അപകീർത്തിയുണ്ടാക്കിയ ആളെ ദുബായിൽ നിന്ന് നാടുകടത്താൻ ഇടപെട്ടെങ്കിൽ നടന്നത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; സംഭവിക്കാത്ത കാര്യം ആയതിനാൽ ശിക്ഷയെക്കുറിച്ച് എഴുതിവെച്ചിട്ട് പോലുമില്ല; സ്വപ്ന സുരേഷ് നൽകിയ നൽകിയ മൊഴികളിൽ നിറയുന്നത് മാപ്പർഹിക്കാത്ത കാര്യങ്ങൾ; മുൻ അംബാസിഡർ ടിപി ശ്രീനിവാസൻ മറുനാടനോട്
എം മനോജ് കുമാർ
കൊച്ചി: യുഎഇ കോൺസുലെറ്റിന്റെ കാര്യത്തിൽ പിണറായി സർക്കാരിനു തൊട്ടതെല്ലാം പിഴയ്ക്കുന്നു. നയതന്ത്ര വഴിയിൽ ഖുറാനും ഈന്തപ്പഴവും എത്തിച്ചപ്പോഴും യുഎഇ കോൺസുലേറ്റുമായി ഇടപഴകുന്ന കാര്യങ്ങളിലും നടന്ന ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങളാണ് പിണറായി സർക്കാരിനെ തുറിച്ച് നോക്കുന്നത്. പ്രോട്ടോക്കോൾ ലംഘനങ്ങളുടെ തുടർക്കഥകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കുമ്പോൾ ഇളകുന്നത് പിണറായി സർക്കാരിന്റെ കസേര തന്നെയാണ്. സ്വർണ്ണക്കടത്തിന്റെ പേരിൽ അറസ്റ്റിന്റെ നിഴലിൽ ഉള്ളത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണ്. എണ്ണത്തോണിയിൽ കിടന്നുള്ള ചികിത്സ തന്നെ അറസ്റ്റിൽ നിന്നും രക്ഷനേടാനുള്ള ഐഎഎസുകാരന്റെ അടവാണ് എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
ശിവശങ്കറിന്റെ അവസ്ഥ ഇതായിരിക്കെ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനങ്ങൾ മന്ത്രി കെ.ടി.ജലീലിനെയും തുറിച്ച് നോക്കുകയാണ്. ജലീൽ ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ രണ്ടു കാര്യങ്ങളും ഗുരുതര കുറ്റകൃത്യത്തിന്റെ സ്വഭാവമുള്ളതായാണ് വിദേശകാര്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്. നയതന്ത്ര ചട്ടങ്ങൾ മന്ത്രി എന്ന നിലയിൽ കാറ്റിൽപ്പറത്തിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് എന്ത് ശിക്ഷ എന്ന് എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എഫ്സിആർഎ ചട്ടലംഘനം തുടങ്ങി ചട്ടലംഘനങ്ങൾ കുറ്റകൃത്യങ്ങളായി കരുതി അവയുടെ വകുപ്പുകൾ ചുമത്തിയുള്ള അന്വേഷണമാണ് എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ സ്വർണ്ണക്കടത്ത് അടക്കമുള്ള കേസുകളിൽ പിന്തുടരുന്നത്. സ്വപ്ന പറയുന്നത് ശരിയാണെങ്കിൽ മന്ത്രി ജലീലിന്റെ ഭാഗത്ത് നിന്നും വന്നത് പൊറുക്കാൻ കഴിയാത്ത തെറ്റ് തന്നെ എന്നാണ് വിദേശകാര്യ വിദഗ്ദർ പറയുന്നത്.
സ്വപ്നയുടെ മൊഴി കേന്ദ്ര ഏജൻസികൾ വിശദമായി അന്വേഷിക്കുമ്പോൾ പ്രോട്ടോക്കോൾ ലംഘനങ്ങൾ ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ. ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനങ്ങൾ ശരി വയ്ക്കുകയാണ് ടി.പി.ശ്രീനിവാസൻ. തനിക്ക് അപകീർത്തികരമായ സന്ദേശങ്ങൾ വിദേശത്ത് നിന്ന് ആരെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ മന്ത്രി എന്ന നിലയിൽ അതിനു പൊലീസിൽ പരാതി നൽകി പൊലീസാണ് ആ വ്യക്തിയെ ഇന്ത്യയിൽ എത്തിക്കാൻ ശ്രമിക്കേണ്ടത്. മന്ത്രി എന്ന നിലയിൽ ജലീലിനു നേരിട്ട് ഇടപഴകാൻ കഴിയില്ല. മന്ത്രി അത് ചെയ്തിട്ടുണ്ടെങ്കിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമായി മന്ത്രിയുടെ ചെയ്തികൾ മാറുകയാണ്-ശ്രീനിവാസൻ മറുനാടനോട് പറഞ്ഞു.
വിദേശകാര്യാ മന്ത്രാലയത്തിനു മാത്രമാണ് ഈ രീതിയിൽ ഒരാളെ ഇന്ത്യയിൽ തിരികെ എത്തിക്കാൻ കഴിയുന്നത്. വ്യക്തിപരമായ താത്പര്യത്തിന്റെ പേരിൽ മന്ത്രിക്ക് നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല. കോൺസുലെറ്റിൽ നേരിട്ട് പോകാനും ഈ രീതിയിൽ ഇടപെടൽ നടത്താനും കഴിയില്ല. ആരെയെങ്കിലും ഭയപ്പെടുത്താൻ പറഞ്ഞതാകും. സീരിയസായി അങ്ങിനെ ചെയ്യാൻ, ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണ്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയ്ക്കും യുഎഇയും തമ്മിൽ ധാരണയുണ്ട്. ഒരാൾക്ക് എതിരെ കേസ് ഉണ്ടെങ്കിൽ സർക്കാരിനു വിദേശകാര്യാ മന്ത്രാലയത്തിനെ സമീപിക്കണം. തുടർ നടപടികളുടെ ഭാഗമായി വിദേശകാര്യാ മന്ത്രാലയത്തിനു അവിടത്തെ കോടതിയിൽ പോകുകയുമൊക്കെ വേണം. വിജയ് മല്യയുടെ കേസൊക്കെ ഉദാഹരണം. യുഎഇ കോടതി ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് നടപടികൾ സ്വീകരിക്കണം. ഒരു ലോങ്ങ് നടപടിക്രമം ആണിത്. ഇതൊന്നും അൺതിങ്കബിൾ ആണ്. അങ്ങനെ ചെയ്യാന്മന്ത്രി എന്ന നിലയിൽ ജലീലിനു കഴിയില്ല. ഇങ്ങനെയെല്ലാം നടന്നിട്ടുണ്ടെങ്കിൽ ഗുരുതരമായ ചട്ടലംഘനമാണ്-ശ്രീനിവാസൻ വിശദീകരിക്കുന്നു.
ഇത് സ്വപ്നയുടെ മൊഴിയിൽ പറയുന്ന കാര്യം മാത്രമാണ്. അതിനു എന്ത് തെളിവാണ് ഉള്ളത്. മന്ത്രി രേഖാമൂലം ഇത്തരം ഒരു നിർദ്ദേശം കോൺസുലെറ്റിനു കൈമാറിയിരിക്കണം. അങ്ങനെ ചെയ്യാത്തിടത്തോളം ഇത് സ്വപ്നയുടെ ഒരു മൊഴിയായും ആരോപണമായും മാത്രം നിലനിൽക്കും. അല്ലെങ്കിൽ മന്ത്രി ഈ രീതിയിലുള്ള കാര്യങ്ങൾ ചെയ്തതിന് എന്തെങ്കിലും തെളിവ് വേണം. ഈ രീതിയിൽ ഒരു ലെറ്റർ കോൺസുലെറ്റിനു മന്ത്രി കൈമാറിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാൻ കഴിയാത്ത കുറ്റം തന്നെയാണ്. ഇല്ലെങ്കിൽ അത് ഒരാരോപണം മാത്രമായി നിൽക്കും. രണ്ടാമത് സ്വപ്ന മൊഴിയിൽ പറഞ്ഞു എന്ന് നിങ്ങൾ പറയുന്ന ഒരു കാര്യം അലാവുദീൻ എന്ന ആൾക്ക് ജോലി നൽകാൻ മന്ത്രി ഇടപെട്ടു എന്ന കാര്യമാണ്. യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് വന്നപ്പോൾ അവിടെ ഒരു ജോലി നേടിയെടുക്കുക എന്നത് പ്രസ്റ്റീജിന്റെ ഭാഗമായി മിക്കവരും കരുതിയിരുന്നു.
എനിക്കും അവിടെ ഒരു ജോലി നൽകാൻ സഹായിക്കുമോ എന്ന് ചോദിച്ച് പലരുടെയും കോൾ വന്നിരുന്നു. പല രാഷ്ട്രീയക്കാർക്കും ഇതുപോലെ കോളുകൾ വന്നതായി എനിക്ക് അറിയാം. പക്ഷെ മന്ത്രി എന്ന നിലയിൽ ജലീലിനു കോൺസുലെറ്റിനെ സമീപിക്കാൻ കഴിയില്ല. മന്ത്രി ഇത് ചെയ്തിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ ചട്ടലംഘനം തന്നെയാണ്. നിലവിലെ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയുള്ള നടപടികൾ എന്ന് മാത്രമേ ഈ നടപടികളെ വിശേഷിപ്പിക്കാൻ കഴിയൂ. മന്ത്രിമാർക്ക് കോൺസുലെറ്റുമായി ഇടപഴകുന്നതിനു ചട്ടങ്ങൾ ഉണ്ട്. അത് വ്യക്തമായി എഴുതി വെച്ചിട്ടുമുണ്ട്. ഈ വ്യവസ്ഥകൾ ആരും ലംഘിക്കാറില്ല.
രണ്ടു ഘട്ടങ്ങളിൽ മാത്രമാണ് കോൺസുലെറ്റുമായി സർക്കാരിനു നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നത്. അവരുടെ രാജ്യത്തിന്റെ ദേശീയ ദിനം വരുമ്പോൾ ബന്ധപ്പെട്ട ചടങ്ങുകൾക്ക് സർക്കാരുമായി ബന്ധമുള്ളവർക്ക് പോകാം. കോൺസുലെറ്റിൽ പുതിയ കോൺസൽ ജനറൽ വരുമ്പോൾ കാണാം. ഇതിനു മുൻപോട്ടുള്ള കാര്യങ്ങൾക്ക് ബന്ധപ്പെടാൻ കഴിയില്ല. അതിനു വിദേശകാര്യാ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. ഇതിനു ചട്ടങ്ങൾ ഉണ്ട്. ഇത് ലംഘിക്കാൻ ആർക്കും അവകാശമില്ല. ഇവിടെ മന്ത്രിമാർ അടക്കമുള്ളവർ പ്രോട്ടോക്കോൾ പാലിച്ചില്ല. പ്രോട്ടോക്കോൾ എന്താണ് എന്ന് ആരും ശ്രദ്ധിച്ചില്ല. ഇതാണ് കുഴപ്പങ്ങൾ വരാൻ കാരണം-ശ്രീനിവാസൻ പറയുന്നു.
സ്വപ്നയുടെ മൊഴികൾ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ ഈ കാര്യങ്ങളിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിനെ അറിയിക്കാതെ ഇന്ത്യക്കാരനെ നാടുകടത്തിപ്പിക്കാൻ ആർക്കും അധികാരമോ അവകാശമോ ഇല്ല. ഇതിനാണ് ജലീൽശ്രമിച്ചത്. അതുകൊണ്ട് തന്നെ ഗൗരവത്തോടെ അന്വേഷിക്കാനാണ് തീരുമാനം. വ്യക്തിപരമായി തനിക്ക് അപകീർത്തി ഉണ്ടാക്കിയ പ്രവാസിയെ ഇന്ത്യയിലേക്കു നാടുകടത്തിയോ എന്നതും പരിശോധിക്കുന്നുണ്ട്. കോടതി ഉത്തരവും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അറിവും ഇല്ലാതെ ഇത്തരമൊരു ഇടപെടൽ മന്ത്രി നടത്തിയിട്ടുണ്ടെങ്കിൽ അതിനെതിരെ കർശന നടപടി ഉണ്ടാകും. അലാവുദീൻ എന്നയാൾക്കു കോൺസുലേറ്റിൽ ജോലി ലഭിക്കാൻ ജലീൽ ഇടപെട്ടു എന്നതാണ് അന്വേഷണത്തിലുള്ള രണ്ടാമത്തെ കാര്യം.
ഇതും മന്ത്രിയെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതാണ്. ഇതും പരിശോധിക്കും. കാന്തപുരത്തിനെതിരേയും മറ്റൊരു മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും പരാമർശമുണ്ട്. എന്നാൽ ഇതൊന്നും തെളിയിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല. കോൺസുലേറ്റിൽ അടച്ചിട്ട മുറിയിൽ കോൺസുലുമായി കാന്തപുരം സംസാരിച്ച സാഹചര്യത്തെ കുറിച്ചും വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കും. മകന്റെ ജോലികാര്യത്തിനായിരുന്നു കടകംപള്ളിയുടെ വരവ്. മുഖ്യമന്ത്രിക്ക് സ്വപ്നയെ അടുത്തറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി വ്യക്തമാക്കുന്നത്. സ്പനയുടെ അച്ഛൻ മരിച്ചപ്പോൾ നേരിട്ടു വിളിച്ചാണ് മുഖ്യമന്ത്രി അനുശേചനം അറിയിച്ചത്. മുഖ്യമന്ത്രിയുമായുള്ളത് ഔദ്യോഗികബന്ധം മാത്രമെന്ന് അവകാശപ്പെടുന്ന സ്വപ്ന സുരേഷിന്റെ മൊഴിയിൽ, ഷാർജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ സ്വീകരിക്കേണ്ടവിധം ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായും പറയുന്നുണ്ട്. ഖുർ ആനും ഈന്തപ്പഴവും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് ജലീൽ കോൺസുലേറ്റിലെത്തിയത്. സംഭാവന വാങ്ങുന്നതിന് കാന്തപുരം അബൂബക്കർ മുസലിയാരും മകനും നിരവധി തവണ കോൺസുലേറ്റിലെത്തിയിട്ടുണ്ട്.
ശിവശങ്കറിന്റെ ശുപാർശയിലാണ് സ്പേസ് പാർക്കിൽ ജോലി കിട്ടിയത്. കള്ളക്കടത്തിനെപ്പറ്റി കോൺസൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ കോൺസൽ ജനറലിന്റെ പേരിലും തങ്ങൾ കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വർണം വന്നപ്പോൾ അറ്റാഷേയെക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത് മൊഴി നൽകി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി.ജലീലും നിരവധി തവണ കോൺസുലേറ്റിലെത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതിയായ കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത്തും മൊഴി നൽകി. കടകംപള്ളി സുരേന്ദ്രൻ മകന് യുഎഇയിൽ ജോലി തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് എത്തിയത്. കാന്തപുരം എ.പി.അബൂബക്കർ മുസലിയാരും കോൺസുലേറ്റിൽ നിരവധി തവണ വന്നിരുന്നു. സംഭാവനയും വൻ തോതിൽ ഖുർ ആൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നും സരിത്ത് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്