Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബ്ദ സന്ദേശം വ്യാജമല്ല, സത്യം പറഞ്ഞ നഴ്‌സിങ് ഓഫീസറെ സസ്പെൻഡ് ചെയ്തത് നീതികേട്; രോഗിയുടെ വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല; മുതിർന്ന ഡോക്ടർമാരോട് ഇക്കാര്യം പറഞ്ഞപ്പോൾ പ്രശ്‌നമാക്കേണ്ടെന്ന് പറഞ്ഞു; കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി ഡോക്ടർ നജ്മ

ശബ്ദ സന്ദേശം വ്യാജമല്ല, സത്യം പറഞ്ഞ നഴ്‌സിങ് ഓഫീസറെ സസ്പെൻഡ് ചെയ്തത് നീതികേട്; രോഗിയുടെ വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല; മുതിർന്ന ഡോക്ടർമാരോട് ഇക്കാര്യം പറഞ്ഞപ്പോൾ പ്രശ്‌നമാക്കേണ്ടെന്ന് പറഞ്ഞു; കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി ഡോക്ടർ നജ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ ഹാരിസ് എന്ന രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. രോഗി മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാൽ ആണെന്നുള്ള നഴ്‌സിങ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടർ വെളിപ്പെടുത്തി. സത്യംപറഞ്ഞ നഴ്‌സിങ് ഓഫീസറെ സസ്പെൻഡ് ചെയ്തത് നീതികേടാണെന്നും ഡോക്ടർ നജ്മ പറയുന്നു.

'രോഗിയുടെ മുഖത്ത് മാസ്‌ക് വെച്ചിരുന്നെങ്കിലും വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഇക്കാര്യം പറഞ്ഞിരുന്നു. മുതിർന്ന ഡോക്ടർമാരോട് ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ പ്രശ്നമാക്കേണ്ട എന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടി. ചില നഴ്‌സിങ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നു'-ഡോക്ടർ പറഞ്ഞു. വിവരം പുറത്തുവരാതിരിക്കാൻ ജലജാദേവിക്കെതിരായ അച്ചടക്ക നടപടി തെറ്റാണനന്നും ഡോക്ടർ പറയുന്നു.

ഫോർട്ടുകൊച്ചി തുരുത്തി സ്വദേശി ഹാരിസ് വെന്റിലേറ്ററിന്റെ ട്യൂബ് മൂക്കിൽ നിന്ന് മാറിക്കിടന്നതു മൂലം മരിച്ചെന്നാണ് നഴ്‌സിങ് ഓഫീസർ നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞത്. നഴ്‌സുമാരുടെ വീഴ്ചമൂലം മറ്റു ചിലരും മരിച്ചെങ്കിലും ഡോക്ടർമാർ റിപ്പോർട്ട് ചെയ്യാത്തതിനാൽ നടപടി ഒഴിവായെന്നും പറയുന്നുണ്ട്. കേന്ദ്ര സംഘത്തിന്റെ ആശുപത്രി സന്ദർശനം സംബന്ധിച്ച സൂപ്രണ്ടിന്റെ യോഗവിവരങ്ങൾ അറിയിച്ചായിരുന്നു ശബ്ദ സന്ദേശം.വെളിപ്പെടുത്തലിന് പിന്നാലെ നഴ്‌സിങ് ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു.

കോവിഡ് രോഗി ഹാരിസ് മരിച്ചത് ഓക്സിജൻ ലഭിക്കാതെയാണെന്ന ശബ്ദസന്ദേശമാണ് ജലജ ദേവിയുടേതായി പുറത്തുവന്നിരുന്നത്. ഇവരെയാണ് സസ്‌പെൻഡ് ചെയ്തത്. അതേസമയം, പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസറെ സസ്പെൻഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിഷയം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചതായുള്ള നഴ്‌സിങ് ഓഫീസറുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരുന്നത്. 'ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചു. ഇത്തരത്തിൽ പല ജീവനുകളും നഷ്ടമായിട്ടുണ്ടെന്നുമാണ് നഴ്‌സിങ് ഓഫീസർ ശബ്ദ സന്ദേശത്തിൽ പറയുന്നത്.

സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തും നൽകിയിരുന്നു. കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിങ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തിലാണ് ഗുരുതര വീഴ്‌ച്ചകൾ സംഭവിച്ചതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണെന്നും സന്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP