അസാധ്യ കാര്യങ്ങളുടെ ദൈവമായി സൗരവ് ഗാംഗുലി മാറിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റിനൊപ്പം കായികലോകത്തിനും പ്രതീക്ഷകൾ ഏറെ; യുഎഇയിലേക്ക് പറിച്ചു നട്ട ഐപിഎൽ വൻ വിജയം; റണ്ണൊഴുകുന്ന ഷാർജ സ്റ്റേഡിയം ഇന്ത്യൻ കളിക്കാരെ സംബന്ധിച്ചിടത്തോളം സ്വന്തം ഗ്രൗണ്ട്; കോവിഡിനെ തോൽപ്പിച്ച ഐപിഎൽ മറ്റു രാജ്യങ്ങൾക്കും കായിക രംഗത്ത് പ്രതീക്ഷയാകുന്നു
മറുനാടൻ ഡെസ്ക്
ദുബായ്: ഈ കോവിഡ് കാലത്ത് ഐപിഎൽ ക്രിക്കറ്റ് എങ്ങനെ നടത്തും? രാജ്യത്ത് കോവിഡ് പടർന്നു പിടിച്ചപ്പോൾ ടൂർണമെന്റുകൾ മാറ്റിവെച്ചപ്പോൾ പൊതുവേ എല്ലാവരും ഉന്നയിച്ച ചോദ്യം ഇതായിരുന്നു. ഇത്തവണ ഐപിഎൽ വേണ്ടെന്ന് വാശി പിടിച്ചവർ പോലുമുണ്ട്. എന്നാൽ, അവിടെയാണ് അസാധ്യകാര്യങ്ങളുടെ ദൈവമായി സൗരവ് ഗാംഗുലി അവതരിച്ചത്. ബിസിസിഐ അധ്യക്ഷനായ ഗാംഗുലി പറഞ്ഞത് ഐപിഎൽ പറഞ്ഞതു പോലം നടക്കുമെന്നായിരുന്നു.
ദാദയുടെ വാക്കുകൾ വെറും വാക്കായില്ല. പറഞ്ഞതു പോലെ കാര്യങ്ങൾ നടന്നു. ഇന്ത്യൻ സാഹചര്യത്തിൽ ക്രിക്കറ്റ് കളിക്കുന്നത് അതീവ ഗുരുതരമാണ് എന്നു മനസ്സിലാക്കി യുഎഇയിലേക്ക് പറിച്ചു നടുകയായിരുന്നു ഐപിഎൽ. ഈ ടൂർണമെന്റാകട്ടെ വലിയ വിജയമായി മാറുകയും ചെയ്തു. ഇന്നലെ നടന്ന രണ്ട് സൂപ്പർ ഓവർ പോരാട്ടം അടക്കം ഐപിഎൽ അതിന്റെ ത്രില്ലിലേക്ക് കടന്നതോടെ നിരാശയെല്ലാം മാറിയിട്ടുണ്ട്. ഗാലറിയിൽ കാണികൾ ഇല്ലെങ്കിലും ഉണ്ടെന്ന് ആംബിയൻസ് വരുത്തി വെച്ചു കൊണ്ടാണ് ഐപിഎൽ തുടങ്ങിയത്. ഇതും വിജയകരമായി മാറിയിട്ടുണ്ട്.
ഐസിസിയുടെ ആസ്ഥാനമാണ് യുഎഇയിലെ ദുബായ്. അതുകൊണ്ടു കൂടിയാണ് ക്രിക്കറ്റ് ഇവിടേക്ക് എത്തിയതും. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം എന്നും ത്രില്ലടിപ്പിക്കുന്ന ഓർമ്മകൾ സമ്മാനിച്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയവും ഏറെക്കാലത്തിന് ശേഷം ക്രിക്കറ്റിൽ ഹിറ്റായി. ഇതിന് മുമ്പ് ഇന്ത്യ-പാക് മത്സരങ്ങളുടെ പേരിൽ എന്നും പ്രശസ്തമായിരുന്നു ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. ഇക്കുറി ഐപിഎല്ലിൽ സച്ചിൻ തകർത്തായി ഗ്രൗണ്ടിൽ ഉഴുതു മറിച്ചവരുടെ കൂട്ടത്തിൽ മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ അടക്കമുണ്ട്. ചുരുക്കത്തിൽ മരുഭൂമിയിൽ ക്രിക്കറ്റ് മാമാങ്കം കൊഴുക്കുമ്പോൾ അത് കായിക ലോകത്ത് സംഘാടന മികവിന്റെ മത്സരം കൂടിയായി മാറുകയാണ്.
ഗൾഫിലെ ക്രിക്കറ്റിന്റെ കച്ചവടസാധ്യത ലോകത്തെ അറിയിച്ചത് ഷെയ്ക്ക് അബ്ദുൽ റഹ്മാൻ ബുഖാതിർ എന്ന അറബ് വ്യവസായി തുടങ്ങിയതാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. 1983ലെ ഇന്ത്യയുടെ പ്രൂഡൻഷ്യൽ കപ്പ് വിജയമാണ് ഷാർജ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വിത്തുപാകിയത്. 1984 ഏപ്രിൽ ആറിനായിരുന്നു മരൂഭൂമിയിലെ ക്രിക്കറ്റിന് തുടക്കമായത്. ആദ്യ ഏഷ്യാ കപ്പിനാണ് ഷാർജ അന്ന് ആദ്യമായി അണിഞ്ഞൊരുങ്ങിയത്. ഒരു നിഷ്പക്ഷ രാജ്യം ആദ്യമായി ഏകദിനക്രിക്കറ്റിന് വേദിയൊരുക്കിയതും അന്നായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു ഗൾഫ് രാഷ്ട്രം രാജ്യാന്തരക്രിക്കറ്റിന് വേദിയൊരുക്കിയ നിമിഷംകൂടിയായിരുന്നു അത്.
ഷാർജയിലെ ആദ്യ രാജ്യാന്തര ഏകദിനം നടന്നത് 1984ലാണെങ്കിലും മരുഭൂമിയിലെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് നിറം പകർന്നത് 1981ലാണ്. 1980ൽ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി. ഷാർജയിൽ നടന്ന ഗാവസ്കർ ഇലവനും മിയാൻദാദ് ഇലവനും തമ്മിലുള്ള ബെനിഫിറ്റ് മത്സരം വൻ വിജയമായത് ബുഖാതിറിന് ആത്മവിശ്വാസം പകർന്നു. പിന്നീട് രാജ്യാന്തര മത്സരങ്ങൾ ഷാർജയിൽ ഒരുക്കിയാലോ എന്ന ചിന്തയിലായി ബുഖാതിർ. അങ്ങനെ ആദ്യ ഏഷ്യാ കപ്പിനുള്ള വേദിക്കായി ഷാർജ ശ്രമമാരംഭിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും മാറ്റുരച്ചു. 1984 ഏപ്രിൽ 6. ആദ്യ മത്സരത്തിന് ഗ്രൗണ്ടിലിറങ്ങാനുള്ള ഭാഗ്യം ശ്രീലങ്കയും പാക്കിസ്ഥാനുമായി. പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക ഷാർജയിൽ ആദ്യ വിജയമൊരുക്കി.
എന്നാൽ ടൂർണമെന്റിൽ ജേതാക്കളായി ഇന്ത്യ മരുഭൂമിയിൽ ചരിത്രം കുറിച്ചു. റോത്മാൻസ് ഏഷ്യാ കപ്പ് ഇന്ത്യയ്ക്കുവേണ്ടി നായകൻ സുനിൽ ഗാവസ്കർ ഏറ്റുവാങ്ങി. ആദ്യ ടൂർണമെന്റ് വൻവിജയമായി. ക്രിക്കറ്റ് ലോകം അറബിയുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ തലകുനിച്ചു. ഷാർജയെന്നാൽ ഷോപ്പിങ് മാത്രമല്ല, ക്രിക്കറ്റുകൂടിയാണ് എന്ന് ബുഖാതിർ തെളിയിച്ചു. ഷാർജയിൽ ഇന്ത്യയും പാക്കിസ്ഥാനും നിറഞ്ഞുനിന്നു. സുനിൽ ഗാവസ്കറും കപിൽദേവും ഇമ്രാൻ ഖാനും പിന്നീട് വസീം അക്രമും വഖാർ യൂനിസും സച്ചിൻ തെൻഡുൽക്കറുമൊക്കെ ഗൾഫ് കീഴടക്കി.
ഷാർജയിലെ ക്രിക്കറ്റ് ഇടക്കാലത്തിന് ശേഷം ക്ലച്ചുപിടിക്കുന്നത് ഇപ്പോൾ ഐപിഎല്ലോടെയാണ്. 1990കളുടെ ഒടുക്കം വാതുവെയ്പ് ക്രിക്കറ്റിന്റെ ശാപമായതോടെ ഷാർജ ക്രിക്കറ്റ് വിസ്മൃതിയിലായത്. ക്രിക്കറ്റിനൊപ്പം വാതുവയ്പിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായി ഷാർജ വളർന്നതോടെ ഗൾഫിലെ ക്രിക്കറ്റും ഓർമയായി. അധോലോക നായകന്മാരുടെ നേതൃത്വത്തിൽ വാതുവയ്പും ഒത്തുകളിയും പൊടിപൊടിച്ചപ്പോൾ ഷാർജപോലുള്ള വേദികളിൽ ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യൻ സർക്കാർ വിലക്കി. ഷാർജ, ടൊറന്റോ എന്നീ ന്യൂട്രൽ വേദികളിൽ മൂന്നു വർഷത്തേക്ക് ഇന്ത്യൻ ടീം കളിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ 2001 ഏപ്രിലിൽ ഉത്തരവ് പുറപ്പെടുവിച്ചു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമല്ലാതെ മറ്റൊരു ടീമിനും ഷാർജ സ്റ്റേഡിയത്തിലെ ഗാലറികൾ നിറയ്ക്കാൻ സാധിക്കില്ലെന്നു സംഘാടകർ തിരിച്ചറിഞ്ഞു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പകരമായി അബുദാബിയിലെ ഷെയ്ക്ക് സെയ്ദ് സ്റ്റേഡിയം 2006ൽ രാജ്യാന്തരമത്സരങ്ങൾക്ക് വേദിയൊരുക്കി. പക്ഷേ ഷാർജയുടെ തിളക്കം അവിടെയുണ്ടായില്ല. 13 ടെസ്റ്റുകളും 45 വീതം ഏകദിന, രാജ്യാന്തര ട്വന്റി20 മത്സരങ്ങളും ഇവിടെനടന്നു. 2009ൽ ദുബായ് രാജ്യാന്തര സ്റ്റേഡിയം ആദ്യ ഏകദിനത്തിന് വേദിയൊരുക്കി.
ഇപ്പോൾ ഐപിഎല്ലിന്റെ കടന്നുവരവ് യുഎഇയിലെ ക്രിക്കറ്റ് ലോകത്തിന് ഏറെ പ്രതീക്ഷകൾ പകർന്നിട്ടുണ്ട്. നിഷ്പക്ഷ വേദികൾ എന്ന നിലയിൽ മറ്റു രാജ്യങ്ങൾ യുഎഇിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയും അതോടെ ഉടലെടുത്തിരിക്കയാണ്.
Stories you may Like
- 'അതിവേഗ' ക്രിക്കറ്റിലേക്ക് വീണ്ടും ബിസിസിഐ; ടി10 ക്രിക്കറ്റ് ലീഗിനെ പരീക്ഷിച്ചേക്കും
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ഐപിഎൽ അടുത്ത അഞ്ചുവർഷത്തേക്ക് ടാറ്റ തന്നെ സ്പോൺസർ ചെയ്യും
- 'ഹോം ഗ്രൗണ്ടിൽ' മുംബൈയെ 'വിരട്ടിയ' യശ്വസി ജയ്സ്വാൾ
- ഐപിഎല്ലിലെ കോടിക്കിലുക്കം, വൻ പ്രഖ്യാപനത്തിന് ബിസിസിഐ
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ? സിബിഐ എത്താൻ വൈകുമ്പോൾ അന്വേഷണ അനിശ്ചിതത്വം; പൂക്കോട് ആശങ്ക മാത്രം
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍