64 വർഷം മുമ്പ് അംബേദ്കർ 3,65,000 പേരുമായി മതം മാറിയ അതേ ദിവസം ബുദ്ധമതം സ്വീകരിച്ചത് 236 പേർ; കാലം മാറിയിട്ടും ദളിതരോടുള്ള കാഴ്ച്ചപ്പാട് മാറാതെ ഇന്ത്യൻ സമൂഹം
മറുനാടൻ ഡെസ്ക്
ലക്നൗ: ഹത്രാസ് പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടെ ഹിന്ദുമതം വിട്ട് ബുദ്ധമതത്തിൽ അഭയം തേടിയത് സവർണ വിഭാഗത്തിന്റെ അവഗണനയും അനീതിയും സഹിക്ക വയ്യാതെ. ഒക്ടോബർ 14നായിരുന്നു ഗസിയാബാദിലെ കരേരാ ഗ്രാമത്തിലെ വാൽമീകി സമുദായത്തിലെ 236 പേർ ബുദ്ധമതം സ്വീകരിച്ചത്. 64 വർഷം മുമ്പ് അംബേദ്കർ 3,65,000 പേരുമായി മതം മാറിയതും ഒക്ടോബർ 14നായിരുന്നു. അംബേദ്കറുടെ ഇളയ തലമുറയിൽ പെട്ട രാജരത്ന അംബേദ്ക്കറിന്റെ നേതൃത്വത്തിലാണ് കരേര ഗ്രാമത്തിലെ വാത്മീകി സമുദായത്തിൽ പെട്ടവരും മതംമാറ്റം നടന്നത്.
ഗസിയാബാദിൽ ഹിൻഡേവൺ എയർ ബേസിന് സമീപത്തെ ചെറിയ ഗ്രാമമാണ് കാരേര. ഇവിടെ ജാതിയും അയിത്തവും പ്രകടമാണെന്നാണ് ദി പ്രിന്റ് പോലെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സവർണ്ണർ വൃത്തിയും വെടിപ്പുമുള്ള വിശാലമായ ഇടത്തെ വലിയ വീടുകളിൽ കഴിയുമ്പോൾ വാൽമീകികൾക്ക് വൃത്തിയില്ലാത്തതും തുറന്ന ഓടകളുമുള്ള മോശമായ രണ്ടുമുറി വീടുകളുമാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗ്രാമത്തിലെ ചൗഹാന്മാരിൽ നിന്നും അയിത്തം നേരിടുന്ന സാഹചര്യം മുൻ നിർത്തിയാണ് ദളിത് വിഭാഗത്തിലുള്ളവർ മതപരിവർത്തനത്തിന് വിധേയരായത്. ഗ്രാമത്തിൽ ഭൂരിപക്ഷം ചൗഹാന്മാർക്ക് ആണ്. എണ്ണത്തിൽ കുറവായതിനാൽ ഇവർ വാൽമീകി സമുദായത്തോട് കടുത്ത വിവേചനമാണ് നടത്തുന്നത്. ഗ്രാമത്തില മൊത്തം 9,000 ആണ് ജനസംഖ്യ. ഇതിൽ 5000 പേർ ചൗഹാന്മാരാണ്. 2000 പേർ മാത്രമാണ് വാൽമീകി സമുദായത്തിലുള്ളത്. ബാക്കി പുറത്തുള്ളവരാണ്.
യോഗി സർക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നും മൃതദേഹം കത്തിച്ചു കളഞ്ഞത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പറഞ്ഞു. ''ഹിന്ദുക്കൾ തങ്ങളെ അവരുടെ ഭാഗമായി കരുതുന്നില്ല. മുസ്ലീങ്ങൾ ഒരിക്കലും സ്വീകരിക്കുകയുമില്ല. ഹത്രാസ് സംഭവത്തോടെ സംസ്ഥാനത്തിനും തങ്ങളെ വേണ്ടാതായെന്നും അവരിൽ നിന്നും ഒരു സഹായവും കിട്ടാൻ പോകുന്നില്ലെന്നും മനസ്സിലായി.
ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് കൂട്ട മതംമാറ്റം സംഘടിപ്പിച്ചവർ ചോദിക്കുന്നു. '' നിർഭയയ്ക്ക് ഡൽഹിയിലെ ആശുപത്രികളിൽ ഏറ്റവും മികച്ച ചികിത്സ നൽകി. അവരുടെ ജാതി ഒരു മാധ്യമവും എഴുതിയില്ല. ഞങ്ങളുടെ കുട്ടിയെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായിട്ടാണ്. അവരുടെ മൃതദേഹത്തോട് പോലും പൊലീസും ഡോക്ടർമാരും നീതി കാട്ടിയില്ല. മാധ്യമങ്ങളും ആക്ഷേപിക്കുന്നു. താഴ്ന്ന ജാതി പദവിയാണ് എല്ലാറ്റിനും കാരണമെന്ന്'' വാൽമീകി സമുദായത്തിലെ 65 കാരനായ കൃഷിക്കാരൻ പറയുന്നു
സെപ്റ്റംബർ 30 ന് പൊലീസ് ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം ചിതയാക്കിയപ്പോൾ രാത്രിയിൽ കടന്നുപോയ സവർണ്ണർ പറഞ്ഞത് ''ഞങ്ങളുടെ ആൺമക്കളെ തൂക്കിലേറ്റാൻ പോകുന്നു. എന്താ നിങ്ങൾക്ക് സന്തോഷമായോ?'' എന്നായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.ബുദ്ധമതത്തിൽ തങ്ങൾക്ക് വിവേചനം നേരിടേണ്ടി വരില്ലെന്നും ബുദ്ധിസം തങ്ങളോട് നീതി കാട്ടുമെന്നും ഇവർ വിശ്വസിക്കുന്നു.
അതേസമയം ഇത്തരം ഒരു സംഭവമേ ഗ്രാമത്തിൽ നടന്നിട്ടില്ല എന്നാണ് 20 വർഷമായി ഗ്രാമത്തിന്റെ ചുമതലയുള്ള ഹിന്ദു നേതാക്കൾ പറയുന്നത്. ഗ്രാമത്തിലുള്ള ചൗഹാന്മാരിൽ പലർക്കും മതപരിവർത്തനം നടന്നത് അറിഞ്ഞതായേ ഭാവമില്ല. ബ്യൂട്ടി പാർലർ നടത്തുന്ന 43 കാരി ജ്യോതി ചൗഹാൻ പറയുന്നത് താൻ നടത്തുന്ന ബ്യൂട്ടി പാർലറിൽ വാൽമീകി സമുദായത്തിൽ നിന്നുള്ളവരും എത്താറുണ്ടെന്നും എല്ലാവരേയും പോലെയാണ് അവരേയും പരിഗണിക്കുന്നത് എന്നുമാണ്. എന്നാൽ ചൗഹാന്മാർ വാൽമീകികളെ ഗ്രാമത്തിന്റെ ഭാഗമായി കരുതാറില്ലെന്നും ഇവർ പറയുന്നു.
ഗ്രാമത്തിലെ 236 വാൽമീകികൾ മതം മാറിയതായി അറിവില്ലെന്നാണ് ഗ്രാമത്തിൽ കിരാനാ സ്റ്റോർ നടത്തുന്ന 28 കാരി പറയുന്നത്. കടയിൽ നിന്നും 100 മീറ്റർ അകലെയായിരുന്നു മത പരിവർത്തനം നടന്നത്. വാൽമീകി സമുദായക്കാരെ തങ്ങളുടെ തെരുവുകളിലേക്ക് പ്രവേശിപ്പിക്കാറില്ലെന്ന ഇവരുടെ പ്രസ്താവനയും നൽകിയിട്ടുണ്ട്. അവരുടെ മുഖം പോലും കാണാതിരിക്കാനായി അവരുടെ വീടുകൾ ഇരിക്കുന്ന ഇടത്തേക്കുള്ള വാതിലുകൾ പോലും തുറക്കാറില്ലെന്നും പറയുന്നു.
ഗ്രാമത്തിൽ ആര്യസമാജം ശക്തമാണെന്നും തങ്ങൾ വാൽമീകികളെയും ഉൾക്കൊള്ളാറുണ്ട് പിന്നെന്തിനാണ് അവർ ബുദ്ധിസം സ്വീകരിക്കുന്നത്? എന്നും ചോദിക്കുന്നു. അതേസമയം ഇവിടുത്തെ പുതിയ ക്ഷേത്രത്തിൽ വാത്മീകികളെ പ്രവേശിക്കാൻ അനുവദിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യം ചോദിച്ചപ്പോൾ റാഗി കർഷകനായ ഒരാളുമായി സാമൂഹ്യമായി ഇടപെടാൻ നിങ്ങൾ തയ്യാറാകില്ലെല്ലോ എന്നും പിന്നെന്തിന് ഗ്രാമത്തിലുള്ളവർ അങ്ങിനെ ചെയ്യണമെന്നും ചോദിക്കുന്നു.
അതുപോലെ ഓരോ സമുദായത്തിനും സ്വന്തമായി ക്ഷേത്രവും അവരുടേതായ ആചാരങ്ങളുമുണ്ട്. ചൗഹാന്മാർ വാൽമീകികളെ പോലെ കുടിക്കുകയോ മാംസാഹാരം കഴിക്കുകയോ ചെയ്യാറില്ല. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും പോകാൻ അവരവരുടേതായ ക്ഷേത്രങ്ങളുണ്ടെന്ന് ഇയാൾ പറയുന്നു. ഹത്രാസ് സംഭവം ഉണ്ടാകും വരെ ഗ്രാമത്തിൽ ചൗഹാന്മാർ ജാതി വിവേചനത്തിനുള്ള ഒരവസരവും പാഴാക്കാറില്ലായിരുന്നു എന്നാണ് വാൽമീകികൾ പറയുന്നത്.
ഹത്രാസ് പെൺകുട്ടിയുടെ മരണത്തോടെയാണ് രാജ്യത്തെ ദളിത് പീഡനങ്ങൾ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. കഴിഞ്ഞ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ ഉൾപ്പെടെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരെ ഇരുപതോളം വകുപ്പുകൾ ചേർത്താണ് കേസ്. കഴിഞ്ഞ ദിവസം ഇരയുടെ വീട് സന്ദർശിക്കാനെത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. നിരോധനാജ്ഞ ലംഘിക്കൽ, പകർച്ചവ്യാധി തടയൽ നിയമം തുടങ്ങിയ നിയമങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.
അന്താരാഷ്ട്ര തലത്തിൽ തന്നെ യോഗി ആദിത്യനാഥിനെതിരെ ഗൂഢാലോചന നടന്നു എന്നതടക്കമുള്ള ആരോപണങ്ങളും പൊലീസ് അന്വേഷണ പരിധിയിലാക്കിയിട്ടുണ്ട്. കലാപത്തിന് നീക്കം നടന്നുവെന്നും പൊലീസ് പറയുന്നു. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാത്ത ആളുകൾക്കെതിരെയാണ് ഹാഥ്റസിലെ ചാന്ദ് പൊലീസ് കേസെടുത്തിരിക്കുന്നത്. സർക്കാരിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നു എന്ന് യോഗി ആദ്യത്യനാഥ് പറഞ്ഞിരുന്നു. വികസന പ്രവർത്തനങ്ങൾ വലിതോതിൽ നടക്കുമ്പോൾ അതിനെതിരായ ആസൂത്രിത നീക്കമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഹത്രാസ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ കഴിഞ്ഞ ദിവസം സിബിഐ സംഘം ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. പ്രതികളെ പാർപ്പിച്ചിരിക്കുന്ന അലിഗഢിലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം പ്രതികളെ കണ്ടത്. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയും സംഘം സന്ദർശിച്ചു. ഇരയായ പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ നേരത്തെ സിബിഐ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് ഹത്രാസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇവർ വിശദീകരണവുമായെത്തിയത്.
ഈ മാസം 15ന് സിബിഐ സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. . പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നും രക്തക്കറയുള്ള വസ്ത്രം കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, അന്വേഷണ സംഘം കണ്ടെടുത്ത വസ്ത്രത്തിലുള്ളത് ചോരക്കറയല്ലെന്നും ചുവന്ന പെയിന്റാണ് എന്നുമാണ് പ്രതിയുടെ കുടുംബാംഗങ്ങളുടെ നിലപാട്. കേസിൽ പ്രതികളിൽ ഒരാളായ ലവ് കുഷ് സികർവാർ എന്നയാളുടെ വീട്ടിൽ നിന്നാണ് രക്തക്കറയുള്ള വസ്ത്രം കണ്ടെടുത്തത്.
സിബിഐ സംഘം നാല് പ്രതികളുടേയും വീട്ടിൽ തെളിവെടുപ്പിന്റെ ഭാഗമായി എത്തിയിരുന്നു. അവരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സിബിഐ സംഘം പെൺകുട്ടിയുടെ അച്ഛന്റേയും സഹോദരന്റേയും വിശദമായ മൊഴി എടുത്തിരുന്നു. പെൺകുട്ടിയുടെ സഹോദരനേയും അമ്മയേയും അമ്മായിയേയും സംഭവം നടന്ന സ്ഥലത്ത് സിബിഐ സംഘം കൊണ്ടുപോയിരുന്നു.
സിബിഐയുടെ കണ്ടെത്തലിനെതിരെ സികർവാറിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ലവ് കുഷ് സികർവാറിന്റെ ഇളയ അനുജനായ രവി സികർവാർ പെയിന്റ് പണിക്ക് പോകുന്നയാളെന്നും പെയ്ന്റ് കറയാണ് വസ്ത്രത്തിലുണ്ടായിരുന്നതെന്നുമാണ് ഇവരുടെ മറ്റൊരു സഹോദരനായ ലളിത് സികർവാർ പറഞ്ഞത്. ‘ സിബിഐ രണ്ടര മണിക്കൂറോളൂം സമയം ഞങ്ങളുടെ വീട്ടിൽ പരിശോധന നടത്തി. ചുവപ്പ് നിറം കണ്ട ഒരു വസ്ത്രം അവർ കണ്ടെടുത്തിട്ടുണ്ട്. ഞങ്ങളുടെ രണ്ട് പേരുടേയും അനുജനായ രവിയുടെ വസ്ത്രമാണ് അത്. അവൻ പെയിന്റ് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. സിബിഐ സംഘം കരുതുന്നതുപോലെ അത് രക്തക്കറയല്ല, - ലളിത് സികർവാർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്