നൂൽബന്ധമില്ലാതെ കുതിരപ്പുറത്തിരുന്ന് സൈന്യത്തെ നയിച്ച മുൻ പ്രസിഡന്റ് കാൾ ഗുസ്താഫ് മന്നർഹൈം ഹീറോ; ഷർട്ടില്ലാതെ പ്രത്യക്ഷപ്പെടുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കയ്യടി; ഫിൻലാന്റ് പ്രധാനമന്ത്രിയായ യുവതി അടിവസ്ത്രമിടാതെ വന്നാൽ നെറ്റി ചുളിയും; രാഷ്ട്രീയത്തിലെ ലിംഗവിവേചനം ചർച്ചയാക്കി സന്ന മാരിന്റെ ഫോട്ടോ ഷൂട്ട്
മറുനാടൻ ഡെസ്ക്
വനിതാ രാഷ്ട്രീയക്കാരുടെ വ്യക്തിജീവിതം എങ്ങനെയാണ് അമിതമായ പൊതു പരിശോധനയ്ക്കും വിമർശനങ്ങൾക്കും വിധേയമാകുന്നതെന്ന് ചൂണ്ടിക്കാട്ടി ഫിൻലാന്റ് പ്രധാനമന്ത്രി സന്ന മാരിൻ. ഫിന്നിഷ് മാസികയായ ട്രെൻഡിക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ 34-കാരിയായ പ്രധാനമന്ത്രി, തനിക്ക് മാധ്യമപ്രവർത്തകനിൽ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ ചോദ്യത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. തന്റെ ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്ഡിപി) യോഗത്തിന് എത്തിയ ദിവസം, താൻ വീട് വൃത്തിയാക്കിയിട്ടുണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. എന്നാൽ, ഈ പരാമർശത്തെ ചർച്ചയാക്കിയത് ട്രെൻഡിക്ക് അഭിമുഖത്തിനൊപ്പം നൽകിയ ഫോട്ടോ ഷൂട്ടാണ്. ദേശീയ- അന്തർദ്ദേശീയ തലങ്ങളിൽ രാഷ്ട്രീയ ലിംഗസമത്വത്തെ കുറിച്ചുള്ള ചർച്ചകൾക്കാണ് സന്ന വഴിയൊരുക്കിയിരിക്കുന്നത്.
അടിവസ്ത്രമിടാതെ, ഒരു കറുത്ത ബ്ലേസർ മാത്രം ധരിച്ചായിരുന്നു മാരിൻ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇത് സന്ന മാരിനെ വലിയോ തോതിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ, വനിതാ രാഷ്ട്രീയ നേതാക്കൾക്ക് മാത്രമാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഉള്ളതെന്ന് ഇടത് - പുരോഗമന വാദികൾ ചൂണ്ടിക്കാട്ടുന്നു. വനിതകളുടെ ഫോട്ടോകളെ “രുചിയില്ലാത്തത്”, “പരിഹാസ്യമായത്”, “ശ്രദ്ധ തേടൽ” എന്നിങ്ങനെ പരിഹസിക്കുമ്പോൾ മറ്റുള്ളവർ ഇരട്ടത്താപ്പ് ശ്രദ്ധിക്കുന്നു. 1944 നും 1946 നും ഇടയിൽ ഫിൻലാൻഡിന്റെ പ്രസിഡന്റും മുൻ സൈനിക നേതാവുമായ കാൾ ഗുസ്താഫ് മന്നർഹൈം 1914 ൽ കുതിരപ്പുറത്ത് നഗ്നനായി ഫോട്ടോയെടുത്ത ശേഷം തന്റെ സൈന്യത്തെ നയിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സാഹസികത ഇഷ്ടപ്പെടുന്നു. അതിന്റെ ഭാഗമായി ഷർട്ടില്ലാതെ നിൽക്കുന്ന പുടിന്റെ നിരവധി ഫോട്ടോകൾ ലോകത്ത് പ്രചാരത്തിലുണ്ട്. കോൺവാളിലെ കടലിൽ നിന്ന് ഉയർന്നുവരുന്ന ഡേവിഡ് കാമറൂണിന്റെ ചിത്രങ്ങളും ഇത്തരത്തിൽ മാധ്യമ വിചാരണക്ക് വിധേയമായില്ല.
സന്ന മാരിന്റെ അടിവസ്ത്രമില്ലാത്ത ഫോട്ടോ ആദ്യം സൈബർ സദാചാരവാദികളുടെ മാത്രം പ്രശ്നമായിരുന്നു. സൈബർ ആക്രമണം കനത്തതോടെ നിരവധി സ്ത്രീകളും പുരുഷന്മാരും സന്ന മാരിനെ പിന്തുണച്ച് എത്തി. ബ്ലൗസ് ഇല്ലാതെ കുറഞ്ഞ കട്ട് ജാക്കറ്റ് മാത്രമായിരുന്നു യുവതിയായ പ്രധാനമന്ത്രി ധരിച്ചിരുന്നത്. അതിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ സന്നയെ പിന്തുണച്ചും നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത് സപ്പോർട്ട് സന്ന എന്ന ഹാഷ്ടാഗിൽ അടിവസ്ത്രമില്ലാത്ത ഫോട്ടോ പോസ്റ്റ് ചെയ്താണ് യുവതികൾ സന്നക്ക് പിന്തുണ പ്രഖ്യാപിച്ചത്.
സന്നയെ പിന്തുണക്കുന്നവർ സമാനമായ വസ്ത്രധാരണത്തിൽ അവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും സന്ന മാരിന് എതിരായുള്ള സെക്സിസ്റ്റ് ട്രോളുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ‘സപ്പോർട്ട് സന്ന’ എന്ന ഹാഷ്ടാഗിന് കീഴിൽ, നെറ്റിസൻമാർ വളരെയധികം സ്നേഹവും പിന്തുണയും അയയ്ക്കുകയും ട്രോളർമാരുടെ സങ്കുചിത മനോഭാവത്തെ വിമർശിക്കുകയും ചെയ്യുകയാണ്. പുരുഷാധിപത്യത്തിന്റെ ചങ്ങലകൾ തകർക്കാനും തന്റെ നിലപാടിൽ സത്യസന്ധമായി നിലകൊള്ളുകയും പിന്നോട്ട് പോകാതിരിക്കുകയും ചെയ്തതിന് അവർ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലെ ലിംഗവിവേചനം ഇപ്പോൾ ചർച്ചയാകുന്നത്.
സന്നാ മാരിൻ കഴിഞ്ഞ വർഷം ഫിൻലന്റ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കിയുരുന്നു. ഫിൻലാന്റിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് സന്നാ. കഴുത്തിന് അൽപം ഇറക്കം കൂടിയ ബ്ലേസർ ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചതാണ് സന്നാ മരിന് സൈബർ ആക്രമണത്തിനിരയാവാൻ കാരണമായത്. വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടിപ്പോയി എന്ന് മാത്രമല്ല, അടിവസ്ത്രം ധരിച്ചിട്ടില്ലെന്നും സൈബർ ലോകത്തെ സദാചാരവാദികൾ കണ്ടെത്തുകയായിരുന്നു. ഇതോടെ ഇവർക്കെതിരെ സന്നയെപ്പോലെ ഒരു പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ച വസ്ത്രധാരണമല്ല ഇതെന്നു പറഞ്ഞാണ് ആക്രമണം ആരംഭിച്ചത്.
സന്നയുടെ വിശ്വാസ്യതയെ തകർക്കുന്ന ചിത്രമാണെന്നും ഇതൊരു പ്രധാനമന്ത്രിയോ അതോ മോഡലോ ആണോ എന്നുമൊക്കെ പോകുന്നു കമന്റുകൾ. ഇതിനിടെ സന്നയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. സന്നയ്ക്കു സമാനമായി വസ്ത്രം ധരിച്ച് വസ്ത്രധാരണം ഒരാളുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നില്ലെന്നു പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവച്ചത്. മുപ്പത്തിനാലുകാരിയായ സന്നാ ഒരു ഫാഷൻ മാഗസിനു വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു അത്. കവർ ഫോട്ടോഷൂട്ടിനായി കറുത്ത നിറത്തിലുള്ള ഇറക്കം കൂടിയ കഴുത്താർന്ന ബ്ലേസറാണ് സന്നാ ധരിചത്. ഇതാണ് സദാചാരക്കാരെ പ്രകോപിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന. 1985ൽ ജനിച്ച സന്ന ലെസ്ബിയൻ ദമ്പതികളുടെ മകളായി വളർന്ന സാഹചര്യത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. തുടക്കത്തിൽ കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ പോലും ആത്മവിശ്വാസമില്ലായിരുന്നുവെന്നും പിന്നീട് അമ്മയാണ് കരുത്തും പിന്തുണയും നൽകിയതെന്നും സന്ന പറഞ്ഞിരുന്നു.
27-ാം വയസ്സിൽ സിറ്റി കൗൺസിലിന്റെ നേതാവായാണ് സന്നാ രാഷ്ട്രീയത്തിൽ സജീവമായത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ മുൻനിരയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സന്നാ എത്തിയത്. പ്രധാനമന്ത്രി ആകുന്നതിന് മുൻപേ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.
ദീർഘകാലം തന്റെ പങ്കാളിയായിരുന്ന മാർക്കസ് റൈക്കൊനുമായി കഴിഞ്ഞ അഗസ്റ്റിലായിരുന്നു സന്ന വിവാഹിതയായത്. ഇവർക്ക് മൂന്നുവയസ്സുള്ള ഒരു പുത്രിയുമുണ്ട്. മാരിന്റെ ഔദ്യോഗിക വസതിയിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങിയ നാല്പതോളം പേർ മാത്രമാണ് പങ്കെടുത്തത്. സ്വവർഗ്ഗ രതി ഇഷ്ടപ്പെടുന്ന മാതാവും അവരുടെ സ്ത്രീ സുഹൃത്തും ചേർന്ന ഒരു റെയിൻബോ കുടുംബത്തിലായിരുന്നു സന്ന വളർന്നത്. അവരുടേ കുടുംബത്തിൽ നിന്നും ആദ്യമായി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ വ്യക്തിയും സന്നയായിരുന്നു.
ഫിൻലൻഡിലെ ഗതാഗതമന്ത്രി ആയിരുന്ന സന്ന മാറിൻ 2019 ഡിസംബർ എട്ടിനാണ് ഫിൻലൻഡിന്റെ പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്. ആന്റി റിന്നെയിൽ നിന്നാണ് സന്ന പ്രധാനമന്ത്രി പദത്തിന്റെ ചുമതല ഏറ്റെടുത്ത്. പ്രധാനമന്ത്രി പദത്തിൽ ആറുമാസം പൂർത്തീകരിച്ചതിനു പിന്നാലെ ഒരാഴ്ച മുമ്പാണ് ആന്റി റിന്നെ പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി വെച്ചത്. പോസ്റ്റൽ സമരം കൈകാര്യം ചെയ്തതിൽ സംഭവിച്ച വീഴ്ചയെ തുടർന്നായിരുന്നു ആന്റി റിന്നെയുടെ രാജി. റിന്നെയെ പോലെ തന്നെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയാണ് മാറിനും.
ഫിൻലൻഡ് ഭരിക്കുന്ന അഞ്ചംഗ സഖ്യകക്ഷി സർക്കാരിൽ ഏറ്റവും വലിയ പാർട്ടിയാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി. സഖ്യകക്ഷി സർക്കാരിലെ മറ്റ് നാല് പാർട്ടികളും സ്ത്രീകൾ തന്നെയാണ് നയിക്കുന്നത്. ഇതിൽ ഒരാളൊഴിച്ച് ബാക്കി എല്ലാവരും 35 വയസിൽ താഴെയുള്ളവരാണ്. പ്രധാനമന്ത്രി പദത്തിൽ എത്തിയതോടെ 40 വയസിൽ താഴെയുള്ള ലോകനേതാക്കളുടെ പട്ടികയിലേക്ക് മാറിനും എത്തി. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആൻഡേണുമായാണ് മാറിനെ താരതമ്യപ്പെടുത്തുന്നത്. ആൻഡേറിനെ പോലെ മാറിനും ഇപ്പോഴാണ് അമ്മയായത്. കഴിഞ്ഞ വർഷമായിരുന്നു മകൾ എമ്മയ്ക്ക് മാറിൻ ജന്മം നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്