എകെജി സെന്ററിൽ എത്തും മുമ്പ് ജോസ് കെ മാണി എത്തിയത് എംഎൻ സ്മാരകത്തിൽ; ഇടതു പക്ഷത്ത് സിപിഐയെ അവഗണിച്ച് മുമ്പോട്ട് പോകില്ലെന്ന സൂചന നൽകി മാണിയുടെ മകന്റെ മാസ് ഇടപെടൽ; കാഞ്ഞിരപ്പള്ളിയും ജോസ് പക്ഷത്തിന് കിട്ടും; സിപിഐ ആസ്ഥാനത്ത് ജോസ് കെ മാണി എത്തിയത് റോഷി അഗസ്റ്റിനൊപ്പം; കേരളാ കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനത്തിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി; കോടിയേരി-കാനം ചർച്ച നിർണ്ണായകമാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതു മുന്നണിക്കൊപ്പം നിലയുറപ്പിക്കാൻ തീരുമാനിച്ച കേരളാ കോൺഗ്രസ് നേതാവ് ആദ്യം എത്തിയത് സിപിഐയുടെ എംഎൻ സ്മാരകത്തിൽ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജോസ് കെ മാണി ചർച്ച നടത്തി. ഇടതു പക്ഷത്ത് എല്ലാ വിധ പിന്തുണയും ജോസ് കെ മാണി ആവശ്യപ്പെട്ടു. കാനവും ജോസ് കെ മാണിയോട് പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി. മുന്നണിയിലേക്ക് സിപിഐ സ്വാഗം ചെയ്യുകയും ചെയ്തു. സിപിഎമ്മിനെ കൂടി അറിയിച്ചാണ് സിപിഐയെ ആദ്യം കാണാൻ ജോസ് കെ മാണി എത്തിയതെന്നും സൂചനയുണ്ട്.
ഇനി സിപിഎം നേതാക്കളെ ജോസ് കെ മാണി കാണും. മുഖ്യമന്ത്രി പിണറായി വിജയനുമായും ചർച്ച നടത്തും. സിപിഎം ആസ്ഥാനമായ എകെജി സെന്ററിലും എത്തും. കാനവും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ ഇന്ന് ചർച്ച നടത്തും. കാഞ്ഞിരപ്പള്ളി അടക്കമുള്ള കേരളാ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ അവർക്ക് തന്നെ കൊടുക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. പാലായും കൊടുക്കും. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തും. ഇതിന് വേണ്ടിയാണ് കാനവും കോടിയേരിയും ചർച്ച നടത്തുന്നത്.
ജോസ് കെ. മാണിയുടെ എൽ.ഡി.എഫ്. പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന അവൈലബിൾ പോളിറ്റ് ബ്യൂറോ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എൽ.ഡി.എഫിനെ കേരളത്തിൽ ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ജോസ് കെ. മാണി വിഭാഗം മുന്നണിയിലേക്ക് വരുന്നത് അംഗീകരിക്കാമെന്നമുള്ള തീരുമാനമാണ് കേന്ദ്ര നേതൃത്വം കൈകൊണ്ടത്. ഈ തീരുമാനം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പുതന്നെ ഈ വിഷയത്തിൽ കേന്ദ്ര നേതൃത്വം തത്വത്തിൽ അനുമതി നൽകിയിരുന്നിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന നേതൃത്വം ജോസ് കെ. മാണിയുമായി ചർച്ചകൾ നടത്തിയത്. ഇതിനുശേഷമാണ് ജോസ് കെ. മാണി എൽ.ഡി.എഫിലേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്.
സിപിഐയുടെയും എതിർപ്പയഞ്ഞതോടെ, കേരളാ കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് ഇടതുമുന്നണിയുടെ പടിവാതിലിൽ കാത്തുനിൽക്കാതെ, ഘടകകക്ഷിയായി കയറിയിരിക്കാം എന്നാണ് സൂചന. ഇന്നുചേരുന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കും. അടുത്തദിവസം ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കും. ജോസിന്റെ വരവിനെ ഇനി എതിർക്കേണ്ടതില്ലെന്ന കാനം രാജേന്ദ്രന്റെ പ്രതികരണവും സിപിഐ. അയഞ്ഞതിന്റെ സൂചനയാണ്. യു.ഡി.എഫിൽനിന്നു പുറത്താക്കുന്നവർക്കു വെന്റിലേറ്റർ ഒരുക്കേണ്ടകാര്യം എൽ.ഡി.എഫിന് ഇല്ലെന്നായിരുന്നു കാനത്തിന്റെ മുൻനിലപാട്.
പുതുതായി വരുന്നവരെ നേരിട്ടു ഘടകകക്ഷിയാക്കുന്ന രീതി സാധാരണഗതിയിൽ ഇടതുമുന്നണിക്കില്ല. എന്നാൽ, ജോസ് വിഭാഗത്തിന്റെ കാര്യത്തിൽ തിടുക്കത്തിലുള്ള നീക്കമാണു സിപിഎം. നടത്തുന്നത്. മധ്യതിരുവിതാംകൂറിൽ ലഭിച്ചേക്കാവുന്ന രാഷ്ട്രീയനേട്ടമാണു ലക്ഷ്യം. യു.ഡി.എഫ്. ബന്ധം വേർപെടുത്തി, ഇടതുമുന്നണിയുമായി സഹകരിക്കാൻ തയാറായ ഒരു കക്ഷിയെ ഇനി എതിർക്കേണ്ട കാര്യമില്ലെന്നാണു കാനം രാജേന്ദ്രൻ ഇന്നലെ പ്രതികരിച്ചത്. ഇടതുമുന്നണി ചർച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കും. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ഒരുചർച്ചയും ആരംഭിച്ചിട്ടില്ല. രാജ്യസഭാ സീറ്റിൽ ജോസ് കെ. മാണി അവകാശവാദം ഉന്നയിച്ചതിൽ തെറ്റില്ലെന്നും കാനം പറഞ്ഞു. ഇതിന് പിന്നാലെയാണ് കാനത്തെ കാണാൻ ജോസ് കെ മാണി എത്തിയത്.
കർഷകർക്കനുകൂലമായി സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ വിശദീകരിച്ചാണ് ഇടതുമുന്നണിയുമായി സഹകരിക്കാൻ ജോസ് താത്പര്യം പ്രകടിപ്പിച്ചത്. അതിനെ എതിർക്കേണ്ട കാര്യം തങ്ങൾക്കില്ല. പാലാ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ രണ്ടുകക്ഷികൾ തമ്മിലുള്ളതാണ്. എൻ.സി.പിയുടെ കാര്യം അവർ തീരുമാനിക്കും. കെ.എം. മാണിയെക്കുറിച്ച് മുമ്പുപറഞ്ഞ കാര്യങ്ങൾ ജനങ്ങളോടു വിശദീകരിച്ചുകൊള്ളാമെന്നും കാനം പറഞ്ഞു. മരിച്ചുപോയ ഒരാളെക്കുറിച്ച് ഇനി ചർച്ചചെയ്യേണ്ടതില്ലെന്നും കാനം പറഞ്ഞിരുന്നു.
ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് എന്തെങ്കിലും നയപരമായ തടസമുള്ള പാർട്ടിയല്ല കേരള കോൺഗ്രസെ(എം)ന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ജോസ് വിഭാഗം വിട്ടുപോയതോടെ യു.ഡി.എഫിന്റെ ജീവനാഡിയറ്റെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിന്റെ പല വിഭാഗങ്ങൾ ഇടതുമുന്നണിക്കൊപ്പമുണ്ട്. ഇവരെയും സഹകരിപ്പിക്കുന്നതിൽ അസാംഗത്യമില്ല. വൻതകർച്ച യു.ഡി.എഫിനെ കാത്തിരിക്കുന്നു. ഇത് എൽ.ഡി.എഫിനു കൂടുതൽ കരുത്ത് പകരും. കെ.എം. മാണി ഏറ്റവും ശക്തമായി പ്രതികരിച്ചതു കോൺഗ്രസിനെതിരേയായിരുന്നു. കോൺഗ്രസാണ് ഏറ്റവുമധികം ദ്രോഹിച്ചതെന്ന് അദ്ദേഹത്തിന്റെ അണികളടക്കം പറയുന്നുവെന്നും പിണറായി പ്രതികരിച്ചിരുന്നു.
അതിൽ മാധ്യമങ്ങൾക്കുള്ള വിഷമം സഹിക്കുകയേ മാർഗമുള്ളൂ. ശരിയായ സമയത്ത് ശരിയായ നിലപാടാണു ജോസ് വിഭാഗമെടുത്തത്. മാണി സി. കാപ്പൻ മുന്നണി വിടുമെന്നെതു ചിലരുടെ സ്വപ്നം മാത്രമാണെന്നും പിണറായി പറഞ്ഞു.
Stories you may Like
- മണിമല വാഹനാപകടം; മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി
- ജോസ് കെ മാണിയുടെ മകന് വേണ്ടി ആ കുടുംബവും പ്രാർത്ഥിക്കുമ്പോൾ
- ആ കുഞ്ഞിനും വിഷമം ഉണ്ടാകരുതെന്ന് മണിമലയിലെ അമ്മ
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍