13 വയസുള്ള മകളെ അച്ഛനെ ഏൽപിച്ച് അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത് 17 മാസം മുമ്പ്; ഹേബിയസ് കോർപസ് ഹർജിയിൽ കാമുകന്റെ വീട്ടുകാർ പെടുമെന്നായപ്പോൾ പൊലീസിന് മുന്നിൽ പ്രത്യക്ഷപ്പെടൽ; നാല് മാസം പ്രായമുള്ള കുട്ടിയുമായി എത്തി കോടതിക്ക് മുമ്പിൽ പറഞ്ഞത് പ്രവാസിയായ രേഖകളിലുള്ള ഭർത്താവിനേയും അച്ഛനേയും വേണ്ടെന്ന്; ഷൈബയും സന്ദീപും ഇനിയും ഒരുമിച്ച് കഴിയും; വടകരയിലെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്സ്
മറുനാടൻ മലയാളി ബ്യൂറോ
വടകര: ഒന്നര വർഷം മുമ്പ് വടകരയിൽനിന്ന് കാണാതായ ഭർതൃമതിയായ യുവതിയും കാമുകനും പൊലീസിൽ കീഴടങ്ങിയത് ഒരുമിച്ച് ജീവതം തുടരാൻ കോടതികൾ തടസ്സമാകില്ലെന്ന നിയമോപദേശത്തെ തുടർന്നെന്ന് സൂചന. കുട്ടോത്ത് പഞ്ചാക്ഷരിയിൽ ഷൈബ(37), മണിയൂർ കുറുന്തോടി പുതിയോട്ട് മീത്തൽ സന്ദീപ്(45) എന്നിവരാണ് പൊലീസ് അന്വേഷണം തുടരുന്നതിനിടെ കീഴടങ്ങിയത്. ഇരുവരും ഒന്നിച്ച് ജീവിക്കാനാണ് താൽപര്യമെന്ന് അറിയിച്ചതിനെ തുടർന്ന് കോടതി വിട്ടയച്ചു. ഇതോടെ ഇവർക്കിനെ പൊലീസിനെ ഭയക്കാതെ ജീവിതം തുടരാം.
2019 മെയ് 14 ന് വിദേശത്തുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് 13 വയസ്സുള്ള മകളോടൊത്ത് സ്വന്തം വീട്ടിെലത്തി മകളെ ഏൽപിച്ചശേഷം പോയതാണ് ഷൈബ. പിന്നീട് ഒരു വിവരവുമുണ്ടായില്ല. ഷൈബയുടെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജിയുടെ ഭാഗമായി റൂറൽ എസ്പി ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി ആർ. ഹരിദാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയമിച്ചിരുന്നു. സംഘം വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കെണ്ടത്താനായില്ല.
ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച ഇരുവരും വടകര സ്റ്റേഷനിൽ കീഴടങ്ങിയത്. കോയമ്പത്തൂരിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. അവിടെ ജോലിയും ഉണ്ടായിരുന്നു. ഇരുവർക്കും നാലുമാസം പ്രായമായ കുട്ടിയുമുണ്ട്. വീട്ടമ്മയെയും ഗൾഫിൽനിന്നു മടങ്ങിയെത്തിയ യുവാവിനെയും കാണാതായി ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെത്താനാവാത്ത സാഹചര്യത്തിൽ അന്വേഷണം പുതിയ സംഘത്തിന് കൈമാറിയിരുന്നു. നാലാഴ്ചയ്ക്കകം യുവതിയെ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ റൂറൽ എസ്പി എ.ശ്രീനിവാസന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസ് അന്വേഷണം ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് ഷൈമയും കാമുകനും പൊലീസിന് മുമ്പിലെത്തിയത്.
വിദേശത്തു പോകും മുൻപു ലോറി ഡ്രൈവറായിരുന്ന സന്ദീപ് ഗോവ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ലോറിയുമായി പോകാറുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഷൈബയുടെ സഹോദരൻ വടകര പൊലീസിൽ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങിയത്. ഷൈബയെ കാണാതായ ദിവസം ഖത്തറിൽ നിന്നു സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയെന്നു വ്യക്തമായിരുന്നു. പിന്നീട് ഇരുവരെക്കുറിച്ചും വിവരമുണ്ടായിരുന്നില്ല. ഒരു വർഷമായിട്ടും ഷൈബയെ കണ്ടെത്താത്തതിനെ തുടർന്ന് ഷൈബയുടെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. സന്ദീപും പിതാവും ഷൈബയെ ഒരു വർഷമായി ബലമായി തടഞ്ഞുവച്ചിരിക്കയാണെന്നായിരുന്നു ഹർജിയിലെ പരാതി.
കേസ് പരിഗണിച്ച ഹൈക്കോടതി, നാലാഴ്ചയ്ക്കകം യുവതിയെ ഹാജരാക്കാൻ ജൂൺ 17നു പൊലീസിനു നിർദ്ദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി, റൂറൽ എസ്പി, വടകര എസ്ഐ, സന്ദീപ്, പിതാവ് എന്നിവരാണു ഹർജിയിലെ എതിർകക്ഷികൾ. കാണാതാവുന്നതിനു മുൻപു ഷൈബ ബാങ്ക് അക്കൗണ്ടിൽ നിന്നു 30,000 രൂപ പിൻവലിച്ചതായും വിവാഹ ആൽബം ഉൾപ്പെടെയുള്ളവ നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. വിവാഹത്തിനു നൽകിയ 60 പവൻ ആഭരണത്തിൽ കൈവശമുണ്ടായിരുന്ന 20 പവനും 40 പവൻ വിറ്റു വാങ്ങിയ സ്ഥലത്തിന്റെ ആധാരവും ഷൈബ കൊണ്ടുപോയതായും പൊലീസ് സംശയിച്ചു. കാണാതാവുന്നതിനു മുൻപ് സന്ദീപ് വീടിന്റെ വായ്പാ കുടിശ്ശിക തീർക്കാൻ വൻ തുക സഹോദരന് അയച്ചുകൊടുത്തതായും പൊലീസിനു വിവരം ലഭിച്ചു.
സന്ദീപ് വിദേശത്ത് ജോലി ചെയ്യുമ്പോൾ നാട്ടിലെ സുഹൃത്തിന് ഉപയോഗിക്കാൻ നൽകിയ ബൈക്ക് പിന്നീട് സുഹൃത്തിന്റെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റിയിരുന്നു. ഉടമ സ്ഥലത്തില്ലാതെ രേഖകൾ മാറ്റിയതിനെപ്പറ്റിയും പൊലീസ് അന്വേഷണം തുടങ്ങി. ഇതോടെയാണ് രണ്ടു പേരും പൊലീസിന് മുമ്പിൽ എത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഷൈബയുടെ ഭർത്താവ് ഗിരീഷ് കുമാർ വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നു. 2019 മെയ് 14 മുതലാണ് ഷൈബയെ കാണാതാവുന്നത്.
അന്നേ ദിവസം രാവിലെ ഭർത്താവ് കല്ലേരി പൊന്മേരിപറമ്പിൽ വലിയ പറമ്പത്ത് ഗിരീഷ് കുമാറിന്റെ വീട്ടിൽ നിന്ന് മകളുമൊത്ത് സ്കൂട്ടറിൽ സ്വന്തം വീട്ടിലെത്തുകയും മകളെ വീട്ടിലാക്കിയശേഷം വടകര അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുകയുമായിരുന്നു. സഹോദരൻ ഷിബിൻ ലാൽ വടകര പൊലീസിൽ നൽകിയ പരാതിയിലാണ് സഹോദരിക്ക് വിവാഹത്തിന് മുമ്പ് സന്ദീപുമായി പ്രണയമുണ്ടായിരുന്നതായും വിദേശത്തുള്ള അയാളുടെ കൂടെയാണോ പോയതെന്ന് സംശയിക്കുന്നതായും സൂചിപ്പിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈബയ്ക്കൊപ്പം സന്ദീപിലേക്കും അന്വേഷണം എത്തിയത്. ഷൈബയെ കാണാതായ ദിവസം ഖത്തറിൽ നിന്ന് സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ സന്ദീപ് വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിട്ടില്ല. ഇതും സംശയങ്ങൾക്ക് കരുത്ത് പകർന്നിരുന്നു.
Stories you may Like
- നവവധുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
- മൃതദേഹം സംസ്കരിക്കാനൊരുങ്ങി, കാണാതായ യുവാവിനെ ജീവനോടെ കണ്ടെത്തി
- മൊബൈൽ നമ്പറിലെ ഒരക്കം മാറി; കാണാതായ പെൺകുട്ടിയെ തേടി യു.പി. പൊലീസ് വടകരയിൽ
- മുങ്ങൽ വിദഗ്ധരായ ഭർത്താക്കന്മാർ ജാഗ്രതൈ!
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍