കേരളത്തെ കാർഷിക വിപ്ലവത്തിലേക്ക് നയിക്കാനും വേണ്ടത് അന്താരാഷ്ട്ര ഏജൻസി; 2520 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന കാർഷിക പശ്ചാത്തല വികസന നിധി മുന്നിൽ കണ്ട് ആഗോള ടെൻഡർ വിളിക്കൽ; 25 കോടിക്കുമേൽ വാർഷിക വിറ്റുവരവുള്ള ഏജൻസിക്ക് ടെൻഡറിൽ മുൻഗണന നൽകുന്നത് കള്ളക്കളിക്കോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തെ കാർഷിക വിപ്ലവത്തിലേക്ക് നയിക്കാൻ ഇനി പുതു മോഡൽ. സംസ്ഥാനത്ത് കർഷക സംരംഭകരുടെ കൂട്ടായ്മകൾ ഉണ്ടാക്കി വളർത്തിയെടുക്കുന്ന ചുമതല ഏജൻസികളെ ഏൽപ്പിക്കും. ആഗോള ടെൻഡറിലൂടെയാണ് ഏജൻസിയെ കണ്ടെത്തുക. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ആവശ്യത്തിന് കാർഷിക വിദഗ്ധരുണ്ടായിരിക്കെ അന്താരാഷ്ട്ര ഏജൻസികൾക്ക് കേരളത്തിന്റെ കാർഷിക ഉത്പാദന മേഖലയിൽ നേരിട്ട് ഇടപെടാൻ വഴിയൊരുക്കാനുള്ള തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് വ്യാപക വിമർശനത്തിനും വഴി വയ്ക്കും. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിൽ ചർച്ച നടക്കുമ്പോഴാണ് കേരളവും മറ്റൊരു വഴിയിലൂടെ കാര്യങ്ങൾ ചർച്ചയാക്കുന്നത്.
കാർഷിക പശ്ചാത്തല വികസനത്തിന് കഴിഞ്ഞ മെയ് 15-ന് കേന്ദ്രം പ്രഖ്യാപിച്ച ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയിൽ കേരളത്തിന് കിട്ടുന്നത് 2520 കോടി രൂപയാണ്. മേഖലയിൽ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും പശ്ചാത്തലസൗകര്യം ഒരുക്കാനുമാണ് ഈ തുക. മൂന്നുവർഷം കൊണ്ടാണ് ഈ തുക നൽകുക. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കുറഞ്ഞ പലിശയ്ക്ക് രണ്ടുകോടിവരെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. നബാർഡ് മുഖേനയാണ് നടപ്പാക്കുന്നത്. വിവിധ ബാങ്കുകളാണ് പണം അനുവദിക്കുക. കേരളത്തിൽ ചെറുകിട ഇടത്തരം കർഷകരുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ രൂപം കൊടുത്ത സ്മോൾ ഫാർമേഴ്സ് അഗ്രി ബിസനസ് കൺസോർഷ്യത്തെ (എസ്.എഫ്.എ.സി.) ഇതിന്റെ നോഡൽ ഏജൻസിയായി നിയമിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
ആഗോള ടെൻഡർ ക്ഷണിച്ച സർക്കാർ സുതാര്യമായി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന കൃഷിവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്മോൾ ഫാർമേഴ്സ് അഗ്രി ബിസനസ് കൺസോർഷ്യമാണ് (എസ്.എഫ്.എ.സി.) ഇ-ടെൻഡർ ക്ഷണിച്ചത്. നവംബർ പത്തുവരെ അപേക്ഷിക്കാം. അന്താരാഷ്ട്ര തലത്തിൽ മികവു തെളിയിച്ച കാർഷിക സംരംഭക പ്രോത്സാഹന ഏജൻസികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. കർഷക സംരംഭങ്ങൾക്ക് കാർഷിക വിദഗ്ധരെയും ഉപദേശകരെയും സാങ്കേതിക വിദഗ്ധരെയുമെല്ലാം നൽകേണ്ടത് ഈ ഏജൻസിയായിരിക്കും. ഇപ്പോൾ ഇതെല്ലാം കൃഷിവകുപ്പ് നേരിട്ടാണ് നൽകുന്നത്.
വിളവെടുപ്പിനും വിപണനത്തിനും ഇവർ ഉപദേശ നിർദ്ദേശങ്ങൾ നൽകണം. 21 ലക്ഷം രൂപയാണ് ഒരു ഗ്രൂപ്പിനെ വളർത്തിയെടുക്കാൻ അനുവദിക്കുക. ഇങ്ങനെ വിവിധ ജില്ലകളിലായി 50 കൂട്ടായ്മകളെങ്കിലും ഉണ്ടാക്കുകയാണ് ലക്ഷ്യം. മൂന്നുവർഷംകൊണ്ട് ആകെ പത്തുകോടി അറുപത്തിമൂന്നു ലക്ഷം രൂപയാണ് ഏജൻസിക്കുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. ആദ്യം താഴേത്തട്ടിൽ 10-20 പേരടങ്ങുന്ന കർഷകതാത്പര്യ കൂട്ടായ്മ ഉണ്ടാക്കും. ഇത്തരം കൂട്ടായ്മകളുടെ ഫെഡറേഷൻ ആണ് കാർഷികോത്പാദക സംഘടന (എഫ്.പി.ഒ.). ഇങ്ങനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. 25 കോടിക്കുമേൽ വാർഷിക വിറ്റുവരവുള്ള ഏജൻസിക്ക് ടെൻഡറിൽ മുൻഗണന കിട്ടുന്ന തരത്തിലാണ് വ്യവസ്ഥകൾ. അതുകൊണ്ട് തന്നെ കുത്തക കമ്പനികൾക്ക് മാത്രമേ ആഗോള ടെൻഡറിൽ പങ്കെടുക്കാൻ പോലും കഴിയൂ.
ഒരു എഫ്.പി.ഒ.യിൽ 500 മുതൽ 1000 വരെ കർഷകരാണ് ഉണ്ടാകുക. ഇത്തരം എഫ്.പി.ഒ.കളെ ഉണ്ടാക്കിയെടുക്കലാണ് ഏജൻസിയുടെ ചുമതല. കർഷകർക്ക് വായ്പ, കൃഷിയിറക്കാൻ വിത്തുൾപ്പടെയുള്ള സാമഗ്രികൾ തുടങ്ങിയവ എഫ്.പി.ഒ.നൽകും. വിളവെടുപ്പിനും വിൽപ്പനയ്ക്കുമുള്ള സഹായവും നൽകും. മൂന്നുവർഷത്തേക്കാണ് ഒരു ഏജൻസിയുടെ കാലാവധി. കേരളത്തെ അഞ്ചുമേഖലകളായി തിരിക്കും. ഒരു മേഖലയിൽ ഒരു ഏജൻസി എന്ന തോതിലാണ് ഉദ്ദേശിക്കുന്നത്. പ്രൊഫഷണൽ ഏജൻസിയെ കൊണ്ടുവന്ന് മികച്ച രീതിയിൽ കാർഷിക സംരംഭങ്ങൾ വളർത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
കൃഷി, പക്ഷി-മൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോൽപ്പാദനം, ഭക്ഷ്യോൽപ്പന്ന സംസ്കരണം എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നേട്ടമുണ്ടാക്കാനാണ് നീക്കം. കോവിഡ് പ്രതിസന്ധിയിലും തളരാതെ വളർച്ച തുടരുന്ന അപൂർവം മേഖലകളിലൊന്നാണ് കാർഷികരംഗം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് പുതിയ ഇടപെടൽ. കാർഷിക പശ്ചാത്തല വികസന നിധി എന്ന പേരിലാണ് ഈ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വരിക. കേരളത്തിൽ കാർഷികോത്പാദക സംഘടനകൾ (എഫ്.പി.ഒ.) മുഖേന പണം ലഭ്യമാക്കാനാണ് പരിപാടിയെന്ന് ഇത് സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചിരുന്നു. എട്ടുശതമാനം പലിശയാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും മൂന്നുശതമാനം സബ്സിഡിയുണ്ട്. പദ്ധതിയെ മറ്റ് ഏതെങ്കിലും സബ്സിഡിയുള്ള പദ്ധതിയുമായി ബന്ധിപ്പിച്ചാൽ ബാക്കി പലിശയും ഒഴിവായിക്കിട്ടും. ഫലത്തിൽ പലിശരഹിതമായി പണം ലഭ്യമാക്കാനാകുമെന്നാണ്് പ്രതീക്ഷ.
കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ കർഷകർ കൃഷിയിലേക്കും അനുബന്ധ സംരംഭങ്ങളിലേക്കും തിരിഞ്ഞ സാഹചര്യത്തിൽ പുതിയൊരു സാധ്യതയാണ് ഇത് തുറന്നുതരുന്നത്. കേരളത്തിൽ നിലവിലുള്ള 50 കാർഷികോത്പാദന സംഘടനകളെ ശക്തിപ്പെടുത്താനും പുതിയതായി 50 എണ്ണം തുടങ്ങാനും പദ്ധതി തയ്യാറായിട്ടുണ്ട്. ചുരുങ്ങിയത് നൂറുകർഷകരാണ് ഒരു സംഘടനയിൽ ഉണ്ടാകുക. ക്രമേണ ഇത് 500 മുതൽ 1000 വരെ ആക്കണമെന്ന് സംസ്ഥാന കൃഷിവകുപ്പിന്റെ മാർഗരേഖ നിർദ്ദേശിക്കുന്നു. ലാഭകരമായി പ്രവർത്തിക്കുന്ന ഇത്തരം 10,000 സംഘനടകൾ മൂന്നുവർഷം കൊണ്ട് രാജ്യത്ത് രൂപവത്കരിക്കണമെന്ന കേന്ദ്രസർക്കാർനയത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. താഴെത്തട്ടിൽ 10 മുതൽ 20 വരെ പേരടങ്ങുന്ന കർഷക ഗ്രൂപ്പുകൾ വേണമെന്നും ഇത്തരം പത്തുമുതൽ 50 വരെ ഗ്രൂപ്പുകൾ ചേരുന്നതാകണം ഒരു എഫ്.പി.ഒ. എന്നും മാർഗരേഖ പറയുന്നു.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാലുവീതവും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മൂന്നുവീതവും ആലപ്പുഴ, കാസർകോട് ജില്ലകളിൽ രണ്ടുവീതവും തൃശ്ശൂർ ജില്ലയിൽ ആറും എഫ്.പി.ഒ.കൾ രൂപവത്കരിക്കണം. ഓരോ ജില്ലയിലും ഏതൊക്കെ കാർഷികോത്പന്നം അടിസ്ഥാനപ്പെടുത്തിയ എഫ്.പി.ഒ.കൾ ആകാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മേൽനോട്ടത്തിനാണ് ആഗോള ഏജൻസിയെ കണ്ടെത്താനുള്ള നീക്കം.
Stories you may Like
- കെഎസ്ഇബിയുടെ വാഴ വെട്ടൽ: നടപടിയുണ്ടാകുമെന്ന് കൃഷിമന്ത്രി, കളക്ടർ റിപ്പോർട്ട് തേടി
- മലയാളികൾ 'കൈവിട്ട' മണ്ണിൽ പൊന്ന് വിളയിച്ച് ബംഗാളി പയ്യൻ
- കർഷകനല്ല കുറ്റക്കാരൻ'; വൈദ്യുതി ലൈൻ കിടക്കുന്നത് താഴ്ന്നെന്ന് കൃഷിമന്ത്രി
- വാഴ വെട്ടിയ സംഭവം: കർഷകൻ നഷ്ടപരിഹാരം നൽകും
- ശാന്തിഗിരിയിൽ സന്ന്യാസ ജീവിതത്തിലേക്ക് ഇരുപത്തിരണ്ട് ബ്രഹ്മചാരിണികൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍