Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രക്കാർ ചൂടായാൽ അതേ രീതിയിൽ അങ്ങോട്ടും ചൂടാകരുത്; പെരുമാറ്റം മാന്യമായിരിക്കണം; സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും അടക്കം സഹായം ആവശ്യമുള്ളവർക്കെല്ലാം ബസുകളിൽ സൗകര്യം ഒരുക്കണം; സംവരണ സീറ്റുകൾ കണ്ടക്ടർ തന്നെ ലഭ്യമാക്കണം; കെഎസ്ആർടിസി ബസിലെ യാത്രയിൽ അടി ഒഴിവാക്കാൻ എംഡി ബിജു പ്രഭാകറിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

യാത്രക്കാർ ചൂടായാൽ അതേ രീതിയിൽ അങ്ങോട്ടും ചൂടാകരുത്; പെരുമാറ്റം മാന്യമായിരിക്കണം; സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും അടക്കം സഹായം ആവശ്യമുള്ളവർക്കെല്ലാം ബസുകളിൽ സൗകര്യം ഒരുക്കണം; സംവരണ സീറ്റുകൾ കണ്ടക്ടർ തന്നെ ലഭ്യമാക്കണം; കെഎസ്ആർടിസി ബസിലെ യാത്രയിൽ അടി ഒഴിവാക്കാൻ എംഡി ബിജു പ്രഭാകറിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: യാത്രകൾ മിക്കവർക്കും ഹരമെങ്കിലും, ഇടയിൽ വന്നുപെടുന്ന തർക്കങ്ങളും വഴക്കുകളും വിഷമമുണ്ടാക്കും. നല്ലൊരു പാട്ടും മൊബൈലിൽ കേട്ട് അരിക് സീറ്റും പിടിച്ച് സുഖമായി അങ്ങനെ യാത്ര ചെയ്യുമ്പോഴായിരിക്കും നിർത്തേണ്ട സ്‌റ്റോപ്പിൽ നിർത്തിയില്ലെന്നോ, ചില്ലറ ബാക്കി തന്നില്ലെന്നോ ഒക്കെയുള്ള വാക് തർക്കങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. കണ്ടക്ടറും, യാത്രക്കാരും തമ്മിലുള്ള ഇത്തരം ചില്ലറ വഴക്കുകൾ ചിലയവസരങ്ങളിൽ കൈവിട്ടുപോകാറുമുണ്ട്. കെഎസ്ആർടിസി ബസിൽ ഇനി അത്തരം തർക്കവും വഴക്കുമൊന്നും വേണ്ടായെന്നാണ് പുതിയ സിഎംഡി ബിജു പ്രഭാകറിന്റെ തീരുമാനം. ഇതിനായുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും അദ്ദേഹം പുറത്തിറക്കി.

കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രാക്കാരോട് മോശമായി പെരുമാറുന്നതായുള്ള ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്ന് ബിജുപ്രഭാകർ ഐഎഎസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് യാത്രക്കാരോട് ജീവനക്കാർ എങ്ങനെ പെരുമാറണമെന്ന് സംബന്ധിച്ച് സിഎംഡി മാർഗനിർദ്ദേശം പുറത്തിറക്കിയത്.

യാത്രാക്കാർ ബസിനുള്ളിലോ , ബസിന് പുറത്തോവെച്ചോ കണ്ടക്ടറോടും, ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാൽ അതേ രീതിയിൽ ഒരു കാരണവശാലും പ്രതികരിക്കരുതെന്നും, യാത്രാക്കാർ ജീവനക്കാരെ അസഭ്യം പറയുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്താൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. തുടർന്നുള്ള നടപടികൾ യൂണിറ്റ് തലത്തിലോ, കേന്ദ്ര ഓഫീസ് തലത്തിലോ തീരുമാനിക്കും.

ജീവനക്കാർ യാത്രാക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകൾ, കുട്ടികൾ, വികലാംഗർ, മുതിർന്ന പൗരന്മാർ, അംഗവൈകല്യമുള്ളവർ , രോഗബാധിതരായ യാത്രാക്കാർ തുടങ്ങിയവർക്ക് ആവശ്യമുള്ള സൗകര്യം ബസുകളിൽ ഒരുക്കി നൽകണം. കൂടാതെ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലും ഇത്തരത്തിലുള്ള യാത്രാക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിർത്തി കൊടുക്കണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ ജനതാ ഓർഡിനറി ബസുകളുടെ കാര്യത്തിലും, അൺലിമിറ്റഡ് ഓർഡിനറി ബസുകളുടെ കാര്യത്തിലും ഈ നിർദ്ദേശങ്ങൾ പാലിക്കണം.

സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ബന്ധപ്പെട്ട യാത്രാക്കാർക്ക് കണ്ടക്ടർ തന്നെ ലഭ്യമാക്കി കൊടുക്കണം. ഇത്തരത്തിലുള്ള യാത്രാക്കാർ എവിടെ നിന്നും കൈകാണിച്ചാലും ബസ് നിർത്തി അവർക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ഡ്രൈവർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൈകുഞ്ഞുമായി വരുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേകം പരിഗണന നൽകണം. യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയതായി പരാതി ലഭിച്ചാൽ തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ അത് ശരിയെന്ന് ബോധ്യപ്പെട്ടാൽ ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP