കാക്ക
സിജോയി ഈപ്പൻ ചാലിൽ
ഒരിക്കൽ ഒരിടത്ത് ഒരു കാക്കക്കൂട്ടമുണ്ടായിരുന്നു. ആ ചുറ്റുപാടിൽ തീരെ മോശമല്ലാത്ത കാക്കക്കുടുംബത്തിന്റെ കഥയാണിത്. ആ നാട്ടിലുള്ള ഭേദപ്പെട്ട ഒരു സദ്യാലയതിന്റെ അടുത്ത് തരക്കേടില്ലാത്ത ഉയരമുള്ള ഒരു മരത്തിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്
കാക്കകൾ ദിവസവും രാവിലെ തങ്ങളുടെ കൂട്ടിൽ നിന്ന് താഴേക്ക് പറന്നിറങ്ങി സദ്യാലയതിന്റെ ചുറ്റുമുള്ള ഭക്ഷണശകലങ്ങളും മറ്റും കൊത്തിക്കഴിച്ച് തിരിച്ച് തങ്ങളുടെ കൂട്ടിലെത്തും. എല്ലാ ദിവസവും സുഭിക്ഷമായ ഭക്ഷണം ലഭിച്ചില്ലെങ്കിലും എന്തെങ്കിലും ഒക്കെയായി തങ്ങളുടെ വയറു നിറക്കാനുള്ള ഭക്ഷണം അവർ കണ്ടെത്തുമായിരുന്നു. സന്തോഷകരമായിരുന്നു അവരുടെ ജീവിതം.
അങ്ങനെയിരിക്കുമ്പോൾ അതിൽ ഒരു കാക്കയും അയാളുടെ കാക്കച്ചിയുമായി ഒരു ദിവസം തങ്ങളുടെ സായാഹ്നപറക്കൽ നടത്തുകയായിരുന്നു. അപ്പോഴാണ് കൊക്കുകളുടെ ഒരു കൂട്ടം അവരുടെ ശ്രദ്ധയിൽ പെട്ടത്. അവർ കൊക്കിന്റെ കൂട്ടത്തെ കുറെ നേരം വീക്ഷിച്ചു.
കാക്ക കാക്കച്ചിയോടു പറഞ്ഞു ''എന്ത് രസമാണ് അവരെ കാണാൻ, വെളുത്തുമെലിഞ്ഞ എന്ത് സുന്ദരന്മാർ ആണവർ !' അപ്പോൾ കാക്കച്ചി പറഞ്ഞു ' ചേട്ടാ അവർക്ക് മീനിനെ പിടിക്കാനറിയാം, അവർ ദിവസവും മീനിനെ കഴിക്കുന്നതുകൊണ്ടാണ് അവർ ഇങ്ങനെ വെളുത്തുമെലിഞ്ഞു സുന്ദരന്മാർ ആയിരിക്കുന്നത്' അപ്പോൾ കാക്ക ഇങ്ങനെ ചോദിച്ചു ''നമുക്കും ഇനി മീനിനെ മാത്രം കഴിക്കുവാൻ തുടങ്ങിയാലോ?'' 'അതിനു നമുക്ക് മീൻ പിടിക്കുവാൻ അറിയില്ലല്ലോ !' കാക്കച്ചിയുടെ ഉത്തരം ഇതായിരുന്നു, കാക്കച്ചി അതിനു ഒരു ഉപായവും കണ്ടെത്തി. നമുക്ക് അവരുടെ കൂട്ടത്തിൽ ചേർന്ന് മീൻ പിടിക്കാൻ പഠിക്കാം.
അത് നല്ല ബുദ്ധി, അവർ അങ്ങനെ തീരുമാനിച്ച് സ്വന്തം കൂട്ടിലേക്ക് പറന്നു.
പിറ്റേന്ന് കാക്കയും കാക്കച്ചിയും ഈ ആഗ്രഹം തങ്ങളുടെ മാതാ പിതാക്കളെ അറിയിച്ചു. കാക്കയുടെ പിതാവ് പറഞ്ഞു ''അതിന്റെ ഒന്നും ആവശ്യമില്ല,നമുക്ക് ഇവിടെ ആഹാരത്തിനു പഞ്ഞം ഒന്നും തന്നെയില്ല, തന്നെയുമല്ല മറ്റു കാക്കകൾ പലരും നമ്മളെക്കാൾ ചെറുതും ബലമില്ലാത്തതുമായ മരങ്ങളിലാണ് കൂട് കൂട്ടിയിരിക്കുന്നത് , നമുക്ക് തരക്കേടില്ലാത്ത പൊക്കമുള്ള , ബലമുള്ള മരത്തിൽ , കൂട് കൂട്ടാൻ പറ്റി, അത് പോരേ ? അപ്പോൾ കാക്കയും കാക്കച്ചിയും ഒന്നിച്ചു പറഞ്ഞു, ''അതിനു ഞങ്ങൾ ഈ കൂട് വിട്ട് എന്നേയ്ക്കുമായി പോകുന്നില്ല . നമുക്കിപ്പോൾ ആവശ്യം മീൻ പിടിക്കാൻ പഠിക്കണം, മീൻ കഴിച്ച് സുന്ദരനും സുന്ദരിയുമായി ഞങ്ങൾ തിരിച്ചുവരും''. അപ്പോൾ മാതാപിതാക്കൾ പറഞ്ഞു, നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ പൊയി വരൂ, പക്ഷെ ഒത്തിരിക്കാലം കഴിയരുത് മടങ്ങിയെത്താൻ, കാരണം ഞങ്ങളുടെ കാലം കാഴിഞ്ഞാൽ ഈ മരത്തിൽ മറ്റു കാക്കകൾ കൂട് കൂട്ടും _ അപ്പോൾ നിങ്ങളുടെ കൂടില്ലാതെ നിങ്ങൾ വിഷമിക്കും'' മകൻ കാക്കയുടെ ഉത്തരം ഇങ്ങനെയായിരുന്നു , ' മീൻ പിടിക്കുന്നത് പഠിച്ച് ഉടൻ തന്നെ ഞങ്ങൾ തിരിച്ചെത്തും, എന്നിട്ട് മറ്റു കാക്കകളെയും അത് പഠിപ്പിക്കും, എന്നിട്ട് നമുക്കെല്ലാവർക്കും സുന്ദരന്മാരും, സുന്ദരിമാരും ആയി സുഖമായി ജീവിക്കാം''. ഇങ്ങനെ പറഞ്ഞുകൊണ്ട് , കാക്കയും കാക്കച്ചിയും കൂടി കൊക്കുകളുടെ കൂട്ടം ലക്ഷ്യമാക്കി പറന്നകന്നു.
കുറെ പറന്നതിനു ശേഷം അവർ കൊക്കുകളുടെ കൂട്ടത്തെ കണ്ടെത്തി. അവർ കൊക്കുകളുടെ ഇടയിലേക്ക് പറന്നിറങ്ങി. അവസാനം കൊക്കുകളുടെ നേതാവിനെ കണ്ടെത്തി. അപ്പോഴാണ് മറ്റൊരു പ്രശ്നം കാക്കകൾ ഓർത്തത്. എങ്ങനെ വന്ന കാര്യം കൊക്കിനെ അറിയിക്കും ? കാരണം കാക്കകൾക്ക് കൊക്കിന്റെ ഭാഷ അറിയില്ലല്ലോ? അവസാനം ആംഗ്യ ഭാഷയിലൂടെ അവർ ഇങ്ങനെ പറഞ്ഞു, ''ഞങ്ങൾ നിങ്ങളുടെ കൂട്ടത്തിൽ ചേരുവാൻ ആഗ്രഹിച്ച് വന്നവരാണ് , സഹായിക്കണം.'' മറ്റു കൊക്കുകളോട് ആലോചിച്ച് ഉത്തരം പറയാമെന്നു കൊക്കുകളുടെ നേതാവ് പറഞ്ഞു.
കൊക്കുകളുടെ കൂട്ടത്തിൽ മൂന്നു സ്വഭാവങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു. ഒരു വിഭാഗം പറഞ്ഞു ''അതിനെന്താ, അവരും പക്ഷികൾ, നമ്മളും പക്ഷികൾ, അവർ നമ്മുടെ കൂടെ കൂടിയാൽ എന്താണ് കുഴപ്പം?'' രണ്ടാമത്തെ വിഭാഗം പറഞ്ഞു ''കാക്കകളെ കാണാൻ നമ്മളെ പോലെ അല്ലെങ്കിലും അവർ കഠിനാധ്വാനികളാണ്, കണ്ടില്ലേ!, അവർ പരിസരം ഒക്കെ വൃത്തിയായി സൂക്ഷിക്കുന്നത്? അവർ നമ്മുടെ കൂടെ കൂടിയാൽ അങ്ങനെയുള്ള ജോലികൾ ഒത്തിരി കുറഞ്ഞിരിക്കും, അവർ നമ്മുടെ കൂടെ കൂടട്ടെ.'' എന്നാൽ മൂന്നാമത്തെ വിഭാഗം തികച്ചും വ്യതസ്തമായിരുന്നു. അവർ പറഞ്ഞു'' വേണ്ട, നമുക്ക് അത് ശെരിയാവില്ല, അവരെ കാണാൻ നമ്മുടെ അത്ര സൗന്ദര്യമില്ല, രൂപസാമ്യവുമില്ല, നമ്മുടെ ഭാഷയും അറിയില്ല, അതുകൊണ്ട് അവർ നമ്മുടെകൂടെ കൂടിയാൽ നമ്മുടെ സൗന്ദര്യവും പോകും. ഞങ്ങൾക്ക് എതിർപ്പുണ്ട്.'' ഇങ്ങനെ മൂന്നഭിപ്രായം വന്നെങ്കിലും ഭൂരിപക്ഷം അഭിപ്രായം കാക്കകളെ കൂടെ കൂട്ടാം, എന്നായതിനാൽ കൊക്കുകളുടെ നേതാവ് കാക്കകളെ കൂട്ടുവാൻ തീരുമാനിച്ചു.
അങ്ങനെ കാക്കകൾ കൊക്കിന്റെ കൂട്ടത്തിലായി. കാക്കകളുടെ പ്രധാന ലക്ഷ്യം മീൻ പിടിക്കുന്നത് പഠിക്കുക എന്നുള്ളതായിരുന്നു. അതിനായി ആദ്യം വേണ്ടതുകൊക്കുകളുടെ ഭാഷ പഠിക്കുക എന്നതാണ് . അതിനായി അവർ നീണ്ടകാലം കഠിനാധ്വാനം ചെയ്തു. മീൻ പിടിക്കുന്നത് എങ്ങനെ എന്ന് കൊക്കുകളോട് ചോദിച്ച് പഠിക്കുവാൻ ശ്രമിച്ചപ്പോഴൊക്കെ പല കൊക്കുകളും പറഞ്ഞു , ''അതിനു സമയമെടുക്കും , നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ'' ചില കൊക്കുകൾ മുതലെടുക്കുകയും ചെയ്തു. അവർ പറയും ''നിങ്ങൾ ഈ പരിസരം ഒക്കെ ഒന്ന് വൃത്തിയാക്കിയിട്ട് വരൂ, അപ്പോൾ ഞാൻ മീൻ പിടിക്കുന്ന ഒരു വിദ്യ പറഞ്ഞു തരാം.''
കൊക്കുകളുടെ ജീവിതം കാക്കകളുടെതിനെക്കാൾ തികച്ചും ഭിന്നമാണ്. കാരണം അവർ അന്നന്ന് പിടിക്കുന്ന മീനുകളേ കഴിക്കൂ. നാളത്തേക്ക് ഭക്ഷണം കരുതി വെക്കുന്ന രീതി ഇവർക്കില്ല. അങ്ങനെ ജീവിതം ആസ്വദിച്ച് കഴിയുന്ന വിഭാഗമാണ് ഇവർ. ജീവിതം ഒന്നേ ഉള്ളൂ എന്ന് മനസ്സിലാക്കിയാണ് ഇവർ ജീവിക്കുന്നത്. എന്നാൽ കാക്കകൾ ഭാവിയിലേക്കുള്ള ഭക്ഷണം കരുതിവെക്കും, അവർ പഴകിയ ഭക്ഷണം കഴിക്കും, അവർ ജീവിതം അസ്വദിക്കുന്നതിനെക്കാൾ കൂടുതൽ, കഠിനാധ്വാനം ചെയ്തു ഭക്ഷണം സ്വരുക്കൂട്ടുന്നവരാണ്.
അങ്ങനെ കാലങ്ങൾ കടന്നു പോയി ... കാക്കച്ചി മുട്ടയിട്ടു. കുഞ്ഞുങ്ങൾ വിരിഞ്ഞു. അപ്പോഴും അവർ കഠിനാധ്വാനം തുടർന്നുകൊണ്ടിരുന്നു. ഇപ്പോൾ അവർ ഒരുവിധം, കൊക്കിന്റെ ഭാഷ മനസ്സിലാക്കുവാനും, പറയുവാനും പഠിച്ചു. ചെറിയ രീതിയിൽ മീൻ പിടിക്കുവാൻ പഠിച്ചുവെങ്കിലും പഴകിയ ഭക്ഷണം തന്നെയായിരുന്നു അവരുടെ പ്രധാന ആഹാരം.
മുൻപ് പറഞ്ഞ കൊക്കുകളുടെ മൂന്നാമത്തെ വിഭാഗം ഉണ്ടല്ലോ , (കാക്കകളെ ഇഷ്ടമില്ലാത്തവർ) അവർ പലപ്പോഴും കാക്കകളെ ഉപദ്രവിച്ചുകൊണ്ടിരുന്നു. തരം കിട്ടിയാൽ മറ്റാരും കാണാതെ കാക്കകളെ അപമാനിക്കുന്നത് അവർക്ക് ഒരു രസമായിരുന്നു. ദേഹോദ്രവം ഏൽപ്പിക്കുന്നത് അവർക്ക് ഒരു വിനോദമായിരുന്നു. ചിലപ്പോൾ അവർ വിളിക്കും ''കറുത്ത കാക്കേ ...''. ഇതെല്ലാം സഹിച്ച് കാക്കകൾ തങ്ങളുടെ ജീവിതം മുന്നോട്ട് നീക്കി. ഇതിനിടെ ഇവരുടെ കുഞ്ഞുങ്ങൾ വളർന്നു വന്നു കാക്കയുടെയും കാക്കച്ചിയുടെയും മാതാപിതാക്കൾ കാലയവനികക്കുള്ളിൽ മറഞ്ഞു. കാക്കക്കുഞ്ഞുങ്ങൾ ഇപ്പോൾ നന്നായി കൊക്കിന്റെ ഭാഷ സംസാരിക്കുകയും, മീൻ പിടിക്കുകയും ചെയ്യും. കാക്കയും കാക്കച്ചിയും ഒരു കാര്യം ഇപ്പോഴും നിർബന്ധം പിടിച്ചിരുന്നു , കാക്കകുഞ്ഞുങ്ങൾ എപ്പോഴും കൊക്കിന്റെ ഭാഷ മാത്രമേ സംസാരിക്കാവൂ, മീൻ മാത്രമേ കഴിക്കാവൂ. അങ്ങനെ കാലങ്ങൾക്കു ശേഷം മീൻ മാത്രം കഴിച്ച് ജീവിക്കുക എന്ന ആഗ്രഹം പാതി വഴിയിൽ ഉപേക്ഷിച്ച്, കാക്കയും , കാക്കച്ചിയും ഈ ലോകം വിട്ട് പൊയി.
തലമുറകൾ പലത് കഴിഞ്ഞു. ഇപ്പോൾ കൊക്കുകളുടെ കൂട്ടതിലുള്ളത് നാലാമത്തെ തലമുറയിലെ കാക്കകളാണ്. ഇവർ നന്നായി കൊക്കിന്റെ ഭാഷ പറയും, നന്നായി മീൻ പിടിച്ചു കഴിക്കും, എല്ലാം കൊക്കുകളെപ്പോലെ തന്നെ. പക്ഷെ ഒരു കുഴപ്പം , നിറവും രൂപവും കാക്കയുടെത് തന്നെ... കൊക്കുകളുടെ കൂട്ടത്തിലുള്ള, കാക്കകളെ ഇഷ്ടമില്ലാത്ത വിഭാഗം ഉണ്ടല്ലോ , അവർ ഇപ്പോഴും കാക്കകളെ ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്.
കാക്കകളെപ്പോലെ തന്നെ കൊക്കുകളുടെ കൂട്ടത്തിൽ വന്നുകൂടിയ മറ്റു രണ്ടു വിഭാഗങ്ങളായിരുന്നു, പ്രാവുകളും, കൊറ്റികളും. ഒരിക്കൽ ഇവരുടെ നാലാം തലമുറക്കാർ ഒത്തുകൂടി അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു. പ്രാവുകൾ പറഞ്ഞു, ' ഞങ്ങളുടെ പൂർവികർ കൊക്കുകളുടെ കൂടെ കൂടാൻ കാരണംതന്നെ പ്രാവുകളുടെ കൂട്ടം തമ്മിൽ കൊത്തിച്ചാവുന്ന പതിവ് ഉണ്ടായിരുന്നു. അതിൽ നിന്നു രക്ഷപെടാനാണത്രേ അവർ കൂട്ടത്തിൽ കൂടിയത്.'' അപ്പോൾ കൊറ്റികൾ പറഞ്ഞു , ' എന്റെ പൂർവികരുടെ ദേശത്ത് വൻ ദാരിദ്യം ആയിരുന്നത്രേ'' ഇരുകൂട്ടരും തങ്ങളുടെ പൂർവ്വീകരെ പ്രകീർത്തിച്ചു പിരിഞ്ഞു.
അവഹേളനനങ്ങൾ താങ്ങവയ്യാതെ കാക്കകളുടെ നാലാമത്തെ തലമുറക്കാർ ഒരിക്കൽ ഒത്തു കൂടി അതിലൊരാൾ പറഞ്ഞു,'നമ്മൾ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് ? നമുക്ക് ഒരു ജന്മമല്ലേ ഉള്ളൂ ? നമ്മുടെ മുതു മുത്തശ്ശന്മാർ പറഞ്ഞു തന്നിട്ടില്ലേ, അവർ താമസിച്ചിരുന്നത് ഒരു വലിയ മരത്തിലുള്ള കൂട്ടിലായിരുന്നുവെന്നും , വളരെ സന്തോഷമുള്ള ജീവിതമായിരുന്നുവെന്നും ഒക്കെ. നമുക്ക് യഥാർത്ഥ കാക്കക്കൂട്ടത്തിലേക്ക് തിരികെ പോയാലോ ?' ഭൂരിപക്ഷം പേരും അതിനെ അനുകൂലിച്ചു. അവർ കൂട്ടമായി കാക്കകളുടെ കൂട്ടം ലക്ഷ്യമാക്കി പറന്നു.
അങ്ങനെ അവർ യഥാർത്ഥ കാക്കക്കൂട്ടത്തിലെത്തി. കാക്കകൾ അവരെ സ്വീകരിച്ചു. കാരണം ആകൃതിയിലും, നിറത്തിലും ഒരേ പോലെ ഇരിക്കുന്ന പക്ഷികൾ, അപ്പോഴാണ് ചില പ്രശ്നങ്ങൾ അവിടെ ഉരുത്തിരിഞ്ഞത്. അവർക്ക് തമ്മിൽ സംസാരിക്കാൻ ഭാഷ അറിയില്ല. തന്നെയുമല്ല ജീവിത രീതികൾ തികച്ചും വിത്യസ്തം. സാധാരണ കാക്കകൾ ദിവസവും എന്തെങ്കിലും, ഭക്ഷിച്ചു കഴിയുന്നു, പക്ഷെ കൊക്കുകളുടെ കൂട്ടത്തിൽ നിന്ന് വന്ന കാക്കകൾ മീൻ മാത്രമേ കഴിക്കാൻ ഇഷ്ടപ്പെടുന്നുള്ളൂ. മീൻ പിടിക്കാനായി സമീപത്ത് പുഴകളോ തടാകങ്ങളോ ഇല്ല.
അവസാനം കൊക്കുകളുടെ കൂട്ടത്തിൽ നിന്നു വന്ന കാക്കകൾ ഒത്തു കൂടി. അവർ പറഞ്ഞു, ''കൊക്കുകളുടെ കൂട്ടത്തിലും, കാക്കകളുടെ കൂട്ടത്തിലും നമുക്ക് ജീവിക്കാൻ പറ്റില്ല. നമ്മുടെ മുതുമുത്തച്ചനും, മുതുമുത്തശ്ശിയും ഏറ്റവും വലിയ ദ്രോഹമാണ് നമ്മളോട് ചെയ്തത്. നമുക്ക് ദൂരെ ഏതെങ്കിലും ദ്വീപ് കണ്ടെത്തി അവിടെ കൂടുകൂട്ടാം.
അങ്ങനെ അവർ ഒന്നിച്ച് മുതുമുത്തച്ചനേയും, മുതുമുത്തശ്ശിയേയും മനസ്സിൽ ശപിച്ചുകൊണ്ട് പുതിയ ദ്വീപ് ലക്ഷ്യമാക്കി പറന്നകന്നു. ഇവർ പിന്നീട് ''കോക്ക'' എന്നാ പേരിൽ അറിയപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്