യൂറോപ്പിന്റെ പുതിയ കൊറോണ എപ്പിസെന്ററായ ചെക്ക് റിപ്പബ്ലിക്കിൽ രോഗത്തെ നേരിടാൻ പട്ടാളമിറങ്ങി; മരണത്തിന്റെ ഭയാനകമായ കഥകൾ ആദ്യം കേട്ട ഇറ്റലിയിൽ വീണ്ടും മരണം താണ്ഡവം തുടങ്ങി; ജർമ്മനി ഉൾപ്പടെ ഒൻപത് യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ആഞ്ഞടിച്ചു കൊറോണ ദുരന്തം; കോവിഡിൽ ഭയന്ന് വിറച്ച് വീണ്ടും യൂറോപ്പ്
മറുനാടൻ മലയാളി ബ്യൂറോ
കൊറോണയുടെ രണ്ടാം വരവിൽ യൂറോപ്പിനെ ദുഃഖമായി മാറുകയാണ് ചെക്ക് റിപ്പബ്ലിക്. കോവിഡ് എപ്പിസെന്ററായി മാറിയ ചെക്കിൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ താറുമാറായതോടെ കോവിഡിനെ നേരിടാൻ താത്ക്കാലിക ആശുപത്രികൾ സജ്ജീകരിച്ചുകൊണ്ട് പട്ടാളം രംഗത്തിറങ്ങി. രാക്ഷസ വൈറസിന്റെ ആദ്യ വരവിൽ താരതമ്യേന കുറഞ്ഞ ദുരന്തം മാത്രം അനുഭവിക്കേണ്ടി വന്ന ഈ കിഴക്കൻ യൂറോപ്യൻ രാജ്യൂം ഇപ്പോൾ കൊറോണയുടെ താണ്ഡവത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. 4000 ത്തോളം ആശുപത്രി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാര്യങ്ങളുടെ പോക്ക് അവതാളത്തിൽ ആവുകയാണ്.
സ്കൂളുകളും ബാറുകളും റെസ്റ്റോറന്റുകളുമൊക്കെ അടച്ചു പൂട്ടിയ ചെക്ക് റിപ്പബ്ലിക്കിൽ ഇപ്പോൾ ഓരോ ആശുപത്രിയിലും അവയ്ക്ക് ഉൾക്കൊള്ളാവുന്നതിന്റെ ആറിരട്ടി രോഗികളെ വരെയാണ് ചികിത്സിക്കുന്നത്. മറ്റ് രോഗങ്ങൾക്കുള്ള ചികിത്സകൾ നിർത്തി വച്ചിരിക്കുകയാണ്. അത്യാവശ്യ ചികിത്സ വേണ്ട കോവിഡ് ബാധിക്കാത്ത രോഗികളെ ജർമ്മനി, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് അയയ്ക്കുവാനും ആലോചിക്കുന്നുണ്ട്.
ഇവിടെ എല്ലാം തകർന്നടിയുകയാണ്. ഇനിയും രോഗവ്യാപനം തടയുവാൻ ആയില്ലെങ്കിൽ തെരുവുകളിൽ ശവങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച്ച കാണേണ്ടിവരും എന്നാണ് ഇന്റീരിയർ മിനിസ്റ്റർ ജാൻ ഹമാസെക്ക് മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ 24 മണീക്കൂറിനുള്ളിൽ 9544 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,39,290 ആയി ഉയർന്നു. ഇന്നലെ 66 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചെക്കിൽ കോവിഡ് ബാധിച്ച് മരിച്ചവരുടേ എണ്ണം 1172 ആയി.
ഒരാഴ്ച്ചയിൽ 1 ലക്ഷം പേർക്ക് 586 രോഗികൾ എന്നനിരക്കിൽ ഇപ്പോൾ ചെക്ക് റിപ്പബ്ലിക്ക് ഭൂഖണ്ഡത്തിലെ ബെൽജിയം, നെതർലാൻഡ്സ്, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളേക്കാൾ രോഗവ്യാപന നിരക്കിൽ ഒരുപാട് മുന്നിലാണ്. കോവിഡിന്റെ ഒന്നാം വരവ് യൂറോപ്പിൽ ആരംഭിച്ച മാർച്ചിൽ തന്നെ ചെക് റിപ്പബ്ലിക്ക് അതിർത്തികൾ അടയ്ക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കർശനമായ നടപടികളുടെ ഫലമായി രോഗികളുടെ എണ്ണം നാലക്കത്തിൽ ഒതുക്കാനായി. മരണങ്ങൾ ഒന്നും തന്നെ സംഭവിച്ചതുമില്ല.
കേവലം 120 രോഗികൾ ഉള്ളപ്പോൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ചെക്ക് റിപ്പബ്ലിക് പക്ഷെ അവ പിൻവലിക്കുന്ന കാര്യത്തിലും ധൃതി കാണിച്ചു. പിന്നീട് രോഗവ്യാപനം ശക്തി പ്രാപിക്കാൻ തുടങ്ങിയപ്പോഴും നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടുവരാൻ തയ്യാറായതുമില്ല.ഇതാണ് രോഗവ്യാപനം പെട്ടെന്ന് പർദ്ധിക്കാൻ കാരണം. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും മരണനിരക്ക് വർദ്ധിച്ചു വരുന്നുണ്ടെങ്കിലും ആദ്യ വരവിന്റെ മൂർദ്ധന്യ ഘട്ടത്തിൽ സംഭവിച്ചത്ര മരണങ്ങളുണ്ടാകുന്നില്ല. എന്നാൽ ചെക്കിൽ കാര്യങ്ങൾ നേരേ വിപരീതമാണ്.
ജർമ്മനി കനത്ത ദുരന്തത്തിലേക്കെന്ന് ഏഞ്ചലാ മെർക്കൽ
യൂറോപ്പിൽ രോഗവ്യാപനം കടുത്തതോടെ താൻ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങൾക്ക് സമ്മതം നല്കാത്ത പ്രാദേശിക നേതാക്കൾക്ക്, ജർമ്മനി കനത്ത ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പ് നൽകുകയാണ് ചാൻസലർ ഏഞ്ചല മെർക്കൽ. രോഗവ്യാപനത്തെ തടയാൻ ഉദ്ദേശിച്ചു കൊണ്ടുവരുന്നനിയന്ത്രണങ്ങളോട് സംസ്ഥാന നേതാക്കൾ പുറം തിരിഞ്ഞ് നിൽക്കുന്നതാണ് ചാൻസലറെ ചൊടിപ്പിച്ചത്. ഇറ്റലിയിൽ ഇന്നലെ മരണസംഖ്യ ഇരട്ടിയായി. ഇതിനു പുറമേ ചുരുങ്ങിയത് ഒമ്പത് യൂറോപ്യൻ രാജ്യങ്ങളിലെങ്കിലും രോഗവ്യാപനം കൂടുതൽ കനക്കുകയാണ്.
രാത്രി 11 മണിക്കു ശേഷം ബാറുകളും റെസ്റ്റോറന്റുകളും അടയ്ക്കണം, 10 പേരിൽ കൂടുതൽ കൂട്ടം കൂടരുത്, തിരക്കുപിടിച്ച ഇടങ്ങളിൽ ഫേസ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് മെർക്കെൽ കൊണ്ടുവരാൻ ഉദ്ദേശിച്ചത്. ബോസ്നിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം വർദ്ധിച്ചതോടെയാണ് ജർമ്മനി കടുത്ത നടപടികളിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.
മരണസംഖ്യ ഇരട്ടിയായി ഇറ്റലി
കൊറോണയുടെ ആദ്യവരവിൽ ഏറ്റവുമധികം ദുരിതങ്ങൾ അനുഭവിച്ച യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഒന്നാണ് ഇറ്റലി. രണ്ടാം വരവിലും ഇറ്റലിയെ വിടാൻ കൊറോണ ഒരുക്കമല്ല. ഒരൊറ്റ ദിവസം കൊണ്ട് മരണസംഖ്യ ഇരട്ടിയായാണ് വർദ്ധിച്ചത്. ബുധനാഴ്ച്ച 43 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ ഇന്നലെ രേഖപ്പെടുത്തിയത് 83 മരണങ്ങളായിരുന്നു. ഒന്നാം വരവിന്റെ മൂർദ്ധന്യ ഘട്ടത്തിലെ പ്രതിദിന മരണസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെങ്കിലും, മരണ നിരക്കിന്റെ വർദ്ധനവ് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലെല്ലാം തന്നെ ഈ ആഴ്ച്ച രേഖപ്പെടുത്തിയ ശരാശരി പ്രതിദിന മരണസംഖ്യ 100 ന് മുകളിലാണ്. ശരാശരി പ്രതിദിന മരണസംഖ്യ 160 ഉള്ള സ്പെയിനാണ് ഇക്കാര്യത്തിൽ മുന്നിൽ ബ്രിട്ടനിലിത് 110 ഉം ഫ്രാൻസിൽ 100 ഉം ആണ്. ഈ ആഴ്ച്ചതന്നെയാണ് നെതർലാൻഡ്സിൽ ബാറുകൾക്ക് താത്ക്കാലികമായി പൂട്ടുകൾ വീണതും ചെക്ക് റിപ്പബ്ലിക് സ്കൂളുകൾ അടച്ചുപൂട്ടിയതും.
ഫ്രാൻസിലും കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നു
ബുധനാഴ്ച്ച 22,000 പേർക്കാണ് ഫ്രാൻസിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പാരിസ് അടക്കമുള്ള ഒമ്പത് മേഖലകളിൽ രാത്രി 9 മണീ മുതൽ രാവിലെ വരെ കർഫ്യൂ ഏർപ്പെടുത്തി. ഈ കർഫ്യൂ കർശനമായി നടപ്പാക്കുവാനായി 12,000 പൊലീസ് ഉദ്യോഗസ്ഥരേയാണ് പുതിയതായി നിയമിച്ചിട്ടുള്ളത്. മാത്രമല്ല, പുതിയ നിയന്ത്രണങ്ങളാൽ ബുദ്ധിമുട്ടുന്ന ബിസിനസ്സ് സ്ഥാപനങ്ങളെ സഹായിക്കുവാ 1 ബില്ല്യൺയൂറോയുടെ ഒരു പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടയിൽ ഫ്രാൻസിൽ മാസ്കുകൾക്കും മറ്റ് സുരക്ഷാ ഉപകരണങ്ങൾക്കും ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. അതുപോലെ ആശുപത്രികളിലും തിരക്ക് വർദ്ധിച്ചു വരികയാണ്. പാരീസിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ ഡയറക്ടർ പറഞ്ഞത് അവരുടെ ഇന്റൻസീവ് കെയർ ബെഡുകളിൽ പകുതിയിലധികം ഇപ്പോൾ നിറഞ്ഞു കഴിഞ്ഞു എന്നാണ്. മറ്റ് ആശുപത്രികളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.
അതേസമയം ഇന്നലെ9,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പോളണ്ടിൽ ശനിയാഴ്ച്ച മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. അതുപോലെ കൂട്ടം ചേരുന്ന കാര്യത്തിലും നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. പോർച്ചുഗലിൽ അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് നിരോധിക്കാനുള്ള ശ്രമം ആരംഭിച്ചു. അതുപോലെ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയും വിധിക്കുന്നുണ്ട്.
കൊറോണയുടെ ആദ്യ വരവിനെ ലോക്ക്ഡൗൺ ഇല്ലാതെ നേരിട്ട സ്വീഡനും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ധാരാളം പേർ നിയമങ്ങൾ പാലിക്കുന്നില്ല. ഇത് മാറ്റിയില്ലെങ്കിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരുമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചു.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്