Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ ജനനം; ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും തലമുതർന്ന് നേതാവായി തുടക്കം; തൊഴിലാളി നേതാവിൽ നിന്ന് തുടങ്ങിയ രാഷ്ട്രീയ ജീവിതം ഇന്ന് കേരളത്തിന്റെ കൺമണി; കേരളത്തിന്റെ വിപ്ലവ സൂര്യൻ സഖാവ് വി എസ് അച്യുതാനന്ദൻ നാളെ 97ന്റെ നിറവിൽ; അനാരോഗ്യത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലുള്ള സഖാവിന് ആശംസ അറിയിച്ച് അണികളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ വിപ്ലവനക്ഷത്രത്തിന് നാളെ 97-ാം പിറന്നാൾ. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന സഖാവ് വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേരാൻ അണികൾ ഇന്ന് തന്നെ ഒരുങ്ങി കഴിഞ്ഞു. മുൻ മുഖ്യമന്ത്രിയും സംസ്ഥാന ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാനുമായ വി എസ്. അനാരോഗ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതയിലിലാണുള്ളത്. ആഘോഷങ്ങൾ ഒഴിക്കാവിയാകും ജന്മദിനം ആഘോഷങ്ങൾ നടക്കുക. 1923 ഒക്‌റ്റോബർ 20നാണ് വടക്കൻ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വി എസ് ജനിച്ചത്. ജന്മനക്ഷത്രം അനുസരിച്ചാണെങ്കിൽ വി.എസിന്റെ പിറന്നാൾ ഇന്നാണ്. തുലാമാസത്തിലെ അനിഴം കാരനാണ് വി എസ്.

വി.എസിന് ജന്മദിനാഘോഷങ്ങൾ പതിവില്ലായിരുന്നെങ്കിലും മാധ്യമങ്ങളിൽ അത് വാർത്തയായതോടെ ജന്മദിനത്തിൽ വീട്ടിലെത്തുന്നവർക്ക് പായസം പതിവായി. കഴിഞ്ഞ ഒക്‌റ്റോബർ 20ന് ഭാര്യ വസുമതി വി.എസിന് കേക്ക് നൽകി. പൊതുപ്രവർത്തനത്തിൽ സജീവമായതിനുശേഷം തിരക്കില്ലാത്ത പിറന്നാൾ ഇത്തവണയാവും. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായും എൽഡിഎഫ് കൺവീനറായും ഇതുവരെ ആകെ തിരക്കിന്റെ നാളുകളായിരുന്നല്ലോ.

കഴിഞ്ഞ പിറന്നാൾ കഴിഞ്ഞാണ് വി.എസിന്റെ ആരോഗ്യനില മോശമായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. താനൊരു പോരാളിയാണെന്ന് തെളിയിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിനിടയിലാണ് കോവിഡ് നാടിനെയാകെ പിടികൂടിയത്. മാറിമറിയുന്ന മഴയും തണുപ്പും ചൂടും... ആ കാലാവസ്ഥാ വ്യതിയാനം വി.എസിനെയും ബാധിച്ചു. പതിവ് നടത്തം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നെങ്കിലും ഇപ്പോൾ അങ്ങോട്ടുപോവാറില്ല. വീട്ടിൽ പരസഹായത്തോടെ നടക്കും. വെയിൽ കൊള്ളും. ലോകം മുറികൾക്കുള്ളിലേക്ക് ചുരുങ്ങിയപ്പോൾ വി.എസിനും അങ്ങനെതന്നെയായി. അണുബാധ ഉണ്ടാകാതിരിക്കാനായി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടയിലും, ഭരണപരിഷ്‌കാര കമ്മിഷൻ കാര്യങ്ങളിൽ വി എസ് ഇടപെടുന്നുണ്ട്. മെംബർ സെക്രട്ടറി ഷീല തോമസ് ഇടയ്ക്കിടെ ഔദ്യോഗികവസതിയിലെത്തി ചർച്ച നടത്തും. വി.എസിന്റെ നിർദ്ദേശപ്രകാരമുള്ള റിപ്പോർട്ടുകൾ തയാറായി വരികയുമാണ്. രാവിലെ പത്രവാർത്തകൾ അറിയണമെന്ന ശീലത്തിൽ മാറ്റമില്ല. മുമ്പ് നേരിട്ടു വായിക്കുകയാണെങ്കിൽ ഇപ്പോൾ വായിച്ചുകേൾക്കുകയാണ്. രാവിലെ പത്രങ്ങളും വൈകിട്ട് പ്രധാന ആനുകാലികങ്ങളുമാണ് വായിച്ചുകേൾക്കുക. ഇടനേരങ്ങളിൽ ടെലിവിഷൻ കാണും. വൈകുന്നേരം ടിവിയിലെ പാട്ടുപരിപാടികളാണ് ഇപ്പോൾ പ്രിയങ്കരമായിട്ടുള്ളത്.

കുറേ വർഷങ്ങളായി സസ്യാഹാരിയായിരുന്നെങ്കിലും ഡോക്റ്റർമാരുടെ നിർദ്ദേശപ്രകാരം ചെറിയ മീനുകൾ കഴിക്കുന്നുണ്ട്. ഡോക്റ്റർ പറഞ്ഞാൽ അതെന്തായാലും കൈയോടെ അനുസരിക്കുക എന്നതാണ് വി.എസിന്റെ ശീലം. ഡോ. കെ.എൻ. പൈയാണ് വി.എസിനോട് പുകവലി നിർത്താൻ നിർദ്ദേശിച്ചത്. അതുവരെ ചെയ്ൻ സ്‌മോക്കറായിരുന്ന വി എസ് അതിനുശേഷം പുകവലിച്ചിട്ടില്ല.

ഇപ്പോഴാണെങ്കിൽ വീട്ടിൽ ഡോക്റ്റർമാരുടെ എണ്ണം കുറവല്ല. ഐഎച്ച്ആർഡി അഡീഷണൽ ഡയറക്റ്ററായ മകൻ വി.എ. അരുൺകുമാറിന്റെ ഭാര്യ ഡോ. രജനി ഇഎൻടി സർജനാണ്. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞയായ മകൾ ഡോ. വി.വി. ആശയുടെ ഭർത്താവ് ഡോ. തങ്കരാജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചീഫ് കൺസൽറ്റന്റ്. ആശ- തങ്കരാജ് ദമ്പതിമാരുടെ മക്കളായ ആതിരയും ആനന്ദും ഡോക്റ്റർമാരാവുകയാണ്. ഇതിൽ അച്ചു എന്നു വിളിക്കുന്ന ആനന്ദ് അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP