റോബോട്ട് രൂപകല്പന തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിന്റേത്; പ്രാക്റ്റിക്കൽ ആയി ചെയ്യാൻ രൂപീകരിച്ചത് എഞ്ചിനീയറിങ് കോളേജിലെ നാലംഗ വിദ്യാർത്ഥികളുടെ ടീം; ഫണ്ട് നൽകിയത് പൂർവവിദ്യാർത്ഥി സംഘടന ലൈറ്റ് ഹൗസ് പ്രോജക്ടും; യന്ത്ര മനുഷ്യന്റെ നിർമ്മിച്ചത് രണ്ടു മാസം കൊണ്ട്; കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ
എം മനോജ് കുമാർ
തിരുവനനന്തപുരം: കോവിഡ് രോഗികൾക്ക് ഭക്ഷണം എത്തിക്കാനും ടെലി മെഡിസിൻ സംവിധാനത്തിലൂടെ ഡോക്ടർമാരുമായി സംസാരിക്കാനും സാധിക്കുന്ന റോബോട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും. ഇന്നലെ ഈ രീതിയിലുള്ള ഒരു റോബോട്ട് മെഡിക്കൽ കോളേജിൽ എത്തി. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ എംടെക് റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ വിദ്യാർത്ഥിനി സഞ്ജുന മറിയം മാത്യൂസിന്റെ നേതൃത്വത്തിലുള്ള ഒരു ടീം രൂപകൽപ്പന ചെയ്ത റോബോട്ട് ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്.
കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി മാറിയ ഘട്ടത്തിലാണ് മെഡിക്കൽ കോളേജും റോബോട്ടിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയിലെ അഭിനയത്തിനു സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തന്നെയാണ് സിനിമയിലെ കുഞ്ഞപ്പന് സമാനമായ റോബോട്ടിനെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ മെഡിക്കൽ കോളെജിനു സമ്മാനിച്ചിരിക്കുന്നതും.
റോബോട്ട് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടിനു 40 കിലോഗ്രാം ഭാരം വരെ താങ്ങാൻ കഴിയും. ഓട്ടോണമസ് നാവിഗേഷൻ കൂടാതെ ജോയ്സ്റ്റിക്ക് ഉപയോഗിച്ച് റോബോട്ട് പ്രവർത്തിപ്പിക്കാനും സാധിക്കും. നോൺ-കോൺടാക്റ്റ് ഹാൻഡ് സാനിറ്റൈസർ, ടെലിമെഡിസിൻ സൗകര്യം എന്നിവയും റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു മണിക്കൂർ കൊണ്ട് റോബോട്ടിന്റെ കമ്പ്യൂട്ടർ സെറ്റപ്പും മാപ്പിങ്ങും നടപ്പിലാക്കാൻ സാധിക്കും. ഓപ്പൺ സോഴ്സ് സിസ്റ്റം ആയ റോബോട്ടിൽ ഡൈനാമിക് ഒബ്സ്റ്റക്കിൾ അവോയ്ഡൻസ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒ.പി.യിലും ആശുപത്രി വാർഡിലും ഉപയോഗപ്പെടുത്താനാവുന്ന വിധത്തിലാണ് രൂപകൽപ്പന നടത്തിയിരിക്കുന്നത്.
റോബോട്ട് രൂപകൽപ്പന ചെയ്യാൻ കഴിയുമോ എന്ന് എഞ്ചിനീയറിങ് കോളെജിനോട് മെഡിക്കൽ കോളേജ് അധികൃതർ ആരാഞ്ഞിരുന്നു. പ്രോജക്റ്റിന്റെ ഭാഗമായി റോബോട്ട് പ്രൊപ്പോസൽ ആണ് സഞ്ജുന നൽകിയിരുന്നത്. ഇതോടെ റോബോട്ടിന്റെ ഡെമോയ്ക്ക് പ്രദർശിപ്പിക്കുകയായിരുന്നു. . ഓൺലൈനിൽ ഡെമോ കണ്ടു തൃപ്തിയായതോടെയാണ് റോബോട്ടിന്റെ ആവശ്യം മെഡിക്കൽ കോളേജ് അധികൃതർ ഉന്നയിച്ചത്. എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപിക ഡോ. ശ്രീജയുടെ നേതൃത്വത്തിലാണ് പ്രോജക്ട് തയ്യാറാക്കിയത്.
ഡോ. രഞ്ജിത്ത് എസ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോ. ഷിജു മജീദ് എന്നിവർ നിർദ്ദേശങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകി. രണ്ടു മാസം കൊണ്ട് തന്നെ സഞ്ജുനയും ടീമും ഇത് പൂർത്തിയാക്കി നൽകുകയും ചെയ്തു. ഇന്നലെ റോബോട്ട് നൽകുന്നതിനു മുൻപ് തന്നെ ഇവരുടെ ടീം റോബോട്ട് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ട്രെയിനിങ് മെഡിക്കൽ കോളേജ് ടീമിന് നൽകുകയും ചെയ്തിരുന്നു. ഔദ്യോഗിക ചടങ്ങാണ് ഇന്നലെ കഴിഞ്ഞത്. കോവിഡ് രോഗികളുമായി ബന്ധപ്പെടാനും ഭക്ഷണവിതരണത്തിനും മെഡിക്കൽ കോളെജിനു വലിയ സഹായമാകും ഈ റോബോട്ടിന്റെ വരവ്.
എംടെക് വിദ്യാർത്ഥിനിയായ സഞ്ജുന പ്രോജക്ടിന്റെ ഭാഗമായി ചെയ്തതാണ് ഈ റോബോട്ട്. പ്രോജക്റ്റ് ബോധിച്ച കോളേജ് അധികൃതർ ഇത് പ്രാക്റ്റിക്കൽ ആയി ചെയ്യാൻ സഞ്ജുനയോട് നിർദ്ദേശിക്കുകയായിരുന്നു. 80000 രൂപയോളം ചെലവ് വരുന്ന റോബോട്ട് ആണ് സഞ്ജുനയുടെ നേതൃത്വത്തിലുള്ള ടീം നിർമ്മിച്ച് നൽകിയത്. പൂർവവിദ്യാർത്ഥി സംഘടന ആയ ലൈറ്റ് ഹൗസ് പ്രോജക്ട് സ്പോൺസർ ചെയ്തതോടെ ഫണ്ടിന്റെ കാര്യത്തിലുള്ള ആശങ്കകൾ അകന്നു. ഇതോടെയാണ് സഞ്ജുനയും അംഗങ്ങളായ അജ്മൽ എം, ഹരികൃഷ്ണൻ.കെ, റോജിൻ ഫിലിപ്പ് റെജി, അരുൺ ശങ്കർ എന്നിവരും കൂടി റോബോട്ട് യാഥാർഥ്യമാക്കിയത്.
റോബോട്ട് നിർമ്മിതിയെക്കുറിച്ച് അറിഞ്ഞതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ താത്പര്യം എടുക്കുകയായിരുന്നു. റോബോട്ട് പൂർത്തിയായതോടെ മെഡിക്കൽ കോളേജ് അധികൃതർ ബന്ധപ്പെടുകയും കൈമാറാൻ അവശ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടർന്നാണ് സഞ്ജുനയുടെ നേതൃത്വത്തിലുള്ള ടീം മെഡിക്കൽ കോളേജിൽ എത്തി പ്രവർത്തനം വിശദീകരിച്ചു കൊടുത്തത്. ഇന്നലെ കൈമാറ്റവും നടന്നു.
ആരോഗ്യപ്രവർത്തകർക്ക് ഗുണകരം; കോവിഡ് റിസ്ക് ഒഴിവാക്കുകയും ചെയ്യും: സഞ്ജുന
റോബോട്ട് ആരോഗ്യപ്രവർത്തകർക്ക് ഗുണകരം; കോവിഡ് റിസ്ക് ഒഴിവാക്കുകയും ചെയ്യുമെന്ന് സഞ്ജുന മറുനാടനോട് പറഞ്ഞു. എംടെക് റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ വിദ്യാർത്ഥിയായപ്പോൾ പ്രോജക്ടിന്റെ ഭാഗമായി ചെയ്തതാണ്. ഇത് പ്രാക്റ്റിക്കൽ ആക്കാൻ പറഞ്ഞപ്പോൾ ഒരു ടീമിനെ രൂപീകരിച്ച് അത് യാഥാർത്യമാക്കി.
ഇപ്പോൾ ഒന്ന് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ഭാവിയിൽ ഓർഡർ വരുകയാണെങ്കിൽ നിർമ്മിച്ച് നൽകും. ഒരു ലോക്കൽ ഏരിയാ നെറ്റ്വർക്കിൽ ഇതിനു സഞ്ചരിക്കാം. റോബോട്ടിനെ ആരോഗ്യപ്രവർത്തകർക്ക് നിയന്ത്രിക്കാനും രോഗികളുമായി സംസാരിക്കാനും കഴിയും. ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്. മാപ്പ് വഴി ഏതൊക്കെ ബെഡിൽ റോബോട്ട് എത്തുന്നു ഇത് നിയന്ത്രിക്കുന്നവർക്ക് അറിയാൻ സാധിക്കും. രോഗികൾക്കും ഡോക്ടറുമായി സംസാരിക്കാനും കഴിയും-സഞ്ജുന പറയുന്നു.
റോബോട്ട് കൈമാറ്റ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് , ഡെപൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബി ജോൺ, ഡോ സന്തോഷ് കുമാർ, ഡോ സുനിൽ കുമാർ, ആർ എം ഒ ഡോ മോഹൻ റോയ്, എ ആർ എം ഒ മാരായ ഡോ ഷിജു മജീദ്, ഡോ സുജാത എന്നിവർ പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍