ആർജെഡിക്ക് തേജസ്വി ഉണ്ടെങ്കിൽ സിപിഐക്ക് കനയ്യയുണ്ട് എന്ന പഴയ സെക്രട്ടറിയുടെ പ്രസംഗം ഇന്ന് പഴംകഥ; തേജസ്വി യാദവിന്റെ പ്രഭാവം കുറയാതിരിക്കാൻ ഇന്ത്യൻ ചെഗുവേരക്ക് രാഷ്ട്രീയ വനവാസം വിധിച്ചത് സ്വന്തം പാർട്ടി തന്നെ; അധികാരത്തിന്റെ പങ്കുപറ്റാൻ പാർട്ടി താത്പര്യം ബലികഴിച്ച് ബീഹാറിലെ സിപിഐ
മറുനാടൻ ഡെസ്ക്
പാട്ന: നിയമസഭാ തെരഞ്ഞെടുപ്പിനായി മുൻനിര രാഷ്ട്രീയക്കാർ ബീഹാറിൽ വ്യാപകമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോൾ, സിപിഐയുടെ സ്റ്റാർ കാമ്പെയ്നറും മുൻ ജെഎൻയു പ്രസിഡന്റുമായ കനയ്യ കുമാറിനെ അടുപ്പിക്കാതെ പ്രതിപക്ഷ മഹാസഖ്യം. 33 കാരനായ നേതാവ് മൂന്ന് പൊതുയോഗങ്ങളെ മാത്രമാണ് ഇതുവരെ അഭിസംബോധന ചെയ്തത്. അതും കനയ്യയുടെ സ്വന്തം ജില്ലയായ ബഗുസാരായിയിലെ ബഖ്രി, തെഗ്റ മണ്ഡലങ്ങളിലും, മധുബാനിയിലെ ബെനിപട്ടിയിലും. അതേസമയം, പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് ദിവസേന ആറും ഏഴും റാലികളെയാണ് അഭിസംബോധന ചെയ്യുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സത്യനാരായൺ സിങ് രണ്ട് മാസം മുമ്പ് മരണമടഞ്ഞതോടെയാണ് കനയ്യയുടെ കാന്തി മങ്ങിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് സംസ്ഥാന സംഘടനയിൽ നേതൃമാറ്റം ഉണ്ടാകുകയും സിപിഐയിൽ ഉയർന്നുവന്ന കനയ്യയ്ക്ക് വിലങ്ങിടുകയുമായിരുന്നു. പാർട്ടിയുടെ ഭാഗധേയം പുനരുജ്ജീവിപ്പിക്കാൻ കനയ്യയെ പിന്തുണച്ചത് സിങ്ങായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഗാന്ധി മൈതാനത്ത് നടന്ന പാർട്ടി റാലിയിൽ “ആർജെഡിക്ക് തേജസ്വി ഉണ്ടെങ്കിൽ സിപിഐക്ക് കനയ്യയുണ്ട്” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിങ്ങിന്റെ നിര്യാണം പാർട്ടിയിലെ യൂത്ത് ക്യാമ്പിനെ ക്രമാനുഗതമായി പാർശ്വവത്കരിക്കുന്നതായി പാർട്ടിക്കുള്ളിൽ തന്നെ ആരോപണം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലെ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന സിപിഐ ഓഫീസിന് പുറത്ത് എഐഎസ്എഫ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.
സിപിഐയ്ക്കുള്ളിൽ ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ട്. കനയ്യയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ എതിർപ്പ് നേരിടുന്നു. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം സജീവമായി പ്രചാരണം നടത്താത്തതിന്റെ ഒരു കാരണമാണിതെന്ന് വിശ്വസിക്കുന്നു എന്ന് ബീഹാറിലെ ഇടതുപക്ഷക്കാർ പോലും സമ്മതിക്കുന്നു.
ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണയോടെ സിഎഎ / എൻആർസിക്കെതിരായ സംസ്ഥാനത്തൊട്ടാകെയുള്ള ബിഹാർ പര്യടനമായ കൻഹയ്യയുടെ ജൻ ഗൺ യാത്രയ്ക്ക് സിപിഐ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും ആരോപണമുണ്ട്. മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന കിട്ടാൻ പാർട്ടി അതിന്റെ പാത മാറ്റിയെന്നും പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുണ്ട്. “തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ അടിത്തറ വ്യാപിപ്പിക്കുന്നതിൽ ലോക്ക്ഡൗൺ പാർട്ടിയെ ബാധിച്ചു,” സിപിഐയിലെ ഒരു യുവനേതാവ് സമ്മതിച്ചു.
പ്രചാരണരംഗത്ത് കനയ്യകുമാറിനുള്ള സ്വീകാര്യത തന്റെ പ്രചാരണങ്ങൾക്ക് മങ്ങലേൽപ്പിക്കുമോ എന്ന ആർജെഡി നേതൃത്വത്തിന്റെ ഭയമാണ് സിപിഐ യുവനേതാവിനെ മാറ്റി നിർത്തുന്നതിന് പിന്നിലെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഗിരിരാജ്സിങിനെതിരെ മത്സരിച്ചപ്പോൾ പ്രചാരണരംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിക്കാൻ കനയ്യകുമാറിന് കഴിഞ്ഞിരുന്നു. ഇതുവരെ മൂന്ന് പ്രചാരണ പരിപാടികളിൽ മാത്രമാണ് കനയ്യകുമാർ പങ്കെടുത്തിട്ടുള്ളത്. രണ്ട് മൂന്നും ഘട്ടവോട്ടെടുപ്പിലെ പ്രചാരണരപരിപാടികളിൽ കനയ്യയുടെ ഷെഡ്യൂൾ ഇതുവരെ തയ്യാറായിട്ടില്ലെന്നും വരുദിവസങ്ങളിൽ സജീവമാകുമെന്നുമാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്.
തേജസ്വി യാദവിന്റെ വ്യക്തിപ്രഭാവത്തിന് മങ്ങലേൽപ്പിക്കാത്തവിധത്തിൽ പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് ഇടതുപാർട്ടികളും ആർജെഡിയും തമ്മിൽ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കനയ്യയെ പ്രചാരണരംഗത്തുനിന്ന് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിദിനം ആറും ഏഴും റാലികളിലാണ് തേജസ്വി പങ്കെടുക്കുന്നത്.
കനയ്യയും തേജസ്വിയും ഒരുമിച്ച് വേദി പങ്കിടുമോ എന്ന കാര്യം അറിയില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. കനയ്യകുമാർ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതായും അദ്ദേഹത്തിന്റെ അടുത്തഘട്ട ഷെഡ്യൂൾ തയ്യാറായി വരുന്നതായും പാർട്ടി നേതൃത്വം അറിയിച്ചു. എന്നാൽ കനയ്യകുമാറിനെ പ്രചാരണ രംഗത്തിറക്കാത്തതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കനയ്യയുടെ പ്രചാരണം പാർട്ടിയുടെ വിജയത്തിന് ഏറെ സഹായകമാകുമെന്നും ഇവർ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് ഇടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്.
ബഖ്രി, തെഗ്റ, ബച്വാര, ഹർലഖി, ജൻജാർപൂർ, രൂപൗലി സീറ്റുകളിൽ സിപിഐ മത്സരിക്കുന്നത്. രണ്ടുതവണ എംഎൽഎയായ പാണ്ഡെ വീണ്ടും മധുബാനി ജില്ലയിലെ ഹർലഖി നിയോജകമണ്ഡലത്തിൽ മത്സരിക്കും. ബച്വാര സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ച അവധേഷ് കുമാർ റായ് അതേ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. 2015 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാം രത്തൻ സിങ്, സൂര്യകാന്ത് പാസ്വാൻ എന്നിവർ യഥാക്രമം തെഗ്ര, ബഖ്രി സീറ്റുകളിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
രൂപാലി സീറ്റിലേക്ക് പൂർണിയ ജില്ലാ സെക്രട്ടറി വികാസ് ചന്ദ്ര മണ്ഡലിനെയും ജൻജർപൂരിൽ രാം നാരായണ യാദവിനെയും സിപിഐ മത്സരിപ്പിക്കും. സിപിഐക്ക് നൽകുന്ന സീറ്റുകളുടെ എണ്ണം അതിന്റെ ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണെങ്കിലും മതേതര, ജനാധിപത്യ, പുരോഗമന ശക്തികളുടെ വോട്ടുകൾ വിഭജിക്കുന്നത് തടയാൻ തന്റെ പാർട്ടി അതിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐക്കുള്ളിൽ കനയ്യ കുമാറിനെ തഴയുന്നു എന്നാരോപിച്ച് എഐഎസ്എഫ് പ്രവർത്തകർ രംഗത്തെത്തിയത്.
നിസമസഭ തെരഞ്ഞൈടുപ്പ് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുന്നേ കനയ്യ പ്രപാരണ പരിപാടികൾ ആരംഭിച്ചിരുന്നു. എന്നാൽ സിപിഐയിലെ ഒരു വിഭാഗം നേതാക്കൾ കനയ്യ കുമാർ മത്സരിക്കേണ്ടതില്ലെന്ന് വാദിക്കുകയായിരുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കനയ്യ, ഇത്തവണ മറ്റുള്ളവർക്ക് വഴിമാറി കൊടുക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ലോക്സഭ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ ബിഹാറിലെ ബെഗുസരായിൽ മത്സരിച്ചിരുന്നു എങ്കിലും ബിജെപി നേതാവ് ഗിരിരാജ് സിങിനോട് 4.20 ലക്ഷം വോട്ടുകൾക്ക് പക്ഷേ കനയ്യകുമാർ പരാജയപ്പെട്ടിരുന്നു.
പാർട്ടിക്കുള്ളിൽ വളർന്നു വരുന്ന യുവാക്കളെ മുളയിലെ നുള്ളുന്ന സമീപനമാണ് മുതിർന്ന നേതാക്കൾ സ്വീകരിക്കുന്നതെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ആരോപണം. ഇക്കാര്യത്തിൽ പാർട്ടി കേരള ഘടകത്തെ കണ്ട് പഠിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് കേരളത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാറുണ്ട്. ജെഎൻയുവിൽ കനയ്യ കുമാർ സമരം നയിച്ചപ്പോൾ ആസാദി ഗാനത്തിന് കോറസ്സ് പാടാൻ നിന്നയാൾ പോലും കേരളത്തിൽ ഇന്ന് എംഎൽഎയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ ശക്തി കേന്ദ്രമായ ബഗുസരായിയിലും സിപിഐക്കുള്ളിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്. ഇപ്പോൾ വിജയസാധ്യത വളരെയേറെയുള്ള സമയത്ത് കനയ്യ കുമാറിന് സീറ്റ് നൽകണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. മഹാസഖ്യത്തിൽ ആർജെഡി 144 സീറ്റുകളിൽ മത്സരിക്കും, കോൺഗ്രസ് 70 സീറ്റുകളും സിപിഐ (എംഎൽ) 19, സിപിഐ (ആറ്), സിപിഐ (എം) നാല് സീറ്റുകളും മത്സരിക്കും.
2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി. അതിനിടയിൽ രാജ്യത്തെ കാമ്പസുകളിൽ കനയ്യ തരംഗമായി. മേരാനാം കനയ്യ, തേരാനം കനയ്യ എന്ന മുദ്രാവാക്യം കാമ്പസുകളിൽ അലയടിച്ചു. കനയ്യ പാടിയ ആസാദി ഗാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഏറ്റുപാടി. സംഘപരിവാർ വിരുദ്ധ ചേരിയുടെ തീപ്പൊരി നേതാവായി കനയ്യ മാറുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്