കഴുത്തറപ്പൻ പലിശയുമായി വരുന്ന ഇൻസ്റ്റന്റ് ലോൺ ആപ്പുകളെ സൂക്ഷിക്കുക; അടവ് മുടങ്ങിയാൽ കടന്നു കയറുക ഫോൺ കോൺടാക്റ്റിൽ; തട്ടിപ്പുകാരൻ എന്ന ഫോട്ടോ സന്ദേശം അയക്കുന്നത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും; 4000 രൂപ വായ്പ എടുത്ത ഗോഡ്സ് ഓൺ കൺട്രിയുടെ തിരക്കഥാകൃത്ത് അരുൺ ഗോപിനാഥിനും പണി കിട്ടി; ക്രെഡ്മി പെഴ്സണൽ ലോണിനെതിരെ പരാതി
എം മനോജ് കുമാർ
തിരുവനന്തപുരം: ഇൻസ്റ്റന്റ് ലോൺ പെഴ്സണൽ ലോൺ ആപ്പ് ഉപയോഗിച്ച് വായ്പ് എടുക്കുന്നവർ ശ്രദ്ധിക്കുക. അടവ് മുടങ്ങിയാൽ ഭീഷണിയും മാനഹാനിയും തേടി വരും. ക്രെഡ്മി ഇൻസ്റ്റന്റ് ലോൺ പെഴ്സണൽ ലോൺ ആപ്പിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് തിരക്കഥാകൃത്തായ അരുൺ ഗോപിനാഥ്. ഗോഡ്സ് ഓൺ കൺട്രിയുടെ തിരക്കഥാകൃത്താണ് അരുൺ. നാലായിരം രൂപ ലോൺ മാത്രമാണ് ഈ ആപ്പിൽ നിന്നും അരുൺ ഗോപിനാഥ് എടുത്തത്.
എന്നാൽ ലോക്ക് ഡൗൺ കാലത്ത് അടവ് മുടങ്ങിയപ്പോൾ ആപ്പ് ഉപയോഗിച്ച് അരുൺ ഗോപിനാഥിന്റെ കോൺടാക്റ്റിൽ കടന്നു കയറി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അരുൺ ഫ്രോഡ് ആണെന്നും വായ്പ തിരിച്ചടക്കാത്തയാൾ ആണെന്നുമാണ് ക്രെഡ്മി സന്ദേശം നൽകിയത്. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനും മാനഹാനി ഉണ്ടാക്കി സന്ദേശം നൽകിയതിന്റെയും പേരിൽ നടപടി എടുക്കണം എന്നാണ് അരുൺ ഗോപിനാഥ് നൽകിയ പരാതിയിൽ പറയുന്നത്. ആലുവ ബിനാമിപുരം പൊലീസിൽ ആണ് അരുൺ പരാതി നൽകിയിരിക്കുന്നത്. കഴുത്തറപ്പൻ പലിശയാണ് ഈ കമ്പനികൾ ലോൺ തേടുന്ന ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. കമ്പനിക്ക് ലഭിക്കേണ്ട പലിശ ആദ്യം കട്ട് ചെയ്താണ് ഇവർ ലോൺ നൽകുന്നത്.
രണ്ടായിരം രൂപ ലോൺ എടുത്താൽ അഞ്ഞൂറോളം രൂപ ഇവർ ആദ്യം തന്നെ കട്ട് ചെയ്യും. ബാക്കി തുക മാത്രമേ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യൂ. ഈ രീതിയിൽ ആദ്യം തന്നെ പലിശ ഈടാക്കിയ കമ്പനിയാണ് ലോൺ അടവ് മുടങ്ങുമ്പോൾ ഭീഷണിയും മാനഹാനി വരുത്തുന്ന നീക്കങ്ങളും നടത്തുന്നത്. ചെറിയ തുക വായ്പ് എടുത്ത് ദുരനുഭവം വന്നതിന്റെ അമ്പരപ്പിലുള്ള അരുൺ സ്വകാര്യതാ ലംഘനം നടത്തിയതിനാലും വ്യക്തിപരമായി അവഹേളിച്ചതിനാലും ലോൺ തിരികെ അടച്ചില്ല. ഇപ്പോൾ വിവിധ ഫോണുകളിൽ നിന്ന് ഡൽഹിയിൽ നിന്ന് ക്രെഡ്മിയുടെ ആളുകൾ വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പൊലീസ് ഇവരെ വിളിച്ചെങ്കിലും തൃപ്തികരമായ മറുപടിയോ വിശദീകരണമോ ഒന്നും ഇവർ നൽകിയതുമില്ല. ക്രെഡ്മി ഇടപാടുകളെക്കുറിച്ച് ഇപ്പോൾ അന്വേഷണം നടത്തുകയാണ് പൊലീസ്. വിവിധ തന്ത്രങ്ങൾ ആണ് ക്രെഡ്മി പയറ്റിക്കൊണ്ടിരിക്കുന്നത്. ആദ്യം അരുണിന്റെ കോൺടാക്റ്റിൽ കടന്നു കയറി കുറച്ച് പേർക്ക് സന്ദേശം നൽകി.
അതിനു ശേഷം അരുണിനെ വിളിച്ച് ലോൺ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ മുഴുവൻ പേർക്കും സന്ദേശം അയക്കും എന്ന് ഭീഷണി മുഴക്കി. വളരെ കുറച്ച് പേരെ തിരഞ്ഞെടുത്ത് ആണ് ഇവർ സന്ദേശം അയക്കുന്നത്. പല സുഹൃത്തുക്കളും ഇവരുടെ സന്ദേശം ലഭിച്ചപ്പോൾ അരുണിനെ വിളിച്ച് തിരക്കി. അപ്പോഴാണ് ക്രെഡ്മി ഈ രീതിയിൽ നീക്കം നടത്തിയ കാര്യം അരുൺ അറിയുന്നത്. അരുൺ റെഫറൻസ് ആയി നൽകിയ നമ്പരുകളിലും ഫിനാൻസ് ആളുകൾ വിളിക്കുകയും ഇവരുടെ നമ്പർ ആണ് റെഫറൻസ് ആയി നൽകിയത് എന്നും അരുൺ ലോൺ തിരികെ അടച്ചില്ലെങ്കിൽ ഇവർക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്നൊക്കെയാണ് ക്രെഡ്മി ആളുകൾ പറയുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് അരുൺ പരാതി നൽകിയത്.\സുഹൃത്തുക്കൾ പറഞ്ഞിട്ടാണ് ക്രെഡ്മി ഇൻസ്റ്റന്റ് ലോൺ പെഴ്സണൽ ലോൺ ആപ്പ് സ്വന്തം മൊബൈലിൽ അരുൺ ഇൻസ്റ്റാൾ ചെയ്തത്. ലോൺ ചോദിച്ചപ്പോൾ അവർ ആദ്യം രണ്ടായിരം രൂപ നൽകി. അതിൽ നിന്നും അഞ്ഞൂറോളം രൂപ കട്ട് ചെയ്തിട്ടാണ് തുക ഇട്ടത്. ആ തുക തിരികെ അടച്ചു. പിന്നീടും ലോണിനായുള്ള സന്ദേശങ്ങൾ വന്നു. ഇതിനെ തുടർന്നാണ് അരുൺ ലോണിനു അപേക്ഷ നൽകിയത്. ഈ രീതിയിൽ അരുൺ ലോൺ എടുക്കുകയും തിരികെ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ രീതിയിൽ 4000 രൂപ ബാക്കി വന്നപ്പോഴാണ് ലോക്ക് ഡൗൺ കാലത്ത് തിരിച്ചടവ് മുടങ്ങിയത്.
ഇതോടെയാണ് കമ്പനി ഭീഷണിയും അരുണിന്റെ കോൺടാക്റ്റിൽ കടന്നു കയറി അപകീർത്തികരമായ സന്ദേശങ്ങൾ അരുണിന് എതിരെ സുഹൃത്തുക്കൾക്ക് അയച്ചു തുടങ്ങിയത്. ആളുകൾ ഇവരുടെ തട്ടിപ്പിൽ വീഴരുത്. കഴുത്തറപ്പൻ പലിശ വാങ്ങി കൊഴുക്കുന്ന കമ്പനികൾ ആണിത്. ഏതെങ്കിലും രീതിയിൽ വായ്പ് മുടങ്ങിയാൽ കോൺടാക്റ്റിൽ കടന്നു കയറി അവർ നമ്മൾ തട്ടിപ്പുകാരനാണ് എന്ന് പറഞ്ഞു സുഹൃത്തുക്കൾക്ക് സന്ദേശം അയക്കും-മറുനാടനോട് അരുൺ പറഞ്ഞു.
ക്രെഡ്മി ലോണിനെക്കുറിച്ച് അരുൺ പറയുന്നത് ഇങ്ങനെ:
ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പല തവണ ഞാൻ ലോൺ എടുത്തിട്ടുണ്ട്. അതെല്ലാം തിരികെ അടച്ചിട്ടുമുണ്ട്. പൈസ് ആവശ്യമില്ലെങ്കിലും ഇവരുടെ സന്ദേശങ്ങൾ നമ്മുടെ ഫോണിലേക്ക് വരും. ഇതിനു അനുകൂലമായി മറുപടി നൽകിയാൾ ചെറിയ തുകകൾ ലോൺ ആയി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. എനിക്ക് തോന്നുന്നത് പതിനായിരത്തിനു മുകളിൽ ഇവർ ലോൺ നൽകില്ലെന്നാണ്. എനിക്ക് അവസാനം എടുത്ത നാലായിരം രൂപ ലോക്ക് ഡൗൺ കാലത്ത് മുടങ്ങി. ഇതോടെ ഇവർ തനിനിറം പുറത്ത് എടുത്തു. ഒരു മണിക്കൂറിനുള്ളിൽ തുക തിരികെ അടയ്ക്കണം. അല്ലെങ്കിൽ വിവരം അറിയുമെന്ന ഗുണ്ട രീതിയിലുള്ള ഭീഷണിയാണ് ഇവർ മുഴക്കിയത്.
ഞാൻ തുക തിരികെ അടച്ചില്ല എന്ന് മനസിലാക്കിയപ്പോൾ എന്റെ കോൺടാക്റ്റിൽ ആപ്പ് വഴി കടന്നു കയറി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഞാൻ തട്ടിപ്പുകാരൻ ആണെന്ന രീതിയിൽ സന്ദേശം നൽകി. എന്റെ ഫോട്ടോ സഹിതമാണ് സന്ദേശം അയച്ചത്. റെഫറൻസിന് ആയി ഞാൻ നൽകിയ നമ്പരുകളിൽ വിളിച്ച് എന്നോടു ലോൺ തിരികെ അടയ്ക്കാൻ നിർദ്ദേശിക്കണമെന്നും നിയമനടപടി അവർക്ക് എതിരെ സ്വീകരിക്കും എന്നും ഭീഷണിപ്പെടുത്തി. അവർ ഹിന്ദിയിലാണ് സംസാരം. ഒരു മണിക്കൂറിൽ അടയ്ക്കണം എന്നാണ് പറയുന്നത്. പൊലീസ് വിളിച്ചെങ്കിലും കാര്യമായ മറുപടി അവർ നൽകിയില്ല. ഭീഷണി തുടരുകയുമാണ്.
ഇപ്പോൾ എന്റെ കോൺടാക്റ്റ് കുറച്ച് കുറച്ച് ശേഖരിച്ച് സുഹൃത്തുക്കൾക്ക് തുടർച്ചയായി സന്ദേശം അയക്കുകയാണ്. ഇതിന്റെ ചതിക്കുഴികൾ എല്ലാവരും മനസിലാക്കണം. അതിനാണ് വാർത്ത നൽകാൻ നിങ്ങളെ ബന്ധപ്പെട്ടതും പൊലീസിൽ പരാതി നല്കിയതും-അരുൺ പറയുന്നു.
Stories you may Like
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- കണ്ണൂർ സർവകലാശാലയെ പാർട്ടി സഹകരണ സ്ഥാപനമാക്കി മാറ്റി
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍