ഉമ്മ ശ്വാസം കിട്ടാതെ പിടയുന്നത് നോക്കി കണ്ണീരൊഴുക്കി നേരം വെളുപ്പിച്ചു; ഉപ്പയാകട്ടെ മറ്റൊരു കോവിഡ് സെന്ററിൽ; തൊടുപുഴ ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ ഇല്ലാത്തതുകൊണ്ട് പരക്കം പാഞ്ഞെങ്കിലും കൈയൊഴിഞ്ഞ് കൊച്ചിയിലെ പ്രമുഖ ആശുപത്രികൾ പോലും; രാത്രി വൈകി ആരീഫ ബഷീന്റെ മരണവും; കോവിഡ് രോഗി മരിച്ച സംഭവം വിവാദമാകുന്നു
പ്രകാശ് ചന്ദ്രശേഖർ
തൊടുപുഴ: കോവിഡ് കാലത്ത് സർക്കാരിന്റെ കരുതലിനെ കുറിച്ചാണ് നേതാക്കളുടെയും മന്ത്രിമാരുടെയും എല്ലാം സംസാരമേറെ. എന്നാൽ, തൊടുപുഴയിൽ വെന്റിലേറ്റർ സൗകര്യമില്ലാതെ കോവിഡ് രോഗി മരണമടഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അധികം മാധ്യമങ്ങളൊന്നും സംഭവം റിപ്പോർട്ട് ചെയ്തതുമില്ല. വെങ്ങല്ലൂർ സ്വദേശിനിയായ 52 വയസുകാരിയാണ് വ്യാഴാഴ്ച മരണമടഞ്ഞത്. ബുധനാഴ്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരമായതോടെ ശ്വാസ തടസം കൂടുതലായി. ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിതർക്കായി വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതു പ്രശ്നമായി. ഇതേ തുടർന്ന് എറണാകുളം ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവശിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ഒരിടത്തും വെന്റിലേറ്റർ ഒഴിവില്ലായിരുന്നു. രാത്രി വൈകി എറണാകുളത്തു ഒരു ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കുമെന്നറിഞ്ഞു. അവിടേയ്ക്കു കൊണ്ടുപോകുവാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.
ആശുപത്രി അധികൃതരുടെ ന്യായം
ബുധനാഴ്ച വൈകുന്നേരം മുതൽ ശ്വാസം ലഭിക്കാതെ രോഗി ദുരിതത്തിലായിരുന്നു. ഇടുക്കി ജില്ലയിലെ പ്രമുഖ പട്ടണമായ തൊടുപുഴയിൽ പോലും സർക്കാർ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഒരുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന വിമർശനമാണ് ഉയരുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ രോഗി അവശനിലയിലായിരുന്നെന്നും അതിനാലാണ് മരിച്ചതെന്നും വെന്റിലേറ്റർ സൗകര്യമുണ്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനാവില്ലായിരുന്നെന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായം.
ബന്ധുക്കൾ പറയുന്നത്
ശ്വാസം മുട്ടുണ്ടായിരുന്നെങ്കിലും ആരോഗ്യവതിയായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും സമയത്ത് ഓക്സിജൻ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാവുമായിരുന്നെന്നും ബന്ധുക്കൾ. വെങ്ങല്ലൂർ ആനിമൂട്ടിൽ ബഷീറിന്റെ ഭാര്യ ആരീഫ ബഷീർ(53)ആണ് ഇന്നലെ രാവിലെ 9.30 തോടെ മരണമടഞ്ഞത്. ബുധനാഴ്ച രാവിലെ ശ്വാസം മുട്ടലിനെ തുടർന്ന് ഇവരെ ചികത്സിച്ചിരുന്ന തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. ഇവിടെ ഇവരെ ചികത്സിച്ചിരുന്ന ഡോക്ടർ അവധിയായതിനാൽ സമീപത്തെ മറ്റൊരുസ്വകാര്യ ആശുപത്രിയിലേയ്ക്ക് എത്തിച്ചു.ഇവിടെ നടത്തിയ പരിശോധനയിൽ ആരീഫയക്ക് കോവിഡ് സ്ഥിരീകരിച്ചു.
തുടർന്നുള്ള പരിശോധനയിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബഷീർ, മകൾ ഷെമി എന്നിവർക്കും കോവിഡ് ബാധിച്ചതായി വ്യക്തമായി. ആശുപത്രി അധികൃതർ വിവരം ജില്ലാ ആശുപത്രി അധികൃതരെ അറിയിച്ചു. വൈകിട്ട് 5 മണിയോടടുത്താണ് ഇവിടെ നിന്നുള്ള ആമ്പുലൻസ് മൂവരെയും കൊണ്ടുപോകാൻ എത്തിയത്. ബഷീറിനെ സമീപത്തെ കോവിഡ് സെന്റിൽ ഇറക്കിയ ശേഷം ആരിഫയെയും ഷെമിയേയും ഇതെ ആമ്പുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഉടൻ ഓക്സിജൻ മാസ്ക് ഘടിപ്പിച്ച്, മരുന്നും നൽകി. രാത്രി 9.30 തോടെ രോഗി സ്വയം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലായി.
വെന്റിലേറ്ററിൽ കിടത്താൻ സാമ്പത്തിക ശേഷിയുണ്ടോ എന്നായിരുന്നു ഈ സമയം ആശുപത്രി ജീവനക്കാരുടെ അന്വേഷണം. ഈ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമില്ലെന്നും മറ്റെതെങ്കിലും ആശുപത്രിയിൽ സൗകര്യമുണ്ടോ എന്ന് അന്വേഷിക്കാമെന്നും പറഞ്ഞ് ഇവർ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള മണിക്കൂറുകൾ വെന്റിലേറ്ററിനായി പരക്കം പാച്ചിലായിരുന്നു. കൊച്ചിയിലെ പ്രമുഖ ആശുപത്രികളിലെല്ലാം വിളിച്ചിട്ടും പ്രതികരണം ആശാവഹമായിരുന്നില്ല. രാത്രിയിൽ വിളിച്ചപ്പോൾ രാവിലെ കൊണ്ടുവരു.. നോക്കാമെന്നായിരുന്നു കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയുടെ പ്രതികരണം.
മകൾ ഷെമി മാത്രമായിരുന്നു ഈ സമയം ആരീഫയുടെ അടുത്തുണ്ടായിരുന്നത്. ഉമ്മ ശ്വാസംകിട്ടാതെ പിടിയുന്നത് നോക്കി നിന്ന് നെഞ്ച് പൊട്ടി, കണ്ണീരൊഴുക്കി ഇവർ നേരം വെളുപ്പിച്ചു. രാവിലെ കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള ശ്രമത്തിനിടെ 9.30 തോടെയാണ് ഇവർ മരണപ്പെടുന്നത്. ഏകദേശം 12 മണിക്കൂറോളം ഉമ്മ മരണവെപ്രാളവുമായി ആശുപത്രിയിൽ കഴിഞ്ഞെന്നാണ് ഷെമിയുടെ ഭർത്താവ് ജിസാം വെളിപ്പെടുത്തുന്നത്. ആദ്യത്തെ മൂന്ന് -നാല് മണിക്കൂറിനുള്ളിൽ വെന്റിലേറ്റർ സൗകര്യം ലഭിച്ചിരുന്നെങ്കിൽ ഉമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് ജിസാം ഉറച്ച് വിശ്വസിക്കുന്നത്.
പണവും തരപ്പെടുത്തി ,നെട്ടോട്ടമോടിയിട്ടും ആരിഫയുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിന്റെ കടുത്ത വിഷമത്തിലാണ് ആരീഫയുടെ ഉറ്റവരും ബന്ധുക്കളും.ഷെമിയും പിതാവ് ബഷീറും ഒരു വീട്ടിലും ജിസാമും രണ്ട് കുട്ടികളും മറ്റൊരുവീട്ടിലുമായിട്ടാണ് കഴിയുന്നത്. ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിതർക്കായി വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതാണ് ആരീഫയുടെ ജീവനെടുത്തതെന്നാണ് ആരിഫയുടെ മകളും മരുമകനുമടക്കമുള്ള ഉറ്റബന്ധുക്കളുടെ ആരോപണം.
ഈ സംഭവത്തെക്കുറിച്ച് തിരക്കിയപ്പോൾ കോവിഡ് രോഗികൾക്കായി ഇവിടെ വെന്റിലേറ്റർ സൗകര്യമില്ലന്ന് ആശുപത്രി സൂപ്രണ്ട് മറുനാടനോട് പ്രതികരിച്ചു. വെന്റിലേറ്റർ ഇല്ലാത്തതായിരുന്നില്ല പ്രശ്നമെന്നും അവശനിലയിലായ ആരീഫ നേരം വെളുക്കും വരെ പോലും ജീവിക്കാനിടയില്ലെന്ന് പരിശോധനയിൽ തന്നെ സംശയമുയർന്നിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നലെ ഉച്ചയോടെ വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളിയിൽ കോവിഡ് ചട്ടങ്ങൾപാലിച്ച് ആരീഫയുടെ സംസ്കാരം നടത്തി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍