നേര്യമംഗലത്ത് വനപാലകർ വീട് കയറി ആക്രമിച്ചെന്ന ആരോപണം കളവോ? സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്; വനപാലകർ സിനിമാസ്റ്റൈലിൽ വീട്ടിലേക്ക് ഇടിച്ചുകയറിയെന്നും കുനിച്ചുനിർത്തി ഇടിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും വീട്ടുകാരുടെ മൊഴി; വീട്ടുടമയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ സംഭവത്തിന്റെ പിന്നാമ്പുറക്കഥ ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: നേര്യമംഗലത്ത് വനപാലകർ വീടുകയറി ആക്രമിച്ചെന്ന ആരോപണം ഉയർന്ന സംഭവത്തിൽ ട്വിസ്റ്റ്. വനംവകുപ്പ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ വീട്ടുടയെയും മകനെയും അറസ്റ്റുചെയ്തെന്ന് പൊലീസ്. ഇയാൾ വെട്ടിക്കടത്തിയ തേക്കിൽ തീർത്ത മര ഉരുപ്പിടികൾ കണ്ടെടുത്തെന്നും കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ ജീവനക്കാരെ ആക്രമിച്ചെന്നും വനംവകുപ്പധികൃതർ. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്ന വിവരങ്ങൾക്കപ്പുറമെന്ന് പരക്കെ വിലയിരുത്തൽ.
നേര്യമംഗലം കോളനി ഭാഗത്ത് ഇടക്കുടിയിൽ സുരേന്ദ്രൻ, ഭാര്യ ഷാനി, മകൻ നിർമ്മൽ എന്നിവരെ ഇന്നലെ രാത്രി വീട്ടിലെത്തിയ വനംവകുപ്പ് ജീവനക്കാർ അതിക്രൂരമായി മർദ്ദിച്ചതായി ഇന്ന് രാവിലെ ബന്ധു അമൽരാജാണ് മറുനാടനോട് വെളിപ്പെടുത്തിയത്. രാത്രി 11 മണിയോടടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെന്നറിഞ്ഞാണ് താൻ ആക്രമണം നടന്ന വീട്ടിലേയ്ക്ക് എത്തിയതെന്നും കൺമുന്നിൽ നടന്നത് കണ്ട് നിൽക്കാൻ പോലും കഴിയാത്തത്ര ക്രൂരതയായിരുന്നെന്നുമായിരുന്നു അമലിന്റെ നേർസാക്ഷ്യം.
അക്രമം ചോദ്യം ചെയ്ത തന്നെ ഒരു ഉദ്യോഗസ്ഥൻ കഴുത്തിനുകുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്ത് ശ്വാസം മുട്ടിച്ചെന്നും പിതാവിന്റെ സഹോദരനായ സുരേന്ദ്രനെയും ഭാര്യയെയും കുനിച്ചുനിർത്തി ഇടിച്ചെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങളാണ് വീട്ടിൽ നടന്നതെന്നും വീട്ടുപകരണങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും അലമാരയിൽ വീടുപണിക്കായി സൂക്ഷിച്ചിരുന്ന പണം കാണാതായതായും അമൽരാജ് വെളിപ്പെടുത്തിരുന്നു.
ആളുകൾ കൂടിയതോടെ സ്ഥലത്തെത്തിയ ഊന്നുകൽ പൊലീസ് സുരേന്ദ്രനെ സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുപോയെന്നും വിട്ടയച്ചിട്ടില്ലന്നും അമൽ വ്യക്തമാക്കിയിരുന്നൂ. എന്നാൽ ഈ ആരോപണത്തിൽ കഴമ്പില്ലന്നായിരുന്നു വനംവകുപ്പധികൃതരുടെ വിശദീകരണം.
നേര്യമംഗലം കാഞ്ഞിരവേലിയിലെ സർക്കാർ വക തേക്ക് പ്ലാന്റേഷനിൽ നിന്നും സുരേന്ദ്രൻ 6 കഴകൾ മുറിച്ചുകടത്തിയതായി മൊഴി ലഭിച്ചിരുന്നെന്നും. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സെർച്ച് വാറണ്ടുമായി ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിൽ എടുക്കാനെത്തിയപ്പോൾ ഇയാളും കുടംബാംഗങ്ങളും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്നുമാണ് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ ആമുഖമായി സുചിപ്പിച്ചത്.
റേഞ്ചോഫീസറുടെ വിവരണത്തിന്റെ പൂർണ്ണരൂപം:
സെർച്ച് വാറണ്ടുമായി കസ്റ്റഡിയിൽ എടുക്കാൻ ചെല്ലുമ്പോൾ ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. രണ്ട് ഗാർഡുകളെ വീട് കാവൽ നിർത്തി, ബാക്കിയുള്ളവർ മടങ്ങി. ഇവരിലൊരാൾ വനിതയായിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ സുരേന്ദ്രൻ വീട്ടിലെത്തി. വനംവകുപ്പ് ജീവനക്കാരെ കണ്ടതോടെ ഇയാൾക്ക് കലിയിളകി. തുടർന്ന് വീടിനുള്ളിൽ നിന്നും വാക്കത്തിയെടുത്തുകൊണ്ടുവന്ന് ജീനക്കാരെ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയായിരുന്നു.
ഇതെത്തുടർന്ന് ജീവനക്കാർ രണ്ടുപേരും പ്രാണരക്ഷാർത്ഥം ഇരുളിലൂടെ ഓടി. പുരുഷ ഗാർഡ് 50 മീറ്ററോളം അകലെ ഒരു വീട്ടിൽകയറി ഒളിച്ചു. വനിത ഗാർഡിനെ 500 മീറ്ററോളം ഇയാൾ കൊലവിളിയുമായി പിൻതുടർന്നെത്തി. ഇവരും വഴിയരുകിലെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഈ വിവരം ഊന്നുകൽ പൊലീസിൽ അറിയിച്ചു.തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഇയാളുടെ വീടുവളഞ്ഞു. കസ്റ്റഡിയിൽ എടുക്കാനെത്തിയപ്പോൾ ഇയാൾ വീണ്ടും അക്രമാസക്തനായി. സഹായത്തിനായി ഭാര്യയും മകനും ഇയാൾക്കൊപ്പം ചേർന്നു. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നിന്നും തൊണ്ടികണ്ടെടുക്കാനായിട്ടില്ല. കേസ്സിൽ അന്വേണം തുടരുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ പ്രകാരം ഊന്നുകൽ പൊലീസിൽ മറുനാടൻ അന്വേഷിച്ചപ്പോൾ സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്തതായും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും സി ഐ സ്ഥിരീകരിച്ചിരുന്നു. വൈകിട്ടോടെ സംഭവത്തിന്റെ ചിത്രം വീണ്ടും മാറി. സുരേന്ദ്രൻ തേക്ക് പ്ലാന്റേഷനിൽ നിന്നും മുറിച്ചുകടത്തിയ തേക്ക് ഉപയോഗിച്ച് നിർമ്മിച്ച മരഉരുപ്പടികൾ കണ്ടെത്തിയെന്നും ഇവ കസ്റ്റഡിയിൽ എടുത്തെന്നും വനംവകുപ്പധികൃതർ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. കൃത്യനിർവ്വഹണത്തിനിടെ വനിതയടക്കം മൂന്ന് ജീവനക്കാരെ സുരേന്ദ്രൻ ആക്രമിച്ചെന്നും ഇത് സംബന്ധിച്ച് ഊന്നുകൽ പൊലീസിൽ പരാതി നൽകിയതായും അറിയിപ്പിൽ സൂചിപ്പിച്ചിരുന്നു.
അറിയിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരി നീനു പ്രതീപ്, വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരൻ അഭിജിത്ത് എസ് എസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ്. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ മാസം 17-ന് വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിലെ പ്രതിയായാണ് സുരേന്ദ്രൻ. കസ്റ്റഡിയിൽ എടുക്കാൻ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ ജീവനക്കാരെ അക്രമിച്ചത്. സുരേന്ദ്രന്റെ പുതിയ വീട് പണിയുടെ ആവശ്യത്തിലേക്ക് കാഞ്ഞിരവേലി തേക്ക് തോട്ടത്തിൽ നിന്നിരുന്ന ഉണക്ക തേക്ക് കഴകൾ സഹായികളെ കൂട്ടി മുറിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഉരുപ്പടികൾ നിർമ്മിച്ചിരുന്നു.
തുടർന്ന് സുരേന്ദ്രൻ പുതുതായി പണിതുകൊണ്ടിരുന്ന പുരയിടത്തിൽ നിന്നും അവ കണ്ടെത്തിയിരുന്നതും,തേക്ക് കഴകൾ കയറ്റികൊണ്ട് പോകുവാൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുള്ളതാണ്. നിലവിൽ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു .റിമാന്റിലായ സുരേന്ദ്രനെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങുവാൻ ശ്രമം ആരംഭിച്ചിച്ചുണ്ട്.
ഈ കേസ് കൂടാതെ വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ തന്നെ OR 07/2020 നമ്പർ കേസിലും സുരേന്ദ്രൻ പ്രതിയാണ്. കേരള എക്സൈസ് വകുപ്പിലെ ജീവനക്കാരനായിരുന്ന സുരേന്ദ്രനെ സർവീസിലിരിക്കെ അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്നും നീക്കം ചെയ്തിട്ടുള്ളതാണ്. ഇയാൾ പല ഫോറസ്റ്റ്, പൊലീസ്, എക്സൈസ് കേസ്സുകളിലും പ്രതിയാണ്.
സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സുരേന്ദ്രനെയും മകൻ നിർമ്മലിനെയും അറസ്റ്റുചെയ്തിട്ടുണ്ടെന്നും നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുമെന്നും ഊന്നുകൽ പൊലീസ് അറിയിച്ചു. സുരേന്ദ്രന്റെ ഭാര്യ ഇന്ന് രാവിലെ സ്റ്റേഷനിലെത്തി മൊഴി നൽകിയതായി ബന്ധുവെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ കേസെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതെല്ലാം തുടരന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന കാര്യമാണെന്ന് മാത്രമാണ് പൊലീസ് നൽകുന്ന വിവരം.
Stories you may Like
- നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ അനധികൃത മരംമുറിയിൽ അന്വേഷണം
- നേര്യമംഗലം റെയ്ഞ്ച് വിവാദമരംമുറിയിൽ അന്വേഷണം വെറും തട്ടിപ്പ്
- സ്ഫോടക വസ്തു കടിച്ച് ചരിഞ്ഞത് മൂന്നു കാട്ടാനയും ചത്തത് രണ്ടു മ്ലാവും
- കണമലയെ വിറപ്പിച്ചത് വേട്ടക്കാരിൽ നിന്നും രക്ഷപ്പെട്ട് വിളറി പിടിച്ചോടിയ കാട്ടുപോത്തോ?
- മലപ്പുറത്ത് മമ്പാട് വീണ്ടും കടുവാ സാന്നിദ്ധ്യം , ഭീതിയിൽ ജനവാസമേഖല
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍