ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമർശിക്കുന്നവരെ അസഹിഷ്ണുതയോടെ സിപിഎം. വിരുദ്ധൻ അഥവാ വർഗ്ഗീയവാദിയെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം; ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ചൂണ്ടുവിരൽ അധികാരം നിർണ്ണയിക്കുന്ന ഈ നാട്ടിൽ എന്തുകൊണ്ട് അതിന്റെ വളർച്ച പടവലങ്ങ പോലെ താഴേയ്ക്ക് പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
1920 ഒക്ടോബർ 17നു താഷ്‌ക്കെന്റിൽ വച്ചു നടന്ന, എം. എൻ.റോയി പങ്കെടുത്ത ചെറുയോഗത്തിൽ തുടങ്ങിയതോ 1925 ലെ കാൺപൂരിൽ വച്ചു നടന്ന സമ്മേളനത്തിൽ രൂപീകൃതമായതോ എന്നതിന്റെ തർക്കത്തിലേയ്‌ക്കൊന്നും തല്ക്കാലം തലയിടുന്നില്ല. പക്ഷേ ഒരു ചീഞ്ഞഴുകലിന്റെ അവസാന വക്കിലെത്തി നില്ക്കുന്ന പ്രസ്ഥാനമാണതെന്ന കാര്യത്തിൽ തർക്കമൊട്ടുമില്ല താനും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുടങ്ങി പകുതിയായപ്പോൾ ലോകത്തിന്റെ മൂന്നിലൊന്നു ഭാഗത്തും പടർന്നുപന്തലിച്ചശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ലോകത്തെ പല രാജ്യങ്ങളിൽ നിന്നും വേരോടെ പിഴുതെറിയപ്പെട്ട ഇസം-കമ്മ്യൂണിസം! ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ ഒടുക്കത്തിൽ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേയ്ക്കും അവയിൽ തന്നെ ഇന്ത്യയെന്ന മഹാരാജ്യത്തെ ഒരൊറ്റ സംസ്ഥാനത്തിലേയ്ക്കും മാത്രം ചുരുങ്ങി പോയൊരു പ്രസ്ഥാനം. എന്തുകൊണ്ട്?
ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം 73 വർഷം പിന്നിട്ട ശേഷം തകർന്നടിഞ്ഞത് ഒരു പാഠമായിരുന്നു. വിപ്ലവത്തിലൂടെ കെട്ടിപ്പടുക്കുന്ന സാമ്രാജ്യം,തോക്കിന്മുനയിലൂടെ നേടിയെടുക്കുന്ന ആധിപത്യം ശാശ്വതമല്ലെന്ന വലിയ പാഠം. മോസ്‌കോയിലെ ക്രംലിൻ കൊട്ടാരത്തിനു മുകളിലെ ചൊങ്കൊടി താഴ്‌ത്തി പ്രസിഡന്റ് ബോറിസ് യെൽസിൻ റഷ്യൻ ഫെഡറേഷന്റെ മൂവർണക്കൊടി ഉയർത്തി. ഏഴു പതിറ്റാണ്ടിലേറെ കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിൽ ഒതുക്കപ്പെട്ട രഹസ്യങ്ങളുടെ ചുരുളഴിഞ്ഞപ്പോൾ തെളിഞ്ഞുവന്നത് ദാരിദ്ര്യത്തിന്റെ ചിത്രമായിരുന്നു. സോവ്യറ്റ് യൂണിയന്റെ പതനം സ്വതന്ത്ര റിപ്പബ്ലിക്കുകളിൽ വിവിധ പാർട്ടികൾക്ക് പ്രവർത്തിക്കാനുള്ള അവകാശവും സ്വതന്ത്രമായ ജനാധിപത്യ പ്രക്രിയയും മാധ്യമപ്രവർത്തനവും ആരാധനാ സ്വാതന്ത്ര്യവും എല്ലാം കൊണ്ടുവന്നങ്കിലും അവയ്‌ക്കൊപ്പം സാമ്പത്തിക അരാജകത്വവും ദാരിദ്ര്യവും കൊടികുത്തിവാണു. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ സഹായഹസ്തവുമായെത്തിയെങ്കിലും അവയ്‌ക്കൊന്നും കരകറ്റാനാകാത്തതായിരുന്നു പലരാജ്യങ്ങളിലെയും പെട്ടെന്നുണ്ടായ സാമ്പത്തിക പതനം.
മാർക്‌സ് വിഭാവന ചെയ്തതുപോലെയുള്ള തൊഴിലാളിവർഗ വിപ്ലവം ലോകത്തൊരിടത്തും നടന്നില്ല എന്നതാണ് യാഥാർത്ഥ്യം. ബ്രിട്ടീഷ് ലൈബ്രറിയുടെ അസംഖ്യം പുസ്തകക്കൂട്ടങ്ങളുടെ ഇടയിൽ നിന്നും മാർക്‌സ് ചിന്തിച്ചു കൂട്ടിയത് എക്കാലത്തെയും പീഡിത വിഭാഗങ്ങൾക്ക് വേണ്ടിയാണെന്നത് നേര്. പക്ഷെ പട്ടിണിയും പീഡനങ്ങളുമില്ലാത്ത സമത്വ സുന്ദര ലോകമെന്ന സങ്കല്പം വെച്ച് പുലർത്തിയിരുന്ന ഒന്നാമത്തെ ആളൊന്നുമായിരുന്നില്ല മാർക്‌സ്. കൃഷി ഭൂമിയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ഇംഗ്ലണ്ടിലെ കർഷകർ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നട്ടം തിരിയുന്ന വേദനാജനകമായ അവസ്ഥയിലാണ് തോമസ് മൂർ തന്റെ 'ഉട്ടോപിയ' എന്ന നോവലുമായി കടന്നു വരുന്നത്. സ്വകാര്യ മൂലധനം എന്ന 'വിപത്ത്' ഇല്ലാതെ എല്ലാവരും താന്താങ്ങളുടെ ജോലിയിൽ ഭംഗിയായി നിർവഹിച്ച് അനല്പമായ സന്തോഷത്തിലും ആഹ്ലാദത്തിലും ജീവിച്ചു വരുന്ന ജനങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ഏതാണ്ടെല്ലാ ഭാഷകളിലും ജനസമൂഹങ്ങളിലും കാണാൻ കഴിയും. 'മാവേലി നാടി'ന്റെ ഇംഗ്ലീഷ് വേർഷനുകളായ ഉട്ടോപ്പിയയും തോമസ്സോ കാംപെനല്ലയുടെ 'ദി സിറ്റി ഓഫ് സണ്ണും' ഉദാഹരണങ്ങൾ മാത്രം. അത്തരമൊരു ലോകത്തെ എങ്ങിനെ കെട്ടിപ്പടുക്കാം എന്ന ആത്മാർഥമായ ആഗ്രഹത്തിന്റെ പരിണതിയായിരുന്നു മാർക്‌സ് അടക്കമുള്ള സൈദ്ധാന്തികർ മുന്നോട്ടു വെച്ച ആശയങ്ങൾ.
ഒക്ടോബർ വിപ്ലവം ലെനിനിസ്റ്റ് വിപ്ലവമായിരുന്നു. വാസ്തവത്തിൽ ലെനിൻ നടത്തിയത് കെരെൻസ്‌കി അധികാരം കയ്യാളാതിരിക്കാൻ നടത്തിയ അട്ടിമറി മാത്രമായിരുന്നുവത്. റഷ്യയിലും ചൈനയിലും നടന്നത് ഫ്യൂഡൽ സമൂഹങ്ങളിലെ കലാപങ്ങൾ മാത്രമായിരുന്നു. ഇത് മാർക്‌സിസം ശാസ്ത്രീയമാണെന്ന മിഥ്യയെ തുറന്നുകാട്ടി. കമ്പോഡിയയിൽ നടന്നത് പോൾപോട്ട് എന്ന സ്വേച്ഛാധിപതിയുടെ പ്രാകൃത ഫ്യൂഡൽ ഭരണമാണ്. ക്യൂബയിൽ രാജ്യപുരോഗതിക്കായി സ്വകാര്യ മൂലധനം അത്യാവശ്യമാണെന്ന് കണ്ടെത്തി ഭരണഘടനയിൽനിന്ന് തന്നെ മാർക്‌സിസത്തെ എടുത്തു കളഞ്ഞു. വടക്കൻ കൊറിയയിലാകട്ടെ ഫ്യൂഡലിസം ഫാസിസവുമായി കൂടിച്ചേർന്ന വികൃതമായ അടിമത്തമാണ് നടമാടുന്നത്.മനുഷ്യാവകാശ ലംഘനങ്ങളിൽ മുൻപന്തിയിലാണെങ്കിലും ചൈന വികസനത്തിന് പുതിയൊരു പാത തുറന്നിട്ടു മുന്നേറിയെന്നതാണ് സത്യം. ആധുനികവൽക്കരണവും ഉദാരവൽക്കരണവും വ്യാപകമായി നടപ്പാക്കി അവർ സാമ്പത്തിക അടിത്തറയുണ്ടാക്കി. പാർട്ടിയുടെ സമഗ്രാധിപത്യമായതിനാൽ യാതൊരു എതിർപ്പുമില്ലാതെയാണ് പാർട്ടി ഇതൊക്കെ ചെയ്യുന്നത്. തുടർച്ചയായ ഭരണം പാർട്ടിയെ ഇതിന് സഹായിക്കുന്നുമുണ്ട്. മാർക്‌സിസം-ലെനിനിസത്തിന്റെ സാമ്പത്തികസിദ്ധാന്തങ്ങൾ കുപ്പത്തൊട്ടിയിൽ എറിഞ്ഞതുകൊണ്ടുമാത്രമാണ് ചൈനക്ക് സാമ്പത്തിക പുരോഗതി നേടാനായത്.
ചൈനയുടെ നാണംകെട്ട ദല്ലാളന്മാർ മാത്രം ആണ് ഇന്ന് ഭാരതത്തിലെ മാർക്‌സിസ്റ്റുകാർ. ഇന്നും അവർക്ക് ഫോളോ ചെയ്യാൻ കൃത്യമായ ഒരു അജണ്ടയില്ല. അത് എന്നും അങ്ങനെയായിരുന്നു താനും. അങ്ങ് റഷ്യയിൽ സഖാവ് സ്റ്റാലിൻ ബ്രിട്ടനുമായി ചേർന്ന് ജർമനിക്കെതിരായ യുദ്ധത്തിൽ ചേർന്നപ്പോൾ ഇവിടെ സ്വാതന്ത്ര്യസമരത്തിൽ നിന്നൊഴിഞ്ഞ് പട്ടാളത്തിൽ ചേർന്ന മഹത്തായ ചരിത്രമുള്ള പാർട്ടിയാണ്. റഷ്യയാണ് പാർട്ടിയുടെ പ്രചോദനകേന്ദ്രം. റഷ്യ പറയുന്നതേ ശരിയാവൂ. രണ്ടാം ലോക യുദ്ധം തുടങ്ങിയപ്പോൾ സ്റ്റാലിൻ പറഞ്ഞു, ഇത് സാമ്രാജ്യത്വ യുദ്ധമാണ്. അപ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ യുദ്ധവിരുദ്ധ റാലികൾ നാടാകെ നടത്തി.മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ സ്റ്റാലിൻ പറഞ്ഞു യുദ്ധം സാമ്രാജ്യത്വ വിരുദ്ധമാണ്.. ഫാസിസ്റ്റ് വിരുദ്ധമാണ്.... യുദ്ധ വിരുദ്ധ റാലി മതിയാക്കി കേരളത്തിലെ പാർട്ടി പ്രവർത്തകർ യുദ്ധത്തിന് പോയത് അതിനു ശേഷമാണ്.
ലോകമെമ്പാടും രാജ്യങ്ങൾ സാമ്പത്തികവും സാമൂഹ്യവുമായി അഭിവൃദ്ധിപ്രാപിച്ചപ്പോൾ, സമൃദ്ധിയിലാണ്ടപ്പോൾ, അവിടെയൊക്കെ മാർക്‌സിസം അപ്രസക്തമായിയെന്നതാണ് സത്യം. സ്വന്തം കുട്ടികളെ സ്വകാര്യസ്‌കൂളുകളിലോ, വിദേശത്തോ അയച്ചു പഠിപ്പിക്കുമ്പോൾ, സാധാരണ തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന കലാലയങ്ങൾ അണികളെ റിക്രൂട്ട് ചെയ്യാനുള്ള സ്ഥലങ്ങളായി മാർക്‌സിസ്റ്റു നേതാക്കൾ ബോധപൂർവം മാറ്റിയ പാരമ്പര്യം ഇന്നും കേരളത്തിനുള്ളതിനാൽ ഒരു തരി കനൽ ഇവിടെ ബാക്കിയാവുന്നു. നീണ്ട 34 വർഷക്കാലം, 2011-വരെ, തുടർച്ചയായി പശ്ചിമ ബംഗാൾ ഭരിച്ച പ്രസ്ഥാനത്തിനു സംഭവിച്ച തെറ്റ് തന്നെ ഇവിടെയും തുടരുന്നു.
സിംഗൂരിലും നന്ദിഗ്രാമിലും ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ തുടങ്ങിയ 2008-ൽ തന്നെ ബംഗാളിൽ ഇടതുമുന്നണിയുടെ തകർച്ച ആരംഭിച്ചിരുന്നു. നന്ദിഗ്രാമിൽ കർഷകരെ വെടി വെക്കാൻ തോക്കുമായി പോയത് പൊലീസ്‌കാർ മാത്രമല്ല, സിപിഎമ്മിന്റെ പാർട്ടി മെമ്പർമാർ കൂടിയായിരുന്നു.
ബുദ്ധദേബ് ഭട്ടാചാര്യ ഭരണത്തിനു കീഴിൽ ബദൽ രാഷ്ട്രീയത്തിനുള്ള അന്വേഷണങ്ങൾ പാടെ ഉപേക്ഷിക്കുകയും ഇടതുമുന്നണി സർക്കാർ നവ-ഉദാരവാദ ഘോഷയാത്രയിൽ ചേരുകയും ചെയ്തു. സ്വകാര്യ, കോർപ്പറേറ്റ് സംരംഭങ്ങൾക്കും, സ്വതന്ത്ര വ്യാപാര മേഖലകൾക്കുമായി ജനാധിപത്യ വിരുദ്ധമായി ബലപ്രയോഗത്തിലൂടെ കൃഷിഭൂമി ഏറ്റെടുക്കാനുള്ള തീവ്രശ്രമങ്ങളും, മാനവ വികാസത്തോടുള്ള അവഗണനയും, സാമൂഹ്യനീതി പ്രശ്‌നങ്ങളിലെ സംവേദനക്ഷമതയില്ലായ്മയും എല്ലാം ഗ്രാമീണ, നഗര ദരിദ്രജനതയുടെ വലിയൊരു വിഭാഗത്തെ പാർട്ടിയിൽ നിന്നും അകറ്റി. ത്രിപുരയിൽ സംഭവിച്ചതും അതു തന്നെ. മണിക്ക് സർക്കാരെന്ന ലളിതജീവിതം നയിച്ച നല്ലൊരു കമ്മ്യൂണിസ്റ്റായ മനുഷ്യനെ പോലും ജനങ്ങളിൽ നിന്നും സ്വീകാര്യനാക്കാതെ മാറ്റപ്പെട്ടത് പാർട്ടിയുടെ നയങ്ങൾ കാരണമായിരുന്നു.
കേരളത്തിലാവട്ടെ കൊലവിളികളുടെയും അഴിമതികളുടെയും പീഡനങ്ങളുടെയും രൂപത്തിൽ നാം കേട്ടുകൊണ്ടിരിക്കുന്നത്, കണ്ടുകൊണ്ടിരിക്കുന്നതാണ് കമ്മ്യൂണിസം. പാർട്ടട്ടി മറ്റേതൊരു കോർപ്പറേറ്റ് സ്ഥാപനങ്ങളെയും അസൂയപ്പെടുത്തും വിധം സാമ്പത്തികാടിത്തറ ഉണ്ടാക്കുകയും സ്ഥാപനവത്ക്കരിക്കപ്പെടുകയും ചെയ്തു കഴിഞ്ഞു.പരിപ്പുവടയും കട്ടൻ ചായയും കഴിച്ച് പാർട്ടി വളർത്തിയവർ മറവിയിലേയ്ക്ക് മറഞ്ഞപ്പോൾ പുത്തൻനേതാക്കൾ നക്ഷത്രഹോട്ടലുകളിൽ പാർട്ടികളുമായി ഒത്തുകൂടി, അന്തിയുറങ്ങി. ആഗോളവത്ക്കരണത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന നേതാക്കൾ നമ്മുടെ കൺമുന്നിൽ ആഗോളവത്ക്കരണം വഴിയെത്തിയ എല്ലാ സൗകര്യങ്ങളിലും മുങ്ങിത്താണു. നേതാക്കളുടെ സുഖലോലുപത അണികളിലേക്കും പടർന്നതോടെ സംഘടനയുടെ കെട്ടുറപ്പ് അഴിഞ്ഞുലഞ്ഞു. പാർട്ടിയുടെ ഉരുക്കുമുഷ്ടിയിൽ എതിർക്കുന്നവരെ ഉന്മൂലനം ചെയ്യണമെന്ന തത്വം അടിയുറച്ചതോടെ മാഷാ അള്ളാ സ്റ്റിക്കറുകൾ പതിച്ച ഇന്നോവകൾക്കൊപ്പം പാടത്ത് ജോലി വരമ്പത്ത് കൂലി പരിഷ്‌കാരങ്ങൾ മനുഷ്യരുടെ ജീവനെടുത്തു.
നേതാക്കളുടെ നാവുളുക്കി പഴങ്കഥകൾ പുറത്തുവന്നപ്പോൾ വൺ,ടൂ ത്രീ യെന്ന എണ്ണിയെടുക്കലുകൾ ജനം കണ്ടു. പാർട്ടിക്കാരുടെ പീഡനങ്ങൾക്ക് മാത്രം തീവ്രതാസ്‌ക്കെയിലു നടപ്പിലാക്കിയ നേതാക്കൾ. ഏത് താഴെക്കിടയിലുള്ള പാർട്ടിക്കാരനും പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി നീതിനിർവ്വഹിക്കാൻ അധികാരം കിട്ടി. പൊലീസുകാരെ നടുറോഡിലിട്ടുകുത്തിയാലും സാരമില്ലാതെ പൊലീസ് റാങ്ക് ലിസ്റ്റുകളിൽ മുമ്പനാവാൻ അണികൾക്ക് കഴിയുന്ന നവലിബറിലിസം നിലവിൽ വന്നു. നേതാക്കൾ സ്വേച്ഛാധിപതികളുടെ ക്രൗര്യം എടുത്തണിഞ്ഞ് കടക്ക് പുറത്ത് എന്ന് ആട്ടാൻ മടിക്കാതെയായി.
ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമർശിക്കുന്നവരെ അസഹിഷ്ണുതയോടെ സിപിഎം. വിരുദ്ധൻ അഥവാ വർഗ്ഗീയവാദിയെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം മാത്രം ചോദിക്കട്ടെ! നിങ്ങൾ പറയുന്ന ഈ കമ്മ്യൂണിസം അത്രമേൽ മഹത്തരവും മാനവികവുമെങ്കിൽ ശാസ്ത്ര-സാങ്കേതികകുതിപ്പിന്റെ ലാസ്റ്റ് ലീപ്പിൽ നില്ക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മൂന്നാം ദശകത്തിന്റെ തുടക്കത്തിൽ എന്ത്‌കൊണ്ട് ഇത് ലോകത്ത് നിന്ന് ജനങ്ങളാൽ തുടച്ചു നീക്കപ്പെടുന്നു? ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ചൂണ്ടുവിരൽ അധികാരം നിർണ്ണയിക്കുന്ന ഈ നാട്ടിൽ എന്തുകൊണ്ട് അതിന്റെ വളർച്ച പടവലങ്ങ പോലെ താഴേയ്ക്ക് പോയി?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അന്യഗ്രഹ ജീവികളുണ്ടെന്ന വാദം ശക്തമാക്കി വെയ്ൽസിലെ വിദൂരമലമുകളിൽ അഞ്ചാമത്തെ അജ്ഞാത സ്റ്റീൽ സ്തൂപം; കഴിഞ്ഞ വാരാന്ത്യത്തിൽ കാണപ്പെട്ട സ്തൂപം ചൊവ്വാഗ്രഹത്തിൽ ജീവനുണ്ടെന്ന സൂചനയും ശക്തമാക്കുന്നു!? ഒരു വിചിത്ര വാർത്ത..!
- സ്കൂട്ടർ അപകടത്തിൽ പിതാവു മരിച്ചു; അച്ഛൻ പോയതറിയാതെ സ്കൂളിലെത്തി കണക്കു പരീക്ഷ എഴുതി മടങ്ങി ധനുഷ: ഭാര്യയും മക്കളും മരണ വിവരം അറിയുന്നത് ഉച്ചയോടെ
- വിലക്കയറ്റവും തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പു പ്രചരണ വിഷയം ആകാതെ വഴിതിരിച്ച ബിജെപി തന്ത്രം; രാമക്ഷേത്രത്തിന് പിന്നാലെ സിഎഎയും നടപ്പിലാക്കി തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പിന് തയ്യാറായി മോദിയും കൂട്ടരും; എൻഡിഎ മുന്നണിക്ക് 400 സീറ്റിലേറെ നേടാൻ എല്ലാ ആയുധങ്ങളും പുറത്തെടുത്തു ബിജെപി
- ഒരു കാരണവുമില്ലാതെ തൂങ്ങിമരിച്ച അമ്മ; കുറ്റബോധത്താൽ ഒരുമാസത്തിനുള്ളിൽ ആത്മഹത്യചെയ്ത അച്ഛൻ; മകൻ അഭയം തേടിയത് യാത്രകളിൽ; ആരെയും വിമർശിക്കുന്ന ഒരു കള്ളിയിലും പെടാത്ത റിബൽ! മഞ്ഞുമ്മൽ ബോയ്സിനെ പൊറുക്കികൾ എന്ന് വിളിച്ച ജയമോഹൻ ഇങ്ങനെയാണ്
- 'ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷം; തിരിച്ചറിയാൻ കാൽപ്പാദത്തിന്റെ അടിയിൽ അടയാളമിടണം'; വിധികർത്താക്കൾ ചോദിച്ചത് ലക്ഷങ്ങൾ; കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ ശബ്ദരേഖകളും സ്ക്രീൻ ഷോട്ടുകളും പുറത്ത്
- 'ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ട് സീയെമ്മെ!; ആ വരകളൊക്കെ വെള്ളത്തിൽ വരച്ച വരച്ച വരകളായി പോകും'; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
- ഉദയനാണ് താരത്തിലെ 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചത്; കഥ പറയുമ്പോൾ സിനിമയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായി; മോഹൻലാൽ രാജീവ് നാഥിനെ വിളിച്ച് കേണൽ പദവി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചത് വിചിത്രമായി; ശ്രീനിവാസൻ തുറന്ന് പറയുമ്പോൾ
- ആസിഫലി സർദാരിയുടെ ഇളയ മകൾ; ഓക്സ്ഫോർഡ്, എഡിൻബർഗ് യൂണിവേഴ്സിറ്റികളിലായി ഉപരിപഠനം; പാക്കിസ്ഥാന്റെ പോളിയോ നിർമ്മാർജന യജ്ഞത്തിന്റെ അംബാസിഡറായി പ്രവർത്തിച്ചു; പാക്കിസ്ഥാൻ പ്രഥമ വനിതയായി ചരിത്രം തിരുത്തുന്ന ആസിഫ ഭൂട്ടോയുടെ കഥ
- തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽനിന്ന് വീണ് അപകടം: പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
- കുടുംബഫോട്ടോ എഡിറ്റ് ചെയ്തതിന് മാപ്പ് പറഞ്ഞ് ബ്രിട്ടനിലെ കെയ്റ്റ് രാജകുമാരി; ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന രാജകുമാരി മദേഴ്സ് ഡേയിൽ പോസ്റ്റ് ചെയ്തത് കുട്ടികളോടൊപ്പമുള്ള ഫോട്ടോ; പ്രസിദ്ധീകരിച്ച ഫോട്ടോ പിൻവലിക്കുവാൻ മാധ്യമങ്ങൾ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- സെക്രട്ടറിയേറ്റിലുള്ളവർക്കെല്ലാം മുഴുവൻ ശമ്പളവും ബാങ്കിലെത്തിച്ച് ഐഎഎസ് സമ്മർദ്ദം; സ്പീക്കർ നിലപാട് കടുപ്പിച്ചപ്പോൾ നിയമസഭയിലുള്ളവർക്കും പണം കിട്ടി; ഇനിയും പകുതി സർക്കാർ ജീവനക്കാർക്ക് പോലും ശമ്പളം കിട്ടിയില്ലെന്നത് യാഥാർത്ഥ്യം; പ്രതിസന്ധി തീരാൻ ദിവസങ്ങൾ എടുത്തേക്കും
- എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു; ചെറുപ്പക്കാരുടെ ആ സെറ്റിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്; ഒരു വിഭാഗത്തെ തെരഞ്ഞു പിടിച്ചതല്ല: മുഖാമുഖത്തിൽ ഈരാറ്റുപേട്ട സംഭവം ഉയർത്തിയ ഹുസൈൻ മടവൂരിനെതിരെ മുഖ്യമന്ത്രി
- ആറ് അക്രമികളും രണ്ടു വാഹനങ്ങളും ദൃശ്യങ്ങളിൽ; 50 തവണ വെടിവച്ചു; 34 വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറിയെന്നും റിപ്പോർട്ട്; ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതക ദൃശ്യം പുറത്തുവിട്ട് കനേഡിയൻ മാധ്യമം
- ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സൺ തൂങ്ങിമരിച്ചത് ആണെന്ന് നിഗമനം; പൂവരണിയെ ഞെട്ടിച്ച് അഞ്ച് മരണം; വാടക വീട്ടിലെ ദുരൂഹത മാറ്റാൻ അന്വേഷണം തുടങ്ങി പൊലീസ്
- വാലന്റൈൻസ് ദിനത്തിൽ ഒരു പെൺകുട്ടിയോടൊപ്പം സിദ്ധാർഥൻ നൃത്തംചെയ്തത് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഷാനും യൂണിയൻ പ്രതിനിധി ആസിഫ് ഖാനും ഇഷ്ടപ്പെട്ടില്ല; പിന്നെ നടന്നത് താലിബാനിസം; വ്യാജ പരാതി കൊടുത്ത പെൺകുട്ടി ഒളിവിൽ; ആന്റി റാംഗിങ് സമിതിക്കും മൊഴി കൊടുത്തില്ല; പൂക്കോട്ട് സിബിഐ ഉടനെത്തും
- എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേയ്ക്കു പോകും; അവിടെ പോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം, എനിക്ക് ഒരു താൽപര്യവുമില്ല': പ്രചാരണ സ്ഥലത്ത് ആളുകുറഞ്ഞതിൽ അനിഷ്ടം പ്രകടിപ്പിച്ച് സുരേഷ് ഗോപി
- സിദ്ധാർത്ഥിനെതിരെ പരാതി കൊടുത്ത പെൺകുട്ടിയുടെ അമ്മ പൊലീസുകാരിയോ? സിദ്ധാർത്ഥിനെ കൈകാര്യം ചെയ്യാൻ പെൺകുട്ടി അഖിലിന് ക്വട്ടേഷൻ കൊടുത്തോ? പൂക്കോട്ടെ മരണം ആത്മഹത്യയാക്കാൻ കാട്ടിയ ധൃതിയിൽ പുറത്താവുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; സിബിഐ അന്വേഷണം അനിവാര്യം
- ഉദയനാണ് താരത്തിലെ 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചത്; കഥ പറയുമ്പോൾ സിനിമയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായി; മോഹൻലാൽ രാജീവ് നാഥിനെ വിളിച്ച് കേണൽ പദവി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചത് വിചിത്രമായി; ശ്രീനിവാസൻ തുറന്ന് പറയുമ്പോൾ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; സംഭവം നടന്നത് സിംഗപ്പൂരിൽ; മരിച്ചത് കോന്നി സ്വദേശിനി; കൊലപ്പെടുത്തിയത് അഞ്ചൽ സ്വദേശിയായ യുവാവ്; കടുംകൈ കാട്ടിയത് യുവതി വിവാഹം ക്ഷണിക്കാൻ യുവാവിന്റെ താമസ സ്ഥലത്ത് എത്തിയപ്പോൾ; സ്ഥിരീകരിക്കാതെ ബന്ധുക്കൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- മറുനാടൻ വാർത്തയ്ക്ക് പിന്നാലെ സ്കൈ ഇലവൻ കമ്പനിയിൽ നിന്നും വീണാ വിജയൻ അപ്രത്യക്ഷം; മാനേജിങ് ഡയറക്ടറുടെ അടക്കം പേരുകളിൽ അതിവേഗ മാറ്റം; കനേഡിയൻ കമ്പനി ഉടമയായി മാറിയത് ദീപക് യശ്വന്ത് സായിബാബ; എക്സാലോജിക് ബന്ധത്തിനും തെളിവുകൾ ഏറെ; ലാവ്ലിന്റെ നാട്ടിലെ കമ്പനിയിൽ അവ്യക്തത മാത്രം
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍