ജമാഅത്ത് രാഷ്ട്രീയത്തെ വെള്ളപൂശുന്ന പടമെന്ന് ഒരുകൂട്ടർ; മലബാർ മുസ്ലീങ്ങളെ അപമാനിക്കുന്ന ചിത്രമെന്ന് മറ്റൊരു കൂട്ടർ; സുഡാനിക്കു ശേഷം സക്കറിയ എടുത്ത ചിത്രം ഉയർത്തുന്നത് വിവാദങ്ങൾ; പക്ഷേ ഇത് കലാപരമായി മികച്ച ചിത്രം; ജോജുവും ഇന്ദ്രജിത്തുമൊക്കെ നല്ല ഫോമിൽ; ഗ്രേസ് ആന്റണി മലയാളം കാത്തിരുന്ന നായിക; ഹലാൽ ലൗവ് സറ്റോറി മൗദൂദി സിനിമയോ അതോ മാനവിക സിനിമയോ?
എം മാധവദാസ്
അടൂരിന്റെ മുഖാമുഖം എന്ന ചലച്ചിത്രം ഇറങ്ങിയ കാലം. കേരളത്തിൽ ഇടതുപക്ഷ നിരൂപകർ ഉറഞ്ഞുതുള്ളിയത് ഇത് അങ്ങേയറ്റം കമ്യൂണിസ്റ്റ് വിരുദ്ധ ചിത്രമാണെന്നാണ്. എന്നാൽ ചിത്രത്തിന് ജർമ്മനിയിലെ ഒരു ഫെസ്റ്റിവലിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്, ഇത് കമ്യൂണസത്തെ അനുകൂലിക്കുന്ന സിനിമയാണെന്ന് പറഞ്ഞുകൊണ്ടാണ്. കാരണം പാർട്ടിക്കപ്പുറത്ത് നല്ല കമ്യൂണിസം ഉണ്ടാകണം എന്ന ആശയമാണ് അത് മുന്നോട്ടുവെക്കുന്നതെന്നും, ചിത്രം കണ്ടാൽ കമ്യുണിസ്റ്റുകാരോട് അനുഭാവമാണ് തോന്നുകയെന്നുമായിരുന്നു പാശ്ചാത്യ നിരൂപകരുടെ വിലയുരുത്തൽ. കേരളത്തിൽ അന്ധവിശ്വാസം പരത്തുന്നുവെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വളം വെക്കുമെന്നും ആരോപിക്കപ്പെട്ട സിനിമായിരുന്നു ജയരാജിന്റെ 'ദേശാടനം'.
എന്നാൽ വിശ്വാസത്തിന്റെ ചട്ടക്കൂടുകൾ, എങ്ങനെ ഒരു കുട്ടിയുടെ ബാല്യ കൗമാരങ്ങളെ ഇല്ലാതാക്കുന്നു എന്ന് കാണിക്കവഴി, ഈ ചിത്രം തീർത്തും പുരോഗമപരമായ പ്രമേയമാണ് മുന്നോട്ടുവെക്കുന്നത് എന്നാണ് ഒരു വിദേശ ചലച്ചിത്രമേളയിൽ പ്രകീർത്തിക്കപ്പെട്ടത്. ലോഹിതദാസിന്റെ തനിയാവർത്തനം ഇറങ്ങിയ കാലം. ഹിന്ദുക്കൾ മാത്രമുള്ള ഒരു വള്ളുവനാടൻ ഗ്രാമത്തിലെ മതബിംബങ്ങൾ എടുത്തുകൊണ്ട് അന്ധവിശ്വാസ പ്രചരണമാണ് ചിത്രം നടത്തുന്നതെന്ന് കമ്യൂണിസ്റ്റുകാരും ഒരു വിഭാഗം യുക്തിവാദികളും വ്യാപകമായി പ്രചാരണം അഴിച്ചു വിട്ടിരുന്നു. തലമുറകളായി പടരുന്നതാണ് മാനസികരോഗം എന്ന പ്രാകൃത അന്ധവിശ്വാസത്തിന്റെപേരിൽ നിരവധിപേരെ കുരുതി കൊടുത്തിട്ടും, ഒന്നും മനസ്സിലാവാതെ വീണ്ടും കൊച്ചുകുട്ടിയെ തെയ്യക്കോലം തൊഴീക്കുന്ന ഷോട്ടിലുടെയാണ് ചിത്രം അവസാനിക്കുന്നത്. ഇതിൽ കൂടുതൽ എങ്ങനെയാണ് ഞാൻ അന്ധവിശ്വാസത്തിനെതിരെ പ്രതികരിക്കേണ്ടത് എന്നായിരുന്നു സാക്ഷാൽ ലോഹിതദാസ് ഒരു അഭിമുഖത്തിൽ ചോദിച്ചത്.
പറഞ്ഞുവന്നത് ചലച്ചിത്രത്തിന്റെ രാഷ്ട്രീയം എന്ന് പറുന്നത് മലയാളിക്ക് അത്രയൊന്നും പിടികിട്ടാത്ത സാധനമാണെന്നതാണ്. നമ്മെ സംബന്ധിച്ച് ഫാസിസം തുലയട്ടെ എന്ന് തെരുവ് നാടക ശൈലിയിൽ വിളിച്ചു പറയാതെയുള്ള,അർഥഗർഭവും പ്രതീകാത്മകവുമായ പ്രതികരണങ്ങൾ എല്ലാം ഫാസിസ്റ്റ് അനുകൂല സിനിമകളാണ്. ഇപ്പോൾ ഈ കോവിഡ് കാലത്തും ഒരു കൊച്ചു സിനിമ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്. അതാണ് ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത 'ഒരു ഹലാൽ ലവ് സ്റ്റോറി'. സുഡാനി ഫ്രം നൈജീരിയ എന്ന ഒന്നാന്തരം ചിത്രമെടുത്ത് പ്രേക്ഷകരുടെ പ്രിയങ്കരനായ സക്കറിയയുടെ രണ്ടാമത്തെ ചിത്രമാണിത്. സുഡാനിയുടെ അത്രക്ക് ഉയർന്നില്ലെങ്കിലും, ഒട്ടും ബോറിടയില്ലാതെ, ലളിതമായ നർമ്മങ്ങളിലൂടെ, ഒന്നാന്തരം മാനുഷിക ബന്ധങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചിത്രമാണിത്. ഈ ചിത്രം കാണുന്ന സമയം നിങ്ങൾക്ക് പാഴാകില്ല എന്ന് ഉറപ്പിച്ചു പറയാം.
ഇന്ദ്രജിത്തും, ജോജുവും, ഷറഫുദ്ദീനും, ഗ്രേസ് ആന്റണിയും, പാർവതിയും അടക്കമുള്ള ഒരാളും മോശമാക്കിയില്ല. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകന്റെ ഭാഗത്തുനിന്ന്നോക്കിയാൽ ഇത് ഒരിക്കലും ഹറാമല്ല ഹലാൽ ആണെന്ന് കാണാം.
ജ്യൂസ് കുടിക്കുന്നതുവരെ ഹറാമാക്കുന്നവർക്ക് കിട്ടിയ പ്രഹരം
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തുന്ന വിമർശനം ഇത് ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിക സംഘടനയെ വെള്ളപൂശാൻ എടുത്ത ചിത്രമാണെന്നാണ്. എന്നാൽ തിരിച്ചു പറഞ്ഞുകൂടെ. പലയിടത്തും മതാധിഷ്ഠിതമായ സംഘടനകളെ ആക്ഷേപഹാസ്യമായി ചിത്രം ഉപയോഗിക്കുന്നുണ്ട്. ഇത് കാണുന്ന ഒരു കട്ട ജമാഅത്ത്- സോളിഡാരിറ്റിക്കാരന് ഇത് തങ്ങളെ പരിഹസിക്കാൻ ബോധപുർവം ഉണ്ടാക്കിയതാണെന്നാണ് തോന്നുക. ആ രീതിയിൽ മലബാർ മുസ്ലീങ്ങളെ അപമാനിക്കാൻ എടുത്ത ചിത്രം എന്നൊക്കെയുള്ള പ്രചാരണങ്ങളും ഒരു ഭാഗത്ത് പൊടിപൊടിക്കുന്നുണ്ട്. അതിൽ നിന്നുതന്നെ ചിത്രം പൊളിറ്റിക്കലായി ന്യൂട്രൽ ആണെന്ന് വ്യക്തമാണ്.
ഒന്നാമത് സിനിമയുടെ രാഷ്ട്രീയം എന്ന് പറയുന്നത് അത് ഓരോരുത്തർക്കും ഓരോ രീതിയിലാണ് ഫീൽചെയ്യുക. സിനിമയുടെ ആസ്വാദനംപോലും വ്യക്തിനിഷ്ഠമാണ്. പക്ഷേ ഈ പടത്തെക്കുറിച്ച് മൗദൂദികളെ ന്യായീകരിക്കുന്നുവെന്ന വിമർശനം വ്യാപകമായി വന്നതിനെതുടർന്നാണ് ഇങ്ങനെ എഴുതേണ്ടി തന്നെ വരുന്നത്. ഒറ്റ ചോദ്യത്തിൽനിന്നുതന്നെ ഈ വാദം പൊളിയും. ഈ ചിത്രം കണ്ടാൽ ആർക്കെങ്കിലും ജമാഅത്തെ ഇസ്ലാമിയിൽ ചേരാൻ തോന്നുമോ? വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു, എവിടെയും വിലക്കുകൾ ഉള്ള, എന്തും ഹറാമാണോ ഹലാൽ ആണോ എന്ന് നോക്കേണ്ടി വരുന്ന, നായിക സ്വന്തം ഭാര്യയായിട്ടുപോലും കെട്ടിപ്പിടിക്കുന്ന ദൃശ്യം ചിത്രീകരിക്കാൻ കഴിയാത്ത, മതസംഘടനാ സങ്കുചിത്വങ്ങൾ അല്ലേ ഈ ചിത്രം വരച്ചുകാട്ടുന്നത്.
ആ രീതിയിൽനോക്കുമ്പോൾ മതമൗലികാവാദികൾക്ക് ഏറ്റ പ്രഹരം കൂടിയാണ് ഈ ചിത്രം. ക്രിസ്ത്യാനികൾ കൂടുതലുള്ള ഒരു ഗ്രാമത്തിന്റെ കഥ പറയുമ്പോൾ അവിടെ കുരിശും കൊന്തയും പള്ളിയും കടന്നുവരുന്നപോലെ, മുസ്ലിം ഭൂരിപക്ഷമുള്ള ഏറനാട്ടിലെ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ മോസ്‌ക്കും, ഇസ്ലാമിക സംബോധനകളും ഒക്കെ കടന്നുവരുന്നത് സ്വാഭാവികം. അത് എങ്ങനെ വർഗീയമാവും. തങ്ങളുടെ കുറ്റം കൊണ്ടല്ല ഒരാളും ഒരു മതത്തിൽ ജനിക്കുന്നത്. തങ്ങളുടെ സമ്മതത്തോടെയുമല്ല. ജനിച്ച മതത്തിൽ അവർ അങ്ങനെ കാലം കഴിക്കുന്നു. മുസ്ലിം ആയതുകൊണ്ടുമാത്രം ഒരാൾ അപകടകാരിയാവും എന്ന അപകടരമായ കൗണ്ടർ കൾച്ചറിസം സംഘപരിവാർ ഉയർത്തുന്ന കാലത്ത്, ഇത്തരം ചിത്രങ്ങൾ തീർച്ചയായും ഉണ്ടാവേണ്ടതാണ്.
ഇപ്പോഴും സിനിമയെയും സംഗീതത്തെയൊന്നും എല്ലാവിധ മുസ്ലിം സംഘടനകളും പൂർണ്ണമായും അംഗീകരിച്ചിട്ടില്ല. വനിതാ റിപ്പോർട്ടർമാർക്ക് അഭിമുഖം പോലും കൊടുക്കാത്ത മുസ്ലിം 'പണ്ഡിതന്മാർ' ഇപ്പോഴുമുണ്ട്. മുജാഹിദ് ബാലുശ്ശേരിയെയും, നൗഷാദ് ബാഖഫിയെപ്പോലുമുള്ളവർ സംഗീതത്തെ തൊട്ട് ജ്യൂസ് കുടിക്കുന്നതിനെ വരെ ഉൾപ്പെടുത്തി ഹറാം ലിസ്റ്റ് നീട്ടുകയാണ്. ഇത്തരക്കാരുടെ കരണത്തേറ്റ അടിയാണ് ഈ ചിത്രം. ചിത്രത്തിന്റെ ക്ലൈമാക്സ് നോക്കുക. സംഘടന ഇറക്കിയ ഹലാൽ സിനിമ ടീവിയിൽ ഇടങ്കണ്ണിട്ട് കണ്ടുകൊണ്ട് നിസ്‌ക്കരിക്കുന്ന ഒരു കുടുംബത്തിന്റെ ഷോട്ടോടുകൂടിയാണ് പടം അവസാനിക്കുന്നത്. പള്ളിയിൽനിന്ന് ബാങ്കുവിളികേട്ടാൽ പിണറായി വിജയൻപോലും പ്രസംഗം നിർത്തുന്ന കാലത്താണ് ഇതെന്ന് നോക്കണം.
ഇതിൽ കൂടുതൽ എങ്ങനെയാണ് സാമൂഹിക പരിഷ്‌ക്കരണത്തെ സിമ്പോളിക്കായി അവതരിപ്പിക്കുക. എന്നാൽ ആര്യാടൻ ഷൗക്കത്ത് അടക്കമുള്ളവർ ചിത്രീകരിക്കുന്നപോലെ മതപൗരോഹിത്യത്തിനുനേരെ നേരിട്ടുള്ള ഒരു ആക്രമണമല്ല ഈ സിനിമ. ഇന്റ്വലക്ച്ച്വൽ ജിഹാദ് എന്ന് ആക്ഷേപിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ അജണ്ടകൾ എങ്ങനെ കടുന്നുവരുന്നുവെന്നും ഈ ചിത്രം നർമ്മത്തിൽ ചാലിച്ച് കാണിച്ചു തരുന്നുണ്ട്. 'ഞങ്ങൾ മുതലാളിമാർക്ക് എതിരില്ല മുതലാളിത്തത്തിനാണ് എതിരെന്നും ആ 'ത്തം' ആണ് പ്രശനമെന്നും' ചിത്രത്തിൽ ഒരു കഥാപാത്രം പറയുന്നുണ്ട്. അതുപോലെ കൊക്കക്കോള കുടിക്കാനെടുക്കുന്ന സമയത്തൊക്കെ സംവിധായകൻ ഉപയോഗിക്കുന്ന സ്പൂഫുകൾ ലക്ഷ്യ ഭേദിയാണ്.
കുളിർ തെന്നൽ പോലെ ഒരു കൊച്ചു ചിത്രം
രാഷ്ട്രീയം വിട്ട് ചിത്രത്തിന്റെ കണ്ടന്റിലേക്ക് ഇറങ്ങിവന്നാൽ, ഒരു കമേർഷ്യൽ ചലച്ചിത്രം എന്ന നിലയിൽ ഒട്ടും മോശമല്ല ഈ പടം. കഥ നടക്കുന്നത് ഒരു മലപ്പുറം ഗ്രാമത്തിലാണ്. നിഷ്‌കളങ്കരായ കുറേ ഗ്രാമീണർ. കലാ സ്നേഹികളായ ഒരുപറ്റം ചെറുപ്പക്കാർ അവിടെയുണ്ട്. ഒരു ഇസ്ലാമിക പ്രസ്്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ആണവർ. ബുഷിനെതിരെ കോലം കത്തിച്ചും, പ്ലാച്ചിമടയിലെ കൊക്കക്കോളക്കെതിരെ തെരുവ്നാടകം നടത്തിയും 2000ങ്ങളിലെ ക്ഷുഭിത ലോക രാഷ്ട്രീയത്തോടൊപ്പം അവർ സഞ്ചരിക്കുന്നു. മറ്റുമതസ്ഥർക്ക് വളരെ നിസ്സാരമെന്നു തോന്നാവുന്ന പല കാര്യങ്ങളും അവർക്കു ഹറാമാണ്. അവർക്കതിൽ പരാതിയില്ല.
കാരണം കാലാകാലങ്ങളായി ജീവിച്ചു പോരുന്ന ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കാനാണ് അവർക്കും താല്പര്യം. അങ്ങനെ നാടകങ്ങളും മറ്റുമായി ജീവിക്കുന്ന സമയത്താണ് അവർക്ക് ഒരു സിനിമയെടുക്കാൻ തോനുന്നത്. എന്നാൽ വലിയ കാൻവാസിൽ സിനിമയെടുക്കാൻ അവർക്ക് ബജറ്റില്ല. അതിനാൽ അവർ ഒരു ഹോം സിനിമ എടുക്കാൻ തീരുമാനിക്കുന്നു. ഫണ്ട് പ്രസ്ഥാനികരിൽനിന്ന് പിടിച്ചെടുക്കും. തൗഫീഖ് (ഷറഫുദീൻ) എന്ന ചെറുപ്പക്കാരനും പണ്ഡിതനായ യുവ പ്രാസ്ഥാനികന്റെ കഥ അവർ അതിനായി തിരഞ്ഞെടുക്കുന്നു. സിനിമ സംവിധാനം ചെയ്യാൻ സിറാജ് (ജോജു ) എന്ന സംവിധായകനെ അവർ തങ്ങളുടെ നാട്ടിലേക്കു കൊണ്ടു വരുന്നു. യഥാർഥ ജീവിതത്തിൽ ദമ്പതികളായ ഷെരീഫും (ഇന്ദ്രജിത്) സുഹ്‌റയും (ഗ്രേസ് ആന്റണിയും) ആ സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ഹലാൽ ലവ് സ്റ്റോറി അവിടെയാണ് ചൂടുപിടിക്കുന്നത്.
എന്തിലും ഹലാലും ഹറാമും നോക്കി അവർ വലയുകയാണ്. യഥാർഥ ജീവിതത്തിലെ ഭാര്യയെയും ഭർത്താവിനെയും ഈ ചിത്രത്തിലും നായികാ നായകന്മാർ ആക്കുന്നതുതന്നെ ഹറാം ഭീതി മൂലമാണ്. അതായത് മറ്റൊരു പുരുഷനോടൊപ്പം ഒരു സ്ത്രീ അഭിനയിക്കുകയോ. പിന്നീട് അങ്ങോട്ട് സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയത്തെ മുൻ നിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവിടെ ഒരു കൃത്യമായ ജീവിതം കൊണ്ടുവരാൻ സംവിധായകന് കഴിയുന്നുണ്ട്. ഷെരീഫും സുഹറയും ചിത്രീകരത്തിനിടെ തെറ്റുന്നതും, സംവിധായകൻ സിറാജിന്റെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളും ഒക്കെ ചിത്രത്തിലൂടെ കടന്നുവരുന്നു. അപ്പോഴും ഹറാം പ്രശ്നങ്ങൾ ഉണ്ട്. ഒരിക്കലും ചേരാത്ത രണ്ടു കാര്യങ്ങൾ തമ്മിൽ ചേരുമ്പോഴുള്ള പൊരുത്തക്കേടുകളുടെ രസകരമായ ആഖ്യാനം പലയിടങ്ങളിലും സിനിമയെ കാഴ്ചക്കാരനിലേക്കു അടുപ്പിക്കും.
ഗ്രേസ് ആന്റണി എന്ന പുതിയ വാഗ്ദാനം
പക്ഷേ ഈ സിനിമയുടെ യഥാർഥ ശക്തി ഇന്ദ്രജിത്തിന്റെ ഭാര്യയായ സുഹറായി വേഷമിട്ട ഗ്രേസ് ആന്റണിയാണ്. ( കുമ്പള്ളങ്ങി നൈറ്റ്സിലെ നമ്മുടെ സൈക്കോ ഷമ്മിയുടെ ഭാര്യയായി വേഷമിട്ട നടി)നല്ല സ്വഭാവ നടിമാർക്ക് കടുത്ത ക്ഷാമമുള്ള ഈ ഇൻഡസ്ട്രയിൽ പുതിയ താരമാകും ഗ്രേസ്. സുഹറയുടെ ഹർഷ സംഘർഷങ്ങളെയും അത്മ നൊമ്പരങ്ങളും അവർ ഭംഗിയാക്കി.
ഈ ചിത്രം കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ഉണ്ടായതും ഗ്രേസിന് തന്നെയാണ്. മലയാളത്തിൽ ആർക്കും അവഗണിക്കാൻ കഴിയാത്ത നടിയായി അവർ വളർന്നു കഴിഞ്ഞു. പ്രധാന വേഷങ്ങളിൽ എത്തിയ എല്ലാവരും വളരെ മികച്ച രീതിയിൽ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഷറഫുദീൻ, ജോജു, ഇന്ദ്രജിത് തുടങ്ങിയവർ കഥാപാത്രങ്ങളെ മികച്ചതാക്കിയപ്പോൾ, ചെറുതെങ്കിലും പ്രധാന വേഷങ്ങളിൽ എത്തിയ സൗബിൻ, പാർവതി തുടങ്ങിയ താരങ്ങളും സിനിമയുടെ മാറ്റ്കൂട്ടി. ജോജുവിന്റെയും ഇന്ദ്രന്റെയും ആക്ഷനുകൾ മനസ്സിൽനിന്ന് മായില്ല. പ്രത്യേകിച്ച് ഇന്ദ്രജിത്തിന്റെ പിരികം കൊണ്ടുള്ള ചില ആക്ഷനുകൾ. എതാനും സീനുകളിൽ മാത്രംം പ്രത്യക്ഷപ്പെടുന്ന പാർവതി പ്രസരിപ്പിക്കുന്ന ഒരു ഊർജമുണ്ട്. അത് കണ്ടുതന്നെ അറിയണം. മലയാള സിനിമയിൽനിന്ന് പാർവതിയെ മാറ്റിനിർത്തിയാൽ അത് എത്രമാത്രം വലിയ നഷ്ടമാണെന്ന് ഓർത്തുനോക്കുക.
സുഡാനിയിലെ പോലെ, മുഖ്യധാരാ സിനിമകളിൽ സജീവമല്ലാത്ത ഒരു പറ്റം അഭിനേതാക്കൾ ഈ ചിത്രത്തിലുമുണ്ട്. അവർക്കും എന്തൊരു സ്വാഭാവിക എന്ന് നോക്കണം. അതാണ് സംവിധായകന്റെ ബ്രില്ല്യൻസ്. മലപ്പുറം ജീവിതത്തിന്റെ നടു മുറിച്ചുവെച്ചപോലെയുണ്ട്. അജയ് മേനോന്റെ ഛായാഗ്രഹണം സിനിമയുടെ ചാരുത വർധിപ്പിച്ചു. ഷഹബാസ് അമൻ, ബിജിബാൽ എന്നിവർ ചേർന്നൊരുക്കിയ ഗാനങ്ങളും മനോഹരം. മുഹ്സിൻ പരാരി, ആഷിഫ് കക്കോടി എന്നിവർ സക്കറിയയ്‌ക്കൊപ്പം രചനയിൽ പങ്കാളികളാണ്. ആഷിക്ക് അബു അടക്കമുള്ള പ്രമുഖർ നിർമ്മാണ പങ്കാളികളും. അങ്ങനെ ഒരു വലിയ കൂട്ടായ്മയുടെ വിജയം ആണ് ഈ ചിത്രം. വ്യക്തികളുടെ രാഷ്ട്രീവും മുൻ കാലസംഘടനാബന്ധവും നോക്കി, മൂൻവിധികളോടെ സിനിമക്ക് മാർക്കിടുന്നത്, തീർച്ചയായും ഒരു വികല പ്രവണതയാണ്. ആഷിക് അബു കമ്മിയാണ്, മുഹസിൻ പരാരി എസ്ഐഒക്കാരനാണ് തുടങ്ങിയ കമന്റുകൾ കാണുമ്പോൾ പുഛമാണ് തോനുന്നത്.
അവസാനമായി പറയട്ടെ, ചിത്രത്തിൽ 'സലാം ചെല്ലുന്നതും മടുക്കുന്നതും ഒക്കെ കുറച്ച് കൂടിപ്പോയില്ലേ' എന്ന് ഫേസ്‌ബുക്കിൽ ചിലർ എഴുതുന്നതു കണ്ടു. ഇത്തരം മതസംഘടനകളെ അടുത്തറിഞ്ഞവർ എഴുതുന്നത് പക്ഷേ അത് കുറഞ്ഞുപോയി എന്നുമാണ്. എപ്പോഴും സലാം ചൊല്ലിയും എവിടെയും ഹറാമും ഹലാലും നോക്കി ജീവിക്കേണ്ടി വരുന്ന ഒരു ജനതയിലേക്ക്, സിനിമ എന്ന മാധ്യമത്തിലൂടെ ആധുനികതയുടെ വെട്ടം എത്തുമ്പോഴുള്ള പ്രതിസന്ധികൾ എത്ര രസകരമായാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത് എന്ന് ഈ പടം കണ്ടുതന്നെ അറിയുക.
വാൽക്കഷ്ണം: ഇത് സത്യത്തിൽ സലാം കൊടിയത്തൂർ എന്ന കോഴിക്കോട്ടെ ഹോം സിനിമാക്കാരന്റെ കഥയാണെന്നും പലരും ഫേസ്‌ബുക്കിൽ കുറിക്കുന്നുണ്ട്. ഒരു കമന്റ് ഇങ്ങനെ. 'നിലവിലുള്ള എല്ലാ ഫത് വകളെയും വിലക്കുകളെയും ധീരമായി എന്നാൽ വിവേകത്തോടെയും സമചിത്തതയോടെയും വെല്ലുവിളിക്കുകയായിരുന്നു സലാം. സലാമിന് മുസ്ലിം പൊതുധാരയിൽ നിന്ന് വിശിഷ്യാ ജമാഅത്ത് യുവജനങ്ങളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പെരുന്നാളിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി നേരിട്ടു തന്നെ മുൻകൈയെടുത്ത് ഒരു ഹോം സിനിമ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ പെൺ അഭിനയം ചർച്ചാവിഷയമായി.
സക്കരിയ്യയുടെ സിനിമയുടെ സംഭവിക്കുന്നത് പോലെ അമീർ പറഞ്ഞിട്ട് നായകന്റെ ഭാര്യ തന്നെ അഭിനയിക്കുകയായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിലെ അവസാനത്തിലും ഭർത്താവ് ഭാര്യക്ക് മുത്തം കൊടുക്കുന്ന രംഗം സംഘടന ഇടപെട്ട് ഒഴിവാക്കുകയായിരുന്നുവെന്നും കേട്ടിട്ടുണ്ട്.' ഈ രീതിയിൽ നോക്കുമ്പോൾ കാലത്തിന്റെയും സംസ്‌ക്കാരത്തിന്റെയും മാറ്റം അതി സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണിത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍