സിംഹവാലൻ മേനോനെ പോലെ കരിങ്കുരങ്ങ് തങ്ങളെന്ന പേരിൽ പടം എടുക്കാൻ കഴിയുമോ; 'രാമനോ തോർത്തില്ല ലക്ഷ്മണനോ മുണ്ടില്ല' എന്നതുപോലെ ഖുർആൻ ആയത്തുകൾ ട്രോളാൻ കഴിയുമോ? അഴകിയ രാവണനിലെ കരയോഗം നേതാവിനെ പോലെ സമസ്ത ജമാഅത്തെ മുജാഹിദ് നേതാക്കന്മാരെ ട്രോളാൻ കഴിയുമോ; 'ഒരു ഹലാൽ ലൗ സ്റ്റോറിയുടെ' പശ്ചാത്തലത്തിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: സക്കറിയയുടെ ടഒരു ഹലാൽ ലൗ സ്റ്റോറി' എന്ന ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമ ഉയർത്തിവിട്ട ചർച്ചകൾകൊണ്ട് സജീവമാണ് നവമാധ്യമങ്ങൾ. ഈ ചിത്രം ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കുന്ന സിനിമയാണെന്ന് ഒരു വിഭാഗം പറയുമ്പോൾ, ഇസ്ലാമിനെയും മലബാർ മുസ്ലീങ്ങളെയും ട്രോളുന്ന ചിത്രമായിട്ടാണ് മറുവിഭാഗം പറയുന്നത്. മലയാള സിനിമയിൽ മുസ്ലിം പശ്ചാത്തലും എന്തുകൊണ്ട് കുറയുന്നു എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇതിന് മറുപടിയായുള്ള ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.
നവമാധ്യമങ്ങളിൽ വൈറലായ കുറിപ്പ് ഇങ്ങനെയാണ്
ടി ദാമോദരൻ, ശ്രീനിവാസൻ, ലോഹിതദാസ്, ഡെന്നീസ് ജോസഫ്, ഐവി ശശി, ജോഷി, സിബി മലയിൽ,സത്യൻ അന്തിക്കാട്, കമൽ, സിദ്ധീഖ് ലാൽ, ഫാസിൽ, ഭദ്രൻ,പി വി ഗംഗാധരൻ ഗൃഹലക്ഷ്മി ഫിലിംസ്, സെഞ്ച്്വറി ഫിലിംസ് കൊച്ചുമോൻ, സർഗ്ഗ ചിത്ര അപ്പച്ചൻ, നവോദയ അപ്പച്ചൻ, ജൂബിലി ജോയി, അരോമ മൂവീസ് മണി , സാഗാ അപ്പച്ചൻ , സിയാദ് കൊക്കർ , ലിബർട്ടി ബഷീർ...
ജമാ അത്തെ ഇസ്ലാമിക്കാരടക്കം മുസ്ലിം സംഘടനകൾ സിനിമ ഹറാം / പലിശ ഹറാം / ഫോട്ടോ ഹറാം / ദാറുൽ ഹർബിലെ പലിശ പണം കൊണ്ട് പ്രവ്രത്തിക്കുന്ന സർക്കാർ ജോലി ഹറാം / രക്തം കൊടുക്കുന്നത് ഹറാം / സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പരിപാടികളിൽ ഇരിക്കുന്നത് ഹറാം / കുടുംബാസൂത്രണം ഹറാം / സംഗീതം ഹറാം / ഡാൻസ് ഹറാം / എന്നു പ്രചരിപ്പിച്ച കാലത്ത്, മുസ്ലിം കിഡ്നി വേണം എന്നു മാധ്യമത്തിൽ പരസ്യം കൊടുത്ത കാലത്തെ / 80 കളിലെയും 90 കളിലെയും മലയാളത്തിലെ ഏതാനും സംവിധായകർ, എഴുത്തുകാർ നിർമ്മാതാക്കളുടെ പേരുകളാണ്. ഇവരാരും നായന്മാരോ സവർണ്ണരോ അല്ല.
ഈ ലിസ്റ്റ് എത്ര വേണമെങ്കിലും നീട്ടാൻ പറ്റും. അതായത് അന്നത്തെ മലയാള സിനിമയിലെ ഏറ്റവും സ്വാധീനമുള്ളവരാണിവർ. ഇവരുടെ സിനിമകളിൽ നായർ പാശ്ചാത്തലം കൂടുതൽ വരാൻ കാരണം എന്താണ്. ഒരു പ്രത്യേക ജാതി / മത പാശ്ചാത്തലവും ആ ജാതിയുമായി / മതവുമായി ബന്ധപെട്ട സ്വത്വരാഷ്ട്രീയവും ജാതി രാഷ്ട്രീയ പ്രചരണവും രണ്ട് കാര്യങ്ങൾ ആണ്. ദ്യശ്യം എന്ന സിനിമ ക്രിസ്ത്യൻ പശ്ചാത്തലമാണ്. അല്ലാതെ ക്രിസ്ത്യൻ മത സ്വത്വ രാഷ്ട്രീയം അല്ല അതു പറയുന്നത്. നിങ്ങൾ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും ശരി ചില പാശ്ചാത്തലങ്ങൾ കൂടുതൽ ഫ്ളക്സിബിൾ ആണ്. സ്യൂട്ടബിൾ ആണ്. എളുപ്പം വ്രണപ്പെടുന്നവയല്ല. പൊന്മുട്ടയിടുന്ന താറാവിന്റെ ആദ്യ പേര് പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു. എന്നാൽ ചില ജാതി സംഘടനകൾ പ്രതിഷേധിച്ചു താറാവ് എന്നാക്കുകയായിരുന്നു.
അതേ സമയം സിംഹവാലൻ മേനോൻ എന്നു പേരിട്ട് സിനിമയിറക്കാം. നക്കി നായർ, ഏരപ്പ നായരെ, തുടങ്ങി എത്രയോ പ്രയോഗങ്ങൾ മലയാള സിനിമയിലുണ്ട്. കമൽ ശ്രീനിവാസൻ മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ അഴകിയ രാവണനിൽ ഏറ്റവും പരിഹസിക്കപ്പെടുന്നത് എൻഎസ്എസ് കരയോഗം നേതാവാണ്. അതേ പോലെ ഒരു ദളിത് നേതാവിനെ സിനിമയിൽ പരിഹസിക്കാൻ അക്കാലത്ത് പറ്റുമോ ? മണ്ണ് പറ്റില്ലെ ദേഹത്ത്? അതായത് ഫ്ളക്സിബിലിറ്റി.
പിന്നെ പിന്നോക്കം എന്നു പൊതുബോധം ഉള്ള, ജാതി സംഘടനകൾ നിരന്തരം ആനുകൂല്യത്തിന് വേണ്ടി പ്രചരിപ്പിക്കുന്ന പശ്ചാത്തലം പല കഥകൾക്കും പറ്റില്ല. ഉദാഹരണം പറഞ്ഞാൽ മണിച്ചിത്രത്താഴ് കഥയുടെ മൂലരൂപം എഴുത്തുകാരൻ മധു മുട്ടത്തിന്റെ ( ജാതി ഈഴവ ) കുടുംബത്തിൽ നടന്നതാണ്. വലിയ ഒരു കൂട്ടുകുടുംബവും ഫ്യൂഡൽ സെറ്റപ്പിനകത്തേക്ക് വരുമ്പോൾ അന്നത്തെ പൊതു ധാരണ വെച്ച് ഈഴവ പാശ്ചാത്തലം ഉപയോഗിക്കാൻ കഴിയില്ല - അല്ലാതെ മുസ്ലിം ആയ ഫാസിലിനും ഈഴവനായ മധു മുട്ടത്തിനും എന്താണിതിൽ താത്പര്യം. ?ജാതീയപരമായി ഏറ്റവും ഉയർന്ന് നിൽക്കുന്ന നമ്പൂതിരി അമ്പലവാസി വെജിറ്റേറിയൻ പാശ്ചാത്തലത്തിനും രാജാക്കർമാരുടെ വർമ്മ പശ്ചാത്തലത്തിലുംനിരവധി റെസ്ട്രിക്ഷൻ ഉണ്ട്.
ഏറ്റവും മുന്നോക്കക്കാർക്കും പിന്നോക്കക്കാർക്കും ഇടയിലുള്ളതാണ് നായർ ബാക്ക് ഗ്രൗണ്ട് . ഫ്യൂഡൽ ജന്മി മുതൽ ക്രിഷിക്കാരൻ വരെയുള്ള കുടിയാൻ വരെ യുള്ള , മന്ത്രി മുതൽ കുക്ക് വരെ യുള്ള ,, കലക്റ്റർ മുതൽ കാര്യസ്ഥൻ വരെ ആന പാപ്പാൻ മുതൽ ആന മുതലാളി വരെയുള്ള തൊഴിൽ വൈവിധ്യവും ഉണ്ട്. സ്ഥലം വിറ്റു തിന്നുന്ന കരിക്കിൽ നാടൻ ചേർത്ത അടിക്കുന്ന ഫ്യൂഡൽ തെമ്മാടി ഏത് പാശ്ചാത്തലം ആണോ സ്യൂട്ടബിൾ ആ ബാക്ക് ഗ്രൗണ്ടിൽ തന്നെയാണ് അത് പറഞ്ഞിരിക്കുന്നത്. മാത്രവുമല്ല ഇത്തരം സിനിമകളിലെ പ്രധാന വില്ലന്മാരും ഈ പശ്ചാത്തലം തന്നെ ആവും
നരസിംഹം വില്ലൻ നമ്പ്യാർ
ദേവാസുരം വില്ലൻ നമ്പ്യാർ
ആറാം തമ്പുരാൻ വില്ലൻ അപ്പൻ തമ്പുരാൻ
ദി കിങ് വില്ലൻ നായർ
ആര്യൻ വില്ലൻ 1 നായർ
വല്ലേട്ടൻ വില്ലൻ നായർ
മലയാള സിനിമകളിലെ പഴയ കള്ള കടത്തുകാരെ നോക്കുക ഭൂരിഭാഗവും നമ്പ്യാരും ഡിസൂസയും റോഡ്രിങ്സും ആയിരിക്കും.. എന്നാല്‍ യഥാർഥ ജീവിതത്തിലെ സ്വർണ്ണ കുഴൽപണ കള്ളകടത്ത് എറ്റവും കൂടുതൽ ചെയ്യുന്നതാരാണ് ..
80 /90 കളിലെ സാമൂഹ്യ സാഹചരത്തിൽ എളുപ്പം വ്രണപ്പെടാത്ത സ്യൂട്ടബിൾ ഫ്ളക്സിബിൾ ആയ പശ്ചാത്തലത്തിൽ തന്നെയാണ് കഥകൾ പറഞ്ഞിരിക്കുന്നത്. പിന്നെ വാണിജ്യ വിജയം ചില ശീലങ്ങൾ ഉണ്ടാക്കും ചില അന്ധവിശ്വാസങ്ങളും. അതാവർത്തിക്കപ്പെടും ഇതൊക്കെ സിനിമയിലെ ഒരു രീതി ആണ്. ഇതൊക്കെ കാലത്തിനു അനുസരിച്ച് മാറും ഇപ്പോൾ കൃസ്ത്യൻ പശ്ചാത്തലം ആണ് ഡിമാൻഡ് കൂടുതൽ. വളരെ ഫ്ളക്സിബിൾ ആയ പെട്ടെന്ന് വ്രണപ്പെടാത്ത ഒരു പാശ്ചാത്തലം ആണ്.പിന്നോക്കം അടിച്ചമർത്തിയത് എന്ന പ്രചരണം ഇല്ലാത്തതിനാൽ ഫ്യൂഡൽ തെമ്മാടി മുതൽ ഏതും പോകും. നായകന്മാരുടെ ഹീറോയിസത്തിനും പറ്റും ,കള്ള കുടിക്കുന്ന അമ്മച്ചിയെ മുതൽ ഡാൻസ് കളിക്കുന്ന പള്ളിലച്ചനെ വരെ കാണിക്കാം
ഹിന്ദു പാശ്ചാത്തലങ്ങളും ക്രിസ്ത്യൻ പാശ്ചാത്തലകളും കുടതൽ ഫ്ളക്സിബിൾ ആണ്. രാമനോ തോർത്തില്ല ലക്ഷമണനോ മുണ്ടില്ല എന്നു രാമായണം തെറ്റി വായിച്ച് ഹാസ്യം ഉണ്ടാക്കുന്നത് പോലെ ഖുർ ആൻ ആയത്തുകൾ ട്രോളാൻ കഴിയുമോ? ഗുരുവായൂരപ്പന് ജലദോഷം പിടിച്ചു, കഞ്ചാവ് വലിക്കുന്ന ശിവൻ ഇതൊക്കെ മലയാള സിനിമയിലെ ഡയലോഗുകൾ ആണ്.യഥാർത്ഥത്തിൽ ഇത്തരം ഫ്ളക്സിബിലിറ്റി കാരണം തങ്ങളുടെ കഥ പറയാൻ ചില പാശ്ചാത്തലങ്ങൾ കൂടുതൽ ഉപയോഗിക്കപ്പെട്ടു. അല്ലാതെ അവരാരും പറഞ്ഞത് നായർ സ്വത്വ രാഷ്ട്രീയ കഥകളോ നായന്മാർ സംഘടിക്കേണ്ടതിന്റെ ആവശ്യകതയോ എൻഎസ്എസ് രാഷ്ട്രീയമോ അതിന്റെ പ്രചാരണമോ അല്ലാ. ക്രിസ്ത്യൻ പശ്ചാത്തലം പായുമ്പോൾ ഞങ്ങൾ നല്ല സുറിയാനികളാണെന്നോ അല്ലെങ്കിൽ തറവാടി കാഞ്ഞിരപള്ളി അച്ചായന്മാരാണെന്നോ ഒക്കെയുള്ള ചില നിരുപദ്രവകരമായ ഡയലോഗുകൾ കണ്ടേക്കും. ഇതൊക്കെ സ്വാഭാവികമാണ്.എനി സിനിമാക്കാർക്ക് മടുക്കുനത് വരെ ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള സിനിമകൾ തന്നെയായിരിക്കും കൂടുതലുണ്ടാവുക അല്ലെങ്കിൽ ഹിന്ദു പശ്ചാത്തലം.
സിനിമയിലെ മുസ്ലിം പാശ്ചാത്തലം എന്തുകൊണ്ട് കുറഞ്ഞു എന്നു ചോറ് തിന്നുന്ന ആർക്കും എളുപ്പത്തില്‍ മനസ്സിലാവും. ഫ്ളക്സിബിലിറ്റി ഇല്ല എളുപ്പത്തില്‍ വ്രണപ്പെടും പല കഥാപാത്രങ്ങളക്കും സ്യൂട്ടബിൾ അല്ല. ഇസ്ലാം പാശ്ചാത്തലം ഒരിക്കലും ക്രിസ്ത്യൻ ഹിന്ദു പാശ്ചാത്തലം പോലെ ഫ്ളക്സിബിളല്ല. ആഘോഷങ്ങള്‍ തന്നെ നോക്കുക ഓണം ക്രിസ്മസ് ,ദീപാവലി ഹോളി പോലുള്ള ഫ്ളക്സിബിലിറ്റി ഇസ്ലാമിക ആഘോഷങ്ങളക്ക് കാണില്ല. ഇസ്ലാമിക വിശ്വാസത്തിലെ റിജിഡിറ്റിയിലാണിതിന്റെ പ്രശ്നം കിടക്കുന്നത്. പിന്നെ ഇസ്ലാമിനെ എഴുത്തുകാർക്ക് പേടി തന്നെയാണ്. അത് വെച്ച് കഥയെഴുതുമ്പോഴെന്തെങ്കിലും തെറ്റുമോ അവർക്ക് ഇഷ്ടപെടുമോ എന്ന ഭയം ഇസ്ലാമിക സംഘടനകളാല്‍ വിചാരണ ചെയ്യപെടുമോ ഒരോ അമുസ്ലീമായ എഴുത്തീകാരനെയും ഇസ്ലാമിക പാശ്ചാത്തലത്തിലെഴുതുമ്പോള് സമ്മർദ്ദത്തിലാക്കും.
അതു കൊണ്ട് സിനിമയിലെ ഇസ്ലാമിക സംവരണ വക്താക്കളക്ക് സിനിമയിലെ എഴുത്തുകാരുടെ പേടി മാറ്റാനും മുസ്ലിംങ്ങള്‍ വളരെ ഫ്ളക്സിബിളാണെന്ന് കാണിക്കാനും നിങ്ങളുടെ സിനിമകളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ട്രൈ ചെയ്യാവുന്നതാണ്. രാമനോ തൊർത്തില്ല ലക്ഷമണനോ മുണ്ടില്ല എന്നു ദിലീപ് ഒരു സിനിമയില്‍ രാമായണം തെറ്റി വായിക്കുന്നത് പോലെ ഖുർ ആൻ ആയത്ത് തെറ്റി വായിച്ച് ഒരു ഹാസ്യരംഗം ഉണ്ടാക്കുക. ഒരു അമീർ/ മുസ്ലിയാർ ഫുള്‍ വീലായി വന്നു പള്ളിയില്‍ വെള്ളിയാഴ്ച ജുമ നടത്തുന്ന കോമഡി രംഗം ചിത്രീകരിക്കുക .സിംഹവാലൻ മേനോൻ എന്ന സിനിമാ പേര് പോലെ കരിങ്കുരങ്ങ് തങ്ങളെന്നോ പന്നി അമീർ എന്നോ പേരിട്ട് ഒരു സിനിമയിറക്കുക..നക്കി നായർ എന്നോ അല്ലെലും ഒരു നായർക്ക് വേറോരു നായരെ കണ്ടൂടേലോ എന്നും എരപ്പ നായർ എന്നും ഉള്ള സിനിമ ഡയലോഗിനു നായർക്ക് പകരം മുസ്ലിം ചേർക്കുക. സമസ്ത ജമാഅത്തെ മുജാഹിദ് നേതാക്കന്മാരെ അഴകിയ രാവണനിലെ കരയോഗം നേതാവിനെ ട്രോളുന്നത് പോലെ സിനിമയിലുട നീളം ട്രോളുക.ഒരു മദ്രസയിലെ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മുസ്ലിയാർ .....
ഇങ്ങിനെ കുറെ കാര്യങ്ങള്‍ മുസ്ലിം പാശ്ചാത്തലമുള്ളവർ ചെയ്തു തുടങ്ങിയാല്‍ മുസ്ലിം പാശ്ചാത്തലം വളരെ ഫ്ളക്സിബിളാണെന്ന് സിനിമാക്കാർക്ക് തന്നെ തോന്നുകയും അവരുടെ മുസ്ലിം ഭയം കുറയുകയും ചെയ്യും.ഇതു കാണുന്നവരുടെ കണ്ണിലും പല സങ്കലപ്പങ്ങളും മാറും.പക്ഷേ അപ്പോഴും അവർ അബദ്ധത്തില്‍ ഖുർആനോ ഹദീസുകളോ ജമാഅത്തെ നേതാവ് മൗദൂദിയുടെ സാഹിത്യമോ വായിച്ചാല്‍ അവർക്ക് പിന്നെയും ഇസ്ലാമോ ഫോബിയ വരുമെന്ന പ്രശ്നവും ഉണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍