ജോലി സ്ഥലത്തു കഴിവതും സംയമനം പാലിക്കുക; മാനേജർമാരോട് ഒരു കാരണവശാലും തർക്കിക്കാൻ നിൽക്കേണ്ടാ; അനേകായിരങ്ങളുടെ ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ തൊഴിൽ സ്ഥാപനങ്ങളിൽ ഇനി പീഡനകാലം; ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു; ബ്രിട്ടണിൽ കോവിഡ് കാലത്തെ കടുംവെട്ടിനു മാനേജ്മെന്റുകളുടെ തയ്യാറെടുപ്പ്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: എടുത്തു ചാട്ടക്കാരും തർക്കുത്തരം പറയാൻ വെമ്പൽ ഉള്ളവരും തത്ക്കാലം സൂക്ഷിക്കുക. അപകടം അരികിലുണ്ട്, കോവിഡ് ആയും അതിനൊപ്പമുള്ള മറ്റു സ്ഥിതിവിശേഷങ്ങളായും. അതിനാൽ മാസ്ക് മാത്രമല്ല ചുറ്റിനുമുള്ള കാര്യങ്ങളിലും ശ്രദ്ധ നൽകിയേ തീരൂ. ദിവസവും ലക്ഷക്കണക്കിന് തൊഴിൽ നഷ്ടം ലോകം എമ്പാടുമായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഏതു രംഗത്ത് ജോലി ചെയ്യന്നവരുടെയും ഭാവി അൽപം തുലാസിൽ തന്നെയാണ്.
യുകെ മലയാളികൾ നല്ല പങ്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു, അതിനാൽ താൽക്കാലികമായ തൊഴിൽ സുരക്ഷാ ഉണ്ടെന്നത് ശരി തന്നെ. എങ്കിലും സ്വകാര്യ മേഖലയിലെ അനേകം നഴ്സിങ്, കെയർ ഹോമുകൾ ഏതു നിമിഷവും പ്രതിസന്ധിയിലാകാം എന്ന നിലയിലാണ്. ഇതോടെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും തൊഴിൽ നഷ്ട ഭീഷണി ഉണ്ടെന്നു ചുരുക്കം.
ഓരോ തൊഴിലിടങ്ങളിലും മാനേജ്മെന്റ് തങ്ങളുടെ ശബ്ദം കർക്കശമാക്കുന്നതായാണ് വിവിധ തൊഴിൽ രംഗങ്ങളിൽ പ്രവർത്തിക്കുന്ന യുകെ മലയാളികൾ വെളിപ്പെടുത്തുന്നത്. മുൻപ് കോർപ്പറേറ്റ് മേഖലയിൽ മാത്രം പ്രകടമായിരുന്ന പ്രൊഡക്ടിവിറ്റി കൺസെപ്റ്റ് കോവിഡാനന്തര കാലത്തു സർവ മേഖലയിലും പ്രകടമാകുന്നു എന്നതാണ് വസ്തുത. എത്ര പ്രഗത്ഭരായാലും ഒരാളും അത്യാവശ്യക്കാരല്ലാതായി മാറിയിരിക്കുന്നു എന്നതാണ് കോവിഡ് തൊഴിൽ രംഗത്ത് സൃഷ്ടിച്ച പ്രധാന മാറ്റം.
കോർപറേറ്റുകൾ തൊഴിലാളികളോട് മാത്രമല്ല ഉപയോക്താക്കളോടും മർക്കട മുഷ്ടി കാട്ടുകയാണ് എന്നതും പ്രധാന മാറ്റമാണ്. കോൾ സെന്ററുകളിലേക്കു വിളിച്ചാൽ ഒരു ചളിപ്പും ഇല്ലാതെയാണ് കോവിഡ് മൂലം നിങ്ങളുടെ കോൾ അറ്റൻഡ് ചെയ്യാൻ ഒരു മണിക്കൂർ താമസം നേരിടും എന്ന റെക്കോർഡ് വോയ്സ് മെസേജ് ഉപയോക്താവിനെ തേടിയെത്തുക. അതോടെ പരാതി പറയാൻ നിൽക്കാതെ തൽക്കാലം സഹിച്ചേക്കാം എന്ന മനോഭാവത്തോടെ ഏതൊരു ഉപയോക്താവും അടുത്ത പണി നോക്കി പോകും എന്നും കമ്പനികൾക്ക് വ്യക്തമാണ്.
മാനേജർമാരോട് തർക്കിക്കാൻ നിൽക്കേണ്ട
പൊതുവെ കണ്ട കാര്യം മുഖത്ത് നോക്കി പറയുന്ന ശീലം ഉള്ള മലയാളികൾ കണ്ട കാര്യത്തോട് ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ബ്രിട്ടീഷുകാരുടെ ശീലം കണ്ടു പഠിക്കാൻ ഉള്ള സമയമാണ് പോസ്റ്റ് കോവിഡ് കാലഘട്ടം. മാനേജർമാർക്കും മറ്റും ഇഷ്ടക്കുറവ് തോന്നുന്ന കാര്യം മുഖത്തടിച്ചു പറയുന്ന മലയാളികൾ ഇനിയുള്ള കാലം തൊഴിൽ രംഗത്തും കാലക്കേടു വിളിച്ചു വരുത്തുകയാണ് എന്നോർക്കണം. ചെറിയ അനിഷ്ടം പോലും ജോലി സ്ഥലത്തു പകരം തീർക്കാൻ ടോപ് മാനേജ്മെന്റിന് സൗകര്യം ഒരുക്കുന്ന സമയമാണ് കോവിഡ് എന്ന് അടുത്ത കാലത്തുണ്ടായ കാര്യങ്ങൾ തെളിയിക്കുന്നു.
തന്റെ ഡ്യൂട്ടി റോട്ടയിൽ ചെറിയ തർക്കവുമായി മാനേജരെ സമീപിച്ച മലയാളി നഴ്സിന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ചോദിക്കുന്ന സമയത്തു ലഭിച്ചിരുന്ന ഷിഫ്റ്റുകൾ കയ്യോടെ നഷ്ടമായിരിക്കുകയാണ്. ഭർത്താവിന്റെ ഡ്യൂട്ടിയുമായി സദാ ഒത്തുപോയിരുന്ന ഈ നഴ്സിപ്പോൾ രണ്ടു പേരുടെ ജോലിയും കുട്ടികളെ നോട്ടവും ഒത്തുപോകാതെ പെടാപ്പാടു പെടുകയാണ്. കാര്യങ്ങൾ വഷളാക്കിയത് മാനേജരുമായുള്ള ചെറിയ കശപിശ. കാര്യം ഹ്യൂമൻ റിസോഴ്സിലും യൂണിയനിലും എത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നത് ശേഷ കഥ.
രാത്രി ഡ്യൂട്ടി ചെയ്തിരുന്നവരുടെ കഷ്ടകാലം തുടങ്ങി
പൊതുവെ അൽപം ആശ്വാസം ഉണ്ടായിരുന്ന രാത്രി ജോലിക്കാർക്ക് മൊത്തത്തിൽ കഷ്ടകാലമാണ് കോവിഡ് സമ്മാനിക്കുന്നത്. സ്ഥിരം ഷിഫ്റ്റുകൾ ഒക്കെ പലയിടത്തും ഇല്ലാതായി തുടങ്ങി. ഏതു ഷിഫ്റ്റും കവർ ചെയ്യണമെന്ന അവസ്ഥ. പറ്റില്ലെന്ന് പറഞ്ഞാൽ അടുത്ത ജോലി നോക്കിക്കൊള്ളാൻ മറുപടിയും. മുൻ കാലത്തെ പോലെ എങ്കിൽ ശരി എന്ന് ബൈ പറയാൻ തൊഴിലാളിക്ക് ഇപ്പോൾ സാധിക്കില്ല എന്നറിഞ്ഞു തന്നെയാണ് മാനേജ്മെന്റ് മാർക്കട മുഷ്ടി കാട്ടുന്നത്.
മെന്റൽ കെയർ ഹോമിലും മറ്റും സുഖകരമായ ജോലി ചെയ്തിരുന്നവർക്ക് ഇപ്പോൾ ഓരോ മണിക്കൂറും ചെക്കിങ് ആണ് പാരയായി മാറുന്നത്. മൊബൈൽ ഫോൺ ആപ് വഴി ബന്ധിപ്പിച്ച സെൻസർ ഓരോ മുറിയുടെ വാതിൽക്കലും എത്തി രോഗികൾ സുരക്ഷിതരാണ് എന്ന ജോലിയാണ് അധികമായി എത്തിയിരിക്കുന്നത്.
ഇത് കൂടാതെ ജോലിക്കാർ പൊതുവെ ഉറങ്ങാൻ സാധ്യതയുള്ള അർദ്ധ രാത്രി മുതൽ ഉള്ള സമയം ഓരോ മണിക്കൂറും കമ്പനി മാനേജ്മെന്റിലേക്ക് ഇമെയിൽ അയക്കണം. എല്ലാവരും സുരക്ഷിതരാണ് എന്ന ഒറ്റ ലൈൻ സന്ദേശമാണ് ആവശ്യപെടുന്നത്. ഇതിന്റെ ഉദ്ദേശം ജീവനക്കാർ അന്തം വിട്ടു ഇരുന്നു ഉറങ്ങാൻ പാടില്ല എന്നത് തന്നെ. മുൻ കാലങ്ങളിൽ ഇത്തരം പരിഷ്കാരങ്ങൾ വരുമ്പോൾ നഖ ശിഖാന്തം എതിർക്കുന്ന ജീവനക്കാർ ഇപ്പോൾ നല്ല അനുസരണ ഉള്ള കുട്ടികൾ ആയി മാറിയതോടെ മാനേജ്മെന്റ് കൂടുതൽ ധികാര നടപടികൾ ആലോചിക്കുകയാണ്.
രാത്രി ജീവനക്കാർ പൊതുവെ ഇരിക്കുന്ന പ്രധാന ഹാളിലും മറ്റും സിസിടിവി സ്ഥാപിച്ചു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയ കെയർ ഹോമുകളും അപൂർവ്വമല്ല. ഇത്തരം പരിഷ്കാരങ്ങൾക്ക് എതിരെ സി ക്യൂ സി ക്ക് അടക്കം ജീവനക്കർ പരാതി നൽകിയപ്പോൾ ഇതൊന്നും അന്വേഷിക്കാൻ ഇപ്പോൾ തങ്ങൾക്കു വേണ്ടത്ര ജീവനക്കാർ ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ കത്തിന്റെ കോപ്പി ലഭിക്കുന്ന മാനേജ്മെന്റുകൾ ജീവനക്കാർക്കുള്ള അടുത്ത പണി എന്തെന്ന ആലോചനയിലും.
കട്ടപ്പണി വന്നത് ഐ ടി രംഗത്ത്
വർക്ക് ഫ്രം ഹോം എന്ന പരിഷ്കാരം കോവിഡിന് ഒപ്പം വന്നപ്പോൾ ആദ്യ ആശ്വാസം കഴിഞ്ഞു ഐ ടി ക്കാരെ തേടി മുട്ടൻ പണികൾ എത്തിക്കൊണ്ടിരിക്കുന്നു. തുടക്കത്തിൽ പുതിയ സംവിധാനവുമായി ജീവനക്കാർ ഇണങ്ങുന്നതിന് അൽപം സാവകാശം നൽകിയ കോർപ്പറേറ്റുകൾ ഇപ്പോൾ തനി സ്വഭാവം പുറത്തെടുത്തിരിക്കുന്നു. ആദ്യകാലങ്ങളിൽ ജീവനക്കാർ എന്തു ചെയ്യുന്നുവെന്ന് അധികം കമ്പനികളും ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ജോലികൾ പിന്നോക്കം ആയതോടെ വർക് ഫ്രം ഹോം ജീവനക്കാർ അടുക്കളയിൽ എന്ത് വേവുന്നു എന്ന് നോക്കാൻ പോകുന്നതും അടുത്ത കടയിൽ ഷോപ്പിങ്ങിനു പോകുന്നതും ഒക്കെ കമ്പനികൾ ശ്രദ്ധിക്കാൻ തുടങ്ങി.
ഇതോടെ ഓരോ മിനിറ്റ് ഇടവേളകളിലും കംപ്യുട്ടർ മൗസ് അനങ്ങണം എന്നതായി വ്യവസ്ഥ. ഇതോടെ കുട്ടികളെ കംപ്യുട്ടറിനു മുന്നിൽ പിടിച്ചിരുത്തി മൗസ് ചലിപ്പിച്ച ജീവനക്കാർ ഭാര്യക്കൊപ്പം വീട്ടുമുറ്റത്തെ സ്വിമിങ് പൂളിൽ വരെ എത്തി എന്ന് മനസിലാക്കിയ കമ്പനികൾ ഫേസ് റെക്കഗ്നിഷൻ കോളുകൾ പതിവായി വിളിച്ചു തുടങ്ങി. ഉദ്ദേശം ജോലി നടക്കുന്നുണ്ടോ എന്നതല്ല ആൾ കംപ്യുട്ടറിനു മുന്നിൽ ഉണ്ടോ എന്ന ചെക്കിങ് തന്നെ.
ഇതിനേക്കാൾ കടുപ്പമായി അധിക്ഷേപവും ഒച്ചയിടലും കളിയാക്കലും ഒക്കെ നേരിടുകയാണ് ഐ ടി ജീവനക്കാർ. വൻ ശമ്പളം വാങ്ങുന്നവർ എങ്ങനെയും ഒഴിഞ്ഞു പോയാൽ അഞ്ചിലൊന്ന് ശമ്പളത്തിൽ തുടക്കക്കാരെ വച്ച് ആ ജോലി ചെയ്യിപ്പിക്കാം എന്നതാണ് കമ്പനികൾ ലക്ഷ്യമിടുന്ന തന്ത്രം. മുൻ കാലങ്ങളിൽ ഇത്തരം തന്ത്രങ്ങൾക്ക് മുന്നിൽ തോറ്റുകൊടുക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ ഏതു കമ്പനി എത്ര കാലം എന്ന വലിയ ചോദ്യം മുന്നിൽ നിൽക്കെ എന്ത് പറഞ്ഞാലും നിശബ്ദരായി അനുസരിക്കാനുള്ള വിവേകം കാട്ടുകയാണ്.
കാരണം തത്കാലം പിടിച്ചു നിൽക്കാൻ ഒരു ജോലി എന്നതാണ് ഇപ്പോൾ ഏവരുടെയും പ്രധാന ലക്ഷ്യം. എന്ത് ജോലിയും ചെയ്തു ജീവിക്കും എന്ന് പണ്ട് പറഞ്ഞ മുദ്രാവാക്യം പോസ്റ്റ് കോവിഡ് കാലഘട്ടത്തിൽ അത്ര വേഗം നടപ്പിലാക്കാൻ സാധിക്കില്ല എന്നതാണ് സത്യം. ചുരുക്കത്തിൽ ഉള്ള ജോലി കളയാതെ നോക്കുക, ''പണി പോയാൽ പണിയാകും '' എന്നതാണ് ഇക്കാലത്തെ കോവിഡ് സന്ദേശം.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്