എട്ടു വർഷം നീണ്ട പ്രണയം വിവാഹമായത് കഴിഞ്ഞ വർഷം; സുഖ പ്രസവം കാത്തിരുന്ന ബന്ധുക്കളെ ഞെട്ടിച്ച് കാർഡിയാക് അറസ്റ്റ്; ആദിത്യനെ കാണാനോ ലാളിക്കാനോ കഴിയാതെ ഇരുപത്തിയാറുകാരി കിടന്നത് എട്ടു മാസത്തോളം; ശരണ്യയുടെ മരണം ഗോവിന്ദൻസ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നെന്നു ബന്ധുക്കൾ; നിഷേധിച്ച് ആശുപത്രി അധികൃതരും; പരാതിയിൽ കേസ് എടുത്ത് പൊലീസും
എം മനോജ് കുമാർ
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്ക് ഇടയിൽ ഇരുപത്തിയാറു വയസുള്ള ശരണ്യയ്ക്ക് എന്ത് സംഭവിച്ചു? ജനുവരി 14 നു ഡോക്ടർ ഗോവിന്ദൻസ് ആശുപത്രിയിൽ നടത്തിയ സിസേറിയനെ തുടർന്ന് ജീവച്ഛവമായാണ് ശരണ്യ പുറത്ത് എത്തിയത്. സ്ഥിതി വഷളായപ്പോൾ ശരണ്യയെ എസ്എടി ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ശരണ്യ ഒരിക്കൽ പോലും കണ്ണ് തുറന്നില്ല. എട്ടുമാസത്തോളം അബോധാവസ്തയിൽ തുടർന്ന ശരണ്യ കഴിഞ്ഞ മാസം ഇരുപത്തിയെഴിനു പിആർഎസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. എസ്എടി ആശുപത്രിയിലെ ചികിത്സയോ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തുടർ ചികിത്സയോ ഒന്നും ശരണ്യയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ പര്യാപ്തമായില്ല.
ആറ്റുനോറ്റിരുന്നു ജനിച്ച ആദിത്യനെ ഒരിക്കൽ പോലും കാണാനോ ഒന്ന് തലോടാനോ കഴിയാതെയാണ് പ്രസവത്തിനു ശേഷം എട്ടു മാസങ്ങൾക്ക് ശേഷം ശരണ്യ എന്നെന്നെക്കുമായി കണ്ണടച്ചത്. എട്ടു വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് സ്വകാര്യ ഫിനാൻസിങ് കമ്പനിയിലെ ജീവനക്കാരനായ അനീഷ് എസ് കെ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയിരുന്ന ശരണ്യയെ വിവാഹം കഴിക്കുന്നത്. ഒരു വർഷം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഗോവിന്ദൻസ് ആശുപത്രിയിൽ നടത്തിയ പ്രസവ ശസ്ത്രക്രിയ അവസാനമിട്ടത്. ശസ്ത്രക്രിയയിൽ വന്ന പിഴവാണ് ശരണ്യയെ ജീവച്ഛവമാക്കിയതെന്നു ബന്ധുക്കൾ ആരോപിക്കുമ്പോൾ അപൂർവമായി പ്രസവത്തിനു ശേഷം വരുന്ന കാർഡിയാക് അറസ്റ്റ് ആണ് ശരണ്യയുടെ ജീവനെടുക്കാൻ കാരണമായതെന്നാണ് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രിയുടെ വാദം. ശരണ്യയുടെ മരണ ശേഷം ഭർത്താവായ അനീഷ് നൽകിയ പരാതിയെ തുടർന്ന് നേമം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഗോവിന്ദൻസ് ആശുപത്രിയിലെ ചികിത്സാ പിഴവാണ് ശരണ്യയെ ജീവനെടുത്തത് എന്ന വാദത്തിലാണ് ബന്ധുക്കൾ ഉറച്ച് നിൽക്കുന്നത്. പ്രസവത്തിനു പ്രശസ്തമായ ആശുപത്രിയാണ് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രി. ശരണ്യയുടെ ചേച്ചിയുടെ രണ്ടു പ്രസവവും ഗോവിന്ദൻസ് ആശുപത്രിയിലാണ് നടന്നത്. അതുകൊണ്ട് തന്നെയാണ് ശരണ്യയുടെ പ്രസവവും അവിടെ മതി എന്ന് ശരണ്യയുടെ വീട്ടുകാർ തീരുമാനിച്ചത്. തിരുവനന്തപുരം എസ്കെ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു ശരണ്യ. കഴിഞ്ഞ വർഷം മാർച്ചിലാണ് അനീഷിന്റെയും ശരണ്യയുടെയും വിവാഹം നടക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിയത്.
ഹിന്ദു വിഭാഗത്തിലെ വ്യത്യസ്ത ജാതികൾ ആയിട്ട് കൂടി ഇരുവീട്ടുകാരും വിവാഹത്തിനു സമ്മതം മൂളുകയായിരുന്നു. എട്ടു വർഷം നീണ്ട പ്രണയത്തിനാണ് മാർച്ചിൽ സാഫല്യമായത്. ഒരു വർഷം നീണ്ട വിവാഹ ജീവിതത്തിനാണ് ആദ്യ പ്രസവത്തിൽ തന്നെ വിരാമമായത്. ഗർഭിണിയായപ്പോൾ പ്രസവത്തിനു വീട്ടുകാർ തിരഞ്ഞെടുത്തത് ഗോവിന്ദൻസ് ആശുപത്രിയെയാണ്. പൂർണഗർഭിണിയായപ്പോൾ ജനുവരി പന്ത്രണ്ടിനാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പതിമൂന്നിനു സ്കാനിങ് നടത്തി. അതിൽ കുഴപ്പമൊന്നും കണ്ടിരുന്നില്ല. പതിനാലിന് അതിരാവിലെ ലേബർ റൂമിലേക്ക് കയറ്റി. ഉച്ചയായിട്ടും പെയിൻ വരാത്തതിനെ തുടർന്നാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചത്.
പതിനാലിന് ഉച്ചയ്ക്ക് നടന്ന സർജറിയിൽ എന്തോ സംഭവിച്ചു. പ്രതീക്ഷയോടെ ലേബർ റൂമിലേക്ക് കയറിയ ശരണ്യ ജീവച്ഛവമായാണ് തിരികെ എത്തിയത്. ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന് അപ്പോൾ തന്നെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവിതത്തിലേക്ക് ശരണ്യയെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചേങ്കിലും ഒരു മാറ്റവും കണ്ടില്ല. തനിക്ക് പിറന്ന കുട്ടിയെ ഒരു നോക്കി കാണാനോ താലോലിക്കാനോ കഴിയാതെയാണ് മാസങ്ങൾ തന്നെ ശരണ്യ അബോധാവസ്ഥയിൽ തുടർന്നത്. മെഡിക്കൽ കോളേജിൽ നിന്നും മടക്കിയപ്പോൾ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചേങ്കിലും ശരണ്യയുടെ ജീവൻ രക്ഷിക്കാനോ ഓർമ്മ തിരികെ കൊണ്ടുവരാനോ കഴിഞ്ഞില്ല. ഒടുവിൽ ഒരു ഹോം നഴ്സിനെ നിർത്തി മാസങ്ങൾ തന്നെ ശരണ്യയുടെ വീട്ടുകാർ ശരണ്യയെ പരിപാലിച്ചു. ഒടുവിൽ പിആർഎസ് ആശുപത്രിയിൽ വച്ചാണ് ശരണ്യ കണ്ണടയ്ക്കുന്നത്. തുടർന്ന് ചികിത്സാ പിഴവ് ഉന്നയിച്ച് നേമം പൊലീസിൽ അനീഷ് പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
ഗോവിന്ദൻസ് ആശുപത്രിയിൽ നടത്തിയ സർജറിയിൽ സംഭവിച്ച പിഴവാണ് ശരണ്യയുടെ മരണത്തിനു കാരണമെന്നാണ് ഭർത്താവ് അനീഷ് മറുനാടനോട് പറഞ്ഞത്. അമ്മയാകാൻ പോകുന്നതിന്റെ ആഹ്ളാദത്തിലായിരുന്നു ശരണ്യ. പ്രസവത്തിനു പോകുമ്പോൾ ഒരു കുഴപ്പവുമില്ലാതെ പോയതാണ്. പക്ഷെ മടങ്ങി വന്നത് ബോധം നശിച്ച നിലയിലും. സിസേറിയന്നിടെ നഷ്ടമായ ബോധം ശരണ്യയ്ക്ക് ഒരിക്കലും തിരികെ ലഭിച്ചില്ല. മാസങ്ങൾ തന്നെ ബോധമില്ലാതെ കിടന്നു ആറ്റു നോറ്റിരുന്നു ലഭിച്ച കുട്ടിയെ ഒരു നോക്ക് കാണാൻ പോലും കഴിയാതെ തന്നെ അവൾ കണ്ണടച്ചു. ഇനി ഞങ്ങൾക്ക് നീതി കിട്ടണം. അതിനായാണ് നിയമ പോരാട്ടത്തിനു തുടക്കമിടുന്നത്-അനീഷ് പറയുന്നു. സംഭവത്തെക്കുറിച്ച് അനീഷ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
ശരണ്യയുടെ ജീവൻ എടുത്തത് ഗോവിന്ദൻസ് ആശുപത്രിയിലെ ചികിത്സാ പിഴവ്: അനീഷ്
ശരണ്യ ഗർഭിണിയായപ്പോൾ തുടക്കം മുതൽ ഞങ്ങൾ കാണിച്ചത് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രിയിലെ ഡോക്ടർ സുമയെ ആണ്. അതുകൊണ്ടാണ് ഇതേ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ജനുവരി 12 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 നു സ്കാൻ ചെയ്തു, കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. 14 നു വെളുപ്പിനു അഞ്ചരയ്ക്ക് ലേബർ റൂമിൽ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പെയിൻ വരുന്നില്ല സിസേറിയൻ ചെയ്യാം എന്ന് പറഞ്ഞു . കുറച്ച് കഴിഞ്ഞു സ്റ്റാഫുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു. ഒന്നേകാലിനു കാർഡിയോ ഡോക്ടർ വെപ്രാളത്തോടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറിപ്പോകുന്നത് കണ്ടു. രണ്ടു മണിയായപ്പോൾ എന്നെ വിളിച്ച് പറഞ്ഞു ശരണ്യയ്ക്ക് കാർഡിയാക് അറസ്റ്റ് വന്നു എന്ന് പറഞ്ഞു. രണ്ടര കഴിഞ്ഞിട്ട് സിപിആർ കൊടുക്കുകയാണ് എന്ന് പറഞ്ഞു. എസ്എടി ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് ഞങ്ങൾ പറഞ്ഞു. പക്ഷെ അവർ സമ്മതിച്ചില്ല. ചേച്ചി ബലം പ്രയോഗിച്ച് അകത്ത് കയറിയപ്പോൾ കണ്ടത് ഒരു ബോധവുമില്ലാതെ കിടക്കുന്ന ശരണ്യയെയാണ്. ഒരു മണിക്ക് സർജറിക്കിടെ അവൾക്ക് എന്തോ അത്യാഹിതം സംഭവിച്ചതാണ്.
രണ്ടര വരെ അവിടെ തന്നെ അവർ വെച്ചു കൊണ്ടിരുന്നു. പിന്നെ ഞങ്ങൾ തന്നെ 108 വിളിച്ചാണ് എസ്എടിയിൽ കൊണ്ടുപോയത്. ആ സമയം അവളുടെ ശരീരം മുഴുവൻ ഇരുണ്ട കളർ ആയിരുന്നു. ജീവൻ ഉണ്ടെന്ന ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. ശരണ്യയുടെ ശരീരത്തിൽ ബ്ലഡ് ഒന്നുമില്ല. ബ്ലഡ് അറേഞ്ച് ചെയ്യണം എന്നാണ് എസ്എടിയിലെ ഡോക്ടർമാർ പറഞ്ഞത്. ഗോവിന്ദൻസ് ആശുപത്രിയിലെ സുമ അവിടെ വന്നിരുന്നു. ഞങ്ങൾ 35 യൂനിറ്റ് രക്തമാണ് ആ സമയത്ത് സംഘടിപ്പിച്ച് നൽകിയത്. ഗർഭപാത്രം റിമൂവ് ചെയ്യണം എന്ന് പറഞ്ഞാണ് ഐസിയുവിലെക്ക് കയറ്റിയത്. അതിനു സമ്മതപത്രം ഞാൻ ഒപ്പിട്ടു നൽകി. പിറ്റേദിവസം മെഡിക്കൽ കോളെജിലേക്ക് മാറ്റി. എംആർഎ സ്കാൻ എടുത്തു. തലച്ചോറിൽ രക്തം കട്ടപിടിച്ചു എന്നാണ് പറഞ്ഞത്.
ഫെബ്രുവരി രണ്ടിന് വീണ്ടും എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അവിടുന്ന് ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി. ഏപ്രിൽ മാസം വരെ അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. അതിനു ശേഷം അവർ തന്നെ പറഞ്ഞു. ഒരു നഴ്സിനെ വെച്ച് വീട്ടിൽ കിടത്തിയാൽ മതിയെന്ന്. മാസങ്ങൾ തന്നെ അവൾ സ്വന്തം വീട്ടിൽ ജീവച്ഛവമായി തന്നെ കിടന്നു. കഴിഞ്ഞ ഇരുപത്തിയേഴിനാണ് ശരണ്യ മരിക്കുന്നത്. ആൺ കുട്ടിയാണ് ഞങ്ങൾക്ക് ഉള്ളത്. അമ്മയെ അവൻ ജീവനോടെ കണ്ടതേയില്ല. കൊച്ച് ഉണ്ടോ എന്ന് പോലും ശരണ്യയ്ക്ക് അറിയില്ല., ആദിത്യനെ ഒന്ന് കയ്യുകൊണ്ട് തൊട്ടതുപോലുമില്ല. പിആർഎസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. അവിടെ നിന്നാണു മരിക്കുന്നത്. നേമം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശരണ്യ മരിച്ചതിന് ശേഷം ഞാൻ ഗോവിന്ദൻസ് ആശുപത്രിയിൽ ചെന്നപ്പോൾ വാക്കു തർക്കത്തെ തുടർന്ന് അവർ എന്നെ ആശുപത്രിയിൽ ഇട്ട് പൂട്ടി. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്-അനീഷ് പറയുന്നു.
എഫ്ഐആറിൽ പറയുന്നത്:
അനീഷിന്റെ ഭാര്യ ശരണ്യ (26) മരിക്കുന്നത് ഡോക്ടർ ഗോവിന്ദൻസ് ആശുപത്രീയിലെ പ്രസവത്തെ തുടർന്നുണ്ടായ അസുഖങ്ങളുടെ ചികിത്സയിൽ എസ്എടി ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലും ശ്രീരാമകൃഷ്ണ ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞ ശേഷം തുടർ ചികിത്സയ്ക്കിടെ വീട്ടിൽ കഴിയവേ അബോധാവസ്ഥയിലായപ്പോൾ സെപ്റ്റംബർ ഇരുപത്തി ഏഴിന് പിആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രാത്രി പത്തേകാലോടെ ആശുപത്രിയിൽ വെച്ച് മരിച്ചു.
ഗോവിന്ദൻസ് ആശുപത്രിയുടെ വിശദീകരണം:
ശരണ്യയുടെ മരണത്തിൽ ഡിഎംഒ തലത്തിലുള്ള അന്വേഷണം വന്നിരുന്നു. പ്രസവത്തിനു ശേഷം അപൂർവമായി വരുന്ന അസുഖമാണ് അവർക്ക് വന്നത്. ഒരു ലക്ഷത്തിൽ ഒരു ഗർഭിണിക്ക് വരുന്ന രോഗമാണിത്. കാർഡിയാക് അറസ്റ്റ് ആണ് സിസേറിയന് ശേഷം ഇവർക്ക് വന്നത്. ബ്ലീഡിംഗും വന്നിരുന്നു. ഞങ്ങൾ തന്നെ മുൻകൈ എടുത്താണ് അവരെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. കുട്ടിയെ അവർ കണ്ടിരുന്നു. പ്രതികരണവും നടത്തിയിരുന്നു. അതിനു ശേഷമാണ് കാർഡിയാക് അറസ്റ്റ് വന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് കുഴപ്പമൊന്നും വന്നില്ല-ആശുപത്രി അധികൃതർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്