ദൈവം, ഭൂതം, പ്രേതം, ജോൽസ്യം, പാരാസൈക്കോളജി, തുടങ്ങി എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളർ; ആത്മീയ തട്ടിപ്പുകാരെ ഒന്നൊന്നായി മുട്ടുകുത്തിച്ചു; നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കൈകെട്ടി നടന്ന് ആയിരങ്ങളെ വിസ്മയിപ്പിച്ചു; ജെയിംസ് റാൻഡി ഓർമ്മയാവുമ്പോൾ
എം മാധവദാസ്
ന്യൂയോർക്ക്: ദൈവം, ഭൂതം, പ്രേതം, ജോൽസ്യം, കപട ചികിത്സ, അങ്ങനെ എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് അദ്ദേഹം വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളർ ആണ്. പക്ഷേ ഒരു വിശ്വാസിയും ഒരു ജോത്സ്യനും ആ വെല്ലുവിളി സ്വീകരിച്ച് പണം നേടിയില്ല. 2015 വരെ ഈ വെല്ലുവിളി നിലനിന്നിരുന്നു. അതിനു ശേഷം ആരും ചലഞ്ച് ചെയ്യാതെ പണം മറ്റു സാമൂഹിക നന്മക്കായി ചിലവഴിച്ചു. മജീഷ്യൻ, ദിവ്യാത്ഭുത അനാവരണ വിദഗ്ധൻ, ശാസ്ത്ര പ്രഭാഷകൻ, വിദ്യാഭ്യാസ വിദഗ്ധൻ തുടങ്ങി വിവിധ നിലകളിൽ പ്രശസ്തനായി ലോകത്തെ ഞെട്ടിച്ച ഒരു മനുഷ്യനാണ് കഴിഞ്ഞ ദിവസം 92 ാം വയസ്സിൽ വിടവാങ്ങിയത്. പേര് ജെയിംസ്
റാൻഡി.
പാരാസൈക്കോളജി പോലുള്ള അശാസ്ത്രീയ അവകാശവാദങ്ങളെ തുറന്നു കാണിക്കുകയും കപടശാസ്ത്രത്തിന്റെ വക്താക്കളെ ചോദ്യം ചെയ്യുകയും ജീവിതസപര്യയായിരുന്ന അദ്ദേഹത്തിന്. ഇന്നലെ 2020 ഒക്ടോബർ 20 ന് തന്റെ 92ാം വയസ്സിലായിരുന്നു അന്ത്യം. കാനഡയിൽ ജനിച്ച് കനേഡിയൻ അമേരിക്കൻ പൗരനായി ജീവിച്ച അദ്ദേഹം ഒരു പ്രൊഫഷണൽ മജീഷ്യനായിരുന്നു. എണ്ണമറ്റ സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ അദ്ദേഹം ഒരു നാസ്തികനായിരുന്നു. മതഗ്രന്ഥങ്ങൾ പറയുന്ന കാര്യങ്ങളുടെ തെളിവുകൾ എങ്ങും കിട്ടാതായതുകൊണ്ടാണ് താൻ പള്ളിയിൽ പോകുന്നത് നിർത്തിയതെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ശാസ്ത്രീയ ചിന്താഗതിക്ക് പരമാവധി പ്രചാരണം കൊടുത്ത വ്യക്തിയായിരുന്നു റാൻഡി.
മാനുഷിക ശക്തിയും അതിശയകരമായ കഴിവുകളും ഉണ്ടെന്ന് ഉദ്ഘോഷിച്ചു നടന്ന ആളുകളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരിക എന്നത് അദ്ദേഹത്തിന്റെ ഒരു ജീവിതലക്ഷ്യമായിരുന്നു. ഇതിനായി അമാനുഷിക കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നവരെ അവരുടെ കഴിവുകൾ തെളിയിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു. തെളിയിക്കുന്നവർക്ക് പത്തു ലക്ഷം യു.എസ് ഡോളർ സമ്മാനം പ്രഖ്യാപിച്ചു. അതിനുള്ള വേദിയൊരുക്കുന്നതിനായി ജെയിംസ് റാൻഡി എജ്യൂക്കേഷനൽ ഫൗണ്ടേഷൻ എന്ന സ്ഥാപനം തന്നെ ഉണ്ടാക്കി. ആയിരക്കണക്കിന് അപേക്ഷകർ വന്നെത്തിയെങ്കിലും എല്ലാവരും പരാജിതരായി. അമാനുഷികമായ കഴിവുണ്ടെന്ന് തെളിയിക്കാൻ ഒരാൾക്കും കഴിഞ്ഞില്ല. 1964 മുതൽ പ്രവർത്തനനിരതമായിരുന്ന ഈ സ്ഥാപനം 2015 ൽ പ്രവർത്തനം നിർത്തിവച്ച് നാളിതുവരെ ചെലവാകാതിരുന്ന ആ പണം മറ്റു സാമൂഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തീരുമാനിച്ചു.
മനഃശക്തികൊണ്ട് സ്പൂൺ വളയ്ക്കുന്നതിന്റെ രഹസ്യം
1928 ഓഗസ്റ്റ് 7 ന് ടൊറന്റോയിൽ ജനിച്ച റാൻഡാൽ ജെയിംസ് ഹാമിൽട്ടൺ സ്വിംഗെ, എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന ജെയിസ് റാൻഡിക്ക് ചെറുപ്പം മുതൽ തന്നെ ചോദ്യം ചെയ്യാനുള്ള ആഗ്രഹമുണ്ടായിരുന്നു. അക്കാദമികമായി, അദ്ദേഹത്തിന് പഠനം താൽപ്പര്യമുള്ളതായിരുന്നില്ല. സ്കൂളിൽ തനിക്ക് വിരസതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ സമപ്രായക്കാരേക്കാൾ വളരെ മുന്നിലാണെന്നും അദ്ധ്യാപകർ സമ്മതിച്ചിരുന്നെങ്കിലും അദ്ദേഹം പഠനവുമായി മുന്നോട്ട് പോയില്ല. റാൻഡി കോളേജിലും പോയിട്ടില്ല, എന്നാൽ 1986 ൽ ഒരു മാക് ആർതർ ഫെലോഷിപ്പ് ലഭിച്ചു. ഇത് പലപ്പോഴും 'ജീനിയസ് ഗ്രാന്റ്'' എന്നറിയപ്പെടുന്നു. ഹെസ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് മാജിക്കിന്റെ വഴിയിലേക്ക് നീങ്ങിയ റാൻഡി അധികം താമസിയാതെ ശ്രദ്ധ നേടാൻ തുടങ്ങി. ഹാരി ഹൂഡിനിയെപ്പോലെ വെള്ളത്തിൽ മുങ്ങിയ പൂട്ടിയിട്ട ശവപ്പെട്ടിയിൽ നിന്നും നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കൈകെട്ടി നടന്നും അദ്ദേഹം ആയിരങ്ങളെ വിസ്മയിപ്പിച്ചു. ഏത് ആൾദെവത്തിനും ആത്മീയ ആചാര്യനും ചെയ്യുന്നത് ഒക്കെയും അദ്ദേഹത്തിന് നിഷ്പ്രായം ചെയ്യാൻ കഴിയുമായിരുന്നു. അതുകൊണ്ട അദ്ദേഹം പറയും. 'ലോകത്തിൽ ദൈവവും അഭൗതിക ശക്തിയും ഒന്നുമില്ല. 'നിങ്ങൾ ഇവിടെ കണ്ടതെല്ലാം തന്ത്രങ്ങളാണ്,'. മാജിക്കിൽനിന്ന് പെട്ടെന്ന് അദ്ദേഹം ടെലിവിഷൻ ഷോയിലേക്കും ദിവ്യത്ഭുത അവതാരകനിലേക്കും മാറി.
1972ലെ 'ദി ടുനൈറ്റ് ഷോ'' എപ്പിസോഡിൽ, ഇസ്രയേലി പ്രകടനക്കാരനായ യൂറി ഗെല്ലറെ പൊളിച്ചടുക്കിയതോടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. മനഃശക്തികൊണ്ട് സ്പൂൺ വളക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന വ്യക്തിയായിരുന്നു യൂറി ഗെല്ലർ. എന്നാൽ വളഞ്ഞ സ്പൂണുകൾ ഒളിപ്പിച്ചുവെച്ചുകൊണ്ട് ഗെല്ലർ നടത്തുന്ന തട്ടിപ്പായിരുന്നു ഇത്. ആങ്കർ ജോണി കാർസണിന്റെ സഹായിയായി ഒപ്പമുണ്ടായിരുന്നു ജെയിംസ് റാൻഡിയുടെ സൂക്ഷ്മ നിരീക്ഷണം മൂലം ഗെല്ലറിന് ഒളിപ്പിച്ച സ്പൂണുകൾ പുറത്തെടുക്കാൻ ആയില്ല. അരമണിക്കൂർ ദൈർഘ്യമുള്ള ഷോയിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതോടെ ഗെല്ലർ മുട്ടാപ്പോക്ക് പറഞ്ഞ് ഒഴിഞ്ഞു. മുൻഗാമിയായ ഹാരി ഹൗഡിനിയുടെ ശ്രമങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങൾ. എല്ലാ ദിവ്യാത്ഭുതക്കാരെയും അദ്ദേഹം പൊളിച്ചടുക്കി. ഹോമിയോപ്പതി ശരിയെന്ന് തെളിയിക്കാനും റാൻഡിയുടെ വെല്ലുവിളി ഉണ്ടായിരുന്നു. ഹോമിയോപ്പതിക്കാർ നിർലജ്ജം പരാജയപ്പെട്ടു.
അപരിചതരുടെ മേൽവിലാസം അറിയുന്നതെങ്ങനെ
ഇന്ന് ഫഹദിന്റെ ട്രാൻസ് സിനിമയിലൂടെ നാം കണ്ട അതേ തന്ത്രങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് പൊളിച്ചടക്കിയ വ്യക്തിയാണ് റാൻഡി. അമേരിക്കയിലെ പ്രസിദ്ധ സുവിശേഷ ചികിത്സകന്മാരിലൊരാളായിരുന്നു പീറ്റർ പോപ്പോഫ്. യോഗത്തിനു വരുന്ന ആൾക്കാരെ പോപ്പോഫ് പേര് പറഞ്ഞ് സ്റ്റേജിലേക്ക് വിളിക്കും. അവരുടെ രോഗവും താമസസ്ഥലവുമൊക്കെ പറയും. ഇതൊക്കെ സാധിക്കുന്നതെങ്ങനെയെന്നത് അക്കാലത്ത് വലിയ അത്ഭുതമായിരുന്നു. (https://www.youtube.com/watch?v=p6BoV0AIPl4) ജെയിംസ് റാൻഡി അദ്ദേഹത്തിന്റെ യോഗങ്ങളെ നിരീക്ഷിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുകയും ചെയ്തു. അപ്പോഴാണ് കള്ളി പിടികിട്ടിയത്. പോപ്പോഫിന്റെ അനുയായികൾ ആൾക്കാരുടെ ഇടയിൽ ചെന്ന് ശേഖരിക്കുന്ന വിവരങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഒരു മൈക്രോഫോണിലൂടെ വിളിച്ചു പറയും. ചെവിയിലുള്ള കൊച്ച് റിസീവറിലൂടെ പോപ്പോഫിന് ഈ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. പ്രസിദ്ധ ടെലിവിഷൻ പരിപാടിയായ 'ജോണി കാർസൺ ഷോ'യിലൂടെ റിക്കോർഡ് ചെയ്ത ടേപ്പുകൾ സഹിതം റാൻഡി ഇതു പരസ്യമാക്കി. ഇതോടെ പോപ്പോഫിന്റെ കട്ടയും പടവും മടക്കി. പിന്നെ കുറേക്കാലം കഴിഞ്ഞാണ് ഇയാൾ പൊങ്ങിയത്.
ഡൗസിങ്ങ് എന്ന കപടശാസ്ത്രത്തെയും പൊളിച്ചടുക്കിയത് ജെയിസ് റാൻഡി ആയിരുന്നു. വ്യക്തിതലത്തിൽ ഡൗസിങ്ങിനെ നിശിതമായ പഠനങ്ങൾക്കു വിധേയമാക്കിയ ആളാണ് അദ്ദേഹം. ലോകത്തിന്റെ പല ഭാഗത്തും ചെന്ന്, പരീക്ഷയിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡ് വാഗ്ദാനം ചെയ്തുകൊണ്ടാണ് റാൻഡി മുന്നേറിയത്.ആദ്യത്തെ പ്രമുഖ പരിശോധന 1979 ൽ ഇറ്റലിയിലെ നാലു ഡൗസർമാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. വെള്ളമുള്ള പൈപ്പ്, മരപ്പലകയ്ക്കടിയിൽ ഒളിച്ചുവെച്ച് ഡൗസിങ്ങിൽ തെളിയുന്ന സ്ഥാനം രേഖപ്പെടുത്തലായിരുന്നു രീതി. ഇതിൽ ആർക്കും പാസ്മാർക്ക് ലഭിച്ചില്ല.
അടുത്തത് 1980 ൽ ആസ്ട്രേലിയയിൽവെച്ചു നടന്നതാണ്. പത്തു പ്ലാസ്റ്റിക് കുഴലുകൾ കുഴിച്ചിട്ട് ചിലതിലൂടെമാത്രം പലപ്പോഴായി വെള്ളമൊഴുക്കി, ഏതു സമയത്ത് ഏതിലൂടെയാണ് പ്രവാഹമെന്ന് കണ്ടെത്താനാവശ്യപ്പെട്ടു. നിരവധി ഡൗസർമാർ അനവധി തവണ ഡൗസിങ് നടത്തി. സ്റ്റാറ്റിസ്റ്റിക്കൽ വിശ കലനത്തിൽ ഡൗസർമാരുടെ നിഗമനങ്ങൾ കേവല ഊഹത്തിലും മികച്ചതല്ലെന്ന് തെളിഞ്ഞു. സമാനമായൊരു പരീക്ഷണം 1990 ൽ ജർമനിയിൽ നടന്നു. വിജയശതമാനം 52.3% (ഊഹസാധ്യതയിലും ഒരിത്തിരി മെച്ചം) അതു പോലെ 13 ഡൗസർമാർ പങ്കെടുപ്പിച്ചുകൊണ്ട് 10 പെട്ടികളിൽ 10 തവണ വിതം ഡൗസ് ചെയ്ത് അതിലൊന്നിലൊളിപ്പിച്ചിരിക്കുന്ന നാണയം കണ്ടെത്താനും വെല്ലുവിളിയുണ്ടായി. 130 ശ്രമങ്ങളിൽ കേവലം 14 തവണ മാത്രമേ കൃത്യമായി പെട്ടി തിരിച്ചറിയാൻ കഴിഞ്ഞുള്ളു.
സ്വവർഗ്ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി
ഇത്തരത്തിൽ ആത്മീയ - കപട ചികിൽസകർക്കെതിതിരെ ശക്തമായ വെല്ലുവിളിയായിരുന്നു അദ്ദേഹത്തിൻെ ജീവിതം. റാണ്ടി 2009 ൽ തന്റെ ഫൗണ്ടേണ്ടഷന്റെ ദൈനംദിന പ്രവർത്തനം ഉപേക്ഷിച്ച് 2015 ൽ വിരമിച്ചു. എല്ലായിടത്തും ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചം നിറയ്ക്കാൻ അദ്ദേഹം ശ്രമിച്ചു. 2010 ൽ താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചു. 2013 ൽ വാഷിങ്ടൺ ഡി.സിയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം തന്റെ ദീർഘകാല പങ്കാളിയായ ഡേവി പെനയെ വിവാഹം കഴിച്ചു. 2014-ൽ ഹോണസ്റ്റ് ലയർ, ഒരു സത്യസന്ധനായ നുണയൻ'' എന്ന ഡോക്യുമെന്ററിയുടെ അദ്ദേഹത്തെക്കുറിച്ച് എടുത്തത് ഈ അർഥത്തിൽ യന്നെയാണ്.
തട്ടിപ്പുകാർ ശിക്ഷിക്കപ്പെടാതിരിക്കുന്നതിലും താൻ പൊളിച്ച യൂറി ഗെല്ലറെപ്പോലുള്ള ദിവ്യാദ്ഭുദക്കാർ വീണ്ടും പ്രത്യക്ഷപ്പെടുന്നതിലും അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നു. പക്ഷേ അതാണ് വിശ്വാസത്തിന്റെ സൈക്കോളജി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അസുഖക്കിടക്കയിലും തികഞ്ഞ നാസ്തികൻ ആയിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ അന്തിമ ആഗ്രഹങ്ങളെക്കുറിച്ചും ചിതാഭസ്മം എന്തുചെയ്യണമെന്നും ഒരിക്കൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ റാൻഡിയുടെ രസകരമായ മറുപടി ഇങ്ങനെയാണ്. 'അത് യൂറി ഗെല്ലറുടെ (താൻ പൊളിച്ചടുക്കിയ ദിവ്യാത്ഭുത വീരൻ) കണ്ണിൽ എറിയാൻ എന്റെ ഉറ്റ ചങ്ങാതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അയാൾ എന്റെ ചിതാഭസ്മം വളരെയധികം ആഗ്രഹിക്കുന്നണ്ട്' എന്നായിരുന്നു പൊട്ടിച്ചിരിയോടെ റാൻഡി പറഞ്ഞത്. ആത്മീയത്തട്ടിപ്പുകാരുടെയും കപട വൈദ്യക്കാരുടെയും പേടി സ്വപ്നം ഒടുവിൽ വിട പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്