യുഎഇ കോൺസുലേറ്റിൽ താൻ ആകെ പോയത് രണ്ട് തവണ മാത്രം; ഒരിക്കൽ പോയത് കോൺസുലേറ്റിന് മുന്നിലെ ട്രാഫിക് കുരുക്ക് പരിഹരിക്കാനായി; സ്വപ്നാ സുരേഷ് കോൺസുലേറ്റിനെ മറയാക്കി പലതും ചെയ്തു; ഇപ്പോഴാണ് പലതും പുറത്തറിഞ്ഞതെന്ന് മാത്രം; വിവാദം സൃഷ്ടിക്കുന്നവർ തന്നെയും മറയാക്കുന്നു; കോൺസുലേറ്റ് വിവാദത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമായ വിധത്തിലാണ് യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് പിറവിയെടുത്തത്. യുഎഇ കോൺസുലെറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഡൽഹി വരെ പോകേണ്ട ഗതികേട് ഒഴിവാക്കാൻ കോൺസുലെറ്റിന്റെ പിറവികൊണ്ട് ദക്ഷിണേന്ത്യക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. പിണറായി സർക്കാർ അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ തന്നെയാണ് കോൺസുലേറ്റ് ഉദ്ഘാടനം കഴിയുന്നത്. ഗവർണർ പി.സദാശിവം ഉദ്ഘാടകനായപ്പോൾ മുഖ്യാഥിതി മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. യുഎഇ കോൺസുലേറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണകരമായപ്പോൾ കോൺസുലെറ്റ് സ്ഥിതി ചെയ്യുന്ന കേരളത്തിലെ സർക്കാരിന് കുരിശായി മാറുകയാണ് ഉണ്ടായത്.
പ്രോട്ടോക്കോൾ പാലിക്കാതെ മറ്റൊരു രാജ്യത്തിന്റെ ഓഫീസിൽ സർക്കാരുമായി ബന്ധപ്പെട്ടവർ മാറിമാറി ഇടപഴകി. വിവാദം വന്നപ്പോൾ എല്ലാം കടുത്ത പ്രോട്ടോക്കോൾ ലംഘനമായി മാറി. മന്ത്രി കെ.ടി.ജലീലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമാണ് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങൾ പതിവാക്കിയത്. ഇതെല്ലാം കേന്ദ്ര ഏജൻസികൾ കണ്ടുപിടിക്കുകയും ചെയ്തു. ഈ വിവാദത്തിനൊപ്പമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂടി യുഎഇ കോൺസുലെറ്റിൽ എത്തിയെന്ന മൊഴി പുറത്ത് വന്നത്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്നാ സുരേഷ് കേന്ദ്ര ഏജൻസികൾക്ക് നൽകിയ മൊഴിയിലാണ് കടകംപള്ളി സുരേന്ദ്രന്റെ പേര് കൂടി പുറത്ത് വന്നത്. മന്ത്രി ജലീലും ശിവശങ്കറും നടത്തിയ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങളുടെ വാർത്തയിലേക്ക് ആണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേര് കൂടി വലിച്ചിഴയ്ക്കപ്പെട്ടത്.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ കോൺസുലെറ്റുമായി തനിക്ക് ഉള്ള ബന്ധം മറുനാടനോട് വ്യക്തമാക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ.. തന്റെ പേര് കൂടി വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതിൽ ദുഃഖമുണ്ടെന്നാണ് കടകംപള്ളി പറഞ്ഞത്. എന്താണ് ആ ബന്ധം എന്ന് കടകംപള്ളി വിശദമാക്കുന്നു. തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് താൻ. കോൺസുലേറ്റ് ഇരിക്കുന്നത് തിരുവനന്തപുരത്തും. 2016 ലാണ് കോൺസുലേറ്റ് പിറവിയെടുക്കുന്നത്. അതിനു മുൻപ് ഡൽഹിയിലാണ് കോൺസുലേറ്റ് ഉണ്ടായിരുന്നത്. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആളുകൾ നടത്തിയിരുന്നത് ഏജന്റുമാർ വഴിയും ഡൽഹിയിൽ പോയിട്ടുമാണ്. ഈ ദുരിതമാണ് കോൺസുലേറ്റ് എത്തിയപ്പോൾ അവസാനമായത്. അഞ്ച് സംസ്ഥാനങ്ങൾക്ക് ആയാണ് കോൺസുലേറ്റ് തിരുവനന്തപുരത്ത് വന്നത്. 2016-17 കാലഘട്ടത്തിൽ ഒരു പാട് പ്രതിസന്ധികൾ അവർക്ക് വന്നിട്ടുണ്ട്. കോൺസുലേറ്റ് വന്നത് തന്നെ ശരിയായ സ്ഥലത്തല്ല.
മണക്കാട് ഏറ്റവും തിരക്കുപിടിച്ച സ്ഥലത്ത് റോഡിനോട് ചേർന്നാണ് കോൺസുലേറ്റ് വരുന്നത്. അവിടെ രണ്ടു കാർ ഒരുമിച്ച് വന്നാൽ പോലും പാർക്ക് ചെയ്യാൻ കഴിയാത്ത ഇടമാണ്. റോഡിനു പുറത്ത് ആണെങ്കിൽ വാഹനങ്ങളുടെ ഒഴുക്കും. അവർ വലുതായി തന്നെ ബുദ്ധിമുട്ടി. പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. അകത്തുമില്ല. ഇത് വളരെയധികം ബുദ്ധിമുട്ടികൾ ആണ് അവർക്ക് സൃഷ്ടിച്ചത്. ആയിരക്കണക്കിന് ആളുകളാണ് ദിവസവും അവിടെ വരുന്നത്. അവിടെ ട്രാഫിക് പ്രശ്നങ്ങൾ സ്ഥിരമായി. ജനങ്ങൾക്കും കോൺസുലെറ്റിൽ ഉള്ളവർക്കും അത് ബുദ്ധിമുട്ടായി മാറി. ഈ ഘട്ടത്തിലാണ് മന്ത്രി എന്ന നിലയിൽ കോൺസുലേറ്റ് അധികൃതർ എന്നെ സമീപിക്കുന്നത്. അവർ എന്നെ ഈ പ്രശ്നങ്ങൾ ഉന്നയിച്ച് എന്നെ കോൺസുലെറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു.
രണ്ടു തവണ മാത്രമാണ് ഞാൻ അവിടെ പോയത്. 2016-17 കാലഘട്ടത്തിൽ മാത്രമാണ് ഞാൻ പോയത്. മന്ത്രിയായ ഈ കാലയളവിൽ ആകെ പോയത് ഈ രണ്ടു തവണമാത്രമാണ്. ഈ പ്രശ്നങ്ങൾ മുൻനിർത്തി മാത്രമാണ് ഞാൻ പോയത്. കോൺസുലെറ്റിൽ ഉള്ളവർ അനുഭവിക്കുന്ന ട്രാഫിക് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഇതിനു പരിഹാരം സൃഷ്ടിക്കാനും മാത്രമാണ് അവരുടെ ക്ഷണപ്രകാരം ഞാൻ പോയത്. ഞാൻ അവിടെ പോയി പൊലീസുമായി ബന്ധപ്പെട്ടു ട്രാഫിക് പ്രശ്നത്തിനു പരിഹാരമുണ്ടാക്കി. യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്തിനു ലഭിച്ച അഭിമാനകരമായ ഒരു നേട്ടമാണ്.
അതിന്റെ ഗുണഭോക്താക്കൾ കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളാണ്. ഇത് അറിഞ്ഞു തന്നെയാണ് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ മുന്നിൽ നിന്നത്. 2016-17 കാലഘട്ടം കഴിഞ്ഞു മൂന്നു വർഷം പിന്നിട്ടു. പിന്നീട് ഞാൻ കോൺസുലെറ്റിൽ പോയിട്ടുമില്ല. വിവാദത്തിൽ എന്റെ മകന്റെ പേര് കൂടി ചേർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. മകൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുവേണ്ടി പോയതാണ്. മകനും അവന്റെ കൂട്ടുകാരനും കൂടിയാണ് പോയത്. മകൻ യുഎഎയിൽ അല്ല ഖത്തറിൽ ആണ് ജോലി ചെയ്തത്. വിവാദത്തിനു വേണ്ടി വിവാദം സൃഷ്ടിക്കുന്നവർ തന്നെ കൂടി മറയാക്കി മാറ്റുകയാണ് ചെയ്തത്. അല്ലാതെ കോൺസുലെറ്റുമായി ബന്ധപ്പെട്ടു ഉയർന്ന വിവാദങ്ങളിൽ ഒരു പങ്കുമില്ല.
സ്വപ്നാ സുരേഷ് കോൺസുലെറ്റിനെ മറയാക്കി പലതും ചെയ്തു. ഇപ്പോഴാണ് അതിൽ പലതും പുറത്തറിഞ്ഞത്. പക്ഷെ കോൺസുലെറ്റിനു എതിരെ ഒരു വികാരം രൂപപ്പെടുന്നത് മലയാളികൾ അടക്കമുള്ളവർക്ക് ഗുണകരമാകില്ല. ഇപ്പോൾ ഉയരുന്ന വിവാദം മന്ത്രി അങ്ങനെ പോകാമോ? പ്രോട്ടോക്കോൾ ലംഘനമല്ലേ? തിരുവനന്തപുരത്തിന്റെ മന്ത്രി എന്ന നിലയിൽ പലയിടത്തും പോകാനും പല ആളുകളെ സന്ദർശിക്കുകയും ഒക്കെ ചെയ്യാറുണ്ട്. തട്ടുകടക്കാർ വിളിച്ചാൽ വരെ ഞാൻ പോകുമെന്ന് തിരുവനന്തപുരത്തുകാർക്ക് അറിയുകയും ചെയ്യും.
ജനകീയ നേതാക്കൾക്ക് എല്ലായിടത്തും പോയേ പറ്റൂ എന്ന അവസ്ഥയുണ്ട്. അതും മറക്കരുത്. അവിടെ പോകാൻ കഴിയില്ല, ഇവിടെ പോകാൻ കഴിയില്ല എന്ന അവസ്ഥ വരരുത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും. യുഎഇ കോൺസുലേറ്റ് വിവാദത്തിൽ എന്നെ കൂടി ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഞാൻ ഈ രീതിയിലാണ് പ്രശ്നങ്ങളെ നോക്കിക്കാണുന്നത്. ഒരു വർഷം ഒരു സ്ഥലത്ത് പോയപ്പോൾ അഞ്ച് വർഷം കഴിഞ്ഞു അവർ വിവാദത്തിൽപ്പെടുമെന്ന് ആർക്ക് ഊഹിക്കാൻ കഴിയും-കടകംപള്ളി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍