർക്കാർ കോടതിയിൽ ഹാജരാക്കിയത്.

എന്നാൽ അവസാനം എന്റെ ഹർജിയെത്തുടർന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ ഇത് പൊതുതാൽപര്യമുള്ള വിഷയമാണെന്നും രാജ്യങ്ങൾ തമ്മിലോ രാജ്യസുരക്ഷയേയോ ബധിക്കില്ലെന്നും വിധിച്ചുകൊണ്ട് ഇത് പരസ്യപ്പെടുത്താൻ ഉത്തരവു പുറപ്പെടുവിക്കുകയുണ്ടായി.
അങ്ങനെ നീണ്ട പോരാട്ടത്തിനു ശേഷം പൂഴ്‌ത്തിവച്ച ആ റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ ക്രൈമിന് കഴിഞ്ഞുവെങ്കിലും സർക്കാർ യാതൊരു നിയമ നടപടിയും ഹോസ്പിറ്റലിനെതിരെയോ ഈ മാഫിയക്കെതിരെയോ എടുക്കാൻ തയ്യാറായിരുന്നില്ല. കെഎം മാണിയെപ്പോലുള്ള അഴിമതി വീരന്മാരായ രാഷ്ട്രീയ നേതാക്കന്മാരും ഭരണകൂടവും സ്വന്തം മരുമകനായ ഡോക്ടർ സുനിൽ ജോർജിനേയും അധോലോക മാഫിയാ കേന്ദ്രമെന്ന് ഡിഐജി മുഹമ്മദ് യാസിൻ വിശേഷിപ്പിച്ച ബേബി മെമോറിയൽ ഹോസ്പിറ്റലിനേയും സംരക്ഷിക്കാൻ സാദാ സന്നദ്ധരായ് നിൽക്കുമ്പോൾ സർക്കാർ മൗനത്തിന്റെ പുകമറയിൽ ഒളിക്കുന്നത് സ്വാഭാവികം മാത്രം.

വൃക്ക വാണിഭം നടത്തിയവരെ ശിക്ഷിക്കുന്നതിന് പകരം വാർത്ത പുറത്തുകൊണ്ടുവന്ന ക്രൈം ചീഫ് എഡിറ്ററായ എന്നെയടക്കം ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്....!
എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് കണ്ട് ഹൈക്കോടതി ഈ വിധി സ്റ്റേ ചെയ്യുകയുകണ്ടായി.

എനിക്കെതിരെ ബേബിമെമോറിയൽ ഹോസ്പിറ്റൽ കൊടുത്ത കേസിൽ ജഡ്ജിക്ക് ഒരുകോടി രൂപ കൈക്കൂലി കൊടുത്തതായി ബേബിമെമോറിയൽ ഹോസ്പ്പിറ്റലിന്ന്ലെ ജീവനക്കാരൻ തന്നെ കുറ്റബോധം കാരണം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മാഫിയാസംഘം പ്രവർത്തിക്കുന്നത് മെഡിക്കൽ മേഖലയിലാണെന്ന് ഈ സംഭവം തെളിയിച്ചു. ഇപ്പോൾ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് നൽകിയ റിപ്പോർട്ട് പ്രകാരം വിശദമായ അന്വേഷണം നടന്നാലും ഈ റാക്കറ്റിനെതിരെ വിരലനക്കാൻ ഒരു സർക്കാറും തയ്യാറാവില്ല എ എനിക്കെന്റെ നേരിട്ടുള്ള അനുഭവത്തിൽ നിന്നും പറയാൻ ഉറപ്പിച്ചു പറയാൻ കഴിയും. കാരണം മരുന്നു മാഫിയയുടേയും ഹോസ്പിറ്റൽ മാഫിയയുടെയും സംരക്ഷകരായി പ്രവർത്തിക്കുന്നത് മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരും പൊലീസ് മേധാവികളും ഭരണകൂടവുമാണ്...

ടി.പി നന്ദകുമാർ
ചീഫ് എഡിറ്റർ, ക്രൈം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP