Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോസഫ് പക്ഷത്തെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും കോൺഗ്രസിൽ നിന്ന് ഉണ്ടാകില്ല; സീറ്റ് നിർണയത്തിൽ തീരുമാനം എടുക്കുക കോൺ​ഗ്രസ് നേതൃത്വം കൂടിയാലോചിച്ചെന്നും എംഎം ഹസൻ

ജോസഫ് പക്ഷത്തെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും കോൺഗ്രസിൽ നിന്ന് ഉണ്ടാകില്ല; സീറ്റ് നിർണയത്തിൽ തീരുമാനം എടുക്കുക കോൺ​ഗ്രസ് നേതൃത്വം കൂടിയാലോചിച്ചെന്നും എംഎം ഹസൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് ജോസഫ് പക്ഷത്തെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും കോൺഗ്രസിൽ നിന്ന് ഉണ്ടാകില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗവുമായി ചർച്ച നടത്തിയെന്ന് വ്യക്തമാക്കിയ ഹസൻ, തീരുമാനം എടുക്കുക പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാകും എന്നും വ്യക്തമാക്കി.

വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റുകളും വേണമെന്ന അവകാശവാദവുമായി പി.ജെ ജോസഫ് രം​ഗത്തെത്തിയിരുന്നു. വിഭജനത്തെ തുടർന്ന് കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിലെ പ്രധാനപ്പെട്ട നേതാക്കന്മാർ എല്ലാവരും ഇപ്പുറത്തേക്ക് വന്നുകഴിഞ്ഞു. അപ്പുറത്ത് അർത്ഥ ശൂന്യമായ പ്രസ്താവന നടത്തുന്ന റോഷി അ​ഗസ്റ്റിൻ അല്ലാതെ ആരാണ് ഉള്ളതെന്നും പി.ജെ ജോസഫ് പരിഹസിച്ചു.

കൂടുതൽ സീറ്റുകൾ വേണ്ടെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്നതാണ് തങ്ങളുടെ ആവശ്യം. സ്റ്റാറ്റസ്കോ നിലനിർത്തണം. വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ച് മാറ്റത്തിന് തയ്യാറാണ്. ഇക്കാര്യം യുഡിഎഫിൽ ഉന്നയിക്കും. കേരള കോൺഗ്രസ് വികാരമുള്ള മേഖലയിലെല്ലാം തന്റെ പാർട്ടി വിജയിക്കും. കോൺ​ഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടില്ലെന്നും പിജെ ജോസഫ് പറഞ്ഞു. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എന്നും റോഷി അ​ഗസ്റ്റിൻ ജോസ് കെ മാണിയുടെ കുഴലൂത്തുകാരനായെന്നും ജോസഫ് പരിഹസിച്ചു.

പാലാ ഉപതെരഞ്ഞെപ്പിൽ ജോസ് കെ മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. അത് വേണ്ടെന്ന് വച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നൽകുമായിരുന്നെന്നും പി ജെ ജോസഫ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ 1,212 സീറ്റിലും നിയമസഭയിലേക്ക് 15 സീറ്റിലുമാണ് കേരള കോൺ​ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചത്. തദേശ തെരഞ്ഞെടുപ്പിൽ 1212 സീറ്റുകളിലും സ്ഥാനാർത്ഥിയെ നിർത്തുമെന്നും ഇക്കാര്യം യുഡിഎഫിൽ ആവശ്യപ്പെട്ടതായും പിജെ ജോസഫ് പറഞ്ഞു. എന്നാൽ ജോസഫിന്റെ ആവശ്യം കോൺഗ്രസും യുഡിഎഫും തള്ളുന്നു. അഞ്ച് മുതൽ 7 സീറ്റ് വരെയാണ് ജോസഫിന് യുഡിഎഫ് വാഗ്‍ദാനം. ജോസ് കെ മാണി മുന്നണി വിട്ടതോടെ മധ്യകേരളത്തിൽ അവർ മത്സരിച്ചിരുന്ന സീറ്റുകളിൽ കോൺഗ്രസിന് നോട്ടമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP