വിഴിഞ്ഞം അദാനിക്ക് കൊടുത്തില്ലെങ്കിൽ പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് മുഖ്യമന്ത്രി; തുറമുഖ പദ്ധതിയിൽ 300 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്: സ്വപ്ന പദ്ധതിയെ ചൊല്ലി രാഷ്ട്രീയവിവാദം തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പാക്കാനുള്ള അവസാന അവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളതെന്നും അവസരം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പദ്ധതി നടത്തിപ്പും നിർമ്മാണവും അദാനി ഗ്രൂപ്പിന് നൽകിയിട്ടില്ലെങ്കിൽ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
അതിനിടെ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയതിന് പിന്നിൽ 300 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. അദാനിയുമായി നേരത്തെ ഉറപ്പിച്ച കച്ചവടമാണിത്. കരാറിൽ അദാനിക്ക് കൊള്ളലാഭം കൊയ്യാൻ ആനുകൂല്യങ്ങൾ ചെയ്തുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. കെ.വി തോമസിന്റെ ചർച്ചയിലാണ് അഴിമതിക്ക് ധാരണയായതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ വിഴിഞ്ഞം പദ്ധതിക്ക് ഇടതുമുന്നണി എതിരല്ലെന്നും വി എസ് കൂട്ടിച്ചേർത്തു.
എന്നാൽ വിമർശനം എന്തുണ്ടായാലും പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർ നിലപാട്. വിഴിഞ്ഞം പദ്ധതിക്കെതിരെ സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറി 6,000 കോടി രൂപയുടെ അഴിമിതിയാരോപണമാണ് ഉന്നയിച്ചത്. എന്നാൽ പദ്ധതിയുടെ ആകെ ചെലവ് 7700 കോടിയാണ്. ജനങ്ങളോട് നീതി പുലർത്തുന്ന തീരുമാനമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്. വിഴിഞ്ഞം സംബന്ധിച്ച ഏതു തരത്തിലുമുള്ള പഴികൾ കേൾക്കാൻ താൻ തയാറാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
വിഴിഞ്ഞത്തിനായി 206.87 ഏക്കർ സ്ഥലം വാങ്ങിയതിന് 524 കോടി രൂപയാണ് ചെലവഴിച്ചത്. അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി പാട്ടത്തിന് കൊടുക്കുന്നില്ല. പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് മാത്രമാണ് നൽകുന്നത്. ഭൂമി കച്ചവടം നടത്തുന്നുവെന്ന ആരോപണം വെറും പ്രചരണം മാത്രമാണ്. വിഴിഞ്ഞം പാട്ടത്തിന് കൊടുക്കാൻ എൽ.ഡി.എഫാണ് ശ്രമിച്ചത്. പി.പി.പി മോഡലിലാണ് പദ്ധതി നടപ്പാക്കുന്നത്. വാണിജ്യ മേഖലയിൽ നിന്നുള്ള വരുമാനം ഏഴാം വർഷം മുതൽ സംസ്ഥാനത്തിന് ലഭിക്കും. 15ാം വർഷം മുതൽ വാണിജ്യ രഹിതമേഖലയിൽ നിന്നുള്ള വരുമാനം ഒരു വർഷം ഒരു ശതമാനം വർധനയോടെ ലഭിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി രഹസ്യമായി നടപ്പാക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ, രഹസ്യ ടെണ്ടർ വിളിച്ചിട്ടില്ല. പദ്ധതിയുടെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി മുംബൈയിൽ റോഡ് ഷോ സംഘടിപ്പിച്ചു. ലക്ഷങ്ങൾ മുടക്കി രാജ്യത്തെയും വിദേശത്തെയും എട്ടു പത്രങ്ങളിൽ പരസ്യം നൽകി. ആദ്യ ടെണ്ടറിൽ ആരും പങ്കെടുത്തില്ല. രണ്ടാമത്തെ ടെണ്ടറിൽ അദാനി ഗ്രൂപ്പ് മാത്രമാണ് പങ്കെടുത്തത്. നിരവധി തുറമുഖങ്ങൾ നിർമ്മിച്ചും നടത്തിയും പരിചയമുള്ള കമ്പനിയാണിത്. എൽ.ഡി.എഫ് ഉന്നയിച്ച എല്ലാ തരത്തിലുമുള്ള ആരോപണങ്ങളും സർക്കാർ വിശദമായി പരിശോധിച്ചിരുന്നു.
ജനങ്ങൾ ആഗ്രഹിക്കുന്നത് വികസനമാണ്. പുതിയ തലമുറയോട് നീതി പുലർത്തേണ്ടതുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
എൽ.ഡി.എഫ് സർക്കാറിന് നടപ്പാക്കാൻ സാധിക്കാത്ത വിഴിഞ്ഞം തുറമുഖ പദ്ധതിയാണ് യു.ഡി.എഫ് യാഥാർഥ്യമാക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇടതു സർക്കാറിന്റെ കാലത്ത് തുറമുഖ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയാണ് ഇപ്പോൾ അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ എം. വിജയകുമാർ. അദ്ദേഹത്തിനോ ഇടതു സർക്കാറിനോ പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല. ഇതു കൊണ്ടാണ് എൽ.ഡി.എഫ് പദ്ധതിക്കെതിരെ രംഗത്തു വരുന്നതെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വിഴിഞ്ഞം അദാനിക്ക് നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതി : വി എസ്
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അദാനി ഗ്രൂപ്പിന് നൽകാൻ തീരുമാനിച്ചതിനു പിന്നിൽ കോടികളുടെ അഴിമതിയാണ് അരങ്ങേറിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു.
കേരളത്തിന്റെയും, രാജ്യത്തിന്റെയും താൽപര്യം സംരക്ഷിച്ചുകൊണ്ട് ലാന്റ് ലോർഡ് പോർട്ടായി നടപ്പാക്കാവുന്ന പദ്ധതി, പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി നരേന്ദ്രമോദിയുടെ വിശ്വസ്തനും, രാജ്യത്തെ ഒന്നാംകിട കോർപ്പറേറ്റുകളിൽ ഒരാളുമായ അദാനിക്ക് നൽകിയത് നേരത്തെ തന്നെ ഉറപ്പിച്ച കച്ചവടത്തിന്റെ ഫലമാണെന്നും വി എസ് പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി എസ്.
7525 കോടി രൂപയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത് 4089 കോടി രൂപയാണ്. ഇതിൽ തന്നെ 1635 കോടി അദാനിക്ക് സർക്കാർ ഗ്രാന്റായി നൽകുകയും വേണം. അതായത്, പദ്ധതിക്കായി അദാനി മുതൽമുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്. പദ്ധതി തുകയുടെ മൂന്നിലൊന്നിൽ താഴെ മാത്രം. ഇതാകട്ടെ നേരത്തെ എൽഡിഎഫ് സർക്കാർ ബാങ്കുകളുടെ കൺസോർഷ്യം വഴി സമാഹരിക്കാൻ തീരുമാനിച്ച 2500 കോടിയിലേതിനേക്കാൾ കുറവുമാണ്.
കോൺഗ്രസ് നേതാവ് കെവി തോമസ് എംപിയുടെ വസതിയിൽ വച്ച് അദാനിയുമായി മുഖ്യമന്ത്രിയും, തുറമുഖമന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചർച്ച നടത്തിയതും ആ ചർച്ചയിൽ മുന്നൂറ് കോടിയുടെ കോഴ ഇടപാട് ഉണ്ടായതും സംബന്ധിച്ച് നേരത്തെ തന്നെ വാർത്ത വന്നിട്ടുള്ളതാണ്. ഇത്രയും ഉദ്യോഗസ്ഥർ പങ്കെടുത്ത മീറ്റിങ് ആണെങ്കിൽ അതിന് മിനുട്സ് ഉണ്ടാകേണ്ടതാണ്. അത്തരമൊരു മിനുട്സ് ഈ മീറ്റിംഗിൽ ഇല്ലാ എന്നാണ് തുറമുഖ മന്ത്രി നിയമസഭയിൽ പറഞ്ഞിരിക്കുന്നത്. ഇതിനർത്ഥം അദാനിയുമായി നടത്തിയ ചർച്ച ഒരു ഡീൽ തന്നെയാണെന്ന് വ്യക്തമാണ്.
എൽഡിഎഫ് സർക്കാർ ലാന്റ് പോർട്ടായി നിർമ്മിക്കുന്നതിനും, അതിന്റെ പ്രവർത്തനം മാത്രം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതിനുമാണ് ടെണ്ടർ വിളിച്ചത്. ആ ടെണ്ടറിൽ പങ്കെടുത്ത അദാനിയെ സുരക്ഷാ അനുമതി ഇല്ലെന്ന പേരുപറഞ്ഞ് ഒഴിവാക്കിയത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരാണ്. കേരളത്തിലെ ജനങ്ങൾക്ക് തൊഴിൽ സാധ്യതയും, വരുമാനവും വർദ്ധിപ്പിക്കുന്നതിനും, രാജ്യസുരക്ഷയ്ക്കും വേണ്ടി കൊണ്ടുവന്ന ലാന്റ് ലോർഡ് പോർട്ട് എന്ന പദ്ധതി അട്ടിമറിച്ച് സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം കൊയ്യുന്നതിനും, കേരളത്തെ കൊള്ളയടിക്കുന്നതിനും വേണ്ടി ഇപ്പോൾ യുഡിഎഫ് സർക്കാർ ഉണ്ടാക്കിയ പദ്ധതി അതേ അദാനിക്ക് തന്നെയാണ് നൽകിയിരിക്കുന്നത്. ഇത് പദ്ധതിക്ക് പിന്നിൽ മറിഞ്ഞ കോടിക്കണക്കിന് രൂപയുടെ കോഴയിലേക്ക് വിരൽചൂണ്ടുന്നതാണ്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ പദ്ധതിയും, ടെണ്ടർ ഡോക്യുമെന്റും യുഡിഎഫ് സർക്കാർ ഇപ്പോൾ അദാനിക്ക് നൽകിയിരിക്കുന്ന വിഴിഞ്ഞം പദ്ധതിയും, ടെണ്ടർ ഡോക്യുമെന്റും, കൺസഷൻ എഗ്രിമെന്റും തമ്മിൽ താരതമ്യം ചെയ്ത് ജനങ്ങളുടെ മുന്നിൽ എത്തിക്കണമെന്ന് ഞാൻ മാദ്ധ്യമങ്ങളോട് ആവശ്യപ്പെടുന്നു. എൽഡിഎഫ് വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. ഏതറ്റം വരെയും പോയി അത് നടപ്പിലാക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്. വെറും 2454 കോടി രൂപ മാത്രം മുതൽമുടക്കി അദാനി ഈ പദ്ധതി തട്ടിയെടുക്കുമ്പോൾ കേരളത്തിന്റെ സ്വപ്നപദ്ധതി കേരളത്തിനെ മുടിപ്പിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു.
കേരളത്തെ പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പിഴിഞ്ഞം പദ്ധതിയായി വിഴിഞ്ഞം പദ്ധതി അധ:പതിച്ചിരിക്കുന്നു. ഇതിന്റെ കറവക്കാർ നരേന്ദ്ര മോദിയും, ഉമ്മൻ ചാണ്ടിയുമാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. പ്രബുദ്ധകേരളം ഇവർക്ക് ചുട്ട മറുപടി നൽകും. കോഴപ്പണം മാത്രം ആഗ്രഹിക്കുന്ന, ജനങ്ങളുടെ താൽപര്യത്തിന് പുല്ലുവില കൽപ്പിക്കുന്ന ഒരു സർക്കാരിൽ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാൻ കഴിയുകയില്ലെന്ന് വി എസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്