താൽപ്പര്യം സൂചിപ്പിച്ചപ്പോൾ കോടിയേരി ചോദിച്ചത് പത്ത് ദിവസം; മുഴുവൻ ഏര്യാ കമ്മറ്റികളോടും ജോസ് കെ മാണിയുടെ സ്വാധീനത്തെ കുറിച്ച് റിപ്പോർട്ട് ചോദിച്ചു; ഫലത്തെ സ്വാധീനിക്കുമെന്ന് സ്ഥിരീകരിച്ചതോടെ ചോദിച്ചതെല്ലാം കൊടുക്കാൻ പിണറായി; പരമ്പരാഗത മണ്ഡലങ്ങൾക്ക് പിറകെ ഇടതു പക്ഷത്തെ മൂന്ന് സിറ്റിങ് സീറ്റുകളും മാണിയുടെ മകൻ ഉറപ്പിക്കുമ്പോൾ
ആവണി ഗോപാൽ
തിരുവനന്തപുരം: മുന്നണി മാറാനുള്ള തീരുമാനം ജോസ് കെ മാണി എടുത്തത് രണ്ടാഴ്ച മുമ്പായിരുന്നു. ഇക്കാര്യം സിപിഎമ്മുമായി ചർച്ച ചെയ്യുകയും ചെയ്തു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത് പത്ത് ദിവസമായിരുന്നു. അങ്ങനെ എല്ലാ തലത്തിലും ചർച്ചകൾ പൂർത്തിയാക്കിയാണ് കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്ത് എടുക്കാമെന്ന സമ്മതം മൂളിയത്. ഇതിന് ശേഷം ഇടതിനൊപ്പമാകും യാത്രയെന്ന് ജോസ് കെ മാണി വിശദീകരിച്ചു. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മുമായി ചർച്ചയതും പരസ്യമായി നടത്തി. ഇനി ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ദിവസങ്ങൾ മാത്രം. ഇടതു മുന്നണി അതിവേഗം യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡിൽ നിരീക്ഷണത്തിലാണ്. അതുകഴിഞ്ഞാൽ തീരുമാനം എത്തും. 12 സീറ്റുകളിൽ അധികം ജോസ് കെ മാണിക്ക് കൊടുക്കാമെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ജയസാധ്യതയുള്ള സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളും ഉൾപ്പെടുമെന്നാണ് ലഭ്യമായ വിവരം.
പാലാ എൻസിപിയുടെ സിറ്റിങ് സീറ്റാണ്. ജോസ് കെ മാണി പക്ഷത്തെ ജയരാജ് മത്സരിക്കുന്ന കാഞ്ഞരിപ്പള്ളി സിപിഐയുടേയും. ഇതിൽ വിട്ടു വീഴ്ചയ്ക്ക സിപിഐ തയ്യാറാകേണ്ടി വരും. ഇതിന് വേണ്ടി കൂടിയാണ് സിറ്റിങ് സീറ്റുകൾ വിട്ടുകൊടുത്ത് സിപിഎം മാതൃക കാട്ടുന്നത്. മധ്യകേരളത്തിൽ യുഡിഎഫിനെ തകർക്കാൻ ജോസ് കെ മാണിക്ക് കഴിയുമെന്ന വിലയിരുത്തിലലാണ് ഇത്. പത്തനംതിട്ടയിൽ തിരുവല്ലയിൽ കാലങ്ങളായി മത്സരിക്കുന്നവരാണ് കേരളാ കോൺഗ്രസ് എം. എന്നാൽ ഇവിടെ ജനതാദള്ളിലെ മാത്യു ടി തോമസ് ചുവടുറപ്പിച്ച സ്ഥലമാണ്. അതിനാൽ മാത്യു ടി തോമസ് തന്നെയാണ് ഇവിടെ വിജയസാധ്യതയുള്ള ഇടതു മുഖം. ഇതിന് പകരം സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പത്തനംതിട്ടയിൽ കേരളാ കോൺഗ്രസിന് നൽകും. ഇതിന് വേണ്ടി പരിഗണിക്കുന്നത് റാന്നിയെയാണെന്നതാണ് വസ്തുത.
തൃശൂരിലെ ഇരിങ്ങാലക്കുടയും കേരളാ കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണ്. മാണിക്കൊപ്പം നിലയുറപ്പിക്കുമ്പോൾ തോമസ് ഉണ്ണിയാടനായിരുന്നു സ്ഥാനാർത്ഥി. സ്ഥിരമായി ഉണ്ണിയാടൻ ജയിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ഉണ്ണിയാടൻ തോറ്റു. ഇപ്പോൾ പിജെ ജോസഫിനൊപ്പമാണ് ഉണ്ണിയാടൻ. ഈ സീറ്റും സിപിഎം കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ല. ഇതിന് പകരമായി ചാലക്കുടി നൽകാമെന്നാണ് വാഗ്ദാനം. ചാലക്കുടിയിൽ ബിഡി ദേവസ്യയാണ് എംഎൽഎ. പരമ്പരാഗതമായി സിപിഎം ജയിക്കുന്ന മണ്ഡലം. അടിയുറച്ച വോട്ട് ബാങ്ക് ഇവിടെ സിപിഎമ്മിനുണ്ട്. അങ്ങനെ ഏറെ വിജയ പ്രതീക്ഷയുള്ള സീറ്റും കേരളാ കോൺഗ്രസിന് നൽകാനാണ് ചർച്ച. ഇതിനൊപ്പം കുറ്റ്യാടിയോ പേരാമ്പ്രയോ നൽകും. പേരാമ്പ്രയിൽ നിലവിൽ മന്ത്രിയായ ടിപി രാമകൃഷ്ണനാണ് എംൽഎ. ആരോഗ്യ പ്രശ്നങ്ങളാൽ രാമകൃഷ്ണൻ അടുത്ത തവണ മത്സരിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ഈ ചർച്ച.
ഇതിനെല്ലാം കാരണം വിവിധ ജില്ലാ കമ്മറ്റികൾ നൽകിയ റിപ്പോർട്ടാണ്. ജോസ് കെ മാണി ഇടതു പക്ഷത്തേക്ക് വരാൻ താൽപ്പര്യം അറിയച്ചപ്പോൾ തന്നെ എല്ലാ ജില്ലാ കമ്മറ്റികളോടും അവരുടെ സ്വാധീനത്തെ കുറിച്ച് വിശദ റിപ്പോർട്ട് നൽകാൻ സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കോട്ടയത്തേയും പത്തനംതിട്ടയിലേയും ഇടുക്കിയിലേയും എറണാകുളത്തേയും കമ്മറ്റിയുടെ റിപ്പോർട്ട് ജോസ് കെ മാണിയുടെ കരുത്തിന് തെളിവായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തൂത്തു വാരലിന് ജോസ് കെ മാണിയുടെ കൂട്ടുകെട്ടിലൂടെ കഴിയുമെന്നായിരുന്നു റിപ്പോർട്ട്. കോഴിക്കോട്ടേയും കണ്ണൂരിലേയും വയനാട്ടിലേയും മലപ്പുറത്തേയും കാസർകോട്ടേയും മലയാര മേഖലയിലും വോട്ട് നന്നായി കേരളാ കോൺഗ്രസിനുണ്ട്. ഇതിനൊപ്പം തൃശൂരിലും വോട്ടുണ്ടെന്ന റിപ്പോർട്ട് കിട്ടി. എല്ലാ ഏര്യാകമറ്റികളിൽ നിന്നും സിപിഎം വിവര ശേഖരണം നടത്തിയിരുന്നു.
15 സീറ്റിൽ വരെ ജയപരാജയം നിർണ്ണയിക്കാൻ ജോസ് കെ മാണിക്ക് കഴിയുമെന്നാണ് ജില്ലാ കമ്മറ്റികൾ നൽകിയ റിപ്പോർട്ടുകളിലൂടെ സംസ്ഥാന നേതൃത്വം വായിച്ചെടുത്തത്. ഒട്ടേറെ മണ്ഡലത്തിൽ ജോസ് കെ മാണിക്ക് വോട്ടുമുണ്ട്. 40 സീറ്റുകളിൽ വരെ ഇത് നിർണ്ണായകമായി മാറും. ഇതെല്ലാം ആഴത്തിൽ വിശകലനം ചെയ്താണ് ജോസ് കെ മാണിയെ എടുക്കാൻ സിപിഎം തീരുമാനിച്ചത്. മധ്യ കേരളത്തിൽ ഇടതിന് വലിയ മാറ്റം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് എകെജി സെന്ററിലെത്തിയ ജോസ് കെ മാണിക്ക് വലിയ സ്വീകരണവും പ്രാധാന്യവും കോടിയേരി നൽകിയത്.
ഇതോടെയാണ് ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് എടുക്കാൻ സിപിഎം തീരുമാനിക്കുന്നത്. ചോദിച്ച 12 സീറ്റും കൊടുക്കാൻ സമ്മതിച്ചു. കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥിരമായി മത്സരിക്കുന്ന ഏറ്റുമാനൂർ ഒഴികെ അഞ്ചു സീറ്റുകൾ കൊടുക്കും. പാലായും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും. ഇതിൽ നാലിടത്തും ജയം ഉറപ്പാണ്. പൂഞ്ഞാറിൽ അതിശക്തമായ മത്സരവും. പൂഞ്ഞാറിൽ പിസി ജോർജിന് നിരവധി എതിർഘടകങ്ങളുണ്ട്. ഇതെല്ലാം വോട്ടാക്കി മാറ്റി കേരളാ കോൺഗ്രസ് ജയിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പാണ് എംഎൽഎ. ഈ സാഹചര്യത്തിലാണ് ഈ സീറ്റ് നൽകാത്തത്. മലബാറിലും തൃശൂരിലും സീറ്റ് കൊടുക്കും. കൂടാതെ എറണാകുളത്തും.
എറണാകുളത്ത് പെരുമ്പാവൂരിൽ സിപിഎമ്മിന് നല്ല സ്വാധീനമുണ്ട്. ഇവിടെ കോൺഗ്രസിന്റെ എൽദോസ് കുന്നപ്പള്ളിയാണ് എംഎൽഎ. സൗമ്യ കൊലക്കേസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിലാണ് ഈ സീറ്റ് നഷ്ടമായത്. സിപിഎമ്മിന് വേരോട്ടമുള്ള ഈ മണ്ഡലം കേരളാ കോൺഗ്രസിന് നൽകി തിരികെ ഇടതുപക്ഷത്ത് എത്തിക്കാനാണ് ശ്രമം. കണ്ണൂരിൽ ഇരിക്കൂറും കൈമാറും. ഇങ്ങനെ ജയിക്കാനാകുന്ന 12 മണ്ഡലങ്ങൾ കേരളാ കോൺഗ്രസിന് കിട്ടും. ഇതിനൊപ്പം ആന്റണി രാജുവോ സ്കറിയാ തോമസോ പോലുള്ള നേതാക്കൾ ജോസ് കെ മാണിക്കൊപ്പം നിൽക്കാൻ തയ്യാറായാൽ അവർക്ക് വേറെയും സീറ്റ് കിട്ടും. കേരള രാഷ്ട്രീയത്തിലെ ശാക്തിക ബലാബലം ഇടതിന് അനുകൂലമാക്കാനുള്ള അണികളുടെ ശക്തി ജോസ് കെ മാണിക്കുണ്ടെന്നാണ് സിപിഎം കണക്കുകൂട്ടൽ.
പാലാ മണ്ഡലം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനുതന്നെ നൽകാമെന്ന് സിപിഎമ്മിന്റെ ഉറപ്പ് സിപിഐയ്ക്കും അറിയാം. ഇക്കാര്യം അനൗപചാരികമായി ജോസ് കെ. മാണിയെ സിപിഎം. നേതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനവും പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ധാരണകളുമല്ലാതെ മറ്റൊന്നും ഉടൻ എൽ.ഡി.എഫ്. ചർച്ചചെയ്യില്ല. കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനം ഇടതുമുന്നണിയെ ശക്തമാക്കുമെന്നാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ഇക്കാര്യം ഘടകകക്ഷികളെ ബോധ്യപ്പെടുത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. ആവശ്യമെങ്കിൽ കക്ഷിനേതാക്കളുമായി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തും.
അടുത്ത എൽ.ഡി.എഫ്. യോഗത്തിൽത്തന്നെ കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ തീരുമാനമെടുക്കണമെന്നാണ് സിപിഎം. നിലപാട്. സീറ്റ് സംബന്ധിച്ച് പരസ്യ അവകാശവാദങ്ങളുണ്ടാകരുതെന്ന് ജോസിനോടും സിപിഎം. ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോൺഗ്രസിന് നൽകാവുന്നതും അവരുടെ പിന്തുണ ലഭിച്ചാൽ നേടാവുന്നതുമായ തദ്ദേശസ്ഥാപന വാർഡുകളുടെ സ്ഥിതി സിപിഎം. ജില്ലാതലത്തിൽ പരിശോധിക്കുന്നുണ്ട്. മധ്യകേരളത്തിലും വടക്കൻകേരളത്തിലെ മലയോര, കുടിയേറ്റ മേഖലകളിലും എൽ.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതനുസരിച്ച സീറ്റ് പങ്കാളിത്തം കേരള കോൺഗ്രസിന് ഉറപ്പാക്കും. സിപിഐ.യുമായി ധാരണയുണ്ടാക്കിയശേഷം മുന്നണി യോഗം ചേരാമെന്നാണ് സിപിഎം. തീരുമാനം.
ഇതിനായി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അത് നടന്നില്ല. മുഖ്യമന്ത്രിക്കു പങ്കെടുക്കാൻ കഴിയാത്തതാണ് മാറ്റിവെക്കാനുള്ള ഒരു കാരണം. 21-ന് സിപിഐ. സംസ്ഥാന എക്സിക്യുട്ടീവ് ചേരുന്നുണ്ട്. ഇതിൽ തീരുമാനമെടുത്തശേഷം പാർട്ടി നിലപാട് വ്യക്തമാക്കാമെന്നാണ് കാനം രാജേന്ദ്രൻ അറിയിച്ചത്. ഇതും കൂടിക്കാഴ്ച മാറ്റാൻ കാരണമാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്