അഭിനയം വിലയിരുത്താനും ആരോഗ്യകരമായി വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്; എന്നാൽ സമൂഹമാധ്യമങ്ങളിൽ എങ്ങനെ ഒരാളെ അപകീർത്തിപ്പെടുത്താം, അപമാനിക്കാം എന്നെല്ലാം നോക്കിയിരിക്കുന്ന നിരവധിപേരുണ്ട്;സൈബർ അറ്റാക്കിനെതിരെ പ്രതികരിച്ച് ഷെമി മാർട്ടിൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: താരങ്ങളുടെ വ്യക്തിജീവിതത്തിൽ കടന്നുകയറി നടത്തുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് നടി ഷെമി മാർട്ടിൻ. സമൂഹമാധ്യമങ്ങളിലെ നീചമായ പ്രവണതകൾക്കെതിരെ നടി ഷെമി മാർട്ടിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ രോഷത്തോടെ പ്രതികരിക്കുന്നത്.ജീവിതത്തിൽ വ്യത്യസ്തമായ കാഴ്പ്പാടുകൾ ഉണ്ടായാൽ പ്രശ്നം, ഫാഷനബിൾ ആയാൽ പ്രശ്നം,മനസ്സറിഞ്ഞ് ഒന്നു ഡാൻസ് ചെയ്താൽ പ്രശ്നം. അതിനെ ഏതെങ്കിലുമൊരു ആംഗിളിൽ നിന്നെടുത്ത് അശ്ലീല മുദ്ര കുത്താനുള്ള ശ്രമം. എന്താണിതൊക്കെ ?' തുടർച്ചയായി നേരിടേണ്ടി വരുന്ന സൈബർ ആക്രമണവും വ്യാജപ്രചാരണങ്ങളും അപകീർത്തികരമായ പരാമർശങ്ങളും കൊണ്ടു മനംമടുത്താണ് ഷെമി ഇങ്ങനെയൊരു വിഡിയോ ചെയ്തത്.
ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ആളല്ല ഞാൻ. എങ്കിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. 9 വർഷം മുമ്പ് ചെയ്ത 'നന്ദന'ത്തിലെ ഓറഞ്ച് എന്ന വളരെ ബോൾഡായ കഥാപാത്രത്തിലൂടെയാണ് ആളുകൾ എന്നെ ഇപ്പോഴും തിരിച്ചറിയുന്നത്. അതിനുശേഷം ബ്രേക് എടുത്തു. വിവാഹിതയായി. രണ്ട് കുട്ടികളുടെ അമ്മയായി. പിന്നീട് ജീവിതത്തിൽ ചില പ്രതിസന്ധികളും ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങളുമുണ്ടായി. ഒരുപാട് സമയമെടുത്തും കഷ്ടപ്പെട്ടുമാണ് അതിനെയെല്ലാം മറികടന്നത്. ജീവിതം തന്നെ വേണ്ട എന്നു തോന്നുന്ന അവസ്ഥയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചു കയറുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്നര വർഷം മുമ്പാണ് അഭിനയ ലോകത്തേക്കു തിരിച്ചുവന്നത്. അഭിനയത്തോടുള്ള പാഷൻ ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവാണ് അതിന് കാരണമായത്. തിരിച്ചു വരവിൽ മക്കൾ, അരയന്നങ്ങളുടെ വീട്, പൗർണമിതിങ്കൾ എന്നീ സീരിയലുകളിൽ അഭിനയിച്ചു.
പക്ഷേ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നതും തകർക്കുന്നതുമായ സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽനിന്നുണ്ടാകുന്നത്. നമ്മുടെ അഭിനയം വിലയിരുത്താനും ആരോഗ്യകരമായി വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ എങ്ങനെ ഒരാളെ അപകീർത്തിപ്പെടുത്താം, അപമാനിക്കാം എന്നെല്ലാം നോക്കിയിരിക്കുന്ന നിരവധിപേരുണ്ട്. നടിമാരുടെ വിധി ആയിരിക്കാം ഇത്. അവരുടെ ശരീരപ്രകൃതി, വ്യക്തിജീവിതം, കുടുംബം, സ്വഭാവം, അവരെക്കുറിച്ചുള്ള അപസർപ്പക കഥകൾ എന്നിവയിലാണ് ആളുകൾക്ക് താൽപര്യം.
എനിക്കു പോലും അറിയാത്ത കാര്യങ്ങളാണ് ചില വിഡിയോകൾക്കു താഴെ എന്നെക്കുറിച്ചു കമന്റായി വരുന്നത്. ഇവൾ അങ്ങനെയാണ്, ഇങ്ങനെയാണ്, ഇങ്ങനെ നടന്നിട്ടുണ്ട്, അങ്ങനെ നടന്നിട്ടുണ്ട് എന്നിങ്ങനെ പലതരം കമന്റുകൾ, കഥകൾ. പലരും ആധികാരികമായാണ് ഇതെല്ലാം പറയുന്നത്. ഇനി അഭിനയം വിലയിരുത്തുന്ന ചിലരാകട്ടെ, നമ്മൾ മെച്ചപ്പെടണം എന്നല്ല നശിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നു തോന്നും.
ഈ നടിമാരും മനുഷ്യരാണെന്നും അവർക്കും കുടുംബമുണ്ടെന്നും ഇവർ ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു പരത്തുമ്പോൾ എന്തു സുഖമാണ് ഇവർക്ക് ലഭിക്കുന്നത്? കഥകൾ സത്യമാണെങ്കിൽക്കൂടി, അവരുടെ വ്യക്തിജീവിതം എങ്ങനെയാണ് മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്നമാകുന്നത്. പുറമേ സന്തോഷവതിയും കരുത്തയുമായി തോന്നുമെങ്കിലും ഇതെല്ലാം വായിക്കുമ്പോൾ അവരുടെ ഹൃദയം തകരുന്നില്ലെന്നും അവരുടെ വേണ്ടപ്പെട്ടവർ വേദനിക്കുന്നില്ലെന്നും നിങ്ങൾക്ക് ഉറപ്പാണോ?
ചില യുട്യൂബ് ചാനലുകളുടെ പ്രവർത്തനം ശരിക്കും അസ്വസ്ഥതയും അറപ്പും സൃഷ്ടിക്കുന്നതാണ്. സീരിയലിലെയോ ഏതെങ്കിലും പൊതുപരിപാടിക്കിടയിലെയോ വിഡിയോകളിൽനിന്ന് ഒരു ഭാഗമെടുത്ത് സൂം ചെയ്തും സ്ലോമോഷൻ ആക്കിയും മ്യൂസിക്കിട്ടും പ്രചരിപ്പിക്കുക. ചിലപ്പോൾ വളരെയേറെ അഭിനയപ്രാധാന്യമുള്ള, നമ്മൾ കഷ്ടപ്പെട്ട് അഭിനയിച്ച ഒരു രംഗമായിരിക്കും ഇങ്ങനെ ഹോട്ടാക്കി ചിത്രീകരിക്കുന്നത്. എന്തൊരു ഭീകരമായ അവസ്ഥയാണിത്.
ഇത്തരം വിഡിയോകൾക്ക് വരുന്ന കമന്റുകളാണെങ്കിൽ അതിലേറെ അസഭ്യം നിറഞ്ഞതും. ചിലതിന്റെ പ്രവർത്തനം മറ്റൊരു രീതിയിലാണ്. നമ്മൾ ഏതെങ്കിലും ചാനലിനു നൽകുന്ന അഭിമുഖത്തിൽനിന്ന് ഒരു ഭാഗം എടുത്ത് വളച്ചൊടിച്ച് അവരുടെ നിരീക്ഷണങ്ങളും ചേർത്ത് ടൈറ്റിലും കവർ ചിത്രവും നൽകും. വോയിസ്ഓവറിനൊപ്പം നമ്മുടെ ചിത്രങ്ങൾ സൂം ചെയ്ത് കാണിക്കും. വിഡിയോ കഴിയുമ്പോൾ ടൈറ്റിലുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. എങ്ങനെയായാലും കുഴപ്പമില്ല വിഡിയോകൾക്ക് കാഴ്ചക്കാരെ കിട്ടിയാൽ മതി എന്ന രീതി.
തങ്ങളുടെ വീട്ടിലെ ഒരാളാണ് ഇങ്ങനെയുള്ള അതിക്രമം നേരിടുന്നതെങ്കിലോ എന്നു ചിന്തിക്കാൻ ഇതു ചെയ്യുന്നവർക്കു സാധിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു. അഭിനയം ഒരു തൊഴിലാണ്. ജീവിക്കാൻ വേണ്ടിയും കലയോടുള്ള അഭിനിവേശം കൊണ്ടുമാണ് ഇത് ചെയ്യുന്നത്. ആത്മാഭിമാനത്തോടു കൂടിയാണ് ചെയ്യുന്നത്. എന്നിട്ടും വ്യാജ പ്രൊഫൈലുകളിൽ മറഞ്ഞിരുന്ന് ഒരു സ്ത്രീയെന്നു പോലും പരിഗണിക്കാതെ നടിമാരെ വേട്ടയാടുന്ന ഈ രീതി എന്ന് അവസാനിക്കും. ഒരു ശരീരം മാത്രമല്ല, ഏതൊരാളെ പോലെയും മനസ്സും ചിന്തകളും വികാരങ്ങളും ഒക്കെയുള്ളവരാണ് നടിമാർ.
സമൂഹമാധ്യമങ്ങളിൽ ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായപ്പോഴൊന്നും പ്രതികരിക്കാൻ സാധിച്ചില്ല. അല്ലെങ്കിൽ അതിനു ധൈര്യം ഉണ്ടായില്ല. നമ്മളെ കുറിച്ചുള്ള മോശം കമന്റുകൾ വായിച്ച് വേദനിക്കുക എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. അനുഭവങ്ങൾ പങ്കുവച്ചും പ്രതികരിച്ചുമുള്ള ചില നടിമാരുടെ വിഡിയോകൾ കണ്ടപ്പോഴാണ് എനിക്കും വിഡിയോ ചെയ്യാൻ ധൈര്യം ലഭിച്ചത്. അത് ഒന്നും തെളിയിക്കാൻ വേണ്ടിയല്ല, ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അത് വലിയ കാര്യമാകുമെന്ന വിശ്വാസം കൊണ്ടു മാത്രം.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍