ലൗ ജിഹാദ് ഉയർത്തി പോരാടാൻ ഇറങ്ങിയ കത്തോലിക്കാ സഭയെ ഒപ്പം നിർത്താൻ ലീഗ് നേതാക്കൾ മാർ ആലഞ്ചേരിയെ കണ്ടു; തൊട്ടു പിന്നാലെ ജോസ് കെ മാണിക്കെതിരെ സമ്മർദ്ദം ഉയർത്തി പി ജെ ജോസഫും; കത്തോലിക്കാ വോട്ട് എൽഡിഎഫിനില്ലെന്ന് പറയിപ്പാക്കാൻ സമ്മർദ്ദം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം കത്തോലിക്കാ വോട്ടുബാങ്കുകൾ ഇടതു മുന്നണിയിലേക്ക് പോകാൻ ഇടയാക്കുമോ? ഈ ആശങ്ക യുഡിഎഫിനുള്ളിൽ ശക്തമായിരിക്കയാണ്. യുഡിഎഫ് മുന്നണിയെ നിലനിർത്തുന്ന പ്രധാന വോട്ടുബാങ്കുകൾ രണ്ടെണ്ണമാണ്. ഒന്ന് മുസ്ലിം, രണ്ട് ക്രൈസ്തവ വോട്ടുകൾ. ഇതിൽ തന്നെ കത്തോലിക്കാ വോട്ടുകൾ പരമ്പരാഗതമായി യുഡിഎഫിനും കിട്ടിക്കൊണ്ടിരുന്നതിൽ മുഖ്യ കാരണം കേരളാ കോൺഗ്രസ് മാണി വിഭാഗമായിരുന്നു. മാണിയുടെ അഭാവത്തിൽ ഇപ്പോൾ രണ്ടായി മാറിയ പാർട്ടി ഇടതു മുന്നണിയിലേക്ക് പോയിക്കഴിഞ്ഞു.
ജോസ് കെ മാണിയുടെ കൊഴിഞ്ഞു പോക്ക് അധികാരം പിടിക്കാമെന്ന യുഡിഎഫിന്റെ മോഹങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതി നിർണായകമായ ഒരു കൂടിക്കാഴ്ച്ച കഴിഞ്ഞ ദിവസം നടന്നു. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി മുസ്ലിംലീഗ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. കൊച്ചിയിൽ നടന്ന യുഡിഎഫ് യോഗത്തിനു ശേഷം കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ സഭാ ആസ്ഥാനത്തു ചെന്നാണ് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എന്നിവർ മാർ ആലഞ്ചേരിയെ കണ്ടത്.
അരമണിക്കൂറോളം അവിടെ ചെലവഴിച്ച നേതാക്കൾ സൗഹൃദ സംഭാഷണമാണ് നടത്തിയതെന്ന് ലീഗ് വിശദീകരിച്ചെങ്കിലും രാഷ്ട്രീയ കാര്യങ്ങളും ചർച്ച ചെയ്തതായി സൂചനയുണ്ട്. ഇതിനു പിന്നാലെ കേരള കോൺഗ്രസ് (ജോസഫ്) നേതാക്കളായ പി.ജെ.ജോസഫും മോൻസ് ജോസഫും മാർ ആലഞ്ചേരിയെ സന്ദർശിച്ചു. രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം സംബന്ധിച്ചു സിറോ മലബാർ സഭയോ കെസിബിസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം പി ജെ ജോസഫ് വിഭാഗത്തിന് പിന്തുണ തേടിയാണ് മുസ്ലിംലീഗ് എത്തിയതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കൂടിക്കാഴ്ച്ചയെ വിലയിരുത്തുന്നത്. കത്തോലിക്കാ വോട്ട് എൽഡിഎഫിന് ഇല്ലെന്ന് പറയിക്കാനുള്ള ശ്രമങ്ങളാണെന്ന ആക്ഷേപവും ഇതോടെ ഉയർന്നിട്ടുണ്ട്. നേരത്തെ എം എം ഹസ്സൻ പാണക്കാട് തങ്ങളെയും ജമാഅത്തെ ഇസ്ലാമി അമീറുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇങ്ങനെ സമുദായ വോട്ടുകളെ ഒപ്പം നിർത്താനുള്ള സന്ദർശനങ്ങൾക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടാകുകയും ചെയ്യുന്നുണ്ട്.
അടുത്തകാലത്തിയാ കത്തോലിക്കാ സഭ മുസ്ലിം സമുദായങ്ങൾക്കെതിരെ ലവ് ജിഹ്ാദ് ആരോപണങ്ങൾ ഉന്നയിക്കു കൊണ്ടു രംഗത്തുവന്നിരുന്നു., സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന കത്തോലിക്ക സഭ സിനഡ് അഭിപ്രായപ്പെട്ടതും ഏറെ വിവാദമായിരുന്നു. സംസ്ഥാന സർക്കാരും കേന്ദ്രവും ലൗ ജിഹാദ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും ലൗ ജിഹാദ് ആരോപണത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തു. തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ, സീറോ മലബാർ സഭ എന്നിവരാണ് ആരോപണം ആവർത്തിച്ചു രംഗത്തുവന്നത്.
സീറോ മലബാർ സഭയുടെ ലൗ ജിഹാദ് സിനഡ് തീരുമാനത്തെ ന്യായീകരിച്ചാണ് കത്തോലിക്ക സഭയുടെ മുഖലേഖനം. ലൗ ജിഹാദുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളെയും സിപിഎം അടക്കമുള്ള ഇടത് പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും ലേഖനത്തിൽ വിമർശിക്കുന്നു. സംസ്ഥാനത്ത് 2,868 ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദിലൂടെ മതം മാറ്റിയെന്നും ആരോപിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് എറണാകുളം മരടിൽ നിന്ന് പെൺകുട്ടിയെ മലക്കപ്പാറയിൽ എത്തിച്ച് കാമുകൻ കൊലപ്പെടുത്തിയ സംഭവവും ലൗ ജിഹാദ് ആയിരുന്നുവെന്ന് സൂചിപ്പിക്കാൻ യുവാവ് മുസ്ലിം ആണെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
ലൗ ജിഹാദിന്റെ പേരിൽ പല പെൺകുട്ടികളെയും ഇസ്ലാം മതത്തിലേക്ക് മാറ്റി പീഡിപ്പിച്ചിട്ടും പ്രതികരിക്കാൻ സിപിഎം, ഡിവൈഎഫ്ഐ എന്നീ ഇടത് പ്രസ്ഥാനങ്ങളിലെ ബുദ്ധിജീവികളെ കണ്ടില്ല. കൂടാതെ ബിജെപിയുടെ പൗരത്വ ലഘുലേഖ വിതരണം ഉദ്ഘാടനം ചെയ്ത മേജർ ആർച്ച് ബിഷപ്പിന്റെ നടപടി തെറ്റല്ലെന്നും പ്രധാന പ്രശ്നം ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി നടക്കുന്ന ലൗ ജിഹാദ് ആണെന്നും പറയുന്നു. അതേസമയം ലൗ ജിഹാദ് പരാതികളെ ഇസ്ലാം മതവുമായുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ വിശദമാക്കുന്നു.
ലൗ ജിഹാദ് വിഷയത്തിൽ അടക്കം ഉണ്ടാക്കിയ മുറിവ് ഉണക്കാൻ ലക്ഷ്യമിട്ടു കൂടിയാണ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയെ ലീഗ് നേതാക്കൾ സന്ദർശിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി വിഷയത്തിൽ അടക്കം മുസ്ലിം സമുദായത്തെ പിന്തുണക്കുന്ന സമീപനമായിരുന്നു കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾ ഒരുമിച്ചു നിൽക്കേണ്ട ആവശ്യമാണ് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടിയത് എന്നാണ് പുറത്തുവരുന്ന വിവരം. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിൽ എത്തിയതോടെ കൂടിക്കാഴ്ച്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് താനും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍