ദീപിക പത്രത്തിൽ കെ.ഗോപാലകൃഷ്ണൻ അന്ന് റിപ്പോർട്ട് ചെയ്തത് ചന്ദ്രശേഖർ മന്ത്രിസഭയിൽ കാബിനെറ്റ് മന്ത്രിയായി മാണി രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന്; തിരുവനന്തപുരത്ത് വന്നിറങ്ങി പൊട്ടിത്തെറിച്ച് പറഞ്ഞത് മന്ത്രിസ്ഥാനം തട്ടി നീക്കിയത് കെ കരുണാകരനാണെന്ന്; മാണിയോടുള്ള കോൺഗ്രസ് കൊടും ചതിയുടെ പഴയ കഥ വീണ്ടും വൈറൽ
എം മനോജ് കുമാർ
തിരുവനന്തപുരം: കെ.എം.മാണിയുടെ രണ്ടു ആഗ്രഹങ്ങളിൽ ഒന്നായിരുന്നു കേന്ദ്രമന്ത്രി പദവും കേരള മുഖ്യമന്ത്രി പദവിയും. വ്യത്യസ്ത ഘട്ടങ്ങളിൽ ആ രണ്ട് ആഗ്രഹങ്ങളും വെട്ടിയത് കോൺഗ്രസായിരുന്നു. ചന്ദ്രശേഖർ പ്രധാനമന്ത്രിയായ സമയം കെ.കരുണാകരൻ കേന്ദ്രമന്ത്രി പദവി വെട്ടിയപ്പോൾ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി മാണിക്ക് ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി പദവിയും വെട്ടി. കെ.എം.മാണിയെ അടർത്തിയെടുത്ത് മുഖ്യമന്ത്രി പദവി നൽകി പുറത്ത് നിന്ന് പിന്തുണ നൽകി ഒരു സർക്കാർ രൂപീകരിക്കാനുള്ള സിപിഎം നീക്കം ബാർക്കോഴ കൊണ്ട് വന്നു വെട്ടിയത് കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ നീക്കങ്ങളുടെ തുടർച്ചയായിരുന്നു. ബാർക്കോഴയും സോളാറും ഒരുമിച്ച് വന്നപ്പോൾ യുഡിഎഫിനു ഭരണതുടർച്ചയും നഷ്ടമായി.
ബാർക്കൊഴയുമായി ബന്ധപ്പെട്ടു സിപിഎം നടത്തിയ സെക്രട്ടറിയെറ്റ് വളയൽ സമരവും നിയമസഭയിലെ അതിക്രമവും ചരിത്രമായി മാറുകയും ചെയ്തു. ഇപ്പോൾ മാണിയുടെ മകൻ ജോസ് കെ.മാണി കേരളാ കോൺഗ്രസുമായി (എം) ഇടതുമുന്നണിയിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് മാണി ഇടതുമുന്നണിയിലേക്ക് നടന്ന പാതിദൂരമാണ് ഇപ്പോൾ ജോസ് മാണി നടന്നു തീർത്തതെന്നു പറയുകയാണ് സോഷ്യൽ മീഡിയ. ബാർക്കൊഴയ്ക്ക് ശേഷം യുഡിഎഫ് വിട്ട മാണി തുല്യ അകലം പാലിച്ച് കുറച്ചുകാലം ഇടത്-വലതു മുന്നണികളിൽ നിന്നും അകന്നു നിന്നിരുന്നു. ഈ ഘട്ടത്തിൽ മാണി ഇടതുമുന്നണിയിലേക്ക് നടന്നെങ്കിലും പിന്നീട് യുഡിഎഫിലേക്ക് തന്നെ തിരിച്ചു നടന്നു.
മാണി ബാക്കിയാക്കിയ പകുതി ദൂരമാണ് ഇപ്പോൾ ജോസ് മാണി നടന്നു തീർത്തതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. മാണിയുടെ കേന്ദ്രമന്ത്രി മോഹം കെ.കരുണാകരൻ തല്ലിക്കെടുത്തിയ ആ പഴയ കഥയും സോഷ്യൽ മീഡിയ വീണ്ടും അലക്കുന്നു. മാതൃഭൂമി പത്രാധിപർ ആയിരുന്ന കെ.ഗോപാലകൃഷ്ണൻ ദീപിക റിപ്പോർട്ടർ ആയിരുന്ന കാലത്തെ പഴയ റിപ്പോർട്ട് ഒന്ന് കൂടി തപ്പിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നത് മാണിയെ കരുണാകരൻ വെട്ടിയ കഥ തന്നെയാണ്. ആ കഥയിലേക്ക് കടക്കും മുൻപ് ചന്ദ്രശേഖർ പ്രധാനമന്ത്രിയായ സമയത്ത് കെ.ഗോപാലകൃഷ്ണന്റെ ദീപിക ഹെഡ് ലൈൻ സ്റ്റോറി ഇങ്ങനെ:
കെ.ഗോപാലകൃഷ്ണന്റെ ദീപിക റിപ്പോർട്ട്
കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി കേന്ദ്ര കാബിനെറ്റ് മന്ത്രിയാകും. രാജീവ് ഗാന്ധിയുമായി മാണി നടത്തിയ ചർച്ചയെ തുടർന്നാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. ഈ കാര്യത്തിൽ കോൺഗ്രസ് നേതാക്കളുമായി നിലനിന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെട്ടു. രണ്ടു ദിവസം കെ.എം.മാണി കെ.കരുണാകരനുമായി ചർച്ച നടത്തിയിരുന്നു. ടി..എം.ജേക്കബും കരുണാകരനും ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് രാജീവ് ഗാന്ധി-മാണി സംഭാഷണത്തിനു കളം ഒരുങ്ങിയത്. സത്യപ്രതിജ്ഞ നടക്കുന്നതിനാൽ പ്രധാനമന്ത്രിയുടെ മാലി യാത്ര മൂന്നു മണിക്കൂർ നേരത്തേക്ക് നീട്ടിവെച്ചു. സത്യപ്രതിജ്ഞ ചടങ്ങ് ദൂരദർശൻ ലൈവായി സംപ്രേഷണം ചെയ്യും. ഈ രീതിയിൽ വിശദാംശങ്ങൾ നൽകിയാണ് ദീപിക വാർത്ത നൽകിയത്. ദീപികയുടെ വാർത്തയുടെ പിന്നാമ്പുറ കഥ എടുത്ത് മാണിയുടെ കേന്ദ്രമന്ത്രി പദവി കരുണാകരൻ വെട്ടിയ കഥയാണ് സോഷ്യൽ മീഡിയ ഒരിക്കൽക്കൂടി പുറത്ത് ചർച്ചയാക്കുന്നത്.
കരുണാകരൻ മാണിയെ വെട്ടിയ കഥ
ഈ പത്രവാർത്ത ചുരുങ്ങിയ പക്ഷം കോൺഗ്രസ് നേതാക്കൾ എങ്കിലും മറന്ന് തുടങ്ങിയിട്ടുണ്ടാവും. കെ എം മാണിക്ക് കേന്ദ്ര ക്യാബിനറ്റ് പദവി തട്ടി തെറുപ്പിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ വഞ്ചനയെ കുറിച്ചാണ് പറയാൻ പോകുന്നത് . 1990 ൽ വി പി സിങ് സർക്കാർ മാറി ചന്ദ്രശേഖർ പുതിയ പ്രധാന മന്ത്രിയായ സമയം. കേരളാ കോൺഗ്രസ് (എം) ന് രണ്ട് എംപിമാർ .മൂവാറ്റുപുഴയിൽ നിന്ന് വിജയിച്ച പി സി തോമസും , രാജ്യസഭാ അംഗമായ തോമസ് കുതിരവട്ടവും . കോൺഗ്രസ് പിന്തുണയിലാണ് ചന്ദ്രശേഖർ പ്രധാനമന്ത്രിയായത് . പക്ഷെ കോൺഗ്രസ് മന്ത്രിസഭയിൽ ചേർത്തില്ല . കാമ്പിനറ്റ് വികസിപ്പിക്കാൻ ചന്ദ്രശേഖർ നിരന്തര ശ്രമങ്ങൾ നടത്തുന്നു . കെ എം മാണിയെ മന്ത്രിയാക്കണം എന്ന ആലോചന ഉയർന്ന് വന്നു. ജനതാ പാർട്ടി നേതാവ് ആയ സുബ്രമണ്യം സ്വാമി ഈ കാര്യം പി സി തോമസിനെ അറിയിച്ചു . പക്ഷെ ഒറ്റ തടസം മാത്രം. കേരളാ കോൺഗ്രസ് (എം) കേരളത്തിൽ യുഡിഎഫ് ഭാഗമാണ്. അതുകൊണ്ട് തന്നെ അവരുടെ മുന്നണിയിൽ പെട്ട ഒരു ഘടക കക്ഷിയെ മന്ത്രിയാക്കും മുൻപ്
എഐസിസി ഓഫീസിൽ നിന്ന് ലിസ്റ്റ് എഴുതിത്ത്ത്തരണം , പാർട്ടി പ്രസിഡന്റ് രാജീവ് ഗാന്ധി സമ്മതിക്കുകയും വേണം. പി സി തോമസ് അടുത്ത പടിയായി രാജീവ് ഗാന്ധിയെ കണ്ടു. മാണി സാറിന്റെ ആഗ്രഹം പറഞ്ഞു .കാര്യം കേട്ടപ്പോൾ രാജീവ് ഗാന്ധിക്ക് എതിർപ്പില്ല പക്ഷെ ഒരേ ഒരു കാര്യം , കെ.കരുണാകരൻ സമ്മതിക്കണം.
മാണിയും -കരുണാകരനും തമ്മിൽ അന്ന് അത്ര നല്ല സുഖകരമായ ബന്ധത്തിലല്ല . മാണി സ്വകാര്യ സംഭാഷണത്തിൽ നരപ്പൻ എന്നാണ് അന്ന് കെ.കരുണാകരനെ വിളിച്ചിരുന്നത്. കൂടാതെ തന്റെ പാർട്ടിയിലെ ശത്രുപക്ഷത്ത് നിൾക്കുന്ന എ കെ ആന്റണിയുമായി ചേർന്ന് തന്റെ ഗ്രൂപ്പിനെ ഒതുക്കാൻ മാണി ശ്രമിക്കുന്നുണ്ടോ എന്ന് കരുണാകരന് സംശയവും . അതിലെല്ലാം ഉപരി കേരളത്തിൽ നിന്ന് മറ്റൊരു അധികാര കേന്ദ്രം ഡൽഹിയിൽ ഉണ്ടാവുന്നതിനോട് കോൺഗ്രസിനും അത്ര പഥ്യം ഇല്ല. ഇത് മറികടക്കുക അത്ര എളുപ്പം അല്ല എന്ന് മാണിക്കും മീഡീയേറ്ററായ പി സി തോമസിനും അറിയാം .
ഫോണിലൂടെ കാര്യം പറഞ്ഞപ്പോൾ കരുണാകരൻ കൊലച്ചിരി പോലെ ഒരു ചിരി ചിരിച്ചു . 'അവൻ വന്ന് എന്നെ കാണണം , എന്റെ കാല് പിടിക്കട്ടെ എന്നിട് ആലോചിക്കാം'' . കരുണാകരൻ മുന്നോട്ട് വെച്ചത് ഒരിക്കലും നടക്കാത്ത കാര്യം ആണെന്ന് പിസി തോമസിന് അറിയാം. മാണിയോട് കാര്യം പറഞ്ഞപ്പോൾ മാണി ക്ഷുഭിതനായി . പക്ഷെ ഇപ്പോൾ പാർട്ടിക്ക് ഒരു കേന്ദ്ര ക്യാബിനറ്റ് പദവി ലഭിച്ചാൽ പാർട്ടിയുടെ അടിത്തറ വിപുലപ്പെടും എന്ന് കേട്ടപ്പോൾ മാണിക്ക് അർദ്ധ മനസായി. ഡൽഹി കേരളാ ഹൗസിലെത്തി കരുണാകരനെ കാണാൻ വേണ്ടി അവർ പുറപ്പെട്ടു . മുതിർന്ന മാണി ഗ്രൂപ്പ് നേതാക്കളായ ടി എം ജേക്കബ് , പി സി തോമസ് എം പി ,തോമസ് കുതിരവട്ടം എം പി , പി എം മാത്യു എന്നിവർ ആണ് സംഘത്തിൽ . കേരളാ ഹൗസിൽ മുറിയിൽ ചെല്ലുമ്പോൾ തന്റെ കറുത്തഷൂസ് ഇട്ട കാല് ടീപ്പോയിലേക്ക് കരുണാകരൻ കയറ്റി വെച്ചു. വേണമെങ്കിൽ അവരൊന്ന് പിടിച്ചോട്ടെ എന്ന് കരുണാകരൻ കരുതി കാണും . പക്ഷെ മാണി അതിനൊന്നും തയ്യാറായില്ല.
മാണി കരുതിയത് മഞ്ഞു ഉരുകിയെന്ന്
ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ മഞ്ഞ് ഉരുകിയെന്ന് മാണിതെറ്റിധരിച്ചു. രാജീവ് ഗാന്ധിയോട് കാര്യം പറയാം എന്ന് കരുണാകരൻ വാക്ക് നൽകി. അപ്പോഴും ചതി മാണി തിരിച്ചറിഞ്ഞില്ല. പുറത്തിറങ്ങുമ്പോൾ മന്ത്രി സ്ഥാനം ഉറപ്പിച്ച സന്തോഷത്തിലായി മാണി ഗ്രൂപ്പ് നേതാക്കൾ. നാട്ടിൽ തിരിച്ചെത്തിയ മാണി കുടുംബാംഗങ്ങളോട് താൻ മന്ത്രിയായേക്കുമെന്ന സൂചന നൽകി. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പുതിയ ഉടുപ്പ് പോലും വാങ്ങി. പക്ഷെ വിവരം ചേർന്നാൽ കാര്യം നടക്കാതെ പോകുമോ എന്ന ആശങ്കയുള്ളതിനാൽ വിവരം രഹസ്യമാക്കി വെച്ചു. സത്യപ്രതിജ്ഞയുടെ മുൻപിലത്തെ ദിവസം രാവിലെ കൽകട്ട വഴി തലസ്ഥാനത്തേക്ക് പോകുന്ന വിമാനത്തിൽ മാണി ഡൽഹിക്ക് തിരിച്ചു. കേരളാ കോൺഗ്രസിന്റെ ഒരു നേതാവ് ചരിത്രത്തിലാദ്യമായി കേന്ദ്ര ക്യാമ്പിനറ്റ് മന്ത്രിയാകാൻ പോകുന്നു എന്ന് അറിയാവുന്നത് മാണി ഗ്രൂപ്പിലെ ചുരുക്കം ചില നേതാക്കൾക്കും , കരുണാകരൻ അടക്കം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കും മാത്രം.
മന്ത്രിസ്ഥാനത്തിനുള്ള വിളി കാത്തെങ്കിലും വന്നില്ല
മന്ത്രിസ്ഥാനം ഉറപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഫോൺ വിളിക്കായി കാത്ത് കെ എം മാണി കേരളാ ഹൗസിലെ തന്റെ മുറിയിൽ അക്ഷമനായി ഇരിക്കുന്നു. നേരം സന്ധ്യയോട് അടുത്തിട്ടും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്തോ ഫോണോ രാഷ്ടപതി ഭവനിൽ നിന്ന് വന്നിട്ടും ഇല്ല. അപ്പോഴും ചതി നടന്നു എന്ന് മാണി തിരിച്ചറിയുന്നില്ല . സത്യപ്രതിജ്ഞ നടക്കേണ്ട ദിവസത്തിന്റെ അന്ന് പുലർച്ചെ ഒരു മണിയോട് എന്നാൽ രാത്രി വളരെ വൈകിയാണ് എഐസിസി ഓഫീസിൽ നിന്ന് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് മന്ത്രിമാരാകേണ്ടവരുടെ പട്ടിക കൈമാറിയിട്ടില്ലെന്നും , തന്റെ പേരെ എവിടെയൂം ഇല്ല എന്ന കാര്യം മാണി തിരിച്ചറിയുന്നത്. എന്നാൽ പിറ്റേന്ന് ഇറങ്ങിയ ദീപിക പത്രത്തിൽ മുൻപേജിൽ എക്‌സ്‌ക്യൂസീവ് ആയി ഒരു വാർത്ത അടിച്ച് വന്നു.
കെ എം മാണിയുടെ സത്യപ്രതിജ്ഞ ഇന്ന് , മാണിക്ക് ക്യാബിനറ്റ് പദവി എന്ന് .കെ എം മാണിയെ നാണം കെടുത്തുക എന്ന കോൺഗ്രസിന്റെ ഉദ്യേശം നടന്ന് കഴിഞ്ഞു. ചതി മനസിലാക്കിയ മാണിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ പത്രക്കാർ വളഞ്ഞു. തന്നെ ചതിച്ചത് കോൺഗ്രസ് ആണെന്നും തന്റെ മന്ത്രിസ്ഥാനം തട്ടിതെറുപ്പിച്ചത് കെ കരുണാകരനാണെന്നും മാണി ക്ഷുഭിതനായി തുറന്നടിച്ചു. എന്നാൽ ലോകസഭയിൽ ജയിച്ച പല ഒറ്റയാൾ കക്ഷികൾക്കും മന്ത്രി സ്ഥാനം വേണമെന്ന് വാശി പിടിച്ചപ്പോൾ മാണിയേയും ഒഴിവാക്കിയതാണെന്ന് കോൺഗ്രസ് മറുപടി നൽകി .പക്ഷെ എഐസിസി ഓഫീസിൽ നിന്ന് തന്റെ പേര് എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൊടുക്കാൻ പോലും തയ്യാറായില്ല എന്ന മാണിയുടെ ചോദ്യത്തിന് യുക്തിസഹമായ മറുപടി കോൺഗ്രസിന് നൽകാനുണ്ടായിരുന്നില്ല. ചുരുക്കത്തിൽ ഒരു കേരളാ കോൺഗ്രസുകാരൻ ക്യാമ്പിനറ്റ് മന്ത്രിയാവാതിരിക്കാൻ കോൺഗ്രസ് നടത്തിയ പകിട കളി വിജയിച്ചു. കെ എം മാണിയെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി.
ജോസ് കെ മാണിയെ മാത്രമല്ല, അച്ഛനായ കെ എം മാണിയേയും കോൺഗ്രസ് പലവട്ടം ചതിച്ചിട്ടുണ്ട്. മാണി അത് തിരിച്ചറിഞ്ഞിട്ടുമുണ്ട്. പക്ഷെ അദ്ദേഹം സ്‌നേഹബന്ധങ്ങളുടെ തടവറയിലായിരുന്നു. 2016 ന് ശേഷം മാണി ജീവിച്ചിരിക്കെ തന്നെ ഈ തടവറയിൽ നിന്ന് അദ്ദേഹം പുറത്ത് കടന്നതാണ്. പുറത്തെത്തിയ അദ്ദേഹം പാതി ദൂരം നടന്നെങ്കിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ അദ്ദേഹം പഴയ വഴി തിരിച്ച് നടന്നു. അച്ഛൻ പാതി ദൂരം നടന്ന വഴിയിലേക്കാണ് മകനായ ജോസ് കെ മാണി ധൈര്യസമേതം ഇറങ്ങി നടക്കാൻ ആരംഭിച്ചിരിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍