ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമർശിക്കുന്നവരെ അസഹിഷ്ണുതയോടെ സിപിഎം. വിരുദ്ധൻ അഥവാ വർഗ്ഗീയവാദിയെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം; ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ചൂണ്ടുവിരൽ അധികാരം നിർണ്ണയിക്കുന്ന ഈ നാട്ടിൽ എന്തുകൊണ്ട് അതിന്റെ വളർച്ച പടവലങ്ങ പോലെ താഴേയ്ക്ക് പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
1920 ഒക്ടോബർ 17നു താഷ്‌ക്കെന്റിൽ വച്ചു നടന്ന, എം. എൻ.റോയി പങ്കെടുത്ത ചെറുയോഗത്തിൽ തുടങ്ങിയതോ 1925 ലെ കാൺപൂരിൽ വച്ചു നടന്ന സമ്മേളനത്തിൽ രൂപീകൃതമായതോ എന്നതിന്റെ തർക്കത്തിലേയ്‌ക്കൊന്നും തല്ക്കാലം തലയിടുന്നില്ല. പക്ഷേ ഒരു ചീഞ്ഞഴുകലിന്റെ അവസാന വക്കിലെത്തി നില്ക്കുന്ന പ്രസ്ഥാനമാണതെന്ന കാര്യത്തിൽ തർക്കമൊട്ടുമില്ല താനും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുടങ്ങി പകുതിയായപ്പോൾ ലോകത്തിന്റെ മൂന്നിലൊന്നു ഭാഗത്തും പടർന്നുപന്തലിച്ചശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ലോകത്തെ പല രാജ്യങ്ങളിൽ നിന്നും വേരോടെ പിഴുതെറിയപ്പെട്ട ഇസം-കമ്മ്യൂണിസം! ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ ഒടുക്കത്തിൽ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേയ്ക്കും അവയിൽ തന്നെ ഇന്ത്യയെന്ന മഹാരാജ്യത്തെ ഒരൊറ്റ സംസ്ഥാനത്തിലേയ്ക്കും മാത്രം ചുരുങ്ങി പോയൊരു പ്രസ്ഥാനം. എന്തുകൊണ്ട്?
ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം 73 വർഷം പിന്നിട്ട ശേഷം തകർന്നടിഞ്ഞത് ഒരു പാഠമായിരുന്നു. വിപ്ലവത്തിലൂടെ കെട്ടിപ്പടുക്കുന്ന സാമ്രാജ്യം,തോക്കിന്മുനയിലൂടെ നേടിയെടുക്കുന്ന ആധിപത്യം ശാശ്വതമല്ലെന്ന വലിയ പാഠം. മോസ്‌കോയിലെ ക്രംലിൻ കൊട്ടാരത്തിനു മുകളിലെ ചൊങ്കൊടി താഴ്‌ത്തി പ്രസിഡന്റ് ബോറിസ് യെൽസിൻ റഷ്യൻ ഫെഡറേഷന്റെ മൂവർണക്കൊടി ഉയർത്തി. ഏഴു പതിറ്റാണ്ടിലേറെ കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിൽ ഒതുക്കപ്പെട്ട രഹസ്യങ്ങളുടെ ചുരുളഴിഞ്ഞപ്പോൾ തെളിഞ്ഞുവന്നത് ദാരിദ്ര്യത്തിന്റെ ചിത്രമായിരുന്നു. സോവ്യറ്റ് യൂണിയന്റെ പതനം സ്വതന്ത്ര റിപ്പബ്ലിക്കുകളിൽ വിവിധ പാർട്ടികൾക്ക് പ്രവർത്തിക്കാനുള്ള അവകാശവും സ്വതന്ത്രമായ ജനാധിപത്യ പ്രക്രിയയും മാധ്യമപ്രവർത്തനവും ആരാധനാ സ്വാതന്ത്ര്യവും എല്ലാം കൊണ്ടുവന്നങ്കിലും അവയ്‌ക്കൊപ്പം സാമ്പത്തിക അരാജകത്വവും ദാരിദ്ര്യവും കൊടികുത്തിവാണു. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ സഹായഹസ്തവുമായെത്തിയെങ്കിലും അവയ്‌ക്കൊന്നും കരകറ്റാനാകാത്തതായിരുന്നു പലരാജ്യങ്ങളിലെയും പെട്ടെന്നുണ്ടായ സാമ്പത്തിക പതനം.
മാർക്‌സ് വിഭാവന ചെയ്തതുപോലെയുള്ള തൊഴിലാളിവർഗ വിപ്ലവം ലോകത്തൊരിടത്തും നടന്നില്ല എന്നതാണ് യാഥാർത്ഥ്യം. ബ്രിട്ടീഷ് ലൈബ്രറിയുടെ അസംഖ്യം പുസ്തകക്കൂട്ടങ്ങളുടെ ഇടയിൽ നിന്നും മാർക്‌സ് ചിന്തിച്ചു കൂട്ടിയത് എക്കാലത്തെയും പീഡിത വിഭാഗങ്ങൾക്ക് വേണ്ടിയാണെന്നത് നേര്. പക്ഷെ പട്ടിണിയും പീഡനങ്ങളുമില്ലാത്ത സമത്വ സുന്ദര ലോകമെന്ന സങ്കല്പം വെച്ച് പുലർത്തിയിരുന്ന ഒന്നാമത്തെ ആളൊന്നുമായിരുന്നില്ല മാർക്‌സ്. കൃഷി ഭൂമിയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ഇംഗ്ലണ്ടിലെ കർഷകർ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നട്ടം തിരിയുന്ന വേദനാജനകമായ അവസ്ഥയിലാണ് തോമസ് മൂർ തന്റെ 'ഉട്ടോപിയ' എന്ന നോവലുമായി കടന്നു വരുന്നത്. സ്വകാര്യ മൂലധനം എന്ന 'വിപത്ത്' ഇല്ലാതെ എല്ലാവരും താന്താങ്ങളുടെ ജോലിയിൽ ഭംഗിയായി നിർവഹിച്ച് അനല്പമായ സന്തോഷത്തിലും ആഹ്ലാദത്തിലും ജീവിച്ചു വരുന്ന ജനങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ഏതാണ്ടെല്ലാ ഭാഷകളിലും ജനസമൂഹങ്ങളിലും കാണാൻ കഴിയും. 'മാവേലി നാടി'ന്റെ ഇംഗ്ലീഷ് വേർഷനുകളായ ഉട്ടോപ്പിയയും തോമസ്സോ കാംപെനല്ലയുടെ 'ദി സിറ്റി ഓഫ് സണ്ണും' ഉദാഹരണങ്ങൾ മാത്രം. അത്തരമൊരു ലോകത്തെ എങ്ങിനെ കെട്ടിപ്പടുക്കാം എന്ന ആത്മാർഥമായ ആഗ്രഹത്തിന്റെ പരിണതിയായിരുന്നു മാർക്‌സ് അടക്കമുള്ള സൈദ്ധാന്തികർ മുന്നോട്ടു വെച്ച ആശയങ്ങൾ.
ഒക്ടോബർ വിപ്ലവം ലെനിനിസ്റ്റ് വിപ്ലവമായിരുന്നു. വാസ്തവത്തിൽ ലെനിൻ നടത്തിയത് കെരെൻസ്‌കി അധികാരം കയ്യാളാതിരിക്കാൻ നടത്തിയ അട്ടിമറി മാത്രമായിരുന്നുവത്. റഷ്യയിലും ചൈനയിലും നടന്നത് ഫ്യൂഡൽ സമൂഹങ്ങളിലെ കലാപങ്ങൾ മാത്രമായിരുന്നു. ഇത് മാർക്‌സിസം ശാസ്ത്രീയമാണെന്ന മിഥ്യയെ തുറന്നുകാട്ടി. കമ്പോഡിയയിൽ നടന്നത് പോൾപോട്ട് എന്ന സ്വേച്ഛാധിപതിയുടെ പ്രാകൃത ഫ്യൂഡൽ ഭരണമാണ്. ക്യൂബയിൽ രാജ്യപുരോഗതിക്കായി സ്വകാര്യ മൂലധനം അത്യാവശ്യമാണെന്ന് കണ്ടെത്തി ഭരണഘടനയിൽനിന്ന് തന്നെ മാർക്‌സിസത്തെ എടുത്തു കളഞ്ഞു. വടക്കൻ കൊറിയയിലാകട്ടെ ഫ്യൂഡലിസം ഫാസിസവുമായി കൂടിച്ചേർന്ന വികൃതമായ അടിമത്തമാണ് നടമാടുന്നത്.മനുഷ്യാവകാശ ലംഘനങ്ങളിൽ മുൻപന്തിയിലാണെങ്കിലും ചൈന വികസനത്തിന് പുതിയൊരു പാത തുറന്നിട്ടു മുന്നേറിയെന്നതാണ് സത്യം. ആധുനികവൽക്കരണവും ഉദാരവൽക്കരണവും വ്യാപകമായി നടപ്പാക്കി അവർ സാമ്പത്തിക അടിത്തറയുണ്ടാക്കി. പാർട്ടിയുടെ സമഗ്രാധിപത്യമായതിനാൽ യാതൊരു എതിർപ്പുമില്ലാതെയാണ് പാർട്ടി ഇതൊക്കെ ചെയ്യുന്നത്. തുടർച്ചയായ ഭരണം പാർട്ടിയെ ഇതിന് സഹായിക്കുന്നുമുണ്ട്. മാർക്‌സിസം-ലെനിനിസത്തിന്റെ സാമ്പത്തികസിദ്ധാന്തങ്ങൾ കുപ്പത്തൊട്ടിയിൽ എറിഞ്ഞതുകൊണ്ടുമാത്രമാണ് ചൈനക്ക് സാമ്പത്തിക പുരോഗതി നേടാനായത്.
ചൈനയുടെ നാണംകെട്ട ദല്ലാളന്മാർ മാത്രം ആണ് ഇന്ന് ഭാരതത്തിലെ മാർക്‌സിസ്റ്റുകാർ. ഇന്നും അവർക്ക് ഫോളോ ചെയ്യാൻ കൃത്യമായ ഒരു അജണ്ടയില്ല. അത് എന്നും അങ്ങനെയായിരുന്നു താനും. അങ്ങ് റഷ്യയിൽ സഖാവ് സ്റ്റാലിൻ ബ്രിട്ടനുമായി ചേർന്ന് ജർമനിക്കെതിരായ യുദ്ധത്തിൽ ചേർന്നപ്പോൾ ഇവിടെ സ്വാതന്ത്ര്യസമരത്തിൽ നിന്നൊഴിഞ്ഞ് പട്ടാളത്തിൽ ചേർന്ന മഹത്തായ ചരിത്രമുള്ള പാർട്ടിയാണ്. റഷ്യയാണ് പാർട്ടിയുടെ പ്രചോദനകേന്ദ്രം. റഷ്യ പറയുന്നതേ ശരിയാവൂ. രണ്ടാം ലോക യുദ്ധം തുടങ്ങിയപ്പോൾ സ്റ്റാലിൻ പറഞ്ഞു, ഇത് സാമ്രാജ്യത്വ യുദ്ധമാണ്. അപ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ യുദ്ധവിരുദ്ധ റാലികൾ നാടാകെ നടത്തി.മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ സ്റ്റാലിൻ പറഞ്ഞു യുദ്ധം സാമ്രാജ്യത്വ വിരുദ്ധമാണ്.. ഫാസിസ്റ്റ് വിരുദ്ധമാണ്.... യുദ്ധ വിരുദ്ധ റാലി മതിയാക്കി കേരളത്തിലെ പാർട്ടി പ്രവർത്തകർ യുദ്ധത്തിന് പോയത് അതിനു ശേഷമാണ്.
ലോകമെമ്പാടും രാജ്യങ്ങൾ സാമ്പത്തികവും സാമൂഹ്യവുമായി അഭിവൃദ്ധിപ്രാപിച്ചപ്പോൾ, സമൃദ്ധിയിലാണ്ടപ്പോൾ, അവിടെയൊക്കെ മാർക്‌സിസം അപ്രസക്തമായിയെന്നതാണ് സത്യം. സ്വന്തം കുട്ടികളെ സ്വകാര്യസ്‌കൂളുകളിലോ, വിദേശത്തോ അയച്ചു പഠിപ്പിക്കുമ്പോൾ, സാധാരണ തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന കലാലയങ്ങൾ അണികളെ റിക്രൂട്ട് ചെയ്യാനുള്ള സ്ഥലങ്ങളായി മാർക്‌സിസ്റ്റു നേതാക്കൾ ബോധപൂർവം മാറ്റിയ പാരമ്പര്യം ഇന്നും കേരളത്തിനുള്ളതിനാൽ ഒരു തരി കനൽ ഇവിടെ ബാക്കിയാവുന്നു. നീണ്ട 34 വർഷക്കാലം, 2011-വരെ, തുടർച്ചയായി പശ്ചിമ ബംഗാൾ ഭരിച്ച പ്രസ്ഥാനത്തിനു സംഭവിച്ച തെറ്റ് തന്നെ ഇവിടെയും തുടരുന്നു.
സിംഗൂരിലും നന്ദിഗ്രാമിലും ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ തുടങ്ങിയ 2008-ൽ തന്നെ ബംഗാളിൽ ഇടതുമുന്നണിയുടെ തകർച്ച ആരംഭിച്ചിരുന്നു. നന്ദിഗ്രാമിൽ കർഷകരെ വെടി വെക്കാൻ തോക്കുമായി പോയത് പൊലീസ്‌കാർ മാത്രമല്ല, സിപിഎമ്മിന്റെ പാർട്ടി മെമ്പർമാർ കൂടിയായിരുന്നു.
ബുദ്ധദേബ് ഭട്ടാചാര്യ ഭരണത്തിനു കീഴിൽ ബദൽ രാഷ്ട്രീയത്തിനുള്ള അന്വേഷണങ്ങൾ പാടെ ഉപേക്ഷിക്കുകയും ഇടതുമുന്നണി സർക്കാർ നവ-ഉദാരവാദ ഘോഷയാത്രയിൽ ചേരുകയും ചെയ്തു. സ്വകാര്യ, കോർപ്പറേറ്റ് സംരംഭങ്ങൾക്കും, സ്വതന്ത്ര വ്യാപാര മേഖലകൾക്കുമായി ജനാധിപത്യ വിരുദ്ധമായി ബലപ്രയോഗത്തിലൂടെ കൃഷിഭൂമി ഏറ്റെടുക്കാനുള്ള തീവ്രശ്രമങ്ങളും, മാനവ വികാസത്തോടുള്ള അവഗണനയും, സാമൂഹ്യനീതി പ്രശ്‌നങ്ങളിലെ സംവേദനക്ഷമതയില്ലായ്മയും എല്ലാം ഗ്രാമീണ, നഗര ദരിദ്രജനതയുടെ വലിയൊരു വിഭാഗത്തെ പാർട്ടിയിൽ നിന്നും അകറ്റി. ത്രിപുരയിൽ സംഭവിച്ചതും അതു തന്നെ. മണിക്ക് സർക്കാരെന്ന ലളിതജീവിതം നയിച്ച നല്ലൊരു കമ്മ്യൂണിസ്റ്റായ മനുഷ്യനെ പോലും ജനങ്ങളിൽ നിന്നും സ്വീകാര്യനാക്കാതെ മാറ്റപ്പെട്ടത് പാർട്ടിയുടെ നയങ്ങൾ കാരണമായിരുന്നു.
കേരളത്തിലാവട്ടെ കൊലവിളികളുടെയും അഴിമതികളുടെയും പീഡനങ്ങളുടെയും രൂപത്തിൽ നാം കേട്ടുകൊണ്ടിരിക്കുന്നത്, കണ്ടുകൊണ്ടിരിക്കുന്നതാണ് കമ്മ്യൂണിസം. പാർട്ടട്ടി മറ്റേതൊരു കോർപ്പറേറ്റ് സ്ഥാപനങ്ങളെയും അസൂയപ്പെടുത്തും വിധം സാമ്പത്തികാടിത്തറ ഉണ്ടാക്കുകയും സ്ഥാപനവത്ക്കരിക്കപ്പെടുകയും ചെയ്തു കഴിഞ്ഞു.പരിപ്പുവടയും കട്ടൻ ചായയും കഴിച്ച് പാർട്ടി വളർത്തിയവർ മറവിയിലേയ്ക്ക് മറഞ്ഞപ്പോൾ പുത്തൻനേതാക്കൾ നക്ഷത്രഹോട്ടലുകളിൽ പാർട്ടികളുമായി ഒത്തുകൂടി, അന്തിയുറങ്ങി. ആഗോളവത്ക്കരണത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന നേതാക്കൾ നമ്മുടെ കൺമുന്നിൽ ആഗോളവത്ക്കരണം വഴിയെത്തിയ എല്ലാ സൗകര്യങ്ങളിലും മുങ്ങിത്താണു. നേതാക്കളുടെ സുഖലോലുപത അണികളിലേക്കും പടർന്നതോടെ സംഘടനയുടെ കെട്ടുറപ്പ് അഴിഞ്ഞുലഞ്ഞു. പാർട്ടിയുടെ ഉരുക്കുമുഷ്ടിയിൽ എതിർക്കുന്നവരെ ഉന്മൂലനം ചെയ്യണമെന്ന തത്വം അടിയുറച്ചതോടെ മാഷാ അള്ളാ സ്റ്റിക്കറുകൾ പതിച്ച ഇന്നോവകൾക്കൊപ്പം പാടത്ത് ജോലി വരമ്പത്ത് കൂലി പരിഷ്‌കാരങ്ങൾ മനുഷ്യരുടെ ജീവനെടുത്തു.
നേതാക്കളുടെ നാവുളുക്കി പഴങ്കഥകൾ പുറത്തുവന്നപ്പോൾ വൺ,ടൂ ത്രീ യെന്ന എണ്ണിയെടുക്കലുകൾ ജനം കണ്ടു. പാർട്ടിക്കാരുടെ പീഡനങ്ങൾക്ക് മാത്രം തീവ്രതാസ്‌ക്കെയിലു നടപ്പിലാക്കിയ നേതാക്കൾ. ഏത് താഴെക്കിടയിലുള്ള പാർട്ടിക്കാരനും പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി നീതിനിർവ്വഹിക്കാൻ അധികാരം കിട്ടി. പൊലീസുകാരെ നടുറോഡിലിട്ടുകുത്തിയാലും സാരമില്ലാതെ പൊലീസ് റാങ്ക് ലിസ്റ്റുകളിൽ മുമ്പനാവാൻ അണികൾക്ക് കഴിയുന്ന നവലിബറിലിസം നിലവിൽ വന്നു. നേതാക്കൾ സ്വേച്ഛാധിപതികളുടെ ക്രൗര്യം എടുത്തണിഞ്ഞ് കടക്ക് പുറത്ത് എന്ന് ആട്ടാൻ മടിക്കാതെയായി.
ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമർശിക്കുന്നവരെ അസഹിഷ്ണുതയോടെ സിപിഎം. വിരുദ്ധൻ അഥവാ വർഗ്ഗീയവാദിയെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം മാത്രം ചോദിക്കട്ടെ! നിങ്ങൾ പറയുന്ന ഈ കമ്മ്യൂണിസം അത്രമേൽ മഹത്തരവും മാനവികവുമെങ്കിൽ ശാസ്ത്ര-സാങ്കേതികകുതിപ്പിന്റെ ലാസ്റ്റ് ലീപ്പിൽ നില്ക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മൂന്നാം ദശകത്തിന്റെ തുടക്കത്തിൽ എന്ത്‌കൊണ്ട് ഇത് ലോകത്ത് നിന്ന് ജനങ്ങളാൽ തുടച്ചു നീക്കപ്പെടുന്നു? ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ചൂണ്ടുവിരൽ അധികാരം നിർണ്ണയിക്കുന്ന ഈ നാട്ടിൽ എന്തുകൊണ്ട് അതിന്റെ വളർച്ച പടവലങ്ങ പോലെ താഴേയ്ക്ക് പോയി?
Stories you may Like
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- വിദേശ സന്ദർശനം കേരളാ മുഖ്യമന്ത്രിയെ പഠിപ്പിക്കുന്നതെന്ത്?
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ന്യൂസ് ക്ലിക്കിലൂടെ ഒഴുകിയ കോടികളുടെ കണക്ക് ഞെട്ടിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍