പാലായ്ക്ക് നോ പറഞ്ഞതോടെ എൻസിപിയെ പിളർത്തി മാണി സി കാപ്പനെ ഒഴിവാക്കാൻ സിപിഎം തീരുമാനം; യുഡിഎഫിൽ എത്തി പാലായിൽ മത്സരിക്കാൻ നീക്കം നടത്തി കാപ്പനും; പാലാ പിസി ജോർജിന് നൽകി ജോസ് കെ മാണിയെ വിറപ്പിക്കാൻ നീക്കങ്ങൾ നടത്തി രമേശ് ചെന്നിത്തല; ജോർജിനെ അംഗീകരിക്കാതെ ഉമ്മൻ ചാണ്ടി; ജോസ് കെ മാണി യുഡിഎഫിൽ നിന്ന് പോയതോടെ പാലായ്ക്ക് വേണ്ടി കോൺഗ്രസിൽ വമ്പൻ ചരടു വലികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാലായിൽ മാണി സി കാപ്പനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിലെ എ വിഭാഗത്തിന് താൽപ്പര്യം. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മനസ്സിൽ പാലയ്ക്ക് പറ്റിയത് പിസി ജോർജാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ട് ഇടതുപക്ഷത്തെത്തിയതോടെ പാല പിടിക്കാൻ കോൺഗ്രസിൽ ഗ്രൂപ്പ് പോര് സജീവമാണ്. പാലാ സീറ്റ് വിട്ടുകൊടുത്ത് എൽ.ഡി.എഫിൽ തുടരാനാകില്ലെന്ന് മാണി സി കാപ്പൻ രമേശ് ചെന്നിത്തലയെ അറിയിച്ചെന്ന യുഡിഎഫ് കൺവീനർ എം.എം ഹസന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല രംഗത്ത് വന്നതും ഇതിന്റെ ഭാഗമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നേരത്തെ മാണി സി കാപ്പൻ ചർച്ച നടത്തിയിരുന്നു. എന്നാൽ കാപ്പനെക്കാൾ നല്ലത് ജോർജ് ആണെന്ന നിലപാടിലാണ് ചെന്നിത്തല.
പാലാ വിട്ടുകൊടുക്കില്ലെന്ന കാപ്പന്റെ പ്രസ്താവന സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. ജോസ് കെ മാണിയെ മുന്നണിയിൽ എത്തിക്കാനുള്ള സിപിഎം നീക്കത്തിന് മാണി സി കാപ്പൻ വിലങ്ങു തടിയായെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ എൻസിപിയെ പിളർത്തി മാണി സി കാപ്പനെ പുറത്തു കളയാനാണ് സിപിഎം തീരുമാനം. പാലാ സീറ്റിൽ ജോസ് കെ മാണി തന്നെ മത്സരിക്കും. ഇതിനിടെയാണ് പിസി ജോർജിന് വേണ്ടി ചെന്നിത്തലയും യുഡിഎഫിൽ കളികൾ തുടങ്ങിയത്. ഇത് വിജയിച്ചാൽ ജോസ് കെ മാണിയും പിസി ജോർജും തമ്മിലാകും പാലായിലെ നിയമസഭാ പോര്.
ബാർ കോഴയിൽ മാണിയെ കുടുക്കിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയും ജോർജും ചേർന്നാണെന്ന അഭ്യൂഹം ചർച്ചയായിരുന്നു. സരിതാ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ അതിശക്തമായി നിന്ന നേതാവാണ് പിസി ജോർജ്. അതുകൊണ്ട് തന്നെ ജോർജിനോട് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ പാലായിൽ ജോർജ് എത്താതിരിക്കാൻ എ ഗ്രൂപ്പ് കരുതലോടെ കളിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഹസന്റ് പ്രസ്താവനയും. ഇതിനെ സമർത്ഥമായി ചെന്നിത്തല നേരിട്ടു. മാണി സി കാപ്പനുമായി ഒരു രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ല. ചർച്ച നടത്തണമെങ്കിൽ മുന്നണിയിലെ ഘടക കക്ഷികൾ അറിയണം. അല്ലാതെ യാതൊരു വിധ രാഷ്ട്രീയ ചർച്ചയും താൻ നടത്തിയിട്ടില്ലെന്നും നടത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാപ്പൻ പ്രതിപക്ഷ നേതാവിനെ വിളിച്ചുവെന്ന് വാർത്താസമ്മേളനത്തിനിടെ യു ഡി എഫ് കൺവീനർ എം എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് കൺവീനറുടെ പ്രതികരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇതോടെ കാപ്പനെ ചൊല്ലി കോൺഗ്രസിലെ ഭിന്നതകൾ പുറത്തു വന്നു. ഏതായാലും കാപ്പനെ തള്ളി മുമ്പോട്ട് പോകാനാണ് സിപിഎം തീരുമാനം. ഇനി കാപ്പന് രാജ്യസഭാ സീറ്റ് കൊടുക്കുന്നതിനെ പറ്റിയും ചിന്തിക്കില്ല. രാജ്യസഭാ സീറ്റിൽ കേരളാ കോൺഗ്രസുകാരൻ തന്നെ മത്സരിക്കും. പി സി ജോർജിനും പാലായിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. പൂഞ്ഞാറിൽ മകൻ ഷോൺ ജോർജിനെ നിർത്തി പാലായിലേക്ക് മാറാനാണ് ജോർജിന് താൽപ്പര്യം.
രമേശ് ചെന്നിത്തലയ്ക്ക് ജോർജിനോട് താൽപ്പര്യമുണ്ട്. ജോർജിനെ കൂടെ നിർത്തി മധ്യ കേരളത്തിൽ ഐ ഗ്രൂപ്പിന്റെ രാഷ്ട്രീയം സജീവമാക്കാനാണ് നീക്കം. കോട്ടയത്ത് എ ഗ്രൂപ്പിനുള്ള മൃഗീയ ആധിപത്യം തകർക്കാൻ ജോർജിന്റെ സഹായം തേടാനാണ് നീക്കം. എ ഗ്രൂപ്പിൽ നിന്ന് ബെന്നി ബെഹന്നാൻ ചെന്നിത്തലയ്ക്കൊപ്പം എത്തി കഴിഞ്ഞു. ഇങ്ങനെ ക്രൈസ്തവരായ നേതാക്കളെ കോട്ടയത്ത് തനിക്കൊപ്പം നിർത്താനും ആലോചനയുണ്ട്. ഇതിന് പാലായിൽ ജോർജിനെ സജീവമാക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിസി ജോർജിനെ മുന്നണിയിൽ കൊണ്ടു വരുന്നതിനെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. എന്നാൽ മുന്നണിയിൽ എടുക്കാതെയുള്ള സഹകരണം പിസി ജോർജുമായി ആകാമെന്ന വാദവും സജീവമാണ്.
ജോസ് കെ മാണി യുഡിഎഫ് വിട്ടു പോയ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ടയിലും കോട്ടയത്തും പിസിയുടെ പാർട്ടിക്കും പ്രവർത്തകരുണ്ട്. ഇവരെ ഒപ്പം നിർത്താനാണ് പിസിയെ കൂടെ കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും എതിരെയാണ് പൂഞ്ഞാറിൽ പിസി മത്സരിച്ചതും ജയിച്ചതും. പിന്നീട് എൻഡിഎയിലേക്ക് മാറി. പിന്നീട് പതിയെ ബിജെപി മുന്നണിയിൽ നിന്ന് പുറത്തു വരികയും ചെയ്തു. ഇതിന് ശേഷം യുഡിഎഫിലെത്താൻ പിസി ശ്രമിച്ചെങ്കിലും ജോസ് കെ മാണി ഫാക്ടർ തടസ്സമായി. ജോസ് കെ മാണി യുഡിഎഫിന് പുറത്തു പോയതാണ് പിസി ജോർജിന് അനുകൂലമാകുന്നത്.
സ്വതന്ത്രനിലപാട് വിട്ട് യു.ഡി.എഫുമായി അടുത്ത് പി.സി.ജോർജ് രാഷ്ട്രീയ നീക്കം സജീവമാക്കുന്നുണ്ട്. മുന്നണി പ്രവേശനം ചർച്ചയായില്ലെങ്കിലും നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങൾ നടക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ധാരണയോടെ മത്സരിക്കാനാണ് ആദ്യ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനവും നടന്നേക്കും. എന്നാൽ പിസി ജോർജിനെ സഹകരിപ്പിക്കുന്നതിൽ കോൺഗ്രസിലെ എ ഗ്രൂപ്പ് ഇപ്പോഴും പൂർണ്ണമായും അനുകൂലമല്ല. മുന്നണിയിൽ എടുത്താലും മന്ത്രിയാക്കാൻ കഴിയില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടേയും നിലപാട്. പൂഞ്ഞാർ മാത്രമേ നൽകാനാകൂവെന്നും എ ഗ്രൂപ്പ് നിലപാട് എടുക്കുന്നുണ്ട്. ഇതിനിടെയാണ് പാലാ പിസിക്ക് കൊടുക്കാൻ ചെന്നിത്തല താൽപ്പര്യം കാട്ടുന്നത്.
ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനം നടത്തുന്ന പി.സി.ജോർജ് യു.ഡി.എഫിന് എതിരായ വാക്കുകൾ മയപ്പെടുത്തിയിട്ടുമുണ്ട്. എൻ.ഡി.എ.യിൽനിന്ന് മാറിയ ജനപക്ഷം പിന്നീട് സ്വതന്ത്രനിലപാടിലാണ് തുടരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷമായിരുന്നു ഇത്. ജോർജിന്റെ വിമർശകരായ ജോസ് വിഭാഗം യു.ഡി.എഫ്. മുന്നണിക്ക് പുറത്തായതും ജോർജിന്റെ വരവ് എളുപ്പമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. കോൺഗ്രസിലെ എ വിഭാഗത്തിനേക്കാൾ ഐ വിഭാഗമാണ് ജോർജിന്റെ വരവ് ഇഷ്ടപ്പെടുന്നത്. ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ ജോർജിൽ നിന്ന് സഹായവും ഐക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് മത്സരിക്കാനില്ല എന്നാണ് പിസി ജോർജ് വ്യക്തമാക്കിയിരിക്കുന്നത്. താൻ 7 തവണ പൂഞ്ഞാറിൽ നിന്ന് എംഎൽഎ ആയതാണ്. ഇനി മത്സരിക്കണം എന്ന് ആഗ്രഹം ഇല്ലെന്നും പിസി ജോർജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുകയാണെങ്കിൽ അത് പൂഞ്ഞാർ അല്ലാതെ മറ്റേതെങ്കിലും നിയമസഭാ മണ്ഡലത്തിൽ നിന്നായിരിക്കുമെന്നും പിസി ജോർജ് പറഞ്ഞു. മകൻ ഷോൺ ജോർജ്ജിനെ പൂഞ്ഞാറിൽ നിന്ന് മത്സരിപ്പിക്കാനാണോ പിസി ഉദ്ദേശിക്കുന്നത് എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.
ജനപക്ഷത്തെ യു ഡിഎഫിന്റെ ഭാഗമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് മേൽ കത്തോലിക്ക സഭയിലെ പ്രമുഖനായ ബിഷപ്പ് സമർദ്ദം തുടങ്ങിയതായി സൂചനയുണ്ട്. ജനപക്ഷം എന്ന രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ യു ഡി എഫുമായി സഹകരിപ്പിക്കുക, അല്ലെങ്കിൽ പി ജെ ജോസഫിനൊപ്പം കേരള കോൺഗ്രസിന്റെ ഭാഗമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കത്തോലിക്ക മെത്രാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുന്നിൽ വെച്ചിരിക്കുന്നത്. കന്യാസ്ത്രീകളെ ബലാൽസംഗം ചെയ്ത സംഭവത്തിൽ കത്തോലിക്ക സഭയിലെ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് രംഗത്ത് എത്തിയ ഏക രാഷ്ട്രീയ നേതാവ് പി സി ജോർജ് മാത്രമായിരുന്നു.
സഭയെ പൊതുമധ്യത്തിൽ അപമാനിക്കുവാൻ ചിലർ ശ്രമിച്ചപ്പോൾ സഭയുടെ പുത്രനായി രംഗത്തുണ്ടായിരുന്നത് ജോർജ് മാത്രമാണെന്ന വൈകാരികമായ നിലപാടാണ് സഭയിലെ പാലാ, കാഞ്ഞിരപ്പള്ളി, കോതമംഗലം മെത്രാൻന്മാർക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം. കത്തോലിക്ക സഭയ്ക്ക് വലിയ വേരോട്ടമുള്ള കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ വരുന്ന നിയമസഭയിൽ അങ്കം കുറിക്കാനും ജോർജിന് ാൽപ്പര്യമുണ്ട്. എന്നാൽ പ്രഥമ പരിഗണന പാലായ്ക്കാണെന്നാണ് സൂചന. യുഡിഎഫിലേക്ക് കടക്കാൻ കോൺഗ്രസ് നേതാക്കളുമായി പിസി ജോർജ് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗവുമായി ലയിക്കണം എന്നാണ് കോൺഗ്രസ് മുന്നോട്ട് വെച്ച ആദ്യ നിർദ്ദേശം.
എന്നാൽ അതിന് തയ്യാറല്ലെന്ന നിലപാടിലാണ് പിസി ജോർജ്. ജനപക്ഷം എന്ന പാർട്ടിയായി തന്നെ മുന്നണിയിൽ നിൽക്കാനാണ് പിസി ജോർജ്ജിന് താൽപര്യം. ഇടത് പക്ഷത്തേക്ക് ജനപക്ഷം പോകില്ലെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെയുള്ള പിസിയുടെ നീക്കങ്ങൾ. പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ പിസി ജോർജ്ജ് സർക്കാരിനെതിരെയാണ് നിലപാട് എടുത്തത്. വരുന്ന തിരഞ്ഞെടുപ്പുകളിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന് പിസി ജോർജ്ജ് പറഞ്ഞിരുന്നു.
ജനപക്ഷം തനിച്ചാകില്ല വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയെന്നും ജനപക്ഷത്തിന്റെ നേതൃത്വത്തിൽ പുതിയ മുന്നണി വരുമെന്നും പിസി വ്യക്തമാക്കുകയുണ്ടായി. ഇതെല്ലാം യുഡിഎഫിനെ പിസി ജോർജ് ലക്ഷ്യം വയ്ക്കുന്നതിന്റെ സൂചനകളാണ്.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- മണിമല വാഹനാപകടം; മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി
- ജോസ് കെ മാണിയുടെ മകന് വേണ്ടി ആ കുടുംബവും പ്രാർത്ഥിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്