ലഡാക്കിലേക്കുള്ള പാലം നിർമ്മാണം നെഞ്ചിടിപ്പു കൂട്ടി; യുദ്ധത്തിന് സജ്ജമാകാൻ സൈനികർക്ക് ആഹ്വാനം നൽകി ചൈനീസ് പ്രസിഡന്റ്; പോരാട്ടശേഷി ഉയർത്തുന്ന നടപടികൾ വേഗത്തിലാക്കാക്കാനും നിർദ്ദേശിച്ച് ഷി ജിൻപിങ്; തയ്യാറെടുപ്പ് ഇന്ത്യക്കെതിരെയോ അമേരിക്കയ്ക്ക് എതിരെയോ എന്നതിലും വ്യക്തതയില്ല; അരുണാചലിനേയും ലഡാക്കിനേയും അംഗീകരിക്കില്ലെന്ന് പറഞ്ഞതിന് തൊട്ട് പിന്നാലെയുള്ള നീക്കം ഗൗരവത്തോടെ കണ്ട് ഇന്ത്യ; അതിർത്തി വീണ്ടും യുദ്ധസമാനം
മറുനാടൻ ഡെസ്ക്
ബെയ്ജിങ്: അതിർത്തിയിലെ ഇന്ത്യൻ കരുത്തിന് മുന്നിൽ പോരാടാൻ തന്നെ ഉറച്ച് ചൈന. യുദ്ധത്തിന് സജ്ജമാകാൻ സൈനികരോട് ആഹ്വാനം നൽകി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദ്ദേശം നൽകിയതായതിന് പിന്നാലെ അതിർത്തിയിൽ ഇന്ത്യ കൂടുതൽ സൈനികരെ നിലയുറപ്പിക്കുന്നു. എന്ത് നീക്കം വന്നാലും പോരാടാൻ സൈന്യം സജ്ജമെന്നാണ് സംയുക്ത സൈനിക മേധാവി പ്രതികരിച്ചിരുന്നത്.
വായുസേനയും കരസേനയും അതിർത്തിയിൽ എന്തിനും തയ്യാറാണ്. 74 തന്ത്രപരമായ റോഡുകൾ അടക്കം ബാലിസ്റ്റിക്ക് മിസൈലുകൾ അടക്കം ഇന്ത്യക്ക് കരുത്താണ്. മഞ്ഞിനെ വെല്ലുവിളിച്ച് നിലയുറപ്പിച്ചിരിക്കുന്ന സൈനികരും രാജ്യത്തിന്റെ കരുത്താണെന്ന് കരസേന തന്നെ വ്യക്തമാക്കുന്നു. ഇന്ത്യൻ നീക്കങ്ങൾ മണത്തറിഞ്ഞാണ് ചൈനീസ് പ്രസിഡന്റ് സൈനികരോട് യുദ്ധത്തിന് സജ്ജമാകാൻ ആഹ്വാനം നൽകിയിരിക്കുന്നത്.
രാജ്യത്തോട് വിശ്വസ്തത പുലർത്താനും തികഞ്ഞ ജാഗ്രതയോടെയിരിക്കാനും സൈനികരോട് അദ്ദേഹം നിർദേശിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്.
ചൊവ്വാഴ്ച ഗുവാങ്ഡോങ് സൈനിക ക്യാമ്പ് സന്ദർശിച്ച ഷി ജിൻപിങ് സൈനികരോട് മനസ്സും ഊർജവും യുദ്ധ തയ്യാറെടുപ്പുകൾക്കായി സമർപ്പിക്കാനും ജാഗ്രത പാലിക്കാനും നിർദേശിച്ചതായി സിഎൻഎൻ ആണ് റിപ്പോർട്ടുചെയ്തത്. ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. പോരാട്ടശേഷി ഉയർത്തുന്ന നടപടികൾ വേഗത്തിലാക്കുക, ബഹുവിധ കഴിവുകളുള്ള കരുത്തുറ്റ ശക്തിയെ കെട്ടിപ്പടുക്കുക, ദ്രുതപ്രതികരണം ഉറപ്പാക്കുക എന്നീ കാര്യങ്ങൾക്ക് ഊന്നൽ കൊടുത്താണ് ഷി സൈനികരെ അഭിസംബോധന ചെയ്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എന്നാൽ ആരെ ഉദ്ദേശിച്ചാണ് ഷി ജിൻപിങ് സൂചിപ്പിച്ചത് എന്ന് വ്യക്തമല്ല. ഇന്ത്യക്ക് പുറമേ യുഎസുമായും ചൈന നല്ല ബന്ധത്തിലല്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ഇന്ത്യയും ചൈനയും ഏഴാംവട്ട കമാൻഡർ തല ചർച്ചകൾ നടത്തിയിരുന്നു. മെയ് മാസത്തിലാണ് ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നത്. ജൂണിൽ ഇരുസൈന്യവും ഗാൽവൻ താഴ് വരയിൽ ഏറ്റുമുട്ടിയിരുന്നു. 20 ഇന്ത്യൻ സൈനികരാണ് അന്ന് വീരമൃത്യുവരിച്ചത്. ചൈനീസ് സൈന്യത്തിനും ആൾനാശമുൾപ്പടെ ഉണ്ടായെങ്കിലും സ്ഥിരീകരണം നടത്താൻ ചൈന തയ്യാറായിരുന്നില്ല. സംഘർഷം പരിഹരിക്കുന്നതിനായി നിരവധി തവണ സൈനിക, നയതന്ത്ര, മന്ത്രിതല ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ നടന്നിരുന്നു.
യുദ്ധമുനയിലും ചൈനയ്ക്ക് ഭയം
ഒടുവിൽ ഇന്ത്യയെ ഭയക്കുന്നതിന്റെ കാരണം ചൈന വ്യക്തമാക്കി. ആ പാലങ്ങളാണ് പ്രശ്നം. സൈനിക നീക്കം അതിവേഗമാക്കാനുള്ള ഇന്ത്യയുടെ തന്ത്രമായി ആ പാലങ്ങളെ ചൈന കാണുന്നു. അവിടെയാണ് പ്രകോപനത്തിന്റെ അതിർത്തി രാഷ്ട്രീയം. അങ്ങനെ കടന്നു കയറ്റത്തിലൂടെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞിട്ടും ഫലിച്ചില്ല. ഒടുവിൽ ലഡാക്കിനെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് പുതിയ യുദ്ധ മുഖം തുറക്കുകയാണ് ചൈന. അരുണാചലും ഇന്ത്യയിലാണെന്ന് അവർ സമ്മതിക്കില്ലത്രേ. ജനാധിപത്യ രീതിയിൽ ഭരണ സംവിധാനമുള്ള ഇന്ത്യയുടെ സംസ്ഥാനത്തെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് നാണംകെടുകയാണ് ചൈന.
പുതിയ 44 പാലങ്ങളിൽ എട്ടെണ്ണം ചൈനയുമായി സംഘർഷമുള്ള ലഡാക്ക് പ്രവിശ്യയിലാണ്. എട്ടു പാലങ്ങൾ അരുണാചൽ പ്രദേശിലുമുണ്ട്. സൈനികർ, പീരങ്കികൾ, ടാങ്കുകൾ, മിസൈലുകൾ എന്നിവ അതിർത്തിയിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ പാലങ്ങൾ സഹായിക്കും. കിഴക്കൻ അതിർത്തിയിൽ 74 തന്ത്രപരമായ റോഡുകളാണു പൂർത്തിയാക്കിയത്. അടുത്ത വർഷത്തോടെ 20 എണ്ണം കൂടി പൂർത്തിയാക്കാനും പദ്ധതിയുണ്ട്. അതിർത്തിയിൽ ഇന്ത്യ മേൽക്കൈ നേടുന്നുവെന്നത് യാഥാർത്ഥ്യമാണ്. ലഡാക്ക്, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണു പാലങ്ങൾ.
ലഡാക്കും, അരുണാചലും ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിക്കുന്നു. അതിർത്തിയിലുടനീളം ഇന്ത്യ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയാണ് . ഇത് സൈനിക നീക്കം ലക്ഷ്യമിട്ടാണ് . ഇത്തരം നിർമ്മാണങ്ങളാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം. ഇന്ത്യ സേനാവിന്യാസവും വർധിപ്പിച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള നടപടികൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യ നിയമവിരുദ്ധമായി രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണപ്രദേശത്തെയും അരുണാചൽപ്രദേശിനെയും അംഗീകരിച്ചിട്ടില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് ചൗ ലീജിയങ് പറഞ്ഞു. അതിർത്തിയിൽ പ്രദേശങ്ങളിൽ ഇന്ത്യ നിർമ്മിച്ച 44 പാലങ്ങൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ചൈനീസ് പ്രകോപനം.
സേനയുടെ ഭാഗമായ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) നിർമ്മിച്ച പാലങ്ങൾ ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ യുദ്ധ ടാങ്കുകളുടെ സഞ്ചാരത്തിനു പറ്റിയ തരത്തിലാണു രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ പുതിയ പാലങ്ങൾ തുറന്നതിൽ പ്രകോപിതരാണ് ചൈന എന്ന സത്യമാണ് ഇതോടെ പുറത്തു വരുന്നത്. പാക്കിസ്ഥാനും ചൈനയുമായും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും അതിവേഗം എത്തിച്ചേരാൻ സൈന്യത്തെ സഹായിക്കുന്ന പാലങ്ങൾ കഴിഞ്ഞദിവസമാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തത്.
ഈ പാലങ്ങൾ ചൈനയ്ക്കും പാക്കിസ്ഥാനും ഒരു പോലെ വെല്ലുവിളിയാണ്. അതിർത്തിയിൽ നടത്തുന്ന നിയമവിരുദ്ധതയ്ക്കെതിരെ ആഞ്ഞടിക്കാൻ ഇനി അതിവേഗം ഇന്ത്യയ്ക്ക് കഴിയും. കരസേനയ്ക്കും സർജിക്കൽ സ്ട്രൈക്കുകൾ നടത്താൻ ഉതകുന്ന പാലങ്ങൾ. അതിർത്തിയിൽ ഇന്ത്യ നടത്തുന്ന അടിസ്ഥാന സൗകര്യവികസനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനു മൂലകാരണമെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറയുന്നത്. സമവായം ആത്മാർഥമായി നടപ്പാക്കണം. സാഹചര്യം വഷളാക്കിയേക്കാവുന്ന നടപടികളിൽനിന്നു വിട്ടുനിൽക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിക്കുകയാണ്. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഷാവോ പറഞ്ഞു.
തിങ്കളാഴ്ച തുറന്ന 44 പാലങ്ങളിൽ 30 എണ്ണം ലഡാക്കിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യഥാർഥ നിയന്ത്രണ രേഖയിലേക്കുള്ള പാതയിലാണ്. ഇവ ക്ലാസ് 70 പാലങ്ങൾ എന്നാണു സാങ്കേതികമായി അറിയപ്പെടുന്നത്. അതായത്, 70 ടൺ വാഹനങ്ങളുടെ ഭാരം വഹിക്കാൻ ഈ പാലങ്ങൾക്കു കഴിയും. ഇന്ത്യയുടെ ഭാരം കൂടിയ യുദ്ധ ടാങ്ക് അർജുനാണ്. ഏകദേശം 60 ടൺ ഭാരമാണുള്ളത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി, യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് പിന്നോട്ടുപോകാൻ വിസമ്മതിച്ചതിനു പിന്നാലെ കിഴക്കൻ ലഡാക്കിൽ ഇന്ത്യ വിന്യസിച്ച ടി-90 ഭീഷ്മ ടാങ്കുകൾക്ക് 45 ടൺ ഭാരമുണ്ട്.
പുതിയ പാലങ്ങൾ സൈനികരുടെയും കരുത്തുറ്റ ആയുധങ്ങളുടെയും അതിവേഗവിന്യാസത്തിനു വഴിയൊരുക്കും. ബിആർഒയുടെ വാർഷിക ലക്ഷ്യം ഇരട്ടിയാക്കിയാക്കിയ സർക്കാർ 102 പാലങ്ങൾ നിർമ്മിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. അതിർത്തികളിൽ തർക്കങ്ങൾ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും 'ദൗത്യത്തിൽ' ഏർപ്പെട്ടിരിക്കുന്നതായി പാലങ്ങളുടെ ഓൺലൈൻ ഉദ്ഘാടനത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാനും ചൈനയുമായി ഇന്ത്യയ്ക്ക് 7000 കിലോമീറ്റർ അതിർത്തിയുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കു മാത്രമല്ല സാധാരണക്കാരുടെ ഗതാഗതത്തിനും പുതിയ പാലങ്ങൾ ഗുണപ്പെടുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അരുണാചൽ ഇന്ത്യയുടേത്
അതേ സമയം അരുണാചലും , ലഡാക്കും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അതിന് ചൈനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ഇന്ത്യ പ്രതികരിച്ചു . ഈ വർഷം ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ചൈന രംഗത്തെത്തിയിരുന്നു . അന്നും തക്ക മറുപടി ഇന്ത്യ നൽകിയിരുന്നു. അരുണാചൽ പ്രദേശ് എന്നും , എപ്പോഴും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് . അത് എന്നും അങ്ങനെ തന്നെയായിരിക്കും . ഈ നിലപാട് മാറ്റാൻ അയൽരാജ്യങ്ങൾക്ക് കഴിയില്ല . അരുണാചൽ പ്രദേശിനു മേലുള്ള തങ്ങളുടെ അവകാശം സ്ഥിരതയുള്ളതാണെന്ന് അന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ അവിഭാജ്യവും അഭേദ്യവുമായ ഭാഗമാണത് . ഇന്ത്യയുടെ നിലപാട് എല്ലായ്പ്പോഴും വ്യക്തവും സ്ഥിരതയുമുള്ളതാണ് അത് അയൽ രാജ്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം .
ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനങ്ങളിലേക്കും പോകുന്നതുപോലെ തന്നെയാണ് ഇന്ത്യൻ നേതാക്കൾ അരുണാചൽ പ്രദേശിലേക്ക് പോകുന്നത് . ഒരു ഇന്ത്യൻ സംസ്ഥാനത്തേക്കുള്ള സന്ദർശനത്തെ അയൽരാജ്യം എതിർക്കുന്നത് അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു .ഫെബ്രുവരി 20 ന് ആഭ്യന്തരമന്ത്രി അമിത് ഷാ അരുണാചൽ പ്രദേശ് സന്ദർശനം നടത്തിയത് ചൈനയുടെ എതിർപ്പ് മറികടന്നാണ് . ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ പരാമർശം . മുൻപ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും , നിർമ്മല സീതാരാമന്റെയും സന്ദർശന സമയത്തും ചൈന ഇത്തരത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .
ഏഴാം ചർച്ച പരാജയം
സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഉന്നത സേനാതലത്തിൽ നടത്തിയ ഏഴാം ചർച്ചയിലും കാര്യമായ ഫലമുണ്ടാകാത്ത സാഹചര്യത്തിൽ, ചൈനീസ് അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. 5 മാസം പിന്നിടുന്ന സംഘർഷത്തിന് അയവു വരുത്താൻ ചൈനയുടെ ഭാഗത്തുനിന്ന് ആത്മാർഥ ശ്രമമില്ലെന്നും അതിർത്തിയിലുടനീളം അതീവ ജാഗ്രത തുടരുമെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. ശൈത്യകാലത്തു അസഹനീയ കാലാവസ്ഥയുള്ള ലഡാക്ക് അതിർത്തിയിൽ നിന്നു സേനാംഗങ്ങളെ പിൻവലിക്കുന്ന പതിവ് ഇക്കുറിയുണ്ടാവില്ല. ശൈത്യ മാസങ്ങളിലേക്കു സൈനികർക്ക് ആവശ്യമായ താമസസൗകര്യം, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ സജ്ജമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സേനാംഗങ്ങളെ അതിർത്തിയിലേക്കു നീക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, മിസൈലുകൾ എന്നിവയും സജ്ജം. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങൾക്കു പുറമേ അടുത്തിടെ ഫ്രാൻസിൽ നിന്നു വാങ്ങിയ റഫാൽ വിമാനങ്ങളും അതിർത്തിയിൽ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. മറുവശത്തു ചൈനയും സമാന രീതിയിലുള്ള പടയൊരുക്കമാണു നടത്തുന്നത്. അതേസമയം, തർക്കങ്ങളിൽ തീരുമാനമായില്ലെങ്കിലും ചർച്ച ക്രിയാത്മമായിരുന്നുവെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ ചൈനീസ് അതിർത്തിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന, ലേ ആസ്ഥാനമായുള്ള 14 കോറിന്റെ മേധാവിയായി മലയാളിയായ ലഫ്. ജനറൽ പി.ജി.കെ. മേനോൻ ചുമതലയേറ്റു. പാക്ക് അതിർത്തി പങ്കിടുന്ന ദ്രാസ് - കാർഗിൽ -സിയാച്ചിൻ സെക്ടറുകളുടെ സുരക്ഷാ ചുമതലയും ലേയിലെ കോറിനാണ്. സ്ഥാനമൊഴിഞ്ഞ കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ് ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയുടെ മേധാവിയാകും.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്